ഹെൽമറ്റ് വേട്ടക്കെതിരേയുള്ള മാണി സി. കാപ്പൻ എംഎൽഎയുടെ പ്രഖ്യാപനം സ്വാഗതം ചെയ്തു
സ്വന്തം ലേഖകൻ
ഹെൽമറ്റ് വേട്ടയുടെ പേരിൽ ജനങ്ങളുടെ മേലുള്ള പൊലീസ്, എംവിഡി കുതിര കയറ്റം അനുവദിക്കില്ലെന്ന മാണി സി. കാപ്പൻ എംഎൽഎയുടെ പ്രഖ്യാപനം വീലേഴ്സ് കേരള സ്വാഗതം ചെയ്തു. ഇതുസംബന്ധിച്ചു ഉദ്യോഗസ്ഥർക്കു മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്. കേരളത്തിൽ ആദ്യമായിട്ടാണ് ജനപക്ഷത്തു നിന്നു ഒരു എംഎൽഎ ഹെൽമറ്റ് വേട്ടയ്ക്കെതിരേ ശക്തമായ നിലപാടുമായി രംഗത്തുവരുന്നത്.
മറ്റാർക്കും മാനസികമായോ ശാരീരികമായോ ക്ഷതമുണ്ടാക്കാത്ത കാര്യത്തിനാണ് കേരളത്തിലുടനീളം അസംഘടിതതരായ ഇരുചക്രവാഹനയാത്രികരുടെ മേലുള്ള അതിക്രമങ്ങളും വഴിയിൽ നിന്നുള്ള പിഴപ്പണം ഈടാക്കലും. ഹെൽമറ്റ് ധരിക്കാത്തതിനു നൂറു രൂപ പിഴയായിരുന്നത് സർക്കാർ ഖജനാവിലേക്കു വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി ആയിരം രൂപയായി കുത്തനെ ഉയർത്തിയിരുന്നു.
ഹെൽമറ്റ് ധരിക്കുന്നത് ഒരു തരത്തിലും അപകടങ്ങൾ ഇല്ലാതാക്കുന്നില്ല എന്നു മാത്രമല്ല, ഹെൽമറ്റ് ധരിക്കുന്നത് മറ്റു പല ഗുരുതര പ്രശ്നങ്ങൾക്കും കാരണമാകുന്നുമുണ്ട്. ഹെൽമറ്റ് ധരിക്കുന്നതിന്റെ ഗുണം ഉണ്ടാകണമെങ്കിൽ മറ്റു വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും കാൽനടക്കാരും കൂടെ ഹെൽമറ്റ് ധരിക്കേണ്ടിയിരിക്കുന്നു. മാനദണ്ഡങ്ങൾ പാലിക്കാത്തതും തൊട്ടാൽ പൊട്ടുന്നതുമായ വ്യാജ ഹെൽമറ്റുകൾ പിടിച്ചെടുത്തു ജനമധ്യേയിട്ടു നശിപ്പിക്കണമെന്നു കഴിഞ്ഞ നാലു പതിറ്റാണ്ടായി ആവശ്യപ്പെട്ടിട്ടും അതു കേൾക്കാത്ത ഭരണാധികാരികളൂടെ ജനങ്ങളോടുള്ള ആത്മാർഥത മനസിലാക്കാവുന്നതേയുള്ളു. സംസ്ഥാനവും കേന്ദ്രവും ഇതിനിടെ വിവിധ രാഷ്ട്രീയപാർട്ടികളാണ് ഭരിച്ചത്.
അതിനിടെ ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ അനേകം പേരെ പൊലീസ് റോഡിൽ അവഹേളിക്കുകയും തെറിവിളിക്കുകയും മർദ്ദിക്കുകയും വാഹനമിടിച്ചു കൊല്ലുകയും ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി കാലാകാലങ്ങളിൽ പുറപ്പടുവിക്കാറുള്ള ഒരു മാർഗനിർദേശവും പാലിക്കപ്പെടാറുമില്ല. ഹെൽമറ്റ് വേട്ട കണ്ടാൽ ഇനി ഈ ഗുരുതര ക്രിമിനൽ കുറ്റം കൂടി മാത്രമേ നാട്ടിൽ അവസാനിപ്പിക്കേണ്ടതുള്ളു എന്നു തോന്നും. ഹെൽമറ്റ് വേട്ടയുടെ മറവിൽ വൻ കൈക്കൂലിയും അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നതായും ആവർത്തിക്കുന്ന ആരോപണങ്ങളുണ്ട്.
പാലാ നിയമസഭാ മണ്ഡലത്തിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) സ്ഥാനാർത്ഥിയായി നിന്നപ്പോൾ തന്നെ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയ നിയമങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നു മാണി സി. കാപ്പനോട്്അഭ്യർത്ഥിച്ചിരുന്നു. 2019 സെപ്റ്റംബർ 10-നായിരുന്നു അത്. തെരഞ്ഞെടുപ്പിൽ വിജയിച്ച് അടുത്ത ഒക്ടോബർ 10-ന് സ്ഥാനമേറ്റെടുത്തു. എംഎൽഎയായി ഒരു വർഷം പൂർത്തിയായ ദിവസമാണ് ഹെൽമറ്റ് വേട്ടയ്ക്കെതിരേ ആഞ്ഞടിച്ച് രംഗത്തു വന്നിട്ടുള്ളത്. ഹെൽമറ്റ് വേട്ടയുടെ ഭാഗമായി അടുത്തകാലത്ത് വർധിച്ചു വരുന്ന പൊലീസ് കൈയേറ്റങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും കൂടി കണക്കിലെടുത്താണ് ജനപക്ഷത്തു നിന്നു എംഎൽഎ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. സ്വന്തം പാർട്ടിക്കാരനായും ഭരണകക്ഷിയുമായ ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്റെ ശ്രദ്ധയിലും വിഷയം അവതരിപ്പിച്ചിട്ടുണ്ട്.
ഇതേസമയം, ഹെൽമറ്റ് വേട്ട നിയമം റദ്ദാക്കണമെന്ന ആവശ്യം പിന്തുണയ്ക്കുന്നവർക്കു മാത്രം ഇനി വോട്ട് എന്ന് വീലേഴ്സ് കേരള 2020 ഓഗസ്റ്റ് ഒന്നിന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആവശ്യം പതിറ്റാണ്ടുകളായി എംപിമാരോട് ആവശ്യപ്പെടുന്നു. അവരാരും കേട്ടഭാവം പോലും കാണിച്ചിട്ടില്ല. സംസ്ഥാനത്തെ വേട്ട നിർത്താൻ രംഗത്തിറങ്ങണമെന്നു എംഎൽഎമാരോടും ആവശ്യപ്പെട്ടു. അവർക്കിതൊന്നും ഒരു പ്രശ്നമായിട്ടേ തോന്നിയിട്ടില്ല. അപ്പോഴാണ് കീഴ്ത്തട്ടിൽ നിന്നു തുടങ്ങാനുള്ള തീരുമാനമെടുത്തത്. തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു വരുന്ന തെരഞ്ഞെടുപ്പിൽ ഹെൽമറ്റ് വേട്ടയ്ക്ക് എതിരേ നിലകൊള്ളുന്ന സ്ഥാനാർത്ഥികൾക്കു മാത്രമായിരിക്കും വോട്ട്. അവരവരുടെ വാർഡുകളിൽ സമൂഹത്തിനു മൊത്തമായി ദ്രോഹം ചെയ്യുന്ന ഹെൽമറ്റ് വേട്ട അനുവദിക്കില്ലെന്നു അവർ പ്രഖ്യാപിക്കണം. ഇനി വോട്ട് അഭ്യർത്ഥിച്ച് എത്തുന്ന എ്ല്ലാ സ്ഥാനാർത്ഥികളോടും ഹെൽമറ്റ് വേട്ട നിയമത്തെക്കുറിച്ചുള്ള നിലപാട് ആരായും.
പാലാ എംഎൽഎ മാണി സി. കാപ്പന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ:
വാഹന പരിശോധനയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാഹന പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ പൊതുജനത്തെ വളരെയധികം ബുദ്ധിമുട്ടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ചു പരാതികളും ലഭിച്ചിട്ടുണ്ട്.
നിസ്സാര കാരണങ്ങളുടെ പേരിൽ ജനങ്ങളുടെ മേൽ കുതിര കയറാൻ ഉദ്യോഗസ്ഥരെ അനുവദിക്കുകയില്ല. പരിശോധനാ സമയത്ത് പൊതുജനത്തോടു മാന്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യണം. ലഭിച്ചിരിക്കുന്ന അധികാരം ജനങ്ങളെ ദ്രോഹിക്കാനല്ല. ചിലയിടങ്ങളിൽ വിരോധ മനോഭാവത്തോടെ ആളുകളോട് പെരുമാറുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇത് അനുവദിക്കുകയില്ല.
ഉദ്യോഗസ്ഥർക്കെതിരെ ലഭിക്കുന്ന പരാതികളിൽ കഴമ്പുണ്ടെങ്കിൽ സംരക്ഷിക്കുകയില്ല.
മേലുദ്യോഗസ്ഥർ ഇക്കാര്യത്തിൽ കുറച്ചുകൂടി ജാഗ്രത പാലിക്കണം. പരിശോധന പീഡനമാകാൻ പാടില്ല.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍