'കുഞ്ഞിനെ അഞ്ചു ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു ശ്രമം; മൂന്നു ലക്ഷം രൂപ എനിക്കു ലഭിക്കുമെന്ന് നഴ്സ് വഴി അറിയിച്ചെങ്കിലും സമ്മതിച്ചില്ല: കളമശേരി മെഡിക്കൽ കോളേജിൽ നവജാതശിശുവിനെ വിൽക്കാൻ ആക്ടിവിസ്റ്റ് ദിയ സന ശ്രമിച്ചതായ വിനോ ബാസ്റ്റിന്റെ ആരോപണം ശരിവച്ച് കുഞ്ഞിന്റെ അമ്മ; വിൽപനയ്ക്ക് നീക്കമുണ്ടായത് താനറിയാതെ; മറുനാടൻ വാർത്ത നൽകിയതിന് പിന്നാലെ തനിക്ക് ദിയാ സനയുടെ ഭീഷണിയുണ്ടെന്നും യുവതി
ആർ പീയൂഷ്
കൊച്ചി: നവജാത ശിശുവിനെ വിൽക്കാൻ ആക്ടിവിസ്റ്റ് ദിയാസന ശ്രമിച്ചതായി ആരോപണം ഉന്നയിച്ച് വിനോ ബാസ്റ്റിൻ എന്ന യുവാവ് ഫെയ്സ് ബുക്ക് വഴി നടത്തിയ പ്രസ്താവന ശരി വച്ച് കുഞ്ഞിന്റെ അമ്മ. 'സസ്പെൻഷനിലായിരുന്ന' ഒരു നഴ്സിന്റെ ഒത്താശയിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ നവജാത ശിശുവിനെ വിൽക്കാൻ ശ്രമം നടന്നതായിട്ടായിരുന്നു വെളിപ്പെടുത്തൽ. ഇതിനു പിന്നാലെയാണ് കുഞ്ഞിന്റെ അമ്മ സംഭവം സത്യമാണെന്നു സമ്മതിച്ചത്. താനറിയാതെയാണ് കുഞ്ഞിനെ വിൽക്കാൻ നീക്കമുണ്ടായത്. കുഞ്ഞിന്റെ പിതാവുമായി ചേർന്നാണ് വിൽക്കാൻ ശ്രമം നടത്തിയതെന്നാണ് അവർ മറുനാടനോട് വെളിപ്പെടുത്തിയത്. മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. കുഞ്ഞിനെ തന്റെ പക്കൽ നിന്നും കടത്തിക്കൊണ്ടു പോയതിനായിരുന്നു ആദ്യം പരാതി നൽകിയത്. എന്നാൽ പൊലീസ് അന്വേഷിക്കാൻ വലിയ താൽപര്യം കാണിച്ചില്ല. പിന്നീട് നിരന്തരമായി പൊലീസിനെ സമീപിച്ചതിന് ശേഷം കുട്ടിയുള്ള സ്ഥലം അറിയിച്ച് തിരികെ വീണ്ടെടുക്കുകയായിരുന്നു. പിന്നീട് കേസുമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഇപ്പോൾ അതിനുള്ള സാഹചര്യമില്ലെന്നും മാധ്യമങ്ങൾക്കു മുന്നിൽ വരാൻ താൽപര്യമില്ലെന്നും കുഞ്ഞിന്റെ അമ്മയായ യുവതി മറുനാടനോട് പറഞ്ഞു.
കുഞ്ഞിന്റെ പിതാവിനെതിരെയും തിരുവനന്തപുരത്ത് യുട്യൂബറെ ആക്രമിച്ച കേസിലെ പ്രതിയായ യുവതികളിൽ ഒരാരാളായ ദിയാസനക്കും എതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ട്രാൻസ്ജൻഡർ ദമ്പതികൾക്കാണ് കുഞ്ഞിനെ കൈമാറാൻ ശ്രമമുണ്ടായതെന്നും ചില സുഹൃത്തുക്കൾ ഇടപെട്ട് കൈമാറ്റം തടയുകയായിരുന്നു എന്നും യുവതി പറയുന്നു. അതേസമയം സംഭവത്തെക്കുറിച്ച് അറിവില്ലെന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രി ആർഎംഒ ഗണേശ് മോഹൻ അറിയിച്ചു. കൊച്ചിയിൽ താമസിക്കുന്ന പാലക്കാട് സ്വദേശിനി മാഹി സ്വദേശിയായ യുവാവിനൊപ്പം ലിവിങ് ടുഗദറിനിടെയാണ് ഗർഭിണിയായത്. ഗർഭം ഇല്ലാതാക്കാൻ യുവാവ് നിർബന്ധിച്ചെങ്കിലും തയാറാകാതെ വന്നതോടെ ഇരുവരും അകന്നു. ഏഴാം മാസത്തിൽ പോലും ഗർഭം ഇല്ലാതാക്കാൻ ശ്രമം നടന്നതായും യുവതി പറയുന്നു. ഏതാനും സാമൂഹിക പ്രവർത്തകർ ഇടപെട്ടാണ് പ്രസവകാലത്ത് യുവതിക്കു വേണ്ട ചികിത്സ ഏർപ്പാടാക്കി നൽകിയത്. കുഞ്ഞ് ജനിച്ച് ആഴ്ചകൾക്കകം യുവാവ് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ ഒരു കിലോയിലേറെ ഹാഷിഷ് കടത്താൻ ശ്രമിച്ച കേസിൽ ജയിലിലായി. പലരിൽ നിന്ന് പണം കടം വാങ്ങിയും മറ്റും യുവാവിനെ ജയിലിൽ നിന്ന് ജാമ്യത്തിലിറക്കിയെങ്കിലും പിന്നീട് ബന്ധം തുടർന്നു കൊണ്ടു പോതാൻ കഴിഞ്ഞില്ല.
കുഞ്ഞിനെ നോക്കേണ്ടി വരുന്ന സാഹചര്യവും നിയമപ്രശ്നങ്ങൾക്കുമുള്ള സാധ്യതയും മുന്നിൽ കണ്ട് കുഞ്ഞിനെ ഒഴിവാക്കുന്നതിനായി ട്രാൻസ്ജൻഡർ ദമ്പതികൾക്ക് കുഞ്ഞിനെ കൈമാറാനായിരുന്നു കുഞ്ഞിന്റെ പിതാവ് നീക്കം നടത്തിയതെന്നാണ് യുവതി പറയുന്നത്. ഈ ദമ്പതികൾ യുവതിയേയും കുഞ്ഞിനെയും കൂടി നോക്കുമെന്നായിരുന്നു ധാരണയെന്നും യുവതി പറഞ്ഞു. ''ഇവരോടൊപ്പം നിന്ന് ജോലിക്കു പോകുകയും ഒപ്പം കുഞ്ഞിന്റെ കാര്യങ്ങൾ കൂടി നോക്കാമെന്നുമാണ് കരുതിയത്. എന്നാൽ സാവധാനം കുഞ്ഞിനെ അവർക്കു നൽകണം എന്ന മട്ടിൽ സംസാരിച്ചപ്പോൾ സാധിക്കില്ലെന്നു പറഞ്ഞു. പണം നൽകി കുഞ്ഞിനെ കൈക്കലാക്കാനായിരുന്നു നീക്കമെന്ന് ലേബർ റൂമിൽ കിടക്കുമ്പോഴാണ് അറിയുന്നത് എന്നും യുവതി പറയുന്നു.
ലേബർ റൂമിൽ കുഞ്ഞിനെ കൈമാറുന്നതു സമ്മതിപ്പിക്കാൻ ആശുപത്രിയിൽ നഴ്സായിരുന്ന ഒരു യുവതിയെയാണ് ഇടനിലക്കാരിയാക്കിയത്. താൽക്കാലിക ജീവനക്കാരിയായിരുന്ന ഇവർ മറ്റൊരു ക്രമക്കേടിന് സസ്പെൻഷനിലായിരുന്നു. ലീവിലാണെന്നാണ് പറഞ്ഞത്. ഇവരെ വൈകാതെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായും പിന്നീടറിഞ്ഞു. കുഞ്ഞിനെ അഞ്ചു ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു ശ്രമം. മൂന്നു ലക്ഷം രൂപ തനിക്കു ലഭിക്കുമെന്ന് നഴ്സ് വഴി അറിയിച്ചെങ്കിലും സമ്മതിച്ചില്ല. തുടർച്ചയായി ആവശ്യപ്പെട്ടപ്പോൾ വഴക്കുണ്ടാക്കി മുറിയിൽനിന്ന് ഇറക്കി വിടുകയായിരുന്നു. കുഞ്ഞ് ജനിച്ചതിനു പിന്നാലെ പാലുകൊടുക്കുന്നത് ഒഴിവാക്കാനും കുഞ്ഞിനെ അമ്മയെ കാണിക്കാതിരിക്കാനും ശ്രമം നടന്നു. വീണ്ടും ഈ നഴ്സ് ആശുപത്രിയിൽ എത്തി കുഞ്ഞിന്റെ പിതാവുമായി സംസാരിച്ചത് ഫോണിൽ സമ്മതിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു.
കുഞ്ഞുണ്ടായി രണ്ടു മാസം കഴിയുന്നതിനു മുമ്പാണ് യുവാവ് ലഹരിമരുന്നു കേസിൽപെടുന്നത്. 45 ദിവസം ജയിലിൽ കിടന്ന് ജാമ്യത്തിൽ പുറത്തു വന്നതിനു പിന്നാലെ ഇയാൾ കുഞ്ഞുമായി കടന്നുകളഞ്ഞു. ഇതോടെ സഹായം അഭ്യർത്ഥിച്ച് ഇവർ സിറ്റി കമ്മിഷണർക്ക് ഉൾപ്പടെ പരാതി നൽകി. പൊലീസ് നിർദേശിച്ചതനുസരിച്ച് ചൈൽഡ് ലൈൻ ഉൾപ്പടെയുള്ളവർ ഇടപെട്ടാണ് കുഞ്ഞിനെ തിരികെ വാങ്ങി നൽകിയത്. തുടർന്ന് കൊച്ചിയിൽ ഏതാനും മാസം സുഹൃത്തുക്കൾക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഇതിനിടെ അവിടെ നിന്ന് താമസം മാറേണ്ടി വന്നതോടെ ഇപ്പോൾ നഗരത്തിൽ വാടകയ്ക്ക് താമസിക്കുകയാണ്. കുഞ്ഞിന്റെ ചെലവു പിതാവു നൽകുമെന്നു പറഞ്ഞിരുന്നെങ്കിലും ഒന്നും ചെയ്യുന്നില്ലെന്നും ഇവർ പറയുന്നു. യുവാവിനെതിരെ കോടതിയെ സമീപിക്കാൻ വേണ്ട സാമ്പത്തിക സാഹചര്യമില്ലാത്തതിനാൽ അതിനു മുതിർന്നില്ലെന്നും ഇവർ പറയുന്നു. അതേസമയം കുഞ്ഞിനെ വിൽക്കാൻ ഇടനില നിന്നവർക്കെതിരെ കൂടി നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് സമഗ്ര പരാതി നൽകുമെന്ന് കോഴിക്കോട് സ്വദേശി വിനോ ബാസ്റ്റിൻ പറഞ്ഞു.
ഇതിനിടെ, കുഞ്ഞിനെ വിൽക്കാൻ തന്റെ നേതൃത്വത്തിൽ ശ്രമം നടന്നെന്ന ആരോപണം വസ്തുതാരഹിതമാണെന്ന് വിഷയത്തിൽ ഇടപെട്ടതായി ആരോപണം നേരിടുന്ന യുവതി പ്രതികരിച്ചു. കുഞ്ഞിനെ നോക്കാനാവില്ലെന്നും ഏതെങ്കിലും ഓർഫനേജിൽ ഏൽപിക്കാമെന്നും കുഞ്ഞിന്റെ അമ്മ തന്നോട് പറഞ്ഞിരുന്നു. ഇക്കാര്യം ട്രാൻസ് ദമ്പതികളോടു പറഞ്ഞപ്പോൾ ആശുപത്രി ചെലവുകൾ അവർ എടുത്തുകൊള്ളാമെന്ന് സമ്മതിച്ചു. ഇവരുമായി സംസാരിച്ചെന്നതും നിയമവശങ്ങൾ പരിശോധിച്ചു എന്നതും വസ്തുതയാണ്. എന്നാൽ സാമ്പത്തിക ഇടപാടുകൾക്ക് ശ്രമിച്ചിട്ടില്ല. തനിക്കെതിരെ ആക്ഷേപമുന്നയിച്ചവർക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഈ വിഷയം സംബന്ധിച്ച് മറുനാടൻ വാർത്ത നൽകിയതിന് പിന്നാലെ യുവതിക്ക് നേരെ ദിയാ സനയുടെ ഭീഷണിയുണ്ട്. യുവതിയുടെ ചില സുഹൃത്തുക്കൾ വഴിയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. നിലവിലെ കേസിന്റെ കാര്യത്തിൽ തീരുമാനമായതിന് ശേഷം നേരിട്ട് കാണുന്നുണ്ടെന്നാണ് ഭീഷണി. കുട്ടിക്കൊപ്പം തനിച്ച് കഴിയുന്ന യുവതി ഇതോടെ പരിഭ്രാന്തയാണ്. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകി പൊലീസ് പ്രൊട്ടക്ഷൻ തേടാനുള്ള ശ്രമത്തിലുമാണ്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍