Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചിന്നക്കനാലിൽ വെള്ളൂക്കുന്നേൽ കുടുംബം കൈയേറി നിർമ്മിച്ച റിസോർട്ട് കെട്ടിടങ്ങളും ഭൂമിയും സർക്കാർ തിരിച്ച് പിടിച്ചു; സബ് കളക്ടറുടെ നേത‍‍ൃത്വത്തിൽ പിടിച്ചെടുത്തത് 9.53 ഏക്കർ ഭൂമിയും കലിപ്സോ റിസോർട്ടിന്റെ 16 കെട്ടിടങ്ങളും; പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത് ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ തുടങ്ങിവെച്ച നടപടിയുടെ ക്ലൈമാക്സ് ഇങ്ങനെ

ചിന്നക്കനാലിൽ വെള്ളൂക്കുന്നേൽ കുടുംബം കൈയേറി നിർമ്മിച്ച റിസോർട്ട് കെട്ടിടങ്ങളും ഭൂമിയും സർക്കാർ തിരിച്ച് പിടിച്ചു; സബ് കളക്ടറുടെ നേത‍‍ൃത്വത്തിൽ പിടിച്ചെടുത്തത് 9.53 ഏക്കർ ഭൂമിയും കലിപ്സോ റിസോർട്ടിന്റെ 16 കെട്ടിടങ്ങളും; പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത് ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ തുടങ്ങിവെച്ച നടപടിയുടെ ക്ലൈമാക്സ് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മൂന്നാർ: ചിന്നക്കനാലിൽ വെള്ളൂക്കുന്നേൽ കുടുംബം കൈയേറി നിർമ്മിച്ച റിസോർട്ട് കെട്ടിടങ്ങളും ഭൂമിയും സർക്കാർ ഏറ്റെടുത്തു. സബ്ബ് കളക്ടറുടെ നേതൃത്വത്തിലാണ് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്. നാലുവർഷത്തെ നിയമ നടപടികൾക്കൊടുവിലാണ് കോടികൾ വിലമതിക്കുന്ന സർക്കാർഭൂമിയും കെട്ടിടങ്ങളും ഏറ്റെടുത്തത്. ഞായറാഴ്ച രാവിലെ ആരംഭിച്ച നടപടികൾ രാത്രിയിലാണ് പൂർത്തിയായത്. ചിന്നക്കനാൽ ആനയിറങ്കൽ ഡാമിന് സമീപം സർവേ നമ്പർ 34/1,509-ൽപ്പെട്ട 9.53 ഏക്കർ ഭൂമിയാണ് വെള്ളൂക്കുന്നേൽ ജിമ്മി സക്കറിയ കൈയേറി റിസോർട്ടും ടെൻറ് ക്യാമ്പുകളും പണിതത്.

ഭൂമിയിൽ നിർമ്മിച്ച കൂറ്റൻ ബംഗ്ലാവ്, ആനയിറങ്കൽ ക്യാമ്പ് എന്ന പേരിൽ റിസോർട്ട് പ്രവർത്തിച്ചിരുന്ന 16 കെട്ടിടങ്ങൾ, കലിപ്‌സോ എന്ന പേരിൽ നടത്തിയിരുന്ന ടെന്റ് ക്യാമ്പിങ്‌ എന്നിവ റവന്യൂ സംഘം ഏറ്റെടുത്ത്‌ സീൽ ചെയ്തു. സബ്ബ് കളക്ടറെ കൂടാതെ ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യൻ, ഭൂരേഖാ തഹസിൽദാർ കെ.എസ്.ജോസഫ്, ചിന്നക്കനാൽ വില്ലേജ് ഓഫീസർ സുനിൽ കെ.പോൾ, സ്പെഷ്യൽ വില്ലേജ് ഓഫീസർ ശ്രീനിവാസ്, താലൂക്ക് സർവേ സംഘാംഗങ്ങൾ, ഭൂസംരക്ഷണ സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഏറ്റെടുക്കൽ. മൂന്നാർ എ.എസ്‌പി. സ്വപ്നിൽ എം.മഹാജന്റെ നേതൃത്വത്തിൽ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.

നാല് വർഷം നീണ്ട നിയമ നടപടികൾക്കാണ് അന്ത്യമായിരിക്കുന്നത്. സബ് കളക്ടർ നടത്തിയ പരിശോധനയിൽ വ്യാജ രേഖകൾ ചമച്ച് സർക്കാർ ഭൂമി കൈയേറുകയാണ് ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു. പ്രകൃതിമനോഹരമായ പ്രദേശത്തെ ടൂറിസം സാധ്യതകൾ കണ്ട് അവിടെനിന്നും അരക്കിലോമീറ്റർ ദൂരത്തുള്ള ഭൂമിക്ക് ലഭിച്ച പട്ടയത്തിന് സമാനമായ വ്യാജരേഖ സൃഷ്ടിച്ചാണ് കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി കൈയേറിയത്. മൂന്നാർ ദൗത്യസംഘത്തിന്റെ അന്വേഷണത്തിൽപോലും കണ്ടെത്താൻ കഴിയാത്ത തട്ടിപ്പാണ് സബ്ബ് കളക്ടറുടെ നേതൃത്വത്തിൽ കണ്ടെത്തിയത്. ജിമ്മി സക്കറിയായ്ക്കെതിരേ കേസെടുക്കാനും സബ് കളക്ടർ ഉത്തരവിട്ടു. ജിമ്മി സക്കറിയുടെ മൂത്ത സഹോദരൻ ടോം സക്കറിയ പാപ്പാത്തിച്ചോലയിൽ ഭൂമി കൈയേറി സ്ഥാപിച്ച കൂറ്റൻ കുരിശ് രണ്ടുവർഷം മുമ്പ് അന്നത്തെ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ നീക്കിയിരുന്നു.

ജിമ്മി സക്കറിയ കൈയേറിയ സർക്കാർ ഭൂമി പട്ടയ സ്കെച്ചിന്റെ അടിസ്ഥാനത്തിൽ അളന്നു തിട്ടപ്പെടുത്താൻ 2016-ൽ തഹസിൽദാർ താലൂക്ക് സർവേയരായിരുന്ന എം.എസ്.അനൂപിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇയാൾ കൃത്യമായി അളവ് നടത്താതെ ഒത്തുകളിച്ചതായി സബ് കളക്ടർ നടത്തിയ പരിശോധനയിൽ കണ്ടെത്തി.

സ്പിരിറ്റ് ഇൻ ജീസസ് മേധാവി ടോം സക്കറിയയുടെ കുടുംബം നടത്തിയ കയ്യേറ്റങ്ങളുടെ കൂടുതൽ വിവരങ്ങൾ‌ പുറത്ത് വന്നിരുന്നു. ചിന്നക്കനാലിൽ സർക്കാർ ഭൂമി സ്വന്തമാക്കാൻ ഇവർ വില്ലേജ് ഓഫിസിൽ അതിക്രമിച്ചു കയറി ഭൂമിപതിവ് രേഖകൾ അപഹരിച്ചിരുന്നു. വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തി രേഖകൾ സ്വന്തമാക്കിയ ടോം സക്കറിയയുടെ സഹോദരൻ ബോബി സക്കറിയ, അപഹരിച്ച രേഖകളിൽ കൃത്രിമം കാട്ടി ഏക്കർകണക്കിനു ഭൂമിയും സ്വന്തമാക്കി. ഇടത് - വലത് മുന്നണി നേതാക്കളെ സ്വാധീനിച്ചു കയ്യേറ്റമാഫിയ അന്വേഷണവും അട്ടിമറിച്ചു എന്ന വിവരവും നേരത്തേ തന്നെ വാർത്തയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP