ലാവലിൻ കേസ് അട്ടിമറിക്കാൻ കോടികളുടെ ഇടപാടുകൾ നടക്കുന്നു എന്ന വിവരം അന്വേഷിച്ചപ്പോൾ എത്തിയത് ചന്ദ്രബാബു നായിഡുവിൽ; നായിഡുവിനും ജസ്റ്റിസ് രമണക്കും എതിരായ അഴിമതി സിബിഐയെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ഹർജി നൽകിയത് വൈ.എസ്.ആറിന്റെ ഭാര്യ വിജയ; ആയിരം സ്വർണ്ണപാത്രങ്ങൾ കൊണ്ട് മൂടി വച്ചാലും സത്യം ഒരുനാൾ മറനീക്കി പുറത്തു വരുമെന്ന് പറയുന്നത് യാഥാർത്ഥ്യം; ജഗന്റെ കത്തിന്റെ പശ്ചാത്തലത്തിൽ ക്രൈം നന്ദകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ആന്ധ്രയിലെ ഭരണം അട്ടിമറിക്കാൻ സുപ്രീംകോടതി ജസ്റ്റിസ് രമണ ശ്രമിക്കുന്നെന്ന എന്ന ആരോപണവുമായി ജഗൻ മോഹൻ റെഡ്ഡി കത്തെഴുതിയത് ഏറെ വിവാദമായിരുന്നു. ആരോപണത്തിന് പിന്നാലെ കേരളത്തിലെ എസ്.എൻ.സി ലാവലിൻ കേസിൽ രമണ നടത്തിയ സമാന ഇടപെടൽ ചൂണ്ടിക്കാട്ടി ക്രൈം നന്ദകുമാർ രംഗത്ത്. ഫേസ് ബുക്ക് പോസ്റ്റിലൂടെ ഗുരുതര ആരോപണമാണ് ക്രൈം നന്ദകുമാർ ഉന്നയിക്കുന്നത്.
ലാവ്ലിൻ കേസിൽ ഉൾപ്പെട പല വിവാദമായ കേസിലും സുപ്രീംകോടതി ജസ്റ്റിസുമാർ കോഴവാങ്ങി കേസ് അട്ടിമറിക്കാനാണ് ശ്രമിച്ചിരുന്നതെന്നും ഈ കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ക്രൈം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നന്ദകുമാർ പറയുന്നു. ആന്ധ്രാ രാഷ്ട്രീയത്തിലെ പ്രബലനായ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും ജസ്റ്റിസ് രമണയും തമ്മിലുണ്ടായിരുന്ന അവിശുദ്ധ ബന്ധവും അദ്ദേഹം കുറിപ്പിലൂടെ വിമർശിക്കുന്നു. എസ്.എൻ.സി ലാവ്ലിൻ കേസ് അട്ടിമറിക്കുന്നതിന് ചന്ദ്രബാബു നായിഡു ഇടപെട്ട് 100 കോടി രൂപയ്ക്ക് ധാരണയായ വിവരങ്ങളും ക്രൈം നന്ദകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അന്ന് താൻ ആരോപിച്ച് അതേ ആരോപണങ്ങൾ തന്നെയാണ് ഇന്ന് ജഗന്മോഹൻ റെഡ്ഡി പരാതിയായി പറയുന്നതെന്നും എല്ലാ തെളിവുകളോടും ശ്രദ്ധയോടും തന്നെയാണ് താൻ ഈ റിപ്പോർട്ട് ക്രൈമിൽ പ്രസിദ്ധീകരിച്ചതെന്നും ക്രൈം നന്ദകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
2019 ഒക്ടോബർ ലക്കം ക്രൈമിന്റെ ഇംഗ്ലീഷ് പതിപ്പിലാണ് സുപ്രീംകോടതിയിലെ മൂന്ന് ജഡ്ജിമാരെക്കുറിച്ചും കേരള ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാരെക്കുറിച്ചും അന്വേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച് കൊണ്ട് ക്രൈം വാർത്തയുടെ വിസ്ഫോടനം സൃഷ്ടിച്ചത്. വാർത്ത പ്രസിദ്ധീകരിക്കുക മാത്രമല്ല, സുപ്രീംകോടതി അടക്കം ഇന്ത്യയിലെ എല്ലാ ജഡ്ജിമാർക്കും പ്രമുഖ അഭിഭാഷകർക്കും, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ മുതൽ പ്രധാനമന്ത്രിക്ക് വരെയും ക്രൈം ഈ പതിപ്പ് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ജുഡീഷ്യറിയിൽ ചില ജഡ്ജിമാർ അഴിമതിയും സ്വജനപക്ഷപാതവും സ്ത്രീ വിഷയങ്ങളും സ്വാധീനിക്കപ്പെടുന്നുവെന്നും പാവപ്പെട്ടവന് നീതി നിഷേധിക്കപ്പെടുന്നുവെന്നും മനസ്സിലാക്കിയാണ് ക്രൈം ഇത്രയും വിഷമകരമായ വിഷയത്തിൽ സമഗ്രമായ അന്വേഷണങ്ങൾ നടത്തിയതും ഇവ ചർച്ച ചെയ്യപ്പെടണമെന്നും അതിലൂടെ പരിഹാരമുണ്ടാകണമെന്നുമുള്ള നല്ല ഉദ്ദേശത്തോടെ ഈ പതിപ്പ് പ്രസിദ്ധീകരിച്ചതും.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരെ ഒരു ലേഡി സ്റ്റാഫ് കൊടുത്ത ലൈംഗിക ആരോപണം ജുഡീഷ്യറിയെ ഒന്നാകെ പിടിച്ചു കുലുക്കിയിരുന്നു. പരാതിക്കാരിയെ നേരിട്ട് കണ്ട് സംഭവം സത്യം ആണെന്ന് മനസ്സിലാക്കിയാണ് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയത്. എസ്എൻസി ലാവലിൻ അഴിമതി കേസ്, ഇത്തരത്തിൽ പണത്തിനും സ്വാധീനത്തിനും വഴങ്ങി അട്ടിമറിക്കപ്പെടുന്നു എന്ന പരാതി വന്നതോടെ ആണ് ഞാൻ ഈ സാഹസിക പത്രപ്രവർത്തനത്തിന് തയ്യാറായത്. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പദവിയിൽ നിന്ന് വിരമിക്കുന്നതിന് മുമ്പാണ് ഈ അന്വേഷണ റിപ്പോർട്ടുകൾ ക്രൈം പ്രസിദ്ധീകരിക്കുന്നത്.
ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ബോബ്ഡെ, ജസ്റ്റിസ് രമണ എന്നിവരായിരുന്നു മറ്റ് രണ്ട് ജഡ്ജിമാർ. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട എസ്.എൻ.സി. ലാവ്ലിൻ കേസ് അട്ടിമറിക്കാൻ ജസ്റ്റിസ് രമണയുമായി 100 കോടി രൂപ ധാരണയായിരിക്കുന്നു എന്ന പരാതിയുടെ copy ലഭിച്ചതിനെ തുടർന്നാണ് ഇക്കാര്യം കൂടുതൽ അന്വേഷിക്കാനായി ഞാൻ തീരുമാനിച്ചത്. അന്വേഷണത്തിന്റെ നാൾവഴികളിൽ എനിക്ക് ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നവായായിരുന്നു. ആ അന്വേഷണങ്ങൾ അവസാനം എത്തിച്ചേർന്നത് മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം നേതാവുമായ ചന്ദ്രബാബു നായിഡുവിലേക്കും.
ബ്രോക്കർ പാണ്ടുവും ചന്ദ്രബാബു നായിഡുവും പല കേസുകളും അട്ടിമറിക്കുന്ന ഇടനിലക്കാരനായ ബ്രോക്കർ പാണ്ടു എന്ന ഓമനപേരിലായിരുന്നു അന്ധ്രപ്രദേശിൽ ജസ്റ്റിസ് രമണ മുൻപ് അറിയപ്പെട്ടിരുന്നത്. ഇദ്ദേഹത്തെ ഹൈക്കോടതി ജഡ്ജി ആയി നോമിനേറ്റ് ചെയ്ത സമയത്ത് രണ്ട് ക്രിമിനൽ കേസുകൾ അദ്ദേഹത്തിനെതിരെ നിലവിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഹൈക്കോടതി ജഡ്ജി നിയമനത്തിൽ നിന്ന് മാത്രമല്ല, അഡ്വക്കേറ്റ് എന്ന നിലയിൽ എൻട്രോൾ ചെയ്ത നടപടിയും കാൻസൽ ചെയ്യണം എന്ന് ആവശ്യപ്പെട്ട് ആന്ധ്രാ പ്രദേശ് ഹൈക്കോടതിയിൽ ഒരു അഡ്വക്കേറ്റ് ഹർജി നൽകിയത്. എന്നാൽ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നതിനായ് ശുപാർശ ചെയ്ത രമണയുടെ അടുത്ത സുഹൃത്തായ ചന്ദ്രബാബു നായിഡു രമണയുടെ രക്ഷക്കെത്തുകയും ആ പരാതികളെല്ലാം അട്ടിമറിക്കപ്പെടുകയും ചെയ്തു. ജഗൻ മോഹൻ റെഡ്ഡിയുടെ അമ്മയുടെ പരാതി.
ഇപ്പോഴത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡിയുടെ അമ്മയും മുൻ മുഖ്യമന്ത്രിയുമായ രാജശേഖര റെഡ്ഡിയുടെ ഭാര്യയുമായ വൈ എസ് വിജയ, ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ ജഡ്ജി ആയി നാമ നിർദ്ദേശം ചെയ്യപ്പെട്ട മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിനെതിരെയും ജസ്റ്റിസ് രമണയ്ക്കെതിരെയുമുള്ള അഴിമതി സിബിഐയെക്കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഹർജി ഫയൽ ചെയ്യുകയുണ്ടായി.
ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരിക്കെ സർക്കാർ ഭൂമി നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയും, അനധികൃതമായി ലൈസൻസ് നൽകുകയും ചെയ്തുവെന്നും, നായിഡു അനധികൃതമായി സ്വത്തുക്കളും സമ്പാദ്യവും നേടിയെടുത്തു എന്നതുമായിരുന്നു പ്രധാന ആരോപണം. ഈ റിട്ട് പെറ്റീഷനിലെ മറ്റൊരു പ്രധാന ആരോപണം , ജസ്റ്റിസ് രമണയുടെയും ആന്ധ്രാ പ്രാദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റേയും അവിശുദ്ധ ബന്ധത്തെക്കുറിച്ചുള്ളതായിരുന്നു. ക്രിമിനൽ കേസുകൾ നിലവിൽ നിൽക്കേ ആന്ധ്രാ പ്രദേശ് ഹൈക്കോടതിയിലേക്ക് ശുപാർശ ചെയ്യപ്പെട്ട ജസ്റ്റിസ് രമണയുടെ പേരിലുള്ള കേസുകൾ അട്ടിമറിച്ചതിന് പ്രത്യുപകാരമായി 'കൊളീജിയത്തിൽ' അംഗമായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ പേരിലുള്ള പരാതികൾ അട്ടിമറിക്കാൻ സഹായിച്ചു എന്ന് മാത്രമല്ല, ചന്ദ്രബാബുവിന് താല്പര്യമുള്ളവരെ ജസ്റ്റിസുമാരായി നിയമിക്കാൻ പ്രത്യേക താൽപര്യമെടുത്തുവെന്നും ആരോപണമുയർത്തിയത് മറ്റാരുമല്ല,സുപ്രീം കോടതി ജസ്റ്റിസ് ചെലമേശ്വർ ആയിരുന്നു. അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഇത് സംബന്ധിച്ച് വിശദമായ ഒരു കത്ത് എഴുതുകയുമുണ്ടായി.
ജസ്റ്റിസ് രമണയും കുടുംബവും കോടികളുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വൻ പരാതിയാണുണ്ടായിട്ടുള്ളത്. പുതുതായി രൂപീകരിച്ച തെലുങ്കാന സ്റ്റേറ്റിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന, ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണനെ കൊൽക്കത്ത ഹൈക്കോടതിയിലേക്ക് മാറ്റിയതിലും രമണയ്ക്ക് പങ്കുണ്ടായിരുന്നതായി പരാതി ഉയർന്നു. മാത്രമല്ല, ചന്ദ്രബാബു നായിഡുവിന്റെ താൽപര്യ പ്രകാരം തെലുങ്കാന ഹൈക്കോടതിയിൽ ഒഴിവുണ്ടായിരുന്ന 17 പോസ്റ്റുകളിലേക്ക് ജഡ്ജിമാരെ നിയമിച്ചതുവഴി ജസ്റ്റ്റ്റിസ് രമണ 50 കോടി രൂപ കൈപ്പറ്റിയതായും ആരോപണം ഉയർന്നു.
ഈ സാഹചര്യത്തിലാണ് പിണറായി വിജയൻ എസ് .എൻ.സി.ലാവലിൻ കേസ് അട്ടിമറിക്കാൻ 100 കോടി നൽകാൻ ധാരണയായ വിവരം പുറത്തു വരുന്നതും ..... ചന്ദ്രബാബു നായിഡു വഴിയും കൂടാതെ പവർ ബ്രോക്കർമാർ വഴിയും കേസ് അട്ടിമറിക്കാൻ ധാരണയായതിനാലാണ് ഈ കേസ് 18 തവണ മാറ്റിവെച്ചതെന്ന് കാണിച്ച്, എറണാകുളത്ത് താമസിക്കുന്ന പ്രശസ്ത പത്രപ്രവർത്തകനായ അജയൻ ഇന്ത്യൻ പ്രസിഡന്റ്, ചീഫ് ജസ്റ്റിസ് എന്നിവർക്ക് പരാതി നൽകുന്നതും. അജയ്യുടെ പരാതിയിൽ എഴുതിയ കാര്യങ്ങളെ ആസ്പദമാക്കി ആണ് CRIME അന്വേഷണം നടത്തി റപ്പോർട്ട് തയ്യാറാക്കിയത്. എന്തായാലും അവസാനം പതിനെട്ട് തവണ മാറ്റി വെച്ച ശേഷം തനിക്കെതിരെ ആരോപണങ്ങൾ ക്രൈം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് എസ്എൻസി ലാവലിൻ കേസ് പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് രമണ പിന്മാറിയത് സുപ്രീം കോടതിയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ചു എന്ന് തന്നെ പറയാം
മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പരാതി 2019 ഒക്ടോബർ ലക്കം ക്രൈമിൽ ജസ്റ്റിസ് രമണയെക്കുറിച്ച് ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി ഇപ്പോൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു അയച്ച പരാതി. ക്രൈം ഉന്നയിച്ച ആരോപണങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു, ചന്ദ്രബാബു നായിഡുമായുള്ള അവിശുദ്ധ ബന്ധങ്ങളും ജസ്റ്റിസ് രമണയുടെയും ചന്ദ്രബാബു നായിഡുവിന്റെയും അവിഹിത സമ്പാദ്യങ്ങളും.
ഈ രണ്ടു കാര്യങ്ങളെക്കുറിച്ച് തന്നെയാണ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. ആയിരം സ്വർണ്ണ പാത്രങ്ങൾ കൊണ്ട് മൂടി വച്ചാലും സത്യം ഒരുനാൾ മറനീക്കി പുറത്തു വരുമെന്ന് പറയുന്നത് എത്രമാത്രം യാഥാർത്ഥ്യമാണ്. ക്രൈം പുറത്തുകൊണ്ടുവരുന്ന അന്വേഷണ റിപ്പോർട്ടുകളിൽ ഏറ്റവും സാഹസികത നിറഞ്ഞതായിരുന്നു സുപ്രീം കോടതി ജഡ്ജിമാരെ കുറിച്ച് പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടുകൾ. ഒരു ചെറിയ വീഴ്ച സംഭവിച്ചാൽ ജീവിതകാലം മുഴുവൻ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും എന്ന ബോധ്യത്തോടെ തന്നെയാണ് ഈ വാർത്ത പ്രസിദ്ധീകരിക്കാൻ ക്രൈം ധൈര്യം കാട്ടിയത്.
അതിനാൽ വളരെയധികം ശ്രദ്ധയോടും വ്യക്തമായ തെളിവുകളോടും കൂടി തന്നെയാണ് ചീഫ് ജസ്റ്റിസായിരുന്ന ഗോഗോയ്, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ബോബ്സേ വരാൻപോകുന്ന ചീഫ് ജസ്റ്റീസ് രമണ എന്നിവരെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടുകൾ ക്രൈം പ്രസിദ്ധീകരിച്ചത്. ഇപ്പോഴിതാ ക്രൈം പുറത്തുകൊണ്ട് വന്ന വാർത്തകളെല്ലാം സത്യമായിരുന്നുവെന്ന് തെളിയുന്നു.ഒരു പത്രപ്രവർത്തകനെന്ന നിലയിൽ ഞാൻ ചെയ്ത പ്രവർത്തിയിൽ ഏറ്റവുമധികം അഭിമാനിക്കുന്ന നിമിഷങ്ങൾ ആണിത്.വീണ്ടും ആവർത്തിക്കട്ടെ, തെറ്റ് ചെയ്തത് ഈശ്വരനായാലും, ഞങ്ങൾ വിളിച്ചു പറയുക തന്നെ ചെയ്യും.. 'ധർമത്തിന് വേണ്ടി നേർവഴിയിൽ നിന്ന് നീ യുദ്ധം ചെയ്യുക,തോറ്റുപോയാൽ പോകട്ടെ, ആ തോൽവി തന്നെ ജയം എന്ന് ലോകം കടശിയിൽ സമ്മതിക്കും'......
Stories you may Like
- ഒരേ സമയം അംബാനിയുടെയേും അദാനിയുടെയേും വിഎസിന്റെയും സുഹൃത്ത്
- എല്ലാ കുറ്റവും ശരണ്യാ മനോജിനും; സോളാറിൽ വിഴുപ്പലക്ക് തുടരും
- ഇ പി ജയരാജന് മറുപടിയുമായി ദല്ലാൾ നന്ദകുമാർ
- പിണറായി തന്നോട് കടക്ക് പുറത്ത് എന്നു പറഞ്ഞിട്ടില്ല; ടി ജി നന്ദകുമാർ
- ഉമ്മൻ ചാണ്ടിയുടെ മകളെ അധിക്ഷേപിച്ചത് ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണ!
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്