Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹേബിയസ് കോർപ്പസ് ഹർജി നൽകാനാകുക കുടുംബാം​ഗങ്ങൾക്ക് മാത്രമെന്ന് സുപ്രീംകോടതി; സിദ്ദിഖ് കാപ്പനെ അറസ്റ്റ്ചെയ്ത സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജി നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കും

ഹേബിയസ് കോർപ്പസ് ഹർജി നൽകാനാകുക കുടുംബാം​ഗങ്ങൾക്ക് മാത്രമെന്ന് സുപ്രീംകോടതി; സിദ്ദിഖ് കാപ്പനെ അറസ്റ്റ്ചെയ്ത സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജി നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സിദ്ദിഖ് കാപ്പനെ അറസ്റ്റ്ചെയ്ത ഉത്തർപ്രദേശ് പൊലീസിന്റെ നടപടിക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജി സുപ്രീം കോടതി നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി കേൾക്കുക. ഹത്രസിലെ പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള യാത്രാമധ്യേയാണ് മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ യുപി പൊലീസിന്റെ പിടിയിലാകുന്നത്.

സിദ്ദിഖ് കാപ്പനെ ഉടൻ കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് ഹർജിയാണ് യൂണിയൻ സമർപ്പിച്ചത്. എന്നാൽ കുടുംബാംഗങ്ങൾക്കു മാത്രമേ ഹേബിയസ് കോർപ്പസ് ഹർജി നൽകാനാവൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നു ഹർജി ഭേദഗതി ചെയ്തു സമർപ്പിക്കാം എന്ന്, യൂണിയനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു.

ഹർജിയുമായി അലഹാബാദ് ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. എന്നാൽ ഈ കേസിൽ യുഎപിഎ ചുമത്തിയുണ്ടെന്നും ഹൈക്കോടതി ഇതിൽ ജാമ്യം നൽകില്ലെന്നും കേസ് വർഷങ്ങളോളം നീളുമെന്നും കപിൽ സിബൽ അറിയിച്ചു. തുടർന്ന് ഹർജി കേൾക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. സീദ്ദിഖ് കാപ്പനും കൂടെ അറസ്റ്റിലായ മൂന്നു പേരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആണെന്നാണ് യുപി പൊലീസ് പറയുന്നത്. ഇവർ സംസ്ഥാനത്ത് സാമുദായിക സംഘർഷം തകർക്കുക എന്ന ലക്ഷ്യത്തോടെ എത്തിയാണെന്നും പൊലീസ് പറയുന്നു.

അതേസമയം, ഹത്രാസ് കേസിൽ സിബിഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബലാത്സംഗം ചെയ്തുകൊന്നുവെന്ന കുടുംബത്തിന്റെ പരാതിയിലും, സഹോദരൻ മർദ്ദിച്ച് കൊന്നുവെന്ന പ്രതികളുടെ ആരോപണത്തിലും ഇതിനോടകം നടന്ന അന്വേഷണത്തിന്റെ വിശദാംശങ്ങൾ പ്രത്യേക സംഘം സിബിഐക്ക് കൈമാറിയിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP