ബലേകോട്ട് ആക്രമണത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട വക്താവ് ടോം വടക്കൻ; ആൾക്കൂട്ടത്തിൽ അപമാനിച്ചവരെ തിരിച്ചെടുത്തതിന്റെ പേരിൽ ശിവസേനയിൽ ചേർന്ന തീപ്പൊരി നേതാവ് പ്രിയങ്ക ചതുർവേദി; ഏവരെയും ഞെട്ടിച്ച് കാലുമാറിയ ജ്യോതിരാദിത്യ സിന്ധ്യ; ഷഹീൻ ബാഗ് സമരനായകൻ ഷഹസാദ് അലിയും കാവിക്കൊടി പിടിച്ചു; ഒടുവിൽ പ്രസംഗങ്ങളിൽ സംഘപരിവാറിനെ അടിച്ചിരുത്താറുള്ള ഖുശ്ബുവും ബിജെപിയിൽ; അമിത്ഷായുടെ ചാണക്യ തന്ത്രങ്ങളിൽ കോൺഗ്രസ് ഇല്ലാതാവുന്നോ?
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: സംഘപരിവാറിന്റെ കുടത്ത വിമർശകയും ചാനൽ ചർച്ചകളിലെയും പൊതുസമ്മേനങ്ങളിലെയും വർഗീയ വിരുദ്ധ തീപ്പന്തവുമായ ഖുശ്ബുവും ഒടുവിൽ കാവിക്കൊടിയിൽ അഭയം പ്രാപിക്കയാണ്. ഈ വർഷം തന്നെ ബിജെപിയിലേക്ക് കൂറുമാറിയെത്തുന്ന മൂന്നാമത്തെ നേതാവാണ് ഖുശ്ബു. ജ്യോതിരാദിത്യ സിന്ധ്യ, പ്രിയങ്ക ചതുർവേദി, ടോംവടക്കൻ, ഖുശ്ബു, സോഷ്യൽ ആക്റ്റിവിസ്റ്റ് ഷഹസാദ് അലി,.... കടുത്ത കടുത്ത ഫാസിസ്റ്റ്-ഹിന്ദുത്വ വിരുദ്ധത പറഞ്ഞിരുന്ന ഇവർ ഒക്കെ ഇന്ന് ആ പ്രത്യയശാസ്ത്രത്തിന്റെ കീഴിലുള്ള പാർട്ടികളിൽ ആണ്.
ഇതിൽ കോൺഗ്രസ് മുൻ വക്താവും മഹാരാഷ്ട്രയിലെ തീപ്പൊരിയുമായ പ്രിയങ്ക ചതുർവേദി ശിവസേനയിലേക്കാണ് കൂടുമാറിയത് എന്നു മാത്രം. ഇതുമാത്രമല്ല എൻഡിടിവിയുടെ റിപ്പോർട്ട് അനുസരിച്ച് ഈ വർഷം വിവിധ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ ആയിരങ്ങളാണ് ബിജെപിയിലേക്ക് മറ്റ് പാർട്ടികളിൽനിന്ന് കാലുമാറിയെത്തിയത്. ബംഗാളിൽ പലയിടത്തും സിപിഎം പാർട്ടി ഓഫീസുകളും ലോക്കൽ സെക്രട്ടറിയും അടക്കം ഒന്നടങ്കം ബിജെപിയിലേക്ക് മുമ്പേതന്നെ മാറിയിരുന്നു. അതുകൊണ്ടുതന്നെ ആർക്കും ഫാസിസ്റ്റ് വിരുദ്ധ പേരാളികൾ എന്നൊന്നും അഭിമാനിക്കാൻ കഴിയില്ല.
ഇനിയങ്ങോട്ട് വരുന്നത് മോദി തരംഗമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് കോൺഗ്രസിൽനിന്ന് നേതാക്കൾ കൂട്ടമായി ബിജെപിയിലേക്ക് എത്തുന്നത്. നമ്മുടെ അബ്ദുല്ലക്കുട്ടി ഇത് മുൻപേ തിരിച്ചറിഞ്ഞുവെന്ന് മാത്രം. ഇപ്പോൾ ആന്ധ്രയിൽ ജഗ്മോഹൻ റെഡ്ഡിയും ബിജെപിയോട് അടുക്കുകയാണ്. അതേസമയം കൃത്യമായി നേതൃത്വം പോലുമില്ലാതെ കോൺഗ്രസ് അടിമുടി ഉലഞ്ഞ് അവസ്ഥയിലാണ്. പല നേതാക്കൾക്കും പ്രാദേശികമായ അക്കോമഡേഷൻ പ്രശ്നവും സീറ്റും തന്നെയാണ് പ്രധാനം. എന്നാൽ അമിത്ഷായെപ്പോലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു രാഷ്ട്രീയ ചാണക്യൻ കോൺഗ്രസിന് ഇല്ലാതെപോയി.
ഇപ്പോൾ കർഷക സമരത്തിന്റെ പേരിൽ അകാലിദൾ എൻഡിഎയിൽനിന്ന് വിട്ടിട്ടും അത് മുതലെടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. അതുപോലെ ബീഹാറിൽ നിതീഷ്കുമാറുമായി ഇടയുന്ന ബിജെപിനേതാക്കൾ ചിരാഗ പാസ്വാന്റെ പാർട്ടിയിൽ ചേക്കേറുകയാണ്. ഭരണ വിരുദ്ധ വികാരവും ബീഹാറിൽ ഉണ്ട്. പക്ഷേ ഇത് മുതലെടുക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. ഈ രീതിയിൽ മോദി ഭരണം തുടർന്നാൽ മൂന്നാലു വർഷത്തിനുശേഷം എത്ര കോൺഗ്രസ് നേതാക്കൾ ബാക്കിയുണ്ടാവും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
കോൺഗ്രസിൽ കുടുംബാധിപത്യമെന്ന് ടോം വടക്കൻ
2019 മാർച്ച് 14ന് കോൺഗ്രസ് വക്താവായിരുന്ന ടോം വടക്കൻ ബിജെപിയിലേക്ക് കാലുമാറിയത്. കോൺഗ്രസ്സിലെ കുടുംബാധിപത്യം തന്നെ മടിപ്പിച്ചെന്നും ടോംവടക്കൻ മാധ്യമങ്ങളോട് പ്രതികരിച്ചു.ബാലാകോട്ട് ആക്രമണത്തിന് ശേഷം ഇന്ത്യൻ സേനയെ ചോദ്യം ചെയ്തുകൊണ്ടുള്ള കോൺഗ്രസ് നിലപാടിനോട് യോജിക്കാനാവില്ലെന്നും പ്രധാനമന്ത്രിയുടെ വികസന അജണ്ടയോട് യോജിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൽ നിന്നാണ് അംഗത്വം ടോം വടക്കൻ അംഗത്വം സ്വീകരിച്ചത്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ടോം വടക്കൻ മുൻ എഐസിസി സെക്രട്ടറിയാണ്. അടുത്തകാലത്തായി സജീവ കോൺഗ്രസ് പ്രവർത്തനത്തിൽ നിന്ന് അദ്ദേഹം വിട്ടു നിൽക്കുകയായിരുന്നു. പക്ഷേ വടക്കന്റെ യഥാർഥ പ്രശ്നം സീറ്റ് ആയിരുന്നു. അത് മനസ്സിലാക്കി അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ഒരു ട്രബിൾ ഷൂട്ടർ കോൺഗ്രസിന് ഇല്ലാതെ പോയി. വടക്കന് ജനകീയ അടിത്തറ ഒന്നും ഉണ്ടായിരുന്നില്ല എന്നത് വേറെ കാര്യം.
പ്രിയങ്ക പാർട്ടി വിട്ടത് അപമാന ഭീതിയിൽ
2019 ഏപ്രിൽ 19നാണ് കോൺഗ്രസ് വക്താവും മഹാരാഷ്ട്രയിലെ തീപ്പൊരി നേതാവും ചാനൽ ഡിബേറ്ററുംമൊക്കെയായ പ്രിയങ്കാ ചതുർവേദി പാർട്ടി വിട്ടത്. ഉത്തർപ്രദേശിൽ തന്നെ അപമാനിച്ച പാർട്ടി പ്രവർത്തകരെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് പ്രിയങ്ക രാജിവച്ചത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രിയങ്ക അതിശക്തമായി ട്വിറ്ററിൽ പ്രതികരിച്ചിരുന്നു. കടുത്ത ഹിന്ദുത്വ വിമർശകയായ അവർ ശിവസേനയിലാണ് ചേർന്നത്. സേനയാവട്ടെ അവരെ അർഹിക്കുന്ന രീതിയിൽ പരിഗണിക്കുകയും എംപി ആക്കുകയും ചെയ്തിട്ടുണ്ട്.
പാർട്ടി നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പ്രിയങ്ക കത്തയിരുന്നു. . തന്റെ സേവനം കോൺഗ്രസ് പാർട്ടിക്ക് വിലമതിക്കുന്നില്ലെന്നു കഴിഞ്ഞ കുറച്ചു ദിവസം കൊണ്ടു മനസിലായെന്നും യാത്രയുടെ അവസാനമെത്തിയെന്നും പ്രിയങ്ക കത്തിൽ കുറിച്ചിട്ടുണ്ട്. കൂടുതൽ കാലം ഇനി പാർട്ടിയിൽ തുടർന്നാൽ ആത്മാഭിമാനത്തിനും അന്തസിനും ക്ഷതമേൽക്കുമെന്നും അവർ വ്യക്തമാക്കി.
കോൺഗ്രസിനു വേണ്ടി വിയർപ്പും ചോരയും ഒഴുക്കിയവരെക്കാൾ 'വൃത്തികെട്ട ഗുണ്ടകൾ'ക്ക് ഇപ്പോൾ പാർട്ടിയിൽ പ്രാമുഖ്യം ലഭിക്കുന്നതിൽ അതിയായ സങ്കടമുണ്ട്. പാർട്ടിക്കു വേണ്ടി നിരവധി പ്രശ്നങ്ങളാണ് നേരിടേണ്ടിവന്നത്. എന്നാൽ പാർട്ടിക്കുള്ളിൽ എന്നെ അപമാനിച്ചവർ യാതൊരു നടപടിയും കൂടാതെ തടിതപ്പുന്നത് ദൗർഭാഗ്യകരമാണ്.'' - എന്ന പ്രിയങ്കയുടെ ട്വീറ്റ് ഏറെ വിവാദമായിരുന്നു. ഉത്തർപ്രദേശിൽ മഥുരയിൽ വച്ച് പ്രിയങ്കയോട് അപമര്യാദയായി പെരുമാറിയ ചില നേതാക്കളെ കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ യാതൊരു നടപടിയും കൂടാതെ ഇവരെ തിരിച്ചെടുത്തു. ഇതിൽ മനംനൊന്താണ് പാർട്ടി വിടാൻ പ്രിയങ്ക തീരുമാനിച്ചത്.
മഥുരയിൽ റഫാൽ സംബന്ധിച്ച് വാർത്താ സമ്മേളനം നടത്തുന്നതിനിടെയാണ് പ്രാദേശിക നേതാക്കൾ പ്രിയങ്കയോട് അപമര്യാദയായി പെരുമാറിയത്. ഇതിൽ ഒരാൾ കോൺഗ്രസ് സ്ഥാനാർത്ഥിയാണെന്നും റിപ്പോർട്ടുണ്ട്. ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോതിരാദിത്യ സിന്ധ്യയുടെ പിന്തുണയോടെയാണ് നേതാക്കളെ തിരിച്ചെടുത്തതെന്നാണ് ആരോപണം. ഈ നടപടിയിലുള്ള അതൃപ്തി പ്രിയങ്ക മുതിർന്ന നേതാക്കളെ അറിയിച്ചിരുന്നു.
ഞെട്ടിച്ച് ജ്യോതിരാദിത്യ സിന്ധ്യ
കോൺഗ്രസിന്റെ അവഗണനയുണ്ടാക്കിയ മറ്റൊരു പ്രതിസന്ധിയാണ് ജോതിരാദിത്യ സിൻഹയെന്ന യുവനേതാവിനെ നഷ്ടപ്പെടുത്തിയത്. 2220 മാർച്ച് 11 അദ്ദേഹംബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്ന് പാർട്ടി അംഗത്വം സിന്ധ്യ സ്വീകരിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന് പാലിക്കാനിയില്ലെന്ന് സിന്ധ്യ പറഞ്ഞു. ഇതോടെ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാറും പ്രതിസന്ധിയിൽ ആയിരുന്നു. അച്ഛൻ മാധവറാവു സിന്ധ്യ വിമാനപകടത്തിൽ മരിച്ചതാണ് ജ്യോതിരാദിത്യസിന്ധ്യയുടെ രാഷ്ട്രീയപ്രവേശത്തിനു വഴിതുറന്നത്.
രാഹുൽഗാന്ധിയുടെ ഉറ്റതോഴനായിരുന്ന സിന്ധ്യ എഐസിസി അധ്യക്ഷസ്ഥാനത്തേക്കുപോലും പരിഗണിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ലോക്സഭയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവിന്റെ സ്ഥാനം ജ്യോതിരാദിത്യക്ക് നൽകാൻ സോണിയ തയ്യാറായില്ല. പിസിസി അധ്യക്ഷപദവിയും ജ്യോതിരാദിത്യക്ക് നിഷേധിച്ചു. ഇതൊക്കെയായിരുന്നു പ്രകോപനം. അല്ലാതെ ആശയപരമായ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഖുശ്ബുവിന്റെ പ്രശ്നവും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചത് തന്നെയാണ്.
ഷഹീൻ ബാഗ് സമരനയാകൻ ഷഹസാദ് അലിയും ബിജെപിയിൽ
ഇക്കഴിഞ്ഞ ആഗസ്്ററ് 16 സാക്ഷ്യം വഹിച്ചത് അത്യപുർവമായ ഒരു രാഷ്ട്രീയ കാഴ്ചക്കായിരുന്നു. ഹീൻ ബാഗ് സമരനായകൻ ഷഹസാദ് അലിയും മറ്റുള്ളവരും ബിജെപിയിൽ ചേർന്നപ്പോൾ മതേര രാഷ്ട്രീയക്കാരുടെ കണ്ണ് തള്ളുകയായിരുന്നു.ഡൽഹി ബിജെപി അധ്യക്ഷൻ ആദേഷ് ഗുപ്ത, നേതാവ് ശ്യാം ജാജു എന്നിവരുടെ സാന്നിധ്യത്തിൽ ഷഹസാദ് അലി പറഞ്ഞു, ''ബിജെപി ഞങ്ങളുടെ ശത്രുവാണെന്ന് കരുതുന്ന ഞങ്ങളുടെ സമുദായത്തിലെ തെറ്റുകൾ തെളിയിക്കാനാണ് ഞാൻ ബിജെപിയിൽ ചേർന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെ (സിഎഎ) ആശങ്കകളെക്കുറിച്ച് ഞങ്ങൾ അവരോടൊപ്പം ഇരിക്കും.''അതേസമയം, എല്ലാ മുസ്ലിം സഹോദരന്മാരെയും വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പാർട്ടി ആഗ്രഹിക്കുന്നുവെന്ന് ദൽഡി ബിജെപി പ്രസിഡന്റ് ആദേഷ് ഗുപ്ത പറഞ്ഞു.
'ഇന്ന് നൂറുകണക്കിന് മുസ്ലിം സഹോദരന്മാർ മുസ്ലീങ്ങളുമായി വിവേചനമില്ലെന്ന് മനസിലാക്കിയ ശേഷം പാർട്ടിയിൽ ചേർന്നിട്ടുണ്ട്, അവരെ വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രിയുടെ നടപടികൾ നിരീക്ഷിച്ച് പാർട്ടിയിൽ ചേർന്ന എല്ലാ സ്ത്രീകളെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മുത്തലാഖ് വിഷയത്തിൽ നരേന്ദ്ര മോദി എടുത്ത നിലപാട് സ്ത്രീകൾക്ക് അനുകൂലമാണ്'- ആദേഷ് ഗുപ്ത പറഞ്ഞു.
തങ്ങളുടെ ദേശീയത ആരും തെളിയിക്കേണ്ടതില്ലെന്ന് ഓരോ മുസ്ലീമും അറിഞ്ഞതായി ബിജെപി നേതാവ് ശ്യാം ജാജു പറഞ്ഞു.'സിഎഎയെക്കുറിച്ച് സംസാരിച്ചപ്പോൾ, ചില രാഷ്ട്രീയ പാർട്ടികൾ മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ ഇപ്പോൾ രാജ്യത്തെ എല്ലാ മുസ്ലിംകളും ഒന്നും തെളിയിക്കേണ്ട ആവശ്യമില്ലെന്ന് മനസ്സിലാക്കിയിട്ടുണ്ട്. അവരുടെ വോട്ടവകാശവും ദേശീയതയും ആരും പറിച്ചെടുക്കില്ല. തിരിച്ചറിഞ്ഞ ശേഷം ഈ പാർട്ടിയിലൂടെ മാത്രമേ അവർക്ക് നീതി ലഭിക്കുകയുള്ളൂവെന്ന് ഷഹീൻ ബാഗിൽ പ്രതിഷേധത്തിൽ പങ്കെടുത്ത ധാരാളം മുസ്ലിംകൾ ഇന്ന് പാർട്ടിയിൽ ചേർന്നിട്ടുണ്ട്, ''ജാജു പറഞ്ഞു. ഈ രീതിയിൽ എതിരാളികളെപ്പോലും ആകർഷിച്ച് ബിജെപി മുന്നേറുമ്പോൾ വ്യക്തമായ പദ്ധതികൾ ഇല്ലാതെ കോൺഗ്രസ് തപ്പിത്തടയുകയാണ്.
Stories you may Like
- പൗരത്വ ഭേദഗതിയുടെ പേരിൽ വെറുതെ പേടിസ്വപ്നം സൃഷ്ടിക്കുന്നു; എ.പി അബ്ദുള്ളക്കുട്ടി
- ചില മതപണ്ഡിതന്മാർക്ക് പിണറായി വിജയന്റെ ഭാഷ; എ പി അബ്ദുള്ളക്കുട്ടി
- ഇഎംഎസ് ഏക സിവിൽകോഡിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു
- ലോക്സഭാ സെമിയിൽ കോൺഗ്രസ് തകർന്നത് ഇങ്ങനെ
- 'കോൺഗ്രസിൽ ചേർത്തത് ചെന്നിത്തല, എംഎൽഎ ആയിരുന്നില്ലെങ്കിൽ തല പോയേനെ'
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്