നവാസ് ഷെരീഫ് നവംബർ 24നകം ഹാജരായില്ലെങ്കിൽ കുറ്റവാളിയായി പ്രഖ്യാപിക്കും; മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിക്ക് അന്ത്യശാസനം നൽകി ഇസ്ലാമാബാദ് ഹൈക്കോടതി
മറുനാടൻ ഡെസ്‌ക്
ഇസ്ലാമാബാദ്: കുറ്റവാളിയായി പ്രഖ്യാപിക്കാതിരിക്കണമെങ്കിൽ നവംബർ 24നകം ഹാജരാകണമെന്ന് മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് കോടതിയുടെ അന്ത്യശാസനം. അഴിമതി കേസുകളിൽ പ്രതിയായ നവാസ് ഷെരീഫ് നവംബർ 24നകം ഹാജരാകണമെന്നാണ് ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ഹാജരായില്ലെങ്കിൽ നവാസ് ഷെരീഫിനെ കുറ്റവാളിയായി പ്രഖ്യാപിക്കുമെന്നും കോടതി വ്യക്തമാക്കി. കോടതി കുറ്റവാളിയായി പ്രഖ്യാപിച്ചാൽ നവാസ് ഷെരീഫിന്റെ സ്വത്തും പാസ്പോർട്ടും കണ്ടുകെട്ടും.
ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയ നവാസ് ഷെരീഫ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് സ്വീകരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് പാക് കോടതി കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. എട്ടാഴ്ചത്തെ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകാനാണ് പാക് സർക്കാരും കോടതിയും അദ്ദേഹത്തിന് അനുമതി നൽകിയിരുന്നത്. എന്നാൽ 2019 നവംബർ മുതൽ അദ്ദേഹം ലണ്ടനിൽ തന്നെ തുടരുകയാണ്.
സെപ്റ്റംബർ 15ലെ കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് വാറണ്ട് കൈമാറാൻ ലണ്ടനിലെ വസതിയിലെത്തിയെങ്കിലും സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ലെന്ന് നയതന്ത്ര ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു. നവാസ് ഷെരീഫിനെ തിരിച്ചെത്തിക്കാനായി രണ്ട് പത്രങ്ങളിൽ പരസ്യം നൽകാനും അവയുടെ ചെലവ് സർക്കാർ വഹിക്കണമെന്നും ഒക്ടോബർ ഏഴിന് കോടതി നിർദ്ദേശിച്ചിരുന്നു.
Stories you may Like
- പാക്കിസ്ഥാന്റെ പുതിയ 'രക്ഷകൻ' നവാസ് ഷെരീഫിന്റെ കഥ
- കാർഗിൽ കൈയേറ്റ പദ്ധതി എതിർത്തതിനാണ് തന്നെ പുറത്താക്കിയത്: നവാസ് ഷെരീഫ്
- പാക് തെരഞ്ഞെടുപ്പ് ദുരന്തമാവുമ്പോൾ
- രാഷ്ട്രീയ അനിശ്ചിതത്വം പതിവായി പാക്കിസ്ഥാനിൽ ആര് ഭരണം പിടിക്കും?
- 'ഇന്ത്യ ചന്ദ്രനിൽ എത്തി, പാക്കിസ്ഥാൻ പ്രധാനമന്ത്രി രാജ്യങ്ങൾ തോറും ഭിക്ഷ യാചിക്കുന്നു'
- TODAY
- LAST WEEK
- LAST MONTH
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍