Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിജയ് പി നായരുടെ സമ്മതത്തോടെ ലാപ് ടോപ്പ് പിടിച്ചെടുത്ത് മ്യൂസിയം പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു കൊടുത്താൽ അതെങ്ങനെ മോഷണമാകും? കവർച്ചാ കേസ് നിലനിൽക്കില്ലെന്ന് വാദിച്ച് ജാമ്യ ഹർജിയുമായി ഹൈക്കോടതിയിൽ; തിരുവനന്തപുരം കോടതിക്ക് സമാനമായി പ്രതികളുടെ അപേക്ഷയെ പ്രോസിക്യൂഷൻ അതിശക്തമായി എതിർക്കാൻ സാധ്യത; ഭാഗ്യലക്ഷ്മിക്കും കൂട്ടുകാരികൾക്കും ഹൈക്കോടതിയിലെ ഹർജി നിർണ്ണായകം; ജാമ്യ ഹർജി തള്ളിയാൽ അറസ്റ്റിന് സാധ്യത കൂടും

വിജയ് പി നായരുടെ സമ്മതത്തോടെ ലാപ് ടോപ്പ് പിടിച്ചെടുത്ത് മ്യൂസിയം പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു കൊടുത്താൽ അതെങ്ങനെ മോഷണമാകും? കവർച്ചാ കേസ് നിലനിൽക്കില്ലെന്ന് വാദിച്ച് ജാമ്യ ഹർജിയുമായി ഹൈക്കോടതിയിൽ; തിരുവനന്തപുരം കോടതിക്ക് സമാനമായി പ്രതികളുടെ അപേക്ഷയെ പ്രോസിക്യൂഷൻ അതിശക്തമായി എതിർക്കാൻ സാധ്യത; ഭാഗ്യലക്ഷ്മിക്കും കൂട്ടുകാരികൾക്കും ഹൈക്കോടതിയിലെ ഹർജി നിർണ്ണായകം; ജാമ്യ ഹർജി തള്ളിയാൽ അറസ്റ്റിന് സാധ്യത കൂടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അശ്ലീല പ്രചാരണം നടത്തിയ ആളെ കയ്യേറ്റം ചെയ്ത കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ അതിനിർണ്ണായകമാകും. കേസിലെ മറ്റു പ്രതികളായ ശ്രീലക്ഷ്മി അറയ്ക്കൽ, ദിയ സന എന്നിവരും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നു സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് ഇവർക്ക് നിർണ്ണായകമാണ്. തിരുവനന്തപുരം കോടതിയെ പോലെ ഹൈക്കോടതിയും കർശന നിലപാട് എടുത്താൽ ഭാഗ്യലക്ഷ്മിയെ അറസ്റ്റ് ചെയ്യേണ്ടി വരും.

മോഷണം അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നാണ് ഭാഗ്യലക്ഷ്മിയുടെ നിലപാട്. വിജയ് പി നായരുടെ സമ്മതത്തോടെ ലാപ് ടോപ്പ് പിടിച്ചെടുത്ത് മ്യൂസിയം പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു കൊടുത്താൽ അതെങ്ങനെ മോഷണമാകും എന്ന ചോദ്യമാണ് ഭാഗ്യലക്ഷ്മി ഉയർത്തുന്നത്. യു ട്യൂബ് വീഡിയോകളിലൂടെ സ്ത്രീകളെ അവഹേളിച്ചെന്ന് ആരോപിച്ചാണ് വിജയ് പി നായർ എന്നയാളെ ഭാഗ്യലക്ഷ്മിയും ശ്രീലക്ഷ്മി അറയ്ക്കലും ദിയ സനയും കയ്യേറ്റം ചെയ്യുകയും മാപ്പ് പറയിക്കുകയും ചെയ്തത്. സെപ്റ്റംബർ 26 നാണ് സംസ്ഥാനമൊട്ടുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായ കേരളക്കരയെ ഞെട്ടിച്ച അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.

വിജയ്.പി.നായരെ മർദിക്കുകയും കറുത്ത മഷി ദേഹത്തൊഴിക്കുകയും ചെയ്തു. സംഭവം മുഴുവൻ ഫെമിനിസ്റ്റുകൾ വീഡിയോയിൽ പകർത്തുകയും ഇതിന്റെ ഫെയ്‌സ് ബുക്ക് ലൈവ് ദിയ തന്റെ അക്കൗണ്ടിലൂടെ പങ്ക് വക്കുകയും ചെയ്തു. യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്ത് പ്രദർശിപ്പിക്കുകയും ചെയ്തു. വിജയ് താമസിക്കുന്ന തമ്പാനൂർ ഗാന്ധാരി അമ്മൻകോവിൽ റോഡിലുള്ള ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കടന്ന് കയറിയാണ് ആക്ടിവിസ്റ്റുകൾ അരങ്ങ് തകർത്തത്. തുടർന്ന് വിജയിന്റെ ലാപ്‌ടോപ്പ് , മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചുപറിച്ചു കൊണ്ടു പോവുകയായിരുന്നു.

തുടർന്ന് തമ്പാനൂർ പൊലീസിൽ വിജയ് തങ്ങളെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി കൈയേറ്റവും ബലപ്രയോഗവും ചെയ്‌തെന്ന് കാട്ടി പരാതി നൽകി. പരാതിയിൽ തമ്പാനൂർ പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ 354 ചുമത്തി തമ്പാനൂർ ക്രൈം 1764/2020 നമ്പരായി കേസ് എടുക്കുകയായിരുന്നു. അന്ന് തന്നെ വിജയ്.പി. നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മിയടക്കം 3 ആക്ടിവിസ്റ്റുകളുടെ പേരിൽ തമ്പാനൂർ പൊലീസ് ക്രൈം 1765/2020 നമ്പരായി ജാമ്യമില്ലാ വകുപ്പുപുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ഇതേ തുടർന്നാണ് തിരുവനന്തപുരം കോടതിയിൽ ജാമ്യ ഹർജിയുമായി എത്തിയത്.

ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളിയത് അതിരൂക്ഷമായ വിമർശനത്തോടെ. ഇതോടെ ഈ കേസിൽ ഭാഗ്യലക്ഷ്മി ശിക്ഷക്കെപ്പാനുള്ള സാധ്യത കൂടിയെന്നാണ് വിലയിരുത്തൽ. ഭാഗ്യലക്ഷമിക്കും സുഹൃത്തുക്കൾക്കും കോടതിയുടെ രൂക്ഷ വിമർശവുമുണ്ടായി. കായികബലം കൊണ്ട് നിയമത്തെ നേരിടാൻ കഴിയില്ല. ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികൾ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ബാധ്യതയിൽ നിന്ന് കോടതിക്ക് പിന്മാറാനാവില്ലെന്നും കോടതി ഉത്തരവിൽ പറഞ്ഞു. വിജയ് പി നായരെ കൈയേറ്റം ചെയ്ത വീഡിയോ യു ട്യൂബിൽ ഇട്ടതാണ് ഇവർക്ക് കൂടുതൽ പ്രതികൂലമാകുന്നത്. ഈ യൂ ട്യൂബ് കേസിൽ ഭാഗ്യലക്ഷമിക്കും കൂട്ടർക്കും അതിശക്തമായ തെളിവായി മാറും.

മുൻകൂർ ജാമ്യം നൽകുന്നതിനെ എതിർത്ത സർക്കാർ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കൈയേറ്റം ചെയ്യൽ, മോഷണം തുടങ്ങിയ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്. കഴിഞ്ഞ ദിവസം അപേക്ഷ പരിഗണിച്ചപ്പോൾ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. മുൻകൂർ ജാമ്യം അനുവദിക്കുന്നത് ഒരു തെറ്റായ കീഴ്‌വഴക്കമാകും. അത് നിയമം കയ്യിലെടുക്കുന്നനവർക്ക് പ്രചോദനമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് എതിർത്തത്. ഈ വിഷയത്തിൽ മന്ത്രിമാർ പോലും ഭാഗ്യലക്ഷ്മിയെ പിന്തുണച്ചിരുന്നു. എന്നാൽ കോടതിയിൽ ജാമ്യത്തെ അനുകൂലിച്ചാൽ അത് തിരിച്ചടിയാകുമെന്ന ഉപദേശമാണ് പ്രോസിക്യൂഷന് കിട്ടിയത്. ഈ സാഹചര്യത്തിലാണ് ജാമ്യത്തെ എതിർത്തത്. അതിശക്തമായ വാദങ്ങളും ഉയർത്തിയത്. ഹൈക്കോടതിയിലും ഇതു തന്നെ തുടരും.

ഫെമിനിസ്റ്റുകളെ മോശമായ രീതിയിൽ ചിത്രീകരിച്ച് വീഡിയോ ഇറക്കിയെന്ന് ആരോപിച്ചാണ് യുട്യൂബറെ ആക്ടിവിസ്റ്റുകൾ കായികമായി അക്രമിത്. യുട്യൂബറെ ആക്രമിക്കുന്ന വീഡിയോ ദിയ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. യുട്യൂബറെ അസഭ്യമായ രീതിയിൽ ഫെമിനിസ്റ്റുകളെ ചിത്രീകരിച്ചതിനുള്ള പ്രതികരണമാണിതെന്ന് ഇവർ പറയുന്നു. ഡോക്ടർ വിജയ് പി നായർ എന്നയാൾ പ്രഥമ വനിതാ കമ്മീഷൻ അധ്യക്ഷ സുഗതകുമാരിയെയും ഡബ്ബിങ്ങ് ആർടിസ്റ്റായ ഭാഗ്യലക്ഷ്മിക്കെതിരെയും മോശമായ രീതിയിൽ ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഫെമിസ്റ്റുകൾക്കെതിരെയും ആർക്കും അംഗീകരിക്കാൻ പറ്റാത്ത അശ്ലീല പരാമർശം ഇയാൾ വീഡിയോയിൽ നടത്തിയിരുന്നു.

ഇത് ചോദ്യം ചെയ്യാനെത്തിയ ഭാഗ്യലക്ഷ്മിയും ദിയ സനയും യുട്യൂബറെ കായികമായി കൈകാര്യം ചെയ്യുകയും കരിയോയിൽ തലവഴി ഒഴിക്കുകയുമായിരുന്നു. ഇയാൾക്കെതിരെ രൂക്ഷമായ രീതിയിൽ അസഭ്യവർഷം ഇവർ നടത്തി. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിന് പിന്നാലെയാണ് പുതിയ വിവാദം. വിജയ് പി നായർ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ശ്രീലക്ഷ്മി അറയ്ക്കൽ സംസ്ഥാന വനിതാ കമ്മീഷൻ, സൈബർ സെൽ, വനിതാ ശിശുക്ഷേമവകുപ്പ്, ജെൻഡർ അഡൈ്വസർ എന്നിവർക്ക് പരാതി നൽകിയിരുന്നു.

ഇതിലും കേസെടുത്തു. എന്നാൽ, പരാതിയിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് കായികമായ അക്രമം നടത്തിയതെന്നാണ് ഇവർ വീഡിയോയിൽ പറയുന്നത്. അതുകൊണ്ട് തന്നെ ഇനി ആക്രമണം നടത്തിയില്ലെന്ന് കോടതിയിൽ വാദിക്കാനും ആകില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP