സ്വപ്ന ഒളിവിലിരിക്കവേ ഒരു പ്രത്യേക നമ്പറിലേക്കു നടത്തിയത് നിരന്തര ഫോൺ വിളികൾ; മറുതലയ്ക്കൽ ഉണ്ടായിരുന്നത് ശിവശങ്കരൻ എന്നു സംശയം; ചാർട്ടേഡ് അക്കൗണ്ടന്റ് പി വേണുഗോപാലുമായി നടത്തിയ ദുരൂഹ വാട്സാപ് ചാറ്റുകളിലും ലോക്കറിലെ പണത്തിലും വിശദീകരണം തൃപ്തികരമല്ല; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ക്ലീൻചിറ്റ് നൽകാതെ കസ്റ്റംസ് അധികൃതർ; ചൊവ്വാഴ്ച്ച വീണ്ടും ഹാജരാകാൻ നിർദേശിച്ചത് മൊഴികൾ വിശദമായി പരിശോധിക്കാൻ; കേസ് ഉന്നതരിലേക്ക് അടുക്കുന്നെന്ന് അന്വേഷണ ഏജൻസി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐടി ഉപദേഷ്ടാവുമായി എം ശിവശങ്കരന് ക്ലീൻചിറ്റ് നൽകാതെ കസ്റ്റംസ് അധികൃതർ. സ്വപ്നയുമായുള്ള ദുരൂഹമായ വാട്സ് ആപ്പ് ചാറ്റുകളിൽ അടക്കം ശിവശങ്കരന് വിശദീകരണം നൽകാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ചൊവ്വാഴ്ച്ച വീണ്ടും വിളിച്ചു വരുത്താൻ കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.
സ്വപ്നയുമായുള്ള ബന്ധം, പണമിടപാടിലെ ദുരൂഹത, ചാർട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാലുമായി നടത്തിയ ദുരൂഹമായ വാട്സാപ് ചാറ്റുകൾ, ലോക്കറിലെ പണം തുടങ്ങിയ കാര്യങ്ങളിൽ ശിവശങ്കറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണു കസ്റ്റംസ് വിലയിരുത്തൽ. സ്വപ്നയെ ചാർട്ടേഡ് അക്കൗണ്ടന്റിനു പരിചയപ്പെടുത്തിയതല്ലാതെ മറ്റൊന്നുമറിയില്ലെന്നു ജൂലൈയിൽ ശിവശങ്കർ നൽകിയ മൊഴിക്കു വിരുദ്ധമായിരുന്നു ചാർട്ടേഡ് അക്കൗണ്ടന്റുമായി നടത്തിയ വാട്സാപ് ചാറ്റുകൾ. ഈ ചാറ്റുകൾ പണമിടപാടുകളെ കുറിച്ചുള്ളതായിരുന്നു എന്നാണ് സൂചന നൽകുന്നത്. സ്വപ്നയുടെ പണമിടപാടുകളെ പറ്റി ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നതിനു തെളിവായി കസ്റ്റംസ് ഇതിനെ കണക്കാക്കുന്നു. അതുകൊണ്ട് തന്നെ മൊഴികൾ വീണ്ടും പരിശോധിക്കുമ്പോൾ ശിവശങ്കരന് മേൽ കുരുക്കു വീഴാനുള്ള സാധ്യത കുടുതലാണ്.
യുഎഇയിൽ നിന്ന് എത്തിച്ച ഈന്തപ്പഴ വിതരണം സംബന്ധിച്ച വിവരങ്ങൾ വെള്ളിയാഴ്ച കസ്റ്റംസ് അദ്ദേഹത്തോട് ചോദിച്ചറിഞ്ഞിരുന്നു. 11 മണിക്കൂറാണ് വെള്ളിയാഴ്ച അദ്ദേഹത്തെ ചോദ്യംചെയ്തത്. ശനിയാഴ്ചത്തെയും ചോദ്യംചെയ്യലും മണിക്കൂറുകൾ നീണ്ടു. അതിനുശേഷം പുറത്തിറങ്ങിയ ശിവശങ്കർ പതിവുപോലെ മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി. പിന്നാലെ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറും കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽനിന്ന് മടങ്ങി. ശിവശങ്കറിന്റെ കാര്യത്തിൽ നിർണായക നീക്കം ശനിയാഴ്ച കസ്റ്റംസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു.
അതിനിടെ സ്വപ്ന ഒളിവിലായിരിക്കെ ഒരു പ്രത്യേക നമ്പറിലേക്കു നടത്തിയ ഫോൺ വിളികൾ പ്രധാന ചർച്ചാവിഷയം ആയിരുന്നു. ഒട്ടേറെ കോളുകൾ ഈ ഫോൺ നമ്പറിലേക്കും തിരിച്ചും ഉണ്ടായിട്ടുണ്ട്. ശിവശങ്കറുമായാണ് ഈ ഫോൺ വിളികൾ നടത്തിയതെന്നാണു കസ്റ്റംസ് സംശയിക്കുന്നത്. സ്വപ്നയുടെ ഭർത്താവായ ജയശങ്കറിനോട് ഇതേക്കുറിച്ചു കസ്റ്റംസ് ചോദിച്ചിരുന്നു. ആരോടാണു സംസാരിച്ചതെന്നറിയില്ലെന്നും സ്വപ്നുടെ ഇടപാടുകളെ പറ്റി വിവരമൊന്നുമില്ലെന്നുമാണു അദ്ദേഹത്തിന്റെ മൊഴി. മറ്റു പലരെയും കസ്റ്റംസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇവരുടെ മൊഴികളും ശിവശങ്കറിന്റെ വിശദീകരണങ്ങളും തമ്മിൽ പൊരുത്തക്കേടുള്ളതായാണു വിവരം.
കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തുടർച്ചയായി രണ്ടാം ദിവസവും ദീർഘനേരം ശിവശങ്കറിനെ ചോദ്യം ചെയ്തു. രാവിലെ 11ന് തുടങ്ങിയ ചോദ്യംചെയ്യൽ 10 മണിക്കൂറായിട്ടും തുടരുകയാണ്. മൊഴികളിലെ പൊരുത്തക്കേടുകൾ കാരണം വീണ്ടും ചോദ്യം ചെയ്യുമെന്നാണു സൂചന. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനു സമാന്തരമായി, പ്രതിയായ സ്വപ്നയെ കാക്കനാട് ജില്ലാ ജയിലിലും പ്രതികളായ സന്ദീപ്, സരിത്ത് എന്നിവരെ വിയ്യൂർ അതിസുരക്ഷാ ജയിലിലും രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെ കസ്റ്റംസ് സംഘം ഇന്നലെ ചോദ്യം ചെയ്തു. 3 ഇടങ്ങളിലെയും ചോദ്യം ചെയ്യലിൽ നിന്നു ലഭിച്ച വിവരങ്ങൾ പരസ്പരം കൈമാറിയിരുന്നു.
ശിവശങ്കർ വെള്ളിയാഴ്ച നൽകിയ മൊഴിയെ അടിസ്ഥാനമാക്കിയാണു സ്വപ്ന, സരിത്, സന്ദീപ് എന്നിവരെ ചോദ്യം ചെയ്തത്. വെള്ളിയാഴ്ച 11 മണിക്കൂർ ശിവശങ്കറിനെ ചോദ്യം ചെയ്ത കസ്റ്റംസ് മുൻപ് ജൂലൈ 14നും 15നും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. അവരുടെ നിയമനം ഞാൻ അറിഞ്ഞതല്ലെന്നു നേരത്തേ പറഞ്ഞതാണ്. അത്തരം നിയമനത്തിനു സാധാരണ മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമില്ല. അവരുടെ മൊഴിയിൽതന്നെ കാര്യങ്ങൾ വ്യക്തമാണ്. ഞാൻ അറിഞ്ഞാണെന്ന് ഉറപ്പിച്ചു പറയുകയല്ല അവർ ചെയ്തത്. എന്നോടു പറയും എന്ന് അവരോടു പറഞ്ഞു എന്നാണു മൊഴിയിലുള്ളത്. ആ ഭാഗം കാണാതിരിക്കരുത്. അതിന്റെ ഭാഗമായി അവർ അങ്ങനെ ധരിച്ചിട്ടുണ്ടാകും. ഞാനത് അറിഞ്ഞ കാര്യമല്ല
അതേസമയം സ്വർണക്കടത്തു കേസിൽ കസ്റ്റംസിന്റെ ഇന്നലത്തെ ചോദ്യം ചെയ്യൽ ഒരേ സമയം മൂന്നിടത്ത്. അന്വേഷണ ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് എല്ലാവരും ഓൺലൈനായി പരസ്പരം ബന്ധം നിലനിർത്തി. ഒരു സംഘം കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്തു. രണ്ടാമത്തെ സംഘം കാക്കനാട് ജില്ലാ ജയിലിൽ കേസിലെ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു. അടുത്ത സംഘം വിയ്യൂർ ജയിലിലെത്തി പി.എസ്.സരിത്, സന്ദീപ് നായർ എന്നിവരെ വെവ്വേറെ ചോദ്യം ചെയ്തു.
സ്വർണക്കടത്തിനു ശിവശങ്കർ നേരിട്ടു സഹായിച്ചിട്ടുണ്ടോയെന്നു കണ്ടെത്താനുള്ള 62 ചോദ്യങ്ങളും 40 അനുബന്ധ ചോദ്യങ്ങളുമാണു കസ്റ്റംസ് മുൻകൂട്ടി തയാറാക്കിയത്. ഇതിനു ശിവശങ്കർ നൽകിയ മൊഴികൾ അപ്പപ്പോൾ 3 പ്രതികളുടെ തൽസമയ മൊഴികളുമായി ഒത്തുനോക്കിയാണു കസ്റ്റംസ് സംഘം മുന്നേറിയത്. സ്വന്തം മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ടുള്ള സ്വപ്ന സുരേഷിന്റെ ഹർജി നിയമപരമായും വസ്തുതാപരമായും നിലനിൽക്കുന്നതല്ലെന്നു ഹൈക്കോടതി മുൻപാകെ കസ്റ്റംസിന്റെ വാദം. ക്രിമിനൽ നടപടിച്ചട്ടം, ഇന്ത്യൻ തെളിവു നിയമം തുടങ്ങിയവ പ്രകാരം അന്വേഷണസമയത്തു നൽകിയ മൊഴി പ്രതിക്കു ലഭ്യമാക്കുന്നതു വിലക്കിയിട്ടുണ്ട്. പല കേസുകളിലും സുപ്രീം കോടതിയും ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായുള്ള കടലാസുകളുടെ പകർപ്പ് ലഭിക്കാൻ ഒരു പ്രതിക്കും നിയമപരമായ അവകാശമില്ലെന്നും വാദിച്ചു.
മൊഴിപ്പകർപ്പ് നൽകിയാൽ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന വമ്പന്മാരിലേക്ക് അത് എത്തിച്ചേരും. ആവശ്യം പൊതുതാൽപര്യത്തിനു യോജിച്ചതല്ലെന്ന വാദവും ഉന്നയിച്ചു. അതിനിടെ സ്വർണക്കടത്തു കേസ് അന്വേഷണം വളരെ സ്വാധീനമുള്ള വ്യക്തികളിലേക്ക് അടുക്കുകയാണെന്നു കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തും രാഷ്ട്രീയ, പൊതുരംഗങ്ങളിലുള്ള ഉന്നതരാണിവർ. അധികാര കേന്ദ്രങ്ങളിൽ അപാര സ്വാധീനശക്തിയുള്ള മുഖ്യപ്രതി സ്വപ്ന സുരേഷിന് ഈ സമയത്തു മൊഴിപ്പകർപ്പു നൽകുന്നത് ഈ നീക്കത്തെ പരാജയപ്പെടുത്തുമെന്നും വാദിച്ചു. കസ്റ്റംസ് നിയമ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥരെടുത്ത തന്റെ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ടു സ്വപ്ന സുരേഷ് നൽകിയ ഹർജിയിലാണു കസ്റ്റംസ് എതിർപ്പ് അറിയിച്ചത്. മുപ്പതിലേറെ പേജുകളുള്ള മൊഴിയിൽ നിർബന്ധപൂർവം തന്റെ ഒപ്പിട്ടു വാങ്ങിയെന്നും സ്വപ്നയുടെ ഹർജിയിൽ പറയുന്നു.
Stories you may Like
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- നയതന്ത്ര ബാഗേജ് സ്വർണക്കള്ളക്കടത്തിൽ എല്ലാം ശിവശങ്കർ അറിഞ്ഞ്; ; കസ്റ്റംസ്
- 1.17 കോടിയുടെ സ്വർണവുമായി യുവതി അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്