സർക്കാർ ശ്രീനാരായണീയരുടെ കണ്ണ് കുത്തിപ്പൊട്ടിച്ചിരിക്കുകയാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന വളരെ മോശമായിപ്പോയി; ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയിൽ ശ്രീനാരായണീയർക്ക് മാത്രമെ വൈസ് ചാൻസലർ ആകാൻ പാടുള്ളു എന്ന നിലപാട് തികഞ്ഞ വർഗ്ഗീയതയാണ്; അവിടെ തിയോളജിയല്ല പഠിപ്പിക്കുന്നത്; മുസ്ലിമായതുകൊണ്ടാണ് ഡോ.മുബാറക് പാഷയുടെ നിയമനത്തെ ചിലർ എതിർക്കുന്നതെന്നും ഡോ. ഹുസൈൻ മടവൂർ മറുനാടനോട്
ജാസിം മൊയ്തീൻ
കോഴിക്കോട്: ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയിരിക്കുന്ന പ്രസ്താവന തികഞ്ഞ വർഗ്ഗീയതയാണെന്ന് പ്രമുഖ ഇസ്ലാമിക മതപണ്ഡിതൻ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. പുതിയ സർവ്വകലാശാലയുടെ വിസിയായി ഡോ.മുബാറക് പാഷയെ നിയമിക്കാനുള്ള സർക്കാർ തീരുമാനം ഏറ്റവും അനുയോജ്യമാണ്. ശ്രീനാരായണീയർക്ക് മാത്രമെ വിസിയാകാൻ പാടൊള്ളൂ എന്ന് പറയുന്നവർ മനസ്സിലാക്കേണ്ടത് ഇവിടെ ഗുരുവിന്റെ ദർശനങ്ങളോ തിയോളജിയോ അല്ല പഠിപ്പിക്കുന്നത് എന്നാണ്.
മുസ്ലിമായതിന്റെ പേരിലാണ് ഡോ. മുബാറക് പാഷയുടെ നിയമനത്തിനെതിരെ വെള്ളാപ്പള്ളിയടക്കമുള്ളവർ ഇപ്പോൾ പ്രതിഷേധിക്കുന്നത്. ഡോ.മുബാറക് പാഷ എന്തുകൊണ്ടും ഈ സ്ഥാനത്തിന് യോഗ്യനാണ്. മുബാറക് പാഷയെ വിസിയാക്കാനുള്ള സർക്കാർ തീരുമാനത്തെ പൂർണ്ണമായും പിന്തുണക്കുന്നതായും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ അക്കാദമിക് കൗൺസിൽ അംഗം, എംജി യൂണിവേഴ്സിറ്റിയിലെ മുൻ ബോർഡ് ഓഫ് സ്്റ്റഡീസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. ഡോ. മുബാറക് പാഷ കോഴിക്കോട് ഫാറൂഖ് കോളേജിൽ പ്രിൻസിപ്പളായിരുന്ന സമയത്ത് ഡോ. ഹുസൈൻ മടവൂർ ഫാറൂഖ് കോളേജിന്റെ മാതൃസ്ഥാപനമായ റൗളത്ത് അറബിക് കോളേജിന്റെ പ്രിൻസിപ്പളായിരുന്നു.
ഡോ. ഹുസൈൻ മടവൂരിന്റെ വാക്കുകൾ
ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി ഡോ. മുബാറക് പാഷയെ സർക്കാർ തിരഞ്ഞെടുത്തത് മികച്ച തിരുമാനമായിരുന്നു. എന്നാൽ അതിനെ കുറിച്ച് വെള്ളാപ്പള്ളി നടേശൻ നടത്തിയിട്ടുള്ള പ്രസ്താവന തികച്ചും വർഗ്ഗീയതയാണ്. ശ്രീനാരായണീയനായിരിക്കണം സർവ്വകലാശാലയുടെ തലപ്പത്ത് വരേണ്ടത് എന്നും സർക്കാർ ശ്രീനാരായണീയരുടെ കണ്ണ് കുത്തിപ്പൊട്ടിച്ചിരിക്കുകയാണെന്നുമുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വളരെ മോശമായിപ്പോയി. ആ വാക്കുകൾ അസ്ഥാനത്താണ്. സർക്കാറിന്റെ നവോത്ഥാന സംരക്ഷണ സമിതിയിലെ ഭാരവാഹിയായിരുന്ന വ്യക്തിയിൽ നിന്നും ഇത്തരത്തിലുള്ള പ്രസ്താവന ഉണ്ടാകാൻ പാടില്ലായിരുന്നു.
ജാതി ചോദിക്കരുത്, ജാതി പറയരുത് എന്നും ഒരുജാതി ഒരുമതം ഒരു ദൈവം മനുഷ്യന് എന്നും പഠിപ്പിച്ച ശ്രീനാരായണ ഗുരവുവിന്റെ പേരിൽ പച്ചക്ക് ജാതിപറയുകയാണ് വെള്ളാപ്പള്ളി ഇപ്പോൾ ചെയ്യുന്നത്.ഒരു യൂണിവേഴ്സിറ്റി ആരുടെ പേരിൽ അറിയപ്പെടുന്നു എന്നതിനനുസരിച്ച് അയാളുടെ മതവും ജാതിയും രാഷ്ട്രീയവും നോക്കിയല്ല വൈസ് ചാൻസലർമാരെ നിയമിക്കുന്നത്. എപിജെ അബ്ദുൽ കലാമിന്റെ പേരിലാണ് സംസ്ഥാനത്തെ സാങ്കേതിക സർവ്വകലാശാല അറിയപ്പെടുന്നത്. എന്നു കരുതി അവിടെ മുസ്ലിം നാമധാരികൾ മാത്രമെ വിസിയാകാൻ പാടുള്ളൂ എന്ന് പറയാനൊക്കുമോ, ജെഎൻയുവിൽ ജവഹർലാൽ നെഹ്റുവിനെ പോലെ ഭൗതികവാദികൾക്കോ മതവിശ്വാസം ഇല്ലാത്തവർക്കോ മാത്രമെ വിസിയാകാൻ പാടുള്ളൂ എന്ന നിയമമുണ്ടോ. പിന്നെന്തുകൊണ്ടാണ് ഇവിടെ മാത്രം ഇത്തരത്തിലൊരു വിവാദം നടക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
കഴിവും അക്കാദമിക രംഗത്തെ ഇടപെടലുമാണ് ഇത്തരം നിയമനങ്ങൾക്ക് മാനദണ്ഡമാകേണ്ടത്. ഡോ.മുബാറക് പാഷ വൈസ്ചാൻസലർ ആകാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ കഴിവുകൾ വ്യക്തിപരമായി അറയുന്ന ഒരാളാണ് ഞാൻ. അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രിൻസിപ്പളായി ഫാറൂക്ക് കോളേജിൽ ജോലി ചെയ്യുന്ന സമയത്ത് ഞാൻ ഫാറൂഖ് കോളേജിന്റെ മാതൃ സ്ഥാപനമായ അറബിക് കോളേജിൽ പ്രിൻസിപ്പളായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
രണ്ടും ഒരേ ക്യാമ്പസിലാണ്. അദ്ദേഹത്തിന് കഴിവില്ല എന്ന വാദമാണ് ഉന്നയിക്കുന്നതെങ്കിൽ അതിന് അൽപം കൂടി മാന്യതയുണ്ടാകുമായിരുന്നു. എന്നാൽ അദ്ദേഹം മുസ്ലിമായതിന്റെ പേരിലാണ് ഇപ്പോൾ അദ്ദേഹത്തിന്റെ നിയമനത്തെ എതിർക്കുന്നത്. ഇത് തികഞ്ഞ വർഗ്ഗീയതയാണ്. പത്തിലേറെ സർവ്വകലാശാലകളുണ്ട് കേരളത്തിൽ. ഒരിടത്ത് പോലും മുസ്ലിമായ വൈസ് ചാൻസലർമാരില്ല. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിൽ പഠിപ്പിക്കുന്നത് ഏതെങ്കിലും തിയോളജിയല്ല. ശ്രീനാരായണ ഗുരവുവിന്റെ ആദർശമോ ജീവിതമോ അല്ല അവിടെ പഠിപ്പിക്കുന്നത്.
മറ്റേതൊരു സർവ്വകലാശാലയിലുമെന്ന പോലെ സാധാരണ കോഴ്സുകളാണ്. അതിന് നേതൃത്വം നൽകാൻ ഏറ്റവും അനുയോജ്യനായ വ്യക്തി തന്നെയാണ് മുബാറക് പാഷ. വിവിധ വിദേശ സർവ്വകലാശാലകളുമായി അടുത്ത ബന്ധമുള്ളയാളാണ് അദ്ദേഹം. കാലിക്കറ്റ് യൂണിവേഴിസ്റ്റിയുടെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ മേധാവിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം ഏതെങ്കിലും മതസംഘടനയുടെയോ വിഭാഗത്തിന്റെയോ ആളല്ല. തികഞ്ഞ മതേതരവാദിയും ജനാധിപത്യവാദിയുമാണ് അദ്ദേഹം. മുസ്ലിം നാമധാരിയായതു കൊണ്ട് അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ വാളെടുക്കുന്നവർ വർഗ്ഗീയത പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.
കേരളത്തിലെ ഒരു മുസ്ലിം സംഘടനയും അദ്ദേഹത്തെ വൈസ് ചാൻസലറാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ആവശ്യപ്പെടാൻ മുസ്ലിം സംഘനടകൾക്ക് അർഹതയുണ്ട്. കേരളത്തിൽ പത്തിലേറെ സർവ്വകലാശാലകളുണ്ട്. എന്നാൽ ജനസംഖ്യ ആനുപാതികമായി ഒരു വൈസ്ചാൻസലർ പോലും ഈ സമുദായത്തിൽ നിന്ന് ഇന്നില്ല. കഴിവുള്ള ആളുകൾ ഇല്ലാത്തതുകൊണ്ടല്ല അത്. മറിച്ച് കഴിവുള്ളവരെ നിയമിക്കുമ്പോൾ ഇതുപോലുള്ള പ്രചരണങ്ങളുമായി വർഗ്ഗീയവാദികൾ രംഗത്ത് വരുന്നത്കൊണ്ടാണ്. സർക്കാർ ഇപ്പോൾ എടുത്തിട്ടുള്ളത് മികച്ച തീരുമാനമാണെന്നും ഡോ. ഹുസൈൻ മടവൂർ മറുനാടൻ മലയാളിയോട് പറഞ്ഞു.
Stories you may Like
- നൂറാം ജന്മവാർഷികത്തിൽ നിത്യചൈതന്യ യതിയെ ഓർക്കുമ്പോൾ
- സവർണ്ണ മേൽക്കോയ്മക്കും ജാതീയതക്കുമെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ശ്രീനാരായണ ഗുരു
- ചിന്നക്കനാലിൽ നിറച്ചത് ഹുസൈൻ കൽപ്പൂരിന്റെ ഓർമ്മകൾ
- ഇത് ശ്രീനാരായണഗുരു ആണോ? കിഫ്ബി ഫണ്ടിലെ സമുച്ചയത്തിൽ പ്രതിമയ്ക്ക് പറ്റിയത് എന്ത്?
- പുറത്താക്കും മുമ്പേ രാജി വച്ച് ശ്രീനാരായണ ഗുരു സർവകലാശാല പ്രഥമ വി സി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍