അമിത് ഷായെ കാണാൻ വിസിറ്റിങ് കാർഡ് നൽകിയപ്പോൾ പറഞ്ഞത് രണ്ടു മണിക്കൂർ കാത്തിരിക്കണമെന്ന്; ഷാ വിളിപ്പിച്ചതോ വെറും അഞ്ചു മിനിട്ട് കൊണ്ട്; ഗൾഫിൽ പോയി ബിസിനസ് ചെയ്യാം എന്ന് കരുതുന്നുവെന്നു പറഞ്ഞപ്പോൾ പ്രധാനമന്ത്രിയെ കണ്ടില്ലേയെന്ന് ചോദ്യം; അങ്ങനെ കാണാൻ കഴിയുന്ന ആളാണോ പ്രധാനമന്ത്രി എന്ന് ചോദിച്ചപ്പോൾ സംഭവിച്ചതും രസകരം; ബിജെപി ദേശീയ ഉപാധ്യക്ഷ പദവി ഏറ്റെടുത്ത അബ്ദുള്ളക്കുട്ടിയെ കാത്തിരിക്കുന്നത് രാജ്യസഭാ നോമിനേഷനും ന്യൂനപക്ഷ കാര്യമന്ത്രിപദവിയും?
എം മനോജ് കുമാർ
തിരുവനന്തപുരം: രാഷ്ട്രീയം ഭാഗ്യനിർഭാഗ്യങ്ങളുടെ കലയാണ്. പ്രവചനാതീതമായ രാഷ്ട്രീയ കാലാവസ്ഥയിൽ ഭാഗ്യ നിർഭാഗ്യങ്ങൾ എങ്ങനെ കറങ്ങിത്തിരിഞ്ഞു വരുമെന്ന് ആർക്കും പ്രവചിക്കാനും സാധ്യമല്ല. രാഷ്ട്രീയം ഭാഗ്യ നിർഭാഗ്യങ്ങളുടെ കലയാണെന്ന മന്ത്രിക്കൽ രാഷ്ട്രീയക്കാരുടെ മനസ്സിൽ എപ്പൊഴുമുണ്ടാവും. കഴിഞ്ഞ ദിവസം ബിജെപിയുടെ ഡൽഹി ആസ്ഥാനത്ത് നിന്ന് പാർട്ടിയുടെ ഉപാധ്യക്ഷ പദം ഏറ്റെടുത്ത വേളയിൽ എ.പി.അബ്ദുള്ളക്കുട്ടിയുടെ മനസിലും ഇതേ മന്ത്രിക്കൽ തന്നെയാവും നടന്നിട്ടുണ്ടാവുക. സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും പുറത്തായി എങ്ങുമെല്ലാത്ത അവസ്ഥയിൽ ദുബായിൽ ബിസിനസ് ചെയ്യാൻ തീരുമാനിച്ചശേഷം ഡൽഹിയിൽ എത്തിയപ്പോൾ അമിത് ഷായെ കണ്ടതാണ് അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിൽ നിർണ്ണായകമായി മാറിയത്.
ആ നിർണായകമായ കൂടിക്കാഴ്ച തന്നെയാണ് അബ്ദുള്ളക്കുട്ടിയുടെയും കേരള ബിജെപിയുടെയും രാഷ്ട്രീയ ജാതകം തിരുത്തിക്കുറിക്കാൻ ഇടയാക്കിയതും. ബിജെപി ദേശീയ ഉപാധ്യക്ഷന്മാരെ പദവികളിൽ പ്രതിഷ്ടിക്കുന്നതാണ് ബിജെപിയുടെ രീതി. എൻഡിഎ ഭരണസമയത്ത് ഒ.രാജഗോപാൽ ദേശീയ ഉപാധ്യക്ഷനായിരുന്നു. ആ രാജഗോപാലിനെയാണ് ബിജെപി രാജ്യസഭാ എംപിയാക്കിയ ശേഷം മന്ത്രി പദവി നൽകിയത്. . രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത ശേഷം ന്യൂനപക്ഷ കാര്യമന്ത്രി അടക്കമുള്ള പദവികൾ അബ്ദുള്ളക്കുട്ടിയെ കാത്തിരിക്കുന്നുണ്ടെന്നാണ് ഡൽഹിയിലെ അണിയറ സംസാരം. ദേശീയ ഉപാധ്യക്ഷനായി അബ്ദുള്ളക്കുട്ടിയെ തിരഞ്ഞടുത്തപ്പോൾ ആദ്യം വന്ന ഫോൺ കോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ആയിരുന്നു. രണ്ടേ രണ്ടു മിനിട്ട് മാത്രമാണ് സംസാരിച്ചതെങ്കിലും അബ്ദുള്ളക്കുട്ടിയെ വിസ്മയഭരിതനാക്കാൻ ഈ സംസാരം ഉപകരിച്ചിട്ടുണ്ട്.
അമിത് ഷാ പ്രസിഡന്റ് ആയ സമയത്താണ് അബ്ദുള്ളക്കുട്ടി അമിത് ഷായെ നേരിൽ കാണുന്നത്. അതിനു വഴിവേച്ചതോ സിപിഎം എംപിയായ മാറിയ സമയത്ത് അന്ന് എംപിയായിരുന്ന ഇപ്പോഴത്തെ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയുമായുള്ള അടുപ്പവും. അബ്ദുള്ളക്കുട്ടി എംപിയായിരുന്ന സമയത്ത് ഡൽഹിയിലെ എംപി ക്വാർട്ടെഴ്സിൽ അബ്ദുള്ളക്കുട്ടിയുടെ അയൽക്കാരൻ ജെ.പി. നഡ്ഡയായിരുന്നു. നഡ്ഡയുമായുള്ള അന്നത്തെ പരിചയം കാരണമാണ് ബിജെപി അധ്യക്ഷനായ അമിത്ഷായെ നേരിട്ട് കാണാൻ അബ്ദുള്ളകുട്ടിക്ക് ഇടവരുത്തിയത്. മാസങ്ങൾക്ക് മുൻപ് അമിത് ഷാ അധ്യക്ഷൻ ആയ സമയത്ത് അമിത് ഷായെ കാണാൻ പോയപ്പോൾ വിസിറ്റിങ് കാർഡ് ആണ് അബ്ദുള്ളക്കുട്ടി അമിത് ഷായുടെ സെക്രട്ടറിക്ക് നീട്ടിയത്.
വിസിറ്റിങ് കാർഡ് കണ്ടപ്പോൾ രണ്ടു മണിക്കൂർ കഴിഞ്ഞാൽ അമിത് ഷായെ കാണാം എന്നാണ് സെക്രട്ടറി പറഞ്ഞത്. സെക്രട്ടറിയുടെ രണ്ടു മണിക്കൂർ അമിത് ഷായ്ക്ക് വെറും അഞ്ചു മിനിറ്റായിരുന്നു. വിസിറ്റിങ് കാർഡ് കൈമാറി വെറും അഞ്ചു മിനിട്ട് കൊണ്ടാണ് അമിത് ഷായെ സന്ദർശിക്കാൻ അബ്ദുള്ളക്കുട്ടിക്ക് കഴിഞ്ഞത്. ഈ സന്ദർശനം മാറ്റിയത് അബ്ദുള്ളക്കുട്ടിയുടെ തലക്കുറി തന്നെയാണ്. വിസിറ്റിങ് കാർഡ് കണ്ടു കണ്ണ് തള്ളിയ അമിത് ഷാ വെറും അഞ്ചു മിനിട്ട് കൊണ്ടാണ് അബ്ദുള്ളക്കുട്ടിക്ക് കൂടിക്കാഴ്ച അനുവദിച്ചു. രണ്ടു തവണ കണ്ണൂരിലെ സിപിഎം എംപി, എസ്എഫ്ഐയുടെ മുൻ സംസ്ഥാന പ്രസിഡന്റ്, സിപിഎം കോട്ടയായ കണ്ണൂരിൽ രണ്ടു തവണ കോൺഗ്രസ് നിയമസഭാംഗം. ഇതെല്ലാമായ അബ്ദുള്ളക്കുട്ടിയാണ് അമിത് ഷായെ കാണാൻ വന്നത്. കേരളം പിടിക്കുക എന്ന് പറഞ്ഞാൽ മോദിക്കും അമിത് ഷായ്ക്കും ഒരു ചലഞ്ചാണ്. ഇത് അനൗൺസ് ചെയ്ത് കഴിഞ്ഞിട്ടും കേരളത്തിൽ ഒരു മാറ്റത്തിനും മോദി-അമിത് ഷാ ദ്വയത്തിനു കഴിഞ്ഞിട്ടില്ല. ഈ സമയത്താണ് രണ്ടു തവണ കണ്ണൂരിലെ സിപിഎം എംപി പദവി അലങ്കരിച്ച, പഴയ എസ്എഫ്ഐ പ്രസിഡന്റ് അമിത് ഷായെ കാണാൻ വരുന്നത്.
അബ്ദുള്ളക്കുട്ടിയുടെ സംസാരം ഞെട്ടിച്ചത് അമിത് ഷായെയാണ്. രാഷ്ട്രീയത്തിൽ ഒന്നുമല്ലാത്ത അവസ്ഥയാണ്. ദുബായിൽ ബിസിനസ് ചെയ്യാൻ പോവുകയാണ് എന്നാണ് അമിത് ഷായോടു അബ്ദുള്ളക്കുട്ടി പറഞ്ഞത്. ഈ ലക്ഷ്യത്തോടെയാണ് അബ്ദുള്ളക്കുട്ടി ഡൽഹിയിൽ എത്തിയതും. സംസാരമധ്യെ അമിത് ഷാ ചോദിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നോ എന്നും. പ്രധാനമന്ത്രിയല്ലേ അങ്ങനെ കാണാൻ കഴിയുമോ എന്നാണ് അബ്ദുള്ളക്കുട്ടി തിരിച്ചു ചോദിച്ചത്. പിന്നെയെല്ലാം ചടുല വേഗത്തിലായിരുന്നു. അമിത് ഷാ സെക്രട്ടറിയെ വിളിക്കുന്നു. അമിത് ഷായുടെ കാറ് തയ്യാറാകുന്നു. സെക്രട്ടറി അമിത് ഷായുടെ കാറിൽ അബ്ദുള്ളക്കുട്ടിയെ കൂട്ടി പ്രധാനമന്ത്രിയെ കാണാൻ പോകുന്നു. കുറച്ച് നേരമുള്ള കൂടിക്കാഴ്ചയിൽ മോദി പറഞ്ഞത് ദുബായിൽ ഒന്നും പോകേണ്ടതില്ല. രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതുമില്ലാ എന്നായിരുന്നു. മോദി സ്തുതി കാരണം സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും പുറത്തായ അബ്ദുള്ളക്കുട്ടിയാണ് തന്റെ മുന്നിൽ ഉള്ളത് എന്ന വസ്തുത മോദിക്ക് അറിയാമായിരുന്നു. പോകുമ്പോൾ നേരെ അമിത് ഷായെ തന്നെ കാണാനാണ് മോദി പറഞ്ഞത്. പിന്നീടുള്ളത് ചരിത്രവുമായി..
അമിത് ഷായോട് അബ്ദുള്ളക്കുട്ടി പറഞ്ഞത് എനിക്ക് ബിജെപിയോട് ഒരു എതിർപ്പും ഇല്ലെന്നും ബിജെപിയിൽ ചേരാൻ സന്തോഷം ആണെന്നുമായിരുന്നു. എങ്കിൽ ബിജെപിയിൽ മെമ്പർഷിപ്പ് എടുത്തുകൂടെ എന്ന് ചോദിച്ചപ്പോൾ കേരളത്തിൽ പോയി മെമ്പർഷിപ്പ് എടുക്കാം എന്നാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്. കേരളത്തിലെ അവസ്ഥ അറിയാമായിരുന്ന അമിത് ഷാ ചിരിച്ചുകൊണ്ട് പറഞ്ഞത് മെംബർഷിപ്പ് എടുക്കാനായി കേരളത്തിൽ ഒന്നും പോകേണ്ട. ഇവിടെ നിന്ന് തന്നെ മെമ്പർഷിപ്പ് നൽകും എന്നായിരുന്നു. അമിത് ഷാ പ്രസിഡനടും ജെ.പി.നഡ്ഡ വർക്കിങ് പ്രസിഡനറും ആയിരുന്ന സമയത്ത് പഴയ സുഹൃത്തായ നഡ്ഡയിൽ നിന്നാണ് മെമ്പർഷിപ്പ് അബ്ദുള്ളക്കുട്ടി ഏറ്റുവാങ്ങിയത്. അത് കഴിഞ്ഞ വർഷം ജൂണിലായിരുന്നു. അതിന്റെ തുടർച്ച യായി അബ്ദുള്ളക്കുട്ടിയെ തേടിവന്നതാണ് ബിജെപി ദേശീയ ഉപാധ്യക്ഷ സ്ഥാനം. പി.എസ്.ശ്രീധരൻ പിള്ള രണ്ടാമത് സംസ്ഥാന ബിജെപി അധ്യക്ഷൻ ആയപ്പോഴാണ് അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. അന്ന് കോർ കമ്മറ്റി കൂടിയപ്പോൾ പിള്ള ഒഴിച്ച് ഒരു നേതാവും സി.കെ.പത്മനാഭനും കെ.സുരേന്ദ്രനും അടക്കമുള്ള ഒരു നേതാവും അബ്ദുള്ളക്കുട്ടിയുടെ വരവിനെ സ്വാഗതം ഓതാൻ തയ്യാറായില്ല. സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ ശ്രീധരൻ പിള്ള സ്വന്തം നിലയിൽ എടുത്ത് നടപ്പാക്കിയ ഒരു തീരുമാനമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ബിജെപിയിലേക്കുള്ള വരവ്.
മോദിയെയും അമിത് ഷായെയും സംബന്ധിച്ച് അബ്ദുള്ളക്കുട്ടി അത്ഭുതക്കുട്ടി തന്നെയാണ്. പൗരത്വ പ്രശ്നം രാജ്യവ്യാപകമായി കത്തുമ്പോൾ കേരളത്തിൽ താരത്തിളക്കത്തോടെ മുസ്ലിം മനസ് കീഴടക്കിയത് അബ്ദുള്ളക്കുട്ടിയുടെ പ്രസംഗമായിരുന്നു. മെമ്പർഷിപ്പ് ലഭിച്ച ശേഷം നിലവിലെ ബിജെപി സംസ്ഥാന നേതൃത്വം അബ്ദുള്ളക്കുട്ടിയെ മൂലയ്ക്ക് ഇരുത്തിയപ്പോൾ അണികൾ അബ്ദുള്ളക്കുട്ടിയെ ആഘോഷമായി കൊണ്ട് നടന്നു. പൗരത്വബിൽ സമയത്ത് ബിജെപി അണികൾ കേരളത്തിൽ അബ്ദുള്ളക്കുട്ടിയെ താരത്തിളക്കത്തോടെ എഴുന്നള്ളിച്ചു. . വേദികളിൽ നിന്നും വേദികളിലെക്കായിരുന്നു അബ്ദുള്ളക്കുട്ടിയുടെ സഞ്ചാരം. കേരളത്തിലെ മുസ്ലിം മനസുകളെ കീഴടക്കാൻ അബ്ദുള്ളക്കുട്ടിയെ പോലുള്ള ഒരു നേതാവ് ബിജെപിയിലില്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് അണികൾ അബ്ദുള്ളക്കുട്ടിയുടെ വരവ് ആഘോഷിച്ചത്. പൗരത്വ ബിൽ സമയത്ത് നൂറു കണക്കിന് വേദികളിൽ ആണ് അബ്ദുള്ളക്കുട്ടിയുടെ സിംഹ ഗർജ്ജനം മുഴങ്ങിയത്. അബ്ദുള്ളക്കുട്ടിയുടെ പ്രസംഗം മുസ്ലിം സമുദായത്തിനു എതിരായിരുന്നില്ല. ബില്ല് മുസ്ലിം സമുദായത്തിനു അനുകൂലമാണ് നമുക്ക് വേണ്ടിയാണ് ഈ ബിൽ. എന്ന് തുടങ്ങുന്ന അബ്ദുള്ളക്കുട്ടിയുടെ പ്രസംഗം കേരളത്തിലെ മുസ്ലിം മനസുകളെയും ഇളക്കി മറിച്ചിരുന്നു. ഈ പ്രസംഗങ്ങളുടെ ഇന്റലിജൻസ് റിപ്പോർട്ട് അമിത് ഷായുടെയും മോദിയുടെയും കൈവശമുണ്ടായിരുന്നു. ഇതെല്ലാം അറിഞ്ഞു കൊണ്ടാണ് അബ്ദുള്ളക്കുട്ടിക്ക് ദേശീയ ഉപാധ്യക്ഷ പദവി തന്നെ മോദി-അമിത് ഷാ ദ്വയം നൽകിയത്.
കേരള ബിജെപിയെ അപേക്ഷിച്ച് കേന്ദ്ര നേതൃത്വത്തിനു ശക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. അവിടെ ബിജെപി ദേശീയ നേതൃത്വം ആഘോഷിക്കാൻ പോകുന്നത് അബ്ദുള്ളക്കുട്ടിയുടെ പ്രസംഗമാണ്. രണ്ടു തവണ കണ്ണൂരിൽ സിപിഎം എംപിയായതാണ് അബ്ദുള്ളക്കുട്ടി. ഇന്ത്യയിൽ സിപിഎമ്മിന്റെ ഏറ്റവും കൂടുതൽ മെമ്പർമാരുള്ള ജില്ല കണ്ണൂർ ജില്ലയാണ്. രണ്ടു തവണ എസ്എഫ്ഐയുടെ മുൻ സംസ്ഥാന പ്രസിഡന്റായിരുന്നു. സിപിഎമ്മിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേരുക എന്ന് പറഞ്ഞാൽ അത് വലിയ നേട്ടമാണ്. അതും അബ്ദുള്ളക്കുട്ടിയെ പോലുള്ള ഒരു ന്യൂനപക്ഷ സമുദായ അംഗം. ബംഗാളിലെ മുസ്ലിംങ്ങളെ സ്വാധീനിക്കാൻ അബ്ദുള്ളക്കുട്ടിക്ക് കഴിയും.. ബംഗാളിലെ മുസ്ലിം സമുദായത്തിനെയും സിപിഎമ്മിനെയും ഇളക്കി മരിക്കാൻ അബ്ദുള്ളക്കുട്ടിയുടെ പ്രസംഗങ്ങൾക്ക് കഴിയും എന്ന് ബിജെപിക്ക് അറിയാം. രണ്ടു തവണ സിപിഎമ്മിന്റെ കണ്ണൂർ എമ്പിയായിരുന്ന, എസ്എഫ്ഐയുടെ കേരള പ്രസിഡന്റ് ആയിരുന്ന നേതാവാണ് ബിജെപിക്ക് വേണ്ടി പ്രസംഗിക്കുന്നത്. അവിടെ ബാക്കിയായ സിപിഎം അണികളെ കൂടി ബിജെപിയിലേക്ക് ആകർഷിക്കാൻ അബ്ദുള്ളക്കുട്ടിയുടെ പ്രസംഗങ്ങൾക്ക് കഴിയും. . ഇന്ത്യയിൽ സിപിഎമ്മിന്റെ ഏറ്റവും കൂടുതൽ മെമ്പർമാരുള്ള ജില്ല കണ്ണൂർ ജില്ലയാണ്. സിപിഎമ്മിൽ നിന്നും രാജിവെച്ച് ബിജെപിയിൽ എത്തിയ മുൻ എംപി എന്ന് പറഞ്ഞാൽ അത് വലിയ നേട്ടമാണ്. അതും അബ്ദുള്ളക്കുട്ടിയെ പോലുള്ള ഒരു ന്യൂനപക്ഷ സമുദായ അംഗം. ബംഗാളിലെ മുസ്ലിംങ്ങളെ സ്വാധീനിക്കാൻ അബ്ദുള്ളക്കുട്ടിക്ക് കഴിയും. കോൺഗ്രസിനെ അടിക്കാനും അബ്ദുള്ളക്കുട്ടിക്ക് കഴിയും. രണ്ടു തവണ കണ്ണൂരിലെ കോൺഗ്രസ് എംഎൽഎ കൂടിയായിരുന്നു അബ്ദുള്ളക്കുട്ടി. ഇതുകൊണ്ട് തന്നെയാണ് അബ്ദുള്ളക്കുട്ടിയുടെ വരവ് ബിജെപി ദേശീയ നേതൃത്വം ആഘോഷമാക്കുന്നത്.
കേരളത്തിലെ ബിജെപി രാഷ്ട്രീയം എ.പി.അബ്ദുള്ളക്കുട്ടിക്ക് ചുറ്റും കറങ്ങിത്തിരിയുമോ എന്ന ചോദ്യവും ഒപ്പം ഉയരുന്നുണ്ട്. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അബ്ദുള്ളക്കുട്ടി ബിജെപി ദേശീയ ഉപാധ്യക്ഷനായി ചാർജ് എടുത്തത് മുതൽ ബിജെപി രാഷ്ട്രീയത്തിൽ ഈ ചോദ്യം പ്രസക്തമായി ഉയർന്നു തുടങ്ങിയിട്ടുണ്ട്. കുപ്പായം തുന്നിച്ച് കാത്തിരുന്ന കേരളാ ബിജെപിയിലെ സ്ഥാനമോഹികളെ നിരാശരാക്കിയാണ് ബിജെപി ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം നടന്ന പുനഃസംഘടനയിൽ ബിജെപി ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് എ.പി.അബ്ദുള്ളക്കുട്ടിയെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. കേരള ബിജെപിയെ സ്തഭ്ദമാക്കിയ ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനങ്ങളിൽ പ്രധാന തീരുമാനമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാരോഹണം.
സിപിഎമ്മിന് അബ്ദുള്ളക്കുട്ടി അത്ഭുതക്കുട്ടിയായിരുന്നു. കണ്ണൂർ മണ്ഡലത്തിൽ അഞ്ചു തിരഞ്ഞെടുപ്പിൽ അജയ്യനായി നിന്ന മുല്ലപ്പള്ളി രാമചന്ദ്രനെയാണ് 1999ൽ എ.പി. അബ്ദുല്ലക്കുട്ടി നിലം പരിശാക്കിയത്. 1984 മുതൽ മുല്ലപ്പള്ളി തുടർച്ചയായി ജയിക്കുന്ന മണ്ഡലത്തിൽ അബ്ദുല്ലക്കുട്ടിയെ ഇറക്കുമ്പോൾ സിപിഎമ്മിനും വിജയപ്രതീക്ഷ ഉണ്ടായിരുന്നില്ല. 15 വർഷം നീണ്ട മുല്ലപ്പള്ളിയുടെ പടയോട്ടമാണ് അബ്ദുല്ലക്കുട്ടി അവസാനിപ്പിച്ചത്. 2004ലും മുല്ലപ്പള്ളിയെ തന്നെ തോൽപ്പിച്ചെങ്കിലും അടുത്ത തിരഞ്ഞെടുപ്പിനു മുൻപായി അബ്ദുല്ലക്കുട്ടി മുല്ലപ്പള്ളിയുടെ കോൺഗ്രസിലെത്തുകയായിരുന്നു. പിന്നീട് കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ രണ്ടു തവണ അബ്ദുള്ളക്കുട്ടി കോൺഗ്രസ് എംഎൽഎയായി. ഈ അത്ഭുതക്കുട്ടി ബിജെപിയിലും അത്ഭുതക്കുട്ടി ആകുമെന്നാണ് ബിജെപി ദേശീയ നേത്രുത്വത്തിന്റെ പ്രതീക്ഷ. ഈ പ്രതീക്ഷ അബ്ദുള്ളക്കുട്ടി എങ്ങനെയൊക്കെ നിറവേറ്റും എന്നാണ് കാത്തിരുന്ന് കാണേണ്ടത്.
Stories you may Like
- മോദി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യ മൂന്നാമത്തെ സാമ്പത്തികശക്തിയാകും: നഡ്ഡ
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- പൗരത്വ ഭേദഗതിയുടെ പേരിൽ വെറുതെ പേടിസ്വപ്നം സൃഷ്ടിക്കുന്നു; എ.പി അബ്ദുള്ളക്കുട്ടി
- ആരാകും മോദിയുടെ പിൻഗാമി? ജനങ്ങൾ ഉറ്റുനോക്കുന്നത് ബിജെപിയിലെ ചാണക്യനെ
- ചില മതപണ്ഡിതന്മാർക്ക് പിണറായി വിജയന്റെ ഭാഷ; എ പി അബ്ദുള്ളക്കുട്ടി
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്