ശീത സമരം നിർത്തി സജീവമാകൻ ശോഭാ സുരേന്ദ്രന് അമിത് ഷായുടെ നിർദ്ദേശം; ടിവി ചർച്ചകളിൽ ഉൾപ്പെടെ വീണ്ടും എത്താമെന്ന് വനിതാ നേതാവും സമ്മിച്ചെന്ന് സൂചന; മുരളീധരൻ-സ്മിതാ മേനോൻ വിവാദം പാർട്ടി കേരള ഘടകത്തെ വിനാശകരമായി ബാധിക്കാതിരിക്കാൻ കരുതലുകൾ എടുത്ത് കേന്ദ്ര നേതൃത്വം; പൊതുപ്രശ്നങ്ങളിൽ ഇടപെട്ട് വീണ്ടും സ്ത്രീകളെ പാർട്ടിയോട് അടുപ്പിക്കേണ്ട ചുമതല ഇനി ശോഭാ സുരേന്ദ്രന്; കേരള ബിജെപിയിൽ വീണ്ടും കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ
എം മനോജ് കുമാർ
തിരുവനന്തപുരം: വി.മുരളീധരൻ പക്ഷവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് കഴിഞ്ഞ ആറുമാസമായി ശീതസമരത്തിൽ തുടരുന്ന ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശോഭാ സുരേന്ദ്രനോട് അടിയന്തിരമായ പൊതുരംഗത്ത് സജീവമാകാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശം. പൊതുപ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്ന താൻ സജീവമാകാമെന്ന് ശോഭാ സുരേന്ദ്രൻ അമിത് ഷായെ അറിയിച്ചതായാണ് സൂചന. വി.മുരളീധരൻ-സ്മിതാ മേനോൻ വിവാദം പാർട്ടി കേരള ഘടകത്തെ വിനാശകരമായി ബാധിച്ചിട്ടുണ്ടെന്ന തിരിച്ചറിവിലാണ് ശോഭയോട് സജീവമായി പ്രവർത്തന രംഗത്ത് എത്താനുള്ള നിർദ്ദേശം നൽകിയത്.
ബിജെപിയോട് ആഭിമുഖ്യം പുലർത്തുകയും ബിജെപി പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യുന്ന വനിതകളെ പിന്നോട്ടടിപ്പിക്കാൻ വിവാദം ഇടവരുത്തിയേക്കും എന്ന വിലയിരുത്തലിനെ തുടർന്നാണ് ശോഭാ സുരേന്ദ്രനെ നേരിട്ട് ബന്ധപ്പെട്ടു പ്രവർത്തനങ്ങളിൽ സജീവമാകാൻ അമിത് ഷാ നിർദ്ദേശം നൽകിയത്. ബിജെപി സംസ്ഥാന നേതൃത്വത്തിലെ പ്രമുഖയായ ശോഭാ സുരേന്ദ്രൻ മാറി നിൽക്കുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നു കേന്ദ്ര നേതൃത്വം മുൻപ് തന്നെ വിലയിരുത്തിയിരുന്നു. പക്ഷെ ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഈ വിട്ടു നിൽക്കൽ സംഘടനാ പരമായ അടിത്തറയെ തന്നെ ബാധിക്കും എന്ന തിരിച്ചറിവിൽ നിന്നാണ് ശോഭയോട് സജീവമാകാൻ അമിത് ഷാ ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായി ആറ്റിങ്ങലിൽ ഉടൻ തന്നെ ശോഭ സജീവമാകും.
പൊതുപ്രവർത്തനത്തിൽ സജീവമാകുന്നതിന്റെ പുറമേ ടിവി ചർച്ചകളിലും സജീവമാകാൻ ശോഭയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചീഞ്ഞുനാറുന്ന അപവാദകഥകൾ ബിജെപിയെ ലക്ഷ്യമാക്കി വീണ്ടും സിപിഎം പ്രചരിപ്പിക്കാനും ഇടയുണ്ടെന്ന സൂചനകളും കേന്ദ്രനേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കങ്ങൾ. ശോഭ മാറി നിന്നാൽ ബിജെപി സംഘടനാ സംവിധാനത്തിൽ ഒരു ചുക്കും സംഭവിക്കില്ലെന്നു ബിജെപി കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചവർക്ക് ശോഭ നൽകിയ മറുപടി കൂടിയായി അമിത് ഷായുടെ നിർദ്ദേശം.
വി.മുരളീധരൻ -സ്മിതാ മേനോൻ വിവാദം വന്നപ്പോൾ പൊതുവെ വനിതകൾക്കിടയിൽ ബിജെപി ഇമേജ് മോശമായിട്ടുണ്ട്. പ്രവർത്തന രംഗത്ത് നിന്നും വനിതകൾ പിന്മാറാൻ സാധ്യതകൾ കേന്ദ്ര നേതൃത്വം മുൻകൂട്ടി കാണുന്നുണ്ട്. അതുകൊണ്ടാണ് പൊതുരംഗത്ത് പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ട് ആഞ്ഞടിക്കാൻ ശോഭയ്ക്ക് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയത്. വി.മുരളീധരൻ-സ്മിതാ മേനോൻ വിവാദം കത്തുമ്പോൾ ശോഭയെപോലുള്ള ജനപിന്തുണയുള്ള ഒരു നേതാവ് മാറി നിൽക്കുന്നത് കൂടുതൽ സംശയങ്ങൾക്ക് ഇടവയ്ക്കും. ശോഭ സുരേന്ദ്രൻ സജീവമായാൽ നിലവിൽ ബിജെപി നേരിടുന്ന പ്രതിസന്ധിയിൽ ഒരയവ് വരുത്താൻ ശോഭയ്ക്ക് കഴിയും. അതിനാണ് ശോഭയോട് സജീവമാകാൻ കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയത്.
വി.മുരളീധരൻ ഗ്രൂപ്പുമായി ഇടഞ്ഞതോടെയാണ് ശോഭ ശീതസമരം തുടങ്ങിയത്. തുടർന്ന് പൊതുരംഗത്ത് നിന്നും ശോഭ നിഷ്ക്രമിക്കുകയായിരുന്നു. ഇടത് മാധ്യമങ്ങൾ ശോഭയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി വാർത്ത നൽകുകയും ബിജെപി ഗ്രൂപ്പ് പോരുകളുടെ പിടിയിലാണെന്ന് സ്ഥാപിക്കുകയും ചെയ്തിരുന്നു. നിശബ്ദയായിരുന്നു ഈ വാർത്തകൾ ശരിയായെന്ന സൂചനയാണ് ശോഭയും നൽകിയത്. ശോഭയുടെ അസാന്നിധ്യത്തിൽ ഗ്രൂപ്പ് പോരുകൾ ശക്തമാവുകയും ശോഭയോട് അടുപ്പമുള്ള നേതാക്കൾ വേറെ ഗ്രൂപ്പ് യോഗം ചേർന്നതായി വാർത്തകൾ വരുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിൽ തന്നെയാണ് വി.മുരളീധരൻ സ്മിതാ മേനോൻ വിവാദം കയറി കത്തിയത്. ഇത് തിരിച്ചടിയാകുമെന്നു മനസിലാക്കിയാണ് ശോഭാ സുരേന്ദ്രനോട് അടിയന്തിരമായി സജീവമാകാൻ നിർദ്ദേശം നൽകിയത്.
കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് ആയപ്പോൾ സംസ്ഥാന ജനറൽ സെക്രട്ടറിയായ ശോഭയെ വൈസ് പ്രസിഡന്റ് ആയി മാറ്റിയിരുന്നു. സംസ്ഥാന പ്രസിഡന്റ് പദവി പ്രതീക്ഷിച്ചിരുന്ന ശോഭയെ സംബന്ധിച്ചിടത്തോളം ഈ നീക്കങ്ങൾ അപ്രതീക്ഷിതമായിരുന്നു. ഇതോടെയാണ് പൊതുരംഗത്ത് നിന്നും ചാനൽ ചർച്ചകളിൽ നിന്നും പിൻവലിഞ്ഞു നേതൃത്വത്തിന്നെതിരെ ശീതസമരവുമായി ശോഭ രംഗത്ത് വന്നത്. പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ ശോഭ മത്സരിച്ചാൽ ജയിക്കാൻ സാധ്യതകൾ ഏറെയായിരുന്നു. പാലക്കാട് നിന്നും വി.മുരളീധരൻ ഗ്രൂപ്പാണ് ശോഭയുടെ പേര് വെട്ടിയത്. ശോഭയെ ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പാലക്കാട് സീറ്റ് ഒഴിവാക്കി ജയിക്കാൻ ഒരു സാധ്യതയുമില്ലാത്ത ആറ്റിങ്ങൽ ലോക്സഭാ സീറ്റ് പാർട്ടി നേതൃത്വം ശോഭയ്ക്ക് വച്ച് നീട്ടിയത്.
തീരുമാനം എടുത്തവരെ ഞെട്ടിച്ച് ശക്തമായ പോരാട്ടമാണ് ശോഭ ആറ്റിങ്ങലിൽ നടത്തിയത്. ആറ്റിങ്ങലിൽ ട്രിപ്പിൾ വിജയം നേടിയിരുന്ന എ.സമ്പത്ത് 342748 വോട്ടു നേടിയപ്പോൾ 248081 വോട്ടു നേടിയാണ് തന്നെ വെട്ടിയവരെ ശോഭ ഞെട്ടിച്ചത്. ആറ്റിങ്ങലിൽ വിജയം അടൂർ പ്രകാശിനൊപ്പം നിന്നപ്പോൾ 25 ശതമാനത്തോളം വോട്ടാണ് ശോഭ മണ്ഡലത്തിൽ നേടിയത്. ഇത് തന്നെ വെട്ടിയവർക്കുള്ള ശോഭയുടെ മറുപടിയായിരുന്നു. ഇതിനു ശേഷമാണ് മുരളീധരൻ ഗ്രൂപ്പ് ഒതുക്കൽ തന്ത്രം ശക്തമാക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് ശോഭ വിട്ടു നിന്നത്. വിട്ടു നില്ക്കലിനെ കുറിച്ച് ചോദിച്ചപ്പോൾ ശോഭ പറഞ്ഞത് ആറ്റിങ്ങലിൽ താൻ സജീവമായിരിക്കും എന്ന് തന്നെയായിരുന്നു.
പി.എസ്.ശ്രീധരൻ പിള്ള സംസ്ഥാന പ്രസിഡന്റ് ആയപ്പോൾ അത് ശോഭയുടെ പുഷ്ക്കലകാലമായിരുന്നു. ബിജെപിയുടെ ദേശീയ മെമ്പർഷിപ്പ് ക്യാമ്പയിൻ കമ്മറ്റി കൺവീനർ സ്ഥാനത്ത് ശോഭ എത്തിയത് ശ്രീധരൻ പിള്ളയുടെ കാലത്തായിരുന്നു. അഞ്ചംഗ ക്യാമ്പയിൻ കമ്മറ്റിയുടെ കൺവീനർ പോസ്റ്റാണ് അന്ന് ശോഭയ്ക്ക് ലഭിച്ചത്. ഇത്രയും ഉയരത്തിൽ ഉള്ള നേതാവിനെയാണ് സുരേന്ദ്രൻ പ്രസിഡന്റ് ആയി വന്നപ്പോൾ മുരളീധരൻ ഗ്രൂപ്പ് നിഷ്ക്കരുണം വെട്ടിയത്. ഇതിനെ തുടർന്നുള്ള ശീതസമരത്തിൽ ഇരിക്കെയാണ് ശോഭയുടെ പ്രാധാന്യം വിളിച്ചറിയിച്ച് വി.മുരളീധരൻ-സ്മിതാ മേനോൻ വിവാദം വന്നത്. ഇത് സംഘടനാ സംവിധാനത്തിൽ കരിപുരളാൻ ഇടയാക്കും എന്ന് ഭയന്നാണ് അടിയന്തിരമായി ശോഭയുടെ സജീവമാകാൻ നിർദ്ദേശം നൽകിയത്.
തദ്ദേശ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിയുടെ ജനീകയ അടിത്തറ ശക്തിപ്പെടുത്താനുള്ള നടപടികൾക്കും കേന്ദ്ര നേതൃത്വം രൂപം നൽകിയിട്ടുണ്ട്. മുരളീധരൻ-സ്മിത മേനോൻ വിഷയം കൃഷ്ണദാസ് പക്ഷം പാർട്ടിക്കുള്ളിൽ സജീവമാക്കിയിട്ടുണ്ട്. പൊതു രംഗത്ത് കമന്റുകൾ നടത്തുന്നില്ലെങ്കിലും ശക്തമായ ഗ്രൂപ്പ് പ്രവർത്തനങ്ങൾ സ്മിതാ മേനോൻ പ്രശ്നത്തിൽ കൃഷ്ണദാസ് പക്ഷം തുടങ്ങിയിട്ടുണ്ട്. സ്മിതാ മേനോൻ വിവാദത്തിൽ ഊന്നി മുരളീധരൻ പക്ഷത്തെ പ്രഹരിക്കാനുള്ള നീക്കമാണ് കൃഷണദാസ് പക്ഷം നടത്തുന്നത്. ശോഭയുടെ കടന്നു വരവും ഈ ഘട്ടത്തിൽ കൃഷ്ണദാസ പക്ഷത്തെ തുണയ്ക്കുന്ന തീരുമാനമാണ്.
Stories you may Like
- തിരിച്ചടിക്ക് പികെ കൃഷ്ണദാസും കൂട്ടരും; ബിജെപിയിൽ ഭിന്നത പുതിയ തലത്തിൽ
- ശോഭാ സുരേന്ദ്രൻ ഇനി വെറുതെ ഇരിക്കില്ല
- കേന്ദ്ര സമ്മർദ്ദം അവഗണിക്കാതെ കെ സുരേന്ദൻ; ശോഭാ സുരേന്ദ്രനും പ്രഭാരിയാകുമ്പോൾ
- പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ
- 'എനിക്ക് 49 വയസ്സേ ആയിട്ടുള്ളൂ; അമ്മൂമ്മയെന്ന് വിളിക്കുന്നതിൽ സന്തോഷം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്