ക്രോമസോമുകളുടെ കുസൃതി ഉയർത്തിയ പ്രത്യേക താത്പര്യം അവനെ നിയന്ത്രണത്തിലാക്കി; സ്വവർഗ്ഗ രതിയിലുള്ള താത്പര്യം അമ്മയോട് തുറന്നു പറഞ്ഞതുതന്നെ ഏറെ ഭയന്ന്; 27-ാം വയസ്സിൽ ലണ്ടനിലെ ഷെഫായ അരുൺ എന്ന മലയാളി യുവാവ് ആത്മഹത്യ ചെയ്തത് എന്തിന്? മകൻ നഷ്ടപ്പെട്ട ഒരു അച്ഛന്റേയും അമ്മയുടെയും ജീവിത കഥ
മറുനാടൻ മലയാളി ബ്യൂറോ
സ്വാതന്ത്ര്യ പൂർവ്വ കാലഘട്ടം തൊട്ടേബ്രിട്ടനിൽ മലയാളി സാന്നിദ്ധ്യമുണ്ടെങ്കിലും, ഒരു സമൂഹമായി കുടിയേറിപ്പാർക്കാൻ. തുടങ്ങുന്നത് 1960 കളിലാണ് ആദ്യകാലങ്ങളിൽ ജീവിതത്തിന്റെ മരുപ്പച്ച തേടിയെത്തിയവർക്ക് ജീവിതം സുരക്ഷിതമാക്കണമെന്ന ഒരാഗ്രഹം മാത്രമാണുണ്ടായിരുന്നത്. തങ്ങളുടെ പൈതൃകത്തിലും, പാരമ്പര്യമായി കിട്ടിയ മൂല്യങ്ങളിലും മുറുകേ പിടിച്ച്, സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുമ്പോഴും, ദൂരെ സ്വന്തം നാട്ടിൽ ഉള്ള ഉറ്റവരുടെ ജീവിതവും അവർ സുരക്ഷിതമാക്കുവാൻ ശ്രമിക്കുകയായിരുന്നു. നാട്ടിലെ മണ്ണിൽ ആഴത്തിലിറങ്ങിയ വേരുകൾ പറിച്ചുകളയാൻ അവർ ആഗ്രഹിച്ചിരുന്നില്ല.
ബ്രിട്ടീഷ് മണ്ണിൽ സ്ഥിരതാമസമാരംഭിച്ചവരുടെ രണ്ടാം തലമുറയ്ക്ക് പക്ഷെ നമ്മുടെ സംസ്കാരവും പൈതൃകവും കൂടുതൽ അടുത്തറിയാനായില്ല. പൂർവ്വികർ കരുതിവച്ച പൈതൃകത്തിനൊപ്പം, വളരുന്ന മണ്ണിന്റെ ആധുനികതയും ഈ തലമ്രുറയുടെ മനസ്സിനെ കലുഷിതമാക്കുകയായിരുന്നു. സ്വന്തം സ്വത്വം നഷ്ടപ്പെട്ട ഒരു തലമുറ പക്ഷെ, മുളച്ചുപൊന്തിയ മണ്ണിനെ സ്വാംശീകരിക്കാനുമാകാതെ ഉഴറി.
എന്നാൽ കാലം പോകുന്തോറും പൈതൃകത്തിന്റെ വേരുകൾ ദുർബലമാകുകയായിരുന്നു. ഇത്, ബ്രിട്ടനിലെ മലയാളികളുടെ കാര്യം മാത്രമല്ല, ഇങ്ങ് കേരളത്തിൽ പോലും, സ്വന്തം പൈതൃകത്തിൽ നിന്നകന്ന് ആധുനികതയെ വരിച്ച ഒരു തലമുറയാണ് ഇന്ന് പൊതുവിൽ കണ്ടുവരുന്നത്. എന്നാൽ, ബ്രിട്ടനെ പോലെ ഒരു വികസിത രാജ്യത്ത് ജീവിക്കുമ്പോൾ മനസ്സിനുള്ളിൽ നടക്കുന്ന സാംസ്കാരിക സംഘട്ടനത്തിന് ശക്തി വർദ്ധിക്കും. അതായിരുന്നു അരുൺ വിശ്വംഭരൻ എന്ന 27 വയസ്സുകാരന്റെ ജീവിതത്തിലും സംഭവിച്ചത്.
അത്തരമൊരു സാംസ്കാരിക സംഘട്ടനം തന്നെയായിരുന്നു 2018 സെപ്റ്റംബറിൽ അരുണിനെ ആത്മഹത്യയിലേക്ക് നയിച്ചതും. മുലപ്പാലിനൊപ്പം പണ്ടെങ്ങോ അമ്മ പാടിക്കൊടുത്ത താരാട്ടുപാട്ടുകളും അരുണിനെ തന്റെ പൈതൃകത്തോട് അടുപ്പിച്ചു നിർത്തി. എന്നാൽ, തനിക്കുള്ളിലെ ക്രോമസോമുകളുടെ കുസൃതി തന്നിലുയർത്തിയ പ്രത്യേക താത്പര്യം അവനെ നിയന്ത്രണത്തിലാക്കുകയും ചെയ്തിരുന്നു. തന്റെ സ്വവർഗ്ഗ രതിയിലുള്ള താത്പര്യം അമ്മയോട് തുറന്നു പറഞ്ഞതുതന്നെ ഏറെ ഭയന്നിട്ടായിരുന്നു.
ഒരു ഞെട്ടലോടെ അത് ശ്രവിച്ച അമ്മ പക്ഷെ അത് അംഗീകരിക്കാൻ തയ്യാറായിരുന്നു. പക്ഷെ, അരുണിൽ അപ്പോഴേക്കും കുറ്റബോധം അടിയുറച്ചു കഴിഞ്ഞിരുന്നു.
''എന്റെ സുഹൃത്തുക്കളോട്, എന്റെ മാതാപിതാക്കളോട്, എന്റെ ഉറ്റവരോട്... എല്ലാവരോടും ഞാൻ തെറ്റ് ചെയ്തു. മനപ്പൂർവ്വമായിരുന്നില്ല, പക്ഷെ എന്റെ ലൈംഗികത....'' ആത്മഹത്യയ്ക്ക് മുൻപ് അരുൺ എഴുതിയ കുറിപ്പിലെ വരികൾ, തന്റെ സ്വന്തം വർഗ്ഗത്തോടുള്ള ലൈംഗിക താത്പര്യം അരുണിന് തന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു എന്ന് തെളിയിക്കുന്നു. ഈ വിഭിന്ന സംസ്കാരങ്ങൾ തമ്മിലുള്ള വടംവലിയിൽ തകരുന്നത് ഇത്തരത്തിലുള്ള ലോല മനസ്സുകളാണ്. അതാണല്ലോ അരുൺ അധികം വൈകാതെ വിഷാദരോഗിയായി മാറിയത്.
നാട്ടിലെ മുത്തശ്ശിക്കും, ബന്ധുക്കാർക്കു ഒക്കെ ഒപ്പം നടക്കുമ്പോൾ, അവർ തന്നെ ഒരു പ്രത്യേക തരത്തിലായിരിക്കും വീക്ഷിക്കുക എന്ന് അരുൺ ഭയന്നിരുന്നതായി മറ്റൊരു കുറിപ്പിൽ പറയുന്നു. സ്വന്തം വ്യക്തിത്വം, സ്വത്വം അതെന്താണെന്ന് മനസ്സിലാക്കാൻ അരുണിന് കഴിയാതെ പോയി. അതായിരുന്നു, മറ്റുവിധത്തിൽ വിജയമായി തീരേണ്ട ജീവിതം പാതിവഴിയിൽ ഒടുക്കുവാൻ കാരണമായത്. ഇത്, ബ്രിട്ടൻ പോലുള്ള പാശ്ചാത്യ രാജ്യങ്ങളിൽ കുടിയേറിപ്പാർത്തിട്ടുള്ള എല്ലാ മലയാളികൾക്കും, അല്ലെങ്കിൽ താരതമ്യേന യാഥാസ്ഥിതിക സമൂഹം നിലനിൽക്കുന്ന എല്ലാ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഒരു പാഠമാകേണ്ട ഒന്നാണ്.
തിരക്കു പിടിച്ച ജീവിതത്തിൽ, കുടുംബാംഗങ്ങൾ പോലും പരസ്പരം മനസ്സിലാക്കുവാൻ ശ്രമിക്കുന്നില്ല എന്നിടത്താണ് ഇത്തരത്തിലുള്ള ദുരന്തങ്ങൾ ആരംഭിക്കുന്നത്. അരുണിന്റെ ലൈംഗികത അംഗീകരിക്കാൻ മാതാപിതാക്കൾ തയ്യാറായിരുന്നു. പക്ഷെ, അത് അരുണിനെ പറഞ്ഞു മനസ്സിലാക്കുവാനുള്ള സമയം അവർക്ക് കിട്ടിയില്ല. ഇത് കുറച്ച് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ, ആവശ്യമായ നടപടികൾ എടുക്കാമായിരുന്നു എന്നാണ് അരുണിന്റെ പിതാവ് ജോസ് വിശ്വംഭരൻ പറയുന്നത്.
സ്വവർഗ്ഗ രതി ഒരു രോഗമല്ലെന്നുള്ളത് ഇന്ന് പരക്കേ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. പല മതങ്ങളും ഇതിനെ എതിർക്കുമ്പോഴും, ഇത് മനുഷ്യന്റെ ജനിതക ഘടനയിലുണ്ടാകുന്ന ചില വ്യത്യാസങ്ങൾ മൂലം സംഭവിക്കുന്ന ഒന്നാണെന്ന ശാസ്ത്ര സത്യം അംഗീകരിക്കാൻ പൊതു സമൂഹം തയ്യാറായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇവിടെ ആവശ്യമായത് ശരിയായ കൗൺസിലിങ് ആണെന്നാണ് അരുണിന്റെ മാതാവ് സന്ധ്യ വിശ്വംഭരൻ പറയുന്നത്.
എൽ ജി ബി ടി ക്യൂ കമ്മ്യുണിറ്റി ഇന്ന് ഒരു യാഥാർത്ഥ്യമാണ്. ആ ഒരു സത്യം അംഗീകരിച്ചുകൊണ്ടുമാത്രമേ ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുവാൻ കഴിയുകയുള്ളു. ഒരു വ്യക്തി, അയാളുടെ മകൻ അല്ലെങ്കിൽ മകൾ ഈ പ്രത്യേക ലൈംഗികതയോട് താത്പര്യമുള്ള വ്യക്തിയാണെന്ന് എത്രയും നേരത്തേ തിരിച്ചറിയുന്നുവോ അത്രയും എളുപ്പം ഇത് കൈകാര്യം ചെയ്യുവാനാകും.
ഇവിടെ പ്രധാനമായും സ്വവർഗ്ഗാനുരാഗികളേയും അവരുടെ മാതാപിതാക്കളേയും ഭയപ്പെടുത്തുന്ന പ്രധാന കാര്യം സമൂഹത്തിന്റെ പ്രതികരണമാണ്. പ്രത്യേകിച്ച്, ദൂരെ നാട്ടിലുള്ള ബന്ധുക്കളുടെ പ്രതികരണം. ഈ ഭയം നീക്കുവാൻ കൗൺസിലിങ് തന്നെ ആവശ്യമാണ്. മാത്രമല്ല, അതിന് ഒരുപക്ഷെ ദീർഘനാളത്തെ കൗൺസിലിംഗും ആവശ്യമായി വന്നേക്കാം. അരുണിന്റെ കാര്യം കുറേക്കൂടി നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ഇന്ന് ഒരുപക്ഷെ അവൻ ജീവിക്കുമായിരുന്നെന്ന് അരുണിന്റെ പിതാവ് പറയുന്നതും അതുകൊണ്ടുതന്നെയാണ്.
ഇത്തരം പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയോ, ഇത് ഒളിച്ചു വയ്ക്കുകയോ ചെയ്യുന്നതുകൊണ്ട് ഇത് തീരുകയില്ല എന്ന യാഥാർത്ഥ്യം ആദ്യം മാതാപിതാക്കൾ മനസ്സിലാക്കണം. തുറന്ന മനസ്സോടെയുള്ള ഇടപെടൽ തന്നെയാണ് ഇതിനാവശ്യം. ഇതിനായി നിരവധി കൗൺസിലിങ് സെന്ററുകളും ഉണ്ട്. അവരുമായി ബന്ധപ്പെട്ട് പരിഹാരം തേടുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനു മുൻപായി സ്വവർഗ്ഗ രതി ഒരു രോഗമോ മാനസിക പ്രശ്നമോ അല്ലെന്നുള്ള യാഥാർത്ഥ്യം ഉൾക്കൊള്ളുക.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍