ഭാരം കൂടിയ യുദ്ധ ടാങ്ക് അർജുനുള്ളത് ഏകദേശം 60 ടൺ; ടി-90 ഭീഷ്മ ടാങ്കുകൾക്ക് 45 ടണും; എ ക്ലാസ് റോഡിലൂടെ അതിവേഗം കുതിച്ചു പായാനാകുക 70 ടൺ ഭാരമുള്ള വാഹനങ്ങൾക്കും; ചൈനയെ പേടിപ്പിക്കുന്നത് ഈ റോഡു പണി ഞങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്ന തിരിച്ചറിവ്; പുതിയ 44 പാലങ്ങളിൽ 30 എണ്ണം ലഡാക്കിൽ നിന്ന് അരുണാചൽ പ്രദേശിലേക്കുള്ള യഥാർഥ നിയന്ത്രണ രേഖയിലേക്കും; ഇന്ത്യയുടെ ലക്ഷ്യം പാക്കിസ്ഥാനും ചൈനയും തമ്മിലെ അതിർത്തി 'ദൗത്യം' പൊളിക്കൽ; ഒടുവിൽ ഭയപ്പാടിന്റെ കാരണം ചൈന വെളിപ്പെടുത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഒടുവിൽ ഇന്ത്യയെ ഭയക്കുന്നതിന്റെ കാരണം ചൈന വ്യക്തമാക്കി. ആ പാലങ്ങളാണ് പ്രശ്നം. സൈനിക നീക്കം അതിവേഗമാക്കാനുള്ള ഇന്ത്യയുടെ തന്ത്രമായി ആ പാലങ്ങളെ ചൈന കാണുന്നു. അവിടെയാണ് പ്രകോപനത്തിന്റെ അതിർത്തി രാഷ്ട്രീയം. അങ്ങനെ കടന്നു കയറ്റത്തിലൂടെ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ കഴിഞ്ഞിട്ടും ഫലിച്ചില്ല. ഒടുവിൽ ലഡാക്കിനെ അംഗീകരിക്കില്ലെന്ന് പറഞ്ഞ് പുതിയ യുദ്ധ മുഖം തുറക്കുകയാണ് ചൈന. അരുണാചലും ഇന്ത്യയിലാണെന്ന് അവർ സമ്മതിക്കില്ലത്രേ. ജനാധിപത്യ രീതിയിൽ ഭരണ സംവിധാനമുള്ള ഇന്ത്യയുടെ സംസ്ഥാനത്തെ അംഗീകരിക്കില്ലെന്ന് പറഞ്ഞ് നാണംകെടുകയാണ് ചൈന.
പുതിയ 44 പാലങ്ങളിൽ എട്ടെണ്ണം ചൈനയുമായി സംഘർഷമുള്ള ലഡാക്ക് പ്രവിശ്യയിലാണ്. എട്ടു പാലങ്ങൾ അരുണാചൽ പ്രദേശിലുമുണ്ട്. സൈനികർ, പീരങ്കികൾ, ടാങ്കുകൾ, മിസൈലുകൾ എന്നിവ അതിർത്തിയിലേക്ക് എളുപ്പത്തിൽ എത്തിക്കാൻ പാലങ്ങൾ സഹായിക്കും. കിഴക്കൻ അതിർത്തിയിൽ 74 തന്ത്രപരമായ റോഡുകളാണു പൂർത്തിയാക്കിയത്. അടുത്ത വർഷത്തോടെ 20 എണ്ണം കൂടി പൂർത്തിയാക്കാനും പദ്ധതിയുണ്ട്. അതിർത്തിയിൽ ഇന്ത്യ മേൽക്കൈ നേടുന്നുവെന്നത് യാഥാർത്ഥ്യമാണ്. ലഡാക്ക്, ജമ്മു കശ്മീർ, അരുണാചൽ പ്രദേശ്, സിക്കിം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളിലാണു പാലങ്ങൾ.
ലഡാക്കും, അരുണാചലും ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിക്കില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിക്കുന്നു. അതിർത്തിയിലുടനീളം ഇന്ത്യ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുകയാണ് . ഇത് സൈനിക നീക്കം ലക്ഷ്യമിട്ടാണ് . ഇത്തരം നിർമ്മാണങ്ങളാണ് നിലവിലെ സംഘർഷങ്ങൾക്ക് കാരണം. ഇന്ത്യ സേനാവിന്യാസവും വർധിപ്പിച്ചിട്ടുണ്ട്. മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള നടപടികൾ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യ നിയമവിരുദ്ധമായി രൂപീകരിച്ച ലഡാക്ക് കേന്ദ്രഭരണപ്രദേശത്തെയും അരുണാചൽപ്രദേശിനെയും അംഗീകരിച്ചിട്ടില്ലെന്നും ചൈനീസ് വിദേശകാര്യവക്താവ് ചൗ ലീജിയങ് പറഞ്ഞു. അതിർത്തിയിൽ പ്രദേശങ്ങളിൽ ഇന്ത്യ നിർമ്മിച്ച 44 പാലങ്ങൾ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ചൈനീസ് പ്രകോപനം.
സേനയുടെ ഭാഗമായ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) നിർമ്മിച്ച പാലങ്ങൾ ഇന്ത്യയിലെ ഏറ്റവും ഭാരം കൂടിയ യുദ്ധ ടാങ്കുകളുടെ സഞ്ചാരത്തിനു പറ്റിയ തരത്തിലാണു രൂപകൽപന ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളിൽ ഇന്ത്യ പുതിയ പാലങ്ങൾ തുറന്നതിൽ പ്രകോപിതരാണ് ചൈന എന്ന സത്യമാണ് ഇതോടെ പുറത്തു വരുന്നത്. പാക്കിസ്ഥാനും ചൈനയുമായും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലേക്ക് ഏതു കാലാവസ്ഥയിലും അതിവേഗം എത്തിച്ചേരാൻ സൈന്യത്തെ സഹായിക്കുന്ന പാലങ്ങൾ കഴിഞ്ഞദിവസമാണു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തത്.
ഈ പാലങ്ങൾ ചൈനയ്ക്കും പാക്കിസ്ഥാനും ഒരു പോലെ വെല്ലുവിളിയാണ്. അതിർത്തിയിൽ നടത്തുന്ന നിയമവിരുദ്ധതയ്ക്കെതിരെ ആഞ്ഞടിക്കാൻ ഇനി അതിവേഗം ഇന്ത്യയ്ക്ക് കഴിയും. കരസേനയ്ക്കും സർജിക്കൽ സ്ട്രൈക്കുകൾ നടത്താൻ ഉതകുന്ന പാലങ്ങൾ. അതിർത്തിയിൽ ഇന്ത്യ നടത്തുന്ന അടിസ്ഥാന സൗകര്യവികസനമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിനു മൂലകാരണമെന്നാണു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പറയുന്നത്. സമവായം ആത്മാർഥമായി നടപ്പാക്കണം. സാഹചര്യം വഷളാക്കിയേക്കാവുന്ന നടപടികളിൽനിന്നു വിട്ടുനിൽക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിക്കുകയാണ്. അതിർത്തിയിൽ സമാധാനം നിലനിർത്താൻ ഇന്ത്യ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഷാവോ പറഞ്ഞു.
തിങ്കളാഴ്ച തുറന്ന 44 പാലങ്ങളിൽ 30 എണ്ണം ലഡാക്കിൽ നിന്ന് അരുണാചൽ പ്രദേശിലേക്കുള്ള യഥാർഥ നിയന്ത്രണ രേഖയിലേക്കുള്ള പാതയിലാണ്. ഇവ ക്ലാസ് 70 പാലങ്ങൾ എന്നാണു സാങ്കേതികമായി അറിയപ്പെടുന്നത്. അതായത്, 70 ടൺ വാഹനങ്ങളുടെ ഭാരം വഹിക്കാൻ ഈ പാലങ്ങൾക്കു കഴിയും. ഇന്ത്യയുടെ ഭാരം കൂടിയ യുദ്ധ ടാങ്ക് അർജുനാണ്. ഏകദേശം 60 ടൺ ഭാരമാണുള്ളത്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി, യഥാർഥ നിയന്ത്രണ രേഖയിൽനിന്ന് പിന്നോട്ടുപോകാൻ വിസമ്മതിച്ചതിനു പിന്നാലെ കിഴക്കൻ ലഡാക്കിൽ ഇന്ത്യ വിന്യസിച്ച ടി-90 ഭീഷ്മ ടാങ്കുകൾക്ക് 45 ടൺ ഭാരമുണ്ട്.
പുതിയ പാലങ്ങൾ സൈനികരുടെയും കരുത്തുറ്റ ആയുധങ്ങളുടെയും അതിവേഗവിന്യാസത്തിനു വഴിയൊരുക്കും. ബിആർഒയുടെ വാർഷിക ലക്ഷ്യം ഇരട്ടിയാക്കിയാക്കിയ സർക്കാർ 102 പാലങ്ങൾ നിർമ്മിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. അതിർത്തികളിൽ തർക്കങ്ങൾ സൃഷ്ടിക്കുന്നതിനു പാക്കിസ്ഥാനും ചൈനയും 'ദൗത്യത്തിൽ' ഏർപ്പെട്ടിരിക്കുന്നതായി പാലങ്ങളുടെ ഓൺലൈൻ ഉദ്ഘാടനത്തിൽ രാജ്നാഥ് സിങ് പറഞ്ഞു. പാക്കിസ്ഥാനും ചൈനയുമായി ഇന്ത്യയ്ക്ക് 7000 കിലോമീറ്റർ അതിർത്തിയുണ്ട്. തന്ത്രപരമായ ആവശ്യങ്ങൾക്കു മാത്രമല്ല സാധാരണക്കാരുടെ ഗതാഗതത്തിനും പുതിയ പാലങ്ങൾ ഗുണപ്പെടുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
അരുണാചൽ ഇന്ത്യയുടേത്
അതേ സമയം അരുണാചലും , ലഡാക്കും ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും അതിന് ചൈനയുടെ അംഗീകാരത്തിന്റെ ആവശ്യമില്ലെന്നും ഇന്ത്യ പ്രതികരിച്ചു . ഈ വർഷം ഫെബ്രുവരിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അരുണാചൽ പ്രദേശ് സന്ദർശനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ചൈന രംഗത്തെത്തിയിരുന്നു . അന്നും തക്ക മറുപടി ഇന്ത്യ നൽകിയിരുന്നു. അരുണാചൽ പ്രദേശ് എന്നും , എപ്പോഴും ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ് . അത് എന്നും അങ്ങനെ തന്നെയായിരിക്കും . ഈ നിലപാട് മാറ്റാൻ അയൽരാജ്യങ്ങൾക്ക് കഴിയില്ല . അരുണാചൽ പ്രദേശിനു മേലുള്ള തങ്ങളുടെ അവകാശം സ്ഥിരതയുള്ളതാണെന്ന് അന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ അവിഭാജ്യവും അഭേദ്യവുമായ ഭാഗമാണത് . ഇന്ത്യയുടെ നിലപാട് എല്ലായ്പ്പോഴും വ്യക്തവും സ്ഥിരതയുമുള്ളതാണ് അത് അയൽ രാജ്യങ്ങൾ വ്യക്തമായി മനസ്സിലാക്കണം .
ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനങ്ങളിലേക്കും പോകുന്നതുപോലെ തന്നെയാണ് ഇന്ത്യൻ നേതാക്കൾ അരുണാചൽ പ്രദേശിലേക്ക് പോകുന്നത് . ഒരു ഇന്ത്യൻ സംസ്ഥാനത്തേക്കുള്ള സന്ദർശനത്തെ അയൽരാജ്യം എതിർക്കുന്നത് അംഗീകരിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു .ഫെബ്രുവരി 20 ന് ആഭ്യന്തരമന്ത്രി അമിത് ഷാ അരുണാചൽ പ്രദേശ് സന്ദർശനം നടത്തിയത് ചൈനയുടെ എതിർപ്പ് മറികടന്നാണ് . ഈ സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ പരാമർശം . മുൻപ് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെയും , നിർമ്മല സീതാരാമന്റെയും സന്ദർശന സമയത്തും ചൈന ഇത്തരത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു .
ഏഴാം ചർച്ച പരാജയം
സംഘർഷം പരിഹരിക്കാൻ ലക്ഷ്യമിട്ട് ഉന്നത സേനാതലത്തിൽ നടത്തിയ ഏഴാം ചർച്ചയിലും കാര്യമായ ഫലമുണ്ടാകാത്ത സാഹചര്യത്തിൽ, ചൈനീസ് അതിർത്തിയിൽ സേനാ വിന്യാസം ശക്തമാക്കാനൊരുങ്ങി ഇന്ത്യ. 5 മാസം പിന്നിടുന്ന സംഘർഷത്തിന് അയവു വരുത്താൻ ചൈനയുടെ ഭാഗത്തുനിന്ന് ആത്മാർഥ ശ്രമമില്ലെന്നും അതിർത്തിയിലുടനീളം അതീവ ജാഗ്രത തുടരുമെന്നും സേനാ വൃത്തങ്ങൾ പറഞ്ഞു. ശൈത്യകാലത്തു അസഹനീയ കാലാവസ്ഥയുള്ള ലഡാക്ക് അതിർത്തിയിൽ നിന്നു സേനാംഗങ്ങളെ പിൻവലിക്കുന്ന പതിവ് ഇക്കുറിയുണ്ടാവില്ല. ശൈത്യ മാസങ്ങളിലേക്കു സൈനികർക്ക് ആവശ്യമായ താമസസൗകര്യം, ഭക്ഷണം, വസ്ത്രങ്ങൾ എന്നിവ സജ്ജമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു സേനാംഗങ്ങളെ അതിർത്തിയിലേക്കു നീക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. യുദ്ധവിമാനങ്ങൾ, ടാങ്കുകൾ, മിസൈലുകൾ എന്നിവയും സജ്ജം. സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങൾക്കു പുറമേ അടുത്തിടെ ഫ്രാൻസിൽ നിന്നു വാങ്ങിയ റഫാൽ വിമാനങ്ങളും അതിർത്തിയിൽ നിരീക്ഷണപ്പറക്കൽ നടത്തുന്നുണ്ട്. മറുവശത്തു ചൈനയും സമാന രീതിയിലുള്ള പടയൊരുക്കമാണു നടത്തുന്നത്. അതേസമയം, തർക്കങ്ങളിൽ തീരുമാനമായില്ലെങ്കിലും ചർച്ച ക്രിയാത്മമായിരുന്നുവെന്ന് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
കിഴക്കൻ ലഡാക്കിൽ ചൈനീസ് അതിർത്തിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന, ലേ ആസ്ഥാനമായുള്ള 14 കോറിന്റെ മേധാവിയായി മലയാളിയായ ലഫ്. ജനറൽ പി.ജി.കെ. മേനോൻ ചുമതലയേറ്റു. പാക്ക് അതിർത്തി പങ്കിടുന്ന ദ്രാസ് - കാർഗിൽ -സിയാച്ചിൻ സെക്ടറുകളുടെ സുരക്ഷാ ചുമതലയും ലേയിലെ കോറിനാണ്. സ്ഥാനമൊഴിഞ്ഞ കോർ കമാൻഡർ ലഫ്. ജനറൽ ഹരീന്ദർ സിങ് ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമിയുടെ മേധാവിയാകും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്