സംസ്ഥാനത്ത് ഏറ്റവുമധികം പെൺകുട്ടികൾ പഠിക്കുന്ന പാലക്കാട് മോയൻസ് സ്കൂളിൽ ഡിജിറ്റലൈസേഷൻ പദ്ധതികൾ എങ്ങുമെത്തിയില്ല; ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ പ്രത്യേക പദ്ധതിയുള്ളതിനാൽ കൈറ്റ് നടപ്പിലാക്കിയ പദ്ധതിയിൽ ഉൾപ്പെടുത്തിയതുമില്ല; എൽസിഡി പ്രൊജക്ടറുകളും ഫർണിച്ചറുകളും കാണാനില്ലെന്നും ആക്ഷേപം; ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് ടി എ
ജാസിം മൊയ്ദീൻ
പാലക്കാട്: സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം പെൺകുട്ടികൾ പഠിക്കുന്ന പാലക്കാട് മോയൻസ് സ്കൂളിലെ ഡിജിറ്റലൈസേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം എംഎൽഎ ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെഎസ്ടിഎ പാലക്കാട് ജില്ല കമ്മറ്റി. സ്കൂളിന്റെ ഡിജിറ്റലൈസേഷൻ പദ്ധതിയിലെ ക്രമക്കേടുകളും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടിഎ പാലക്കാട് ജില്ല കമ്മറ്റി സർക്കാറിന് പരാതി നൽകി. ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും സ്കൂൾ ഡിജിറ്റലൈസ് ചെയ്യാൻ ഇപ്പോഴുള്ള തടസ്സങ്ങൾ നീക്കണമെന്നും കെഎസ്ടിഎ സർ്ക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തു തന്നെ ഏറ്റവും അധികം പെൺകുട്ടികൾ പഠിക്കുന്ന സ്കൂളാണ് പാലക്കാട് മോയൻസ് സ്്കൂൾ. പഴയ യുഡിഎഫ് സർക്കാറിന്റെ കാലത്ത് 2013-14 കാലഘട്ടത്തിൽ പാലക്കാട് എംഎൽഎ ആയിരുന്ന ഷാഫി പറമ്പിലാണ് മോയൻസ് സ്കൂളിന്റെ ഡിജിറ്റലൈസേഷൻ പദ്ധതി ആരംഭിക്കുന്നത്. എംഎൽഎയുടെ പ്രത്യേക പദ്ധതിയായിട്ടാണ് ആരംഭിച്ചത്. എട്ട് കോടി രൂപയുടെ പ്രൊജക്ടും ഇതിനായി സമർപ്പിച്ചു. പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഈ പദ്ധതിയുടെ പേരിൽ വലിയ പ്രചരണം നടത്തി. എന്നാൽ പുതിയ സർക്കാർ വന്നതിന് ശേഷം സംസ്ഥാനത്തെ മുഴുവൻ സ്കൂളും ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയിൽ മോയൻസിനെ ഉൾപ്പെടുത്തിയുമില്ല. എംഎൽഎയുടെ പ്രത്യേക പദ്ധതിയുള്ളതിനാൽ കൈറ്റിന്റെ കീഴിൽ നടപ്പിലാക്കുന്ന ഡിജിറ്റലൈസേഷൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. നിലവിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും ഡിജിറ്റലൈസേഷൻ പദ്ധതി പൂർത്തിയാക്കിയെന്ന സർക്കാർ പ്ര്യഖ്യാപനം നടത്തിയപ്പോഴും മോയൻസിലെ ഡിജിറ്റലൈസേഷൻ പദ്ധതി തുടങ്ങിയ ഇടത്തു തന്നെ നിൽക്കുകയാണെന്നാണ് കെഎസ്ടിഎയുടെ ആക്ഷേപം. 8 കോടി രൂപ വകയിരുത്തിയ പ്രൊജക്ടിൽ ഏകദേശം 4 കോടി രൂപ ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞിട്ടുണ്ട്. രണ്ടരക്കോടി രൂപ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഹാബിറ്റാറ്റിന് കൈമാറി.ബാക്കി 1.50 കോടി രൂപ വിവിധ ആവശ്യങ്ങൾക്കായി ചെലവഴിച്ചെന്നും പറയുന്നു. എന്നാൽ അത് എവിടെ, എന്തിനു ചെലവഴിച്ചു എന്ന് ആർക്കുമറിയില്ല.
തീർത്തും ദുരൂഹമായ രീതിയിലാണ് മോയൻസ് സ്കൂളിൽ ഈ പ്രൊജക്ട് നടപ്പിലാക്കുന്നത് എന്നും കെഎസ്ടിഎ ആരോപിക്കുന്നു. നേരത്തെ തന്നെ ഈ സ്കൂളിലെ 40 ക്ലാസ്മുറികൾ ഹൈടെക്ആയിരുന്നു. എന്നാൽ പുതിയ പദ്ധതി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം നേരത്തെയുണ്ടായിരുന്ന സൗകര്യങ്ങൾ പോലും സ്കൂളിന് നഷ്ടമായിരിക്കുന്നു. വിദ്യാഭ്യാസ വകുപ്പിനോ സ്കൂൾ അധികൃതർക്കോ പിടിഎക്കോ എംഎൽഎ നേരിട്ട് നടപ്പിലാക്കുന്ന ഈ പ്രവർത്തനങ്ങളെക്കുറിച്ച് ഒരറിവുമില്ല. ഈ പ്രവർത്തനങ്ങളിൽ അവരാരും പങ്കാളികളുമല്ല. കഴിഞ്ഞ യുഡിഎഫ് സർക്കാർ പ്രത്യേക ഉത്തരവിറക്കി എംഎൽഎയുടെ നേതൃത്വത്തിൽ സ്പെഷ്യൻ എംപവർ കമ്മറ്റി രൂപീകരിച്ചാണ് ഈ പ്രൊജക്ട് നടപ്പിലാക്കാൻ ശ്രമിച്ചത്. ഈ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങളെല്ലാം. നേരത്തെ പാലക്കാട് ജില്ല കളക്ടറായിരുന്ന സുരേഷ് ബാബു ഈ പദ്ധതിയുടെ സുതാര്യതയില്ലായ്മയിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
പദ്ധതിയിൽ ക്രമക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ഡയറക്ടർ അൻവർ സാദത്തും ഈ കമ്മറ്റിയിൽ നിന്ന് പുറത്ത് പോന്നിരുന്നു. എന്നാൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതിക്ക് തടസ്സം നിൽക്കേണ്ട എന്നുള്ളതിനാലാണ് അന്ന് തടസ്സം നിൽ്ക്കാതിരുന്നത്. പക്ഷെ പദ്ധതി ഇപ്പോഴും തുടങ്ങിയ ഇടത്ത് തന്നെ നിൽക്കുകയാണ്. മാത്രവുമല്ല നേരത്തെയുണ്ടായിരുന്ന സൗകര്യങ്ങൾ പോലും ഇപ്പോൾ സ്കൂളിന് നഷ്്ടമായിരിക്കുകയും ചെയ്തു എന്നും കെഎസ്ടിഎ നേതാക്കൾ പറയുന്നു.
എല്ലാ ആരോപണങ്ങളും ചെന്നെത്തുന്നത് സ്ഥലം എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടുമായ ഷാഫി പറമ്പിലിനെതിരെയാണ്. ഉമ്മൻ ചാണ്ടി സർക്കാർ ഇറക്കിയ പ്രത്യേക ഉത്തരവ് പ്രകാരം എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കുന്നത് എംഎൽഎയുടെ കീഴിലുള്ള പ്രത്യേക കമ്മറ്റിയിലാണ്. ഈ കമ്മറ്റിയുടെ പ്രവർത്തനങ്ങളെല്ലാം വളരെ ദുരൂഹമാണ്. ആരാണ് പദ്ധതിക്ക് വേണ്ടി പണം ചെലവഴിക്കുന്നത്, ആരാണ് പരിശോധന നടത്തുന്നത് എന്നതെല്ലാം അവ്യക്തമാണ്. നേരത്തെ പദ്ധതി പ്രഖ്യാപിക്കപ്പെട്ട സമയത്ത് പറഞ്ഞിരുന്നത്. എംഎൽഎയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്ന് രണ്ടര കോടി രൂപ, സച്ചിൻ ടെണ്ടുൽകർ, എകെ ആന്റണി, വയലാർരവി തുടങ്ങിയവരുടെ എംപി ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ, ഹയർസെകണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ഒന്നരകോടി, ഐടി അറ്റ് സ്കൂളിന്റെ ഫണ്ടിൽ നിന്ന് രണ്ട് കോടി, പാലക്കാട് നഗരസഭ ഒന്നേകാൽ കോടി എന്നിങ്ങനെ നൽകുമെന്നായിരുന്നു.
പദ്ധതിയുടെ മേൽനോട്ടത്തിനായി രൂപീകരിച്ച കമ്മറ്റിയിൽ പൊതുവിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു അദ്ധ്യക്ഷൻ. കൂടാതെ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഹയർസെകണ്ടറി ഡയറക്ടർ എന്നിവരും എംഎൽഎക്ക് പുറമെ ഈ കമ്മറ്റിയിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഇങ്ങനെയൊരു കമ്മറ്റിയുടെ പ്രവർത്തനത്തെ കുറിച്ച് സ്കൂൾ അധികൃതർക്ക് പോലും വിവരമില്ല. പ്രാദേശിക കോൺഗ്രസ് നേതാക്കളും എംഎൽഎയുടെ അനുയായികളുമാണ് കരാറുകാരന്റെ സഹായത്തോടെ എല്ലാം നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളിലും അഴിമതി നടന്നിട്ടുണ്ടെന്ന് കെഎസ്ടിഎ ആരോപിക്കുന്നു. സിവിൽ വർക്കിൽ തന്നെ വലിയ അഴിമതി നടന്നിട്ടുണ്ട്. ക്ലാസ് റൂം മുഴുവൻ അനക്കാൻ പോലും കഴിയാത്ത ഗാലറി സിസ്റ്റം ആക്കി. അതാവട്ടെ സ്കൂൾ ക്ലാസ്സ് റൂം വ്യവസ്ഥകൾക്ക് വിരുദ്ധവും. കുട്ടികൾക്ക് സ്വതന്ത്രമായി കയറാനോ ഇറങ്ങാനോ കഴിയാത്ത അവസ്ഥയിലാണ്. പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി സമീപനത്തിന് ഒരു തരത്തിലും യോജിക്കാത്ത രീതിയിലാണ് ക്ലാസ്സ് മുറികളുടെ രൂപകല്ന.
യഥേഷ്ടം ചലിക്കുകയും ഗ്രൂപ്പ് ചർച്ചകൾ, റോൾ പ്ലേകൾ ഒക്കെ ഉൾപ്പെടുന്നതാണ് പ്രവർത്തനാധിഷ്ഠിത പഠനരീതി. ഇതിനൊന്നും ഇന്ന് ഒരു സാധ്യതയും ഇല്ലാത്ത വിധത്തിലാണ് ഇരിപ്പിടങ്ങളുടെ സജ്ജീകരണം. വസ്ത്രം കൊണ്ടും ഗാർഹിക രീതികൾ കൊണ്ടും ചലനം നിയന്ത്രിക്കപ്പെട്ട പെൺകുട്ടികളെ പുതിയ കാലത്തിന്റെ സ്വാതന്ത്ര്യ ബോധത്തിലേക്കുയർത്തേണ്ട വിദ്യാലയത്തിന്റെ ഘടന തന്നെ അസ്വാതന്ത്ര്യത്തിന്റേതാക്കി മാറ്റി എന്ന വലിയൊരു വൈരുധ്യവും ഇവിടെയുണ്ടെന്ന് കെഎസ്ടിഎ പാലക്കാട് ജില്ല കമ്മറ്റി കുറ്റപ്പെടുത്തുന്നു. നേരത്തെ സ്കൂളിൽ ഉണ്ടായിരുന്ന വർഷങ്ങൾ പഴക്കമുള്ള തടി ഉരുപ്പടികൾ ഇപ്പോൾ എവിടെയാണെന്ന് ആർക്കും ധാരണയില്ല.
മഹാഭൂരിഭാഗവും കരാറുകാരൻ കടത്തിക്കൊണ്ടു പോയി. നേരത്തെ സ്കൂളുണ്ടായിരുന്നു എൽസിഡി പ്രൊജക്ടറുകളും ഇപ്പോൾ കാണാനില്ല. ഇതൊക്കെ ആരാണ് കൊണ്ട് പോയത് എന്നതിനെ കുറിച്ച് അദ്ധ്യാപക-രക്ഷാകർത്തൃ സമിതിക്കോ, സ്കൂൾ അധികൃതർക്കോ അറിയില്ല. ആരെല്ലാമോ വന്ന് എന്തൊക്കെയോ ചെയ്ത് പോകുന്നു എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. സർക്കാർ സ്കൂൾ മാന്വൽ പോലും പാലിച്ചല്ല നിർമ്മാണത്തിന്റെ പ്ലാനുകളെന്നും പരാതിയുണ്ട്.സംസ്ഥാനത്തെ മറ്റെല്ലാ കുട്ടികളും ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ കണ്ടും കേട്ടും അറിഞ്ഞും അറിവുനിർമ്മാണ പ്രക്രിയയിൽ പങ്കാളികളാവുമ്പോൾ മോയൻസ് സ്കൂളിലെ കുട്ടികൾക്കു മാത്രം ഈ സംവിധാനങ്ങളൊന്നും പ്രാപ്യമല്ലാത്ത അവസ്ഥയിലാണ്.
എസ് സി ഇ ആർടി തയ്യാറാക്കിയ പഠനവിഭവങ്ങളുടെ പോർട്ടൽ സമഗ്ര ഉപയോഗിച്ചുള്ള പഠനവും സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള അവസരങ്ങളും മോയൻസിലെ കുട്ടികൾക്കു നിഷേധിക്കാൻ കാരണക്കാരനായ എം എൽ എ അവരോട് മാപ്പു പറണം പെൺകുട്ടികളുടെ അരികുവൽക്കരണം അവസാനിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയ വിദ്യാലയം ബഹുമാനപ്പെട്ട എം എൽ എയുടെ അത്യാഗ്രഹം കൊണ്ട് ഇന്ന് സ്വയംഅരികുവൽക്കരിക്കപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ നടന്ന അഴിമതികൾ അന്വേഷിച്ചു ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡിജിറ്റലൈസേഷൻ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും കെഎസ്ടിഎ പാലക്കാട് ജില്ല കമ്മറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.
Stories you may Like
- ടി പി ചന്ദ്രശേഖറിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും പ്രചരണം തുടങ്ങി ഷാഫി പറമ്പിൽ
- വടകരയിൽ അങ്കം കുറിക്കാൻ ഷാഫിയെ കണ്ണൂരോടെ യാത്രയാക്കി പാലക്കാട്ടെ പ്രവർത്തകർ
- വടകരയിൽ ശൈലജ ടീച്ചറുടേത് വിസിറ്റിംങ് വിസയും ഷാഫി പറമ്പിലിന്റെത് പെർമനറ്റ് വിസയും
- വടകരയിിൽ മത്സരിക്കണം എന്ന് പാർട്ടി പറഞ്ഞപ്പോൾ ഞെട്ടി; ഷാഫി പറമ്പിൽ
- വടകരയിൽ ഷാഫി പറമ്പിലിന്റെ മാസ് എൻട്രി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്