അന്താരാഷ്ട്ര സമ്മേളനങ്ങൾ റിപ്പോർട്ട് ചെയ്യാൻ വേണ്ടത് കോൺഫറൻസ് വിസ; ടൂറിസ്റ്റ് വിസയിൽ കോൺഫറൻസ് റിപ്പോർട്ട് ചെയ്യുമ്പോൾ വരുന്നത് നഗ്നമായ വിസാ ലംഘനം; യുഎഇ നടപടി എടുക്കുമെങ്കിൽ അത് സ്മിതാ മോനോന് നേരെ മാത്രം; രാജ്യാന്തര സമ്മേളനം റിപ്പോർട്ട് ചെയ്യാൻ വനിതയെ വിദേശകാര്യമന്ത്രാലയം കൊണ്ട് പോയിട്ടില്ല; അബുദാബി വിവാദത്തിൽ കേന്ദ്രമന്ത്രി മുരളീധരന്റെ ഭാഗത്ത് പ്രോട്ടോക്കോൾ ലംഘനമില്ല; ടി.പി.ശ്രീനിവാസൻ മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: സ്മിതാ മേനോൻ എന്ന പിആർ ഏജൻസിക്കാരിയെ അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെ മന്ത്രിതല സമ്മേളനത്തിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പങ്കെടുപ്പിച്ചത് കേരളത്തിൽ രാഷ്ട്രീയ വിവാദമായി തുടരുകയാണ്. 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുകൂടിയ വേദിയിൽ ഔദ്യോഗിക പ്രതിനിധിപോലും അല്ലാത്ത യുവതി എത്തിയതാണ് വിവാദമായത്. സ്വർണ്ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്നാ നായർക്ക് പിണറായി സർക്കാരിലെ ബന്ധം മറനീക്കിയ സമയത്താണ് ഒരു വനിതയെ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുപ്പിച്ചതിന്റെ പേരിൽ ഓർക്കാപ്പുറത്ത് മുരളീധരൻ വിവാദത്തിൽ കുടുങ്ങിയത്.
മഹിളാമോർച്ചാ സെക്രട്ടറിയായ സ്മിതാ മേനോനെ അന്താരാഷ്ട്ര സമ്മേളനത്തിൽ മുരളീധരൻ പങ്കെടുപ്പിച്ചതായാണ് വിവാദമായത്. ഒരു വനിതയായതുകൊണ്ട് വിവാദം കത്തുകയും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുരളീധരന് മറുപടി നൽകേണ്ട അവസ്ഥ വരുകയും ചെയ്തു. പെട്രോൾ വില കൂടിക്കൊണ്ടിരിക്കുമ്പോൾ മുരളീധരൻ നൽകിയ വിചിത്ര വ്യാഖ്യാനത്തിനു അനുസൃതമായ മറുപടിയാണ് സ്മിതാ മേനോൻ വിവാദത്തിലും നൽകിയത് എന്നതിനാൽ വിവാദം കത്തിപ്പടരുകയും ചെയ്തു. അന്താരാഷ്ട്ര സമ്മേളനത്തിൽ ഒരാൾക്ക് പങ്കെടുക്കാൻ തനിക്ക് എങ്ങനെ അനുമതി കൊടുക്കാൻ കഴിയുമെന്ന് ആദ്യം പറഞ്ഞ മുരളീധരൻ പിന്നീട് പറഞ്ഞത് ആർക്ക് വേണമെങ്കിലും സമ്മേളനത്തിൽ പങ്കെടുക്കാമെന്നായിരുന്നു. സ്മിതാ മേനോൻ സ്റ്റേജിലല്ല ഇരുന്നതെന്നും വി മുരളീധരൻ വ്യക്തമാക്കിയിരുന്നു. എന്നാൽ മുരളീധരന് ഒപ്പം തന്നെ സ്മിത ഇരിക്കുന്ന കാര്യം മാധ്യമങ്ങൾ ഉയർത്തിയപ്പോൾ അതിനും വ്യക്തമായ വിശദീകരണം നൽകാൻ മന്ത്രിക്ക് കഴിഞ്ഞതുമില്ല.
മുരളീധരന് വിവിധ മാധ്യമങ്ങളിൽ ഒട്ടനവധി സുഹൃത്തുക്കൾ ഉണ്ടായിരിക്കെ അവർക്കൊന്നും നൽകാത്ത അനുമതി ഈ വനിതയ്ക്ക് മാത്രം നൽകി എന്ന ചോദ്യത്തിനു കേന്ദ്ര സഹമന്ത്രിക്ക് മറുപടി നൽകാൻ കഴിയാത്തതാണ് വിവാദം മൂർച്ചിക്കാൻ ഇടയാക്കിയത്. അബുദാബി മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കാൻ സ്മിത മേനോന് വി. മുരളീധരൻ അനുമതി നൽകിയത് വ്യവസ്ഥാപിത ചട്ടങ്ങൾ ലംഘിച്ചാണെന്ന വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ പ്രധാനമന്ത്രിക്ക് പരാതി നൽകുകയും പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പിൽ നിന്നും വിശദീകരണം തേടുകയും ചെയ്തിരുന്നു. പി.ആർ കമ്പനി മാനേജർ മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറിയായതും ഈ സെക്രട്ടറിയെ മുരളീധരൻ അബുദാബിയിലേക്ക് വിളിപ്പിച്ചതും പാർട്ടിക്കുള്ളിലും സജീവ ചർച്ചയാണ്. ബിജെപിയിലും ഭിന്നത മുളപൊട്ടിയിട്ടുണ്ട്.
വിവാദം കത്തുമ്പോൾ മുരളീധരന്റെ നടപടിയിൽ പ്രോട്ടോക്കോൾ ലംഘനം ഒന്നും വന്നില്ലെന്ന് വ്യക്തമാക്കുകയാണ് പ്രമുഖ നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസൻ. പ്രശ്നത്തിൽ മുരളീധരന് ക്ലീൻ ചിറ്റ് നൽകുകയാണെന്ന് മുരളീധരൻ മറുനാടനോട് പറഞ്ഞു. സ്മിതാ മേനോൻ നടത്തിയ നിയമലംഘനത്തിനു കേന്ദ്ര മന്ത്രി വി.മുരളീധരനുമായി ഒരു ബന്ധവുമില്ല. മുരളീധരന്റെ ഭാഗത്ത് നിന്നും സ്മിതാ പ്രശ്നത്തിൽ പ്രോട്ടോക്കോൾ ലംഘനം വന്നിട്ടില്ല. പിആർ ജോലി ചെയ്യുന്നു എന്ന് പറയുന്ന വനിതയെ അബുദാബിയിലേക്ക് കൊണ്ടുപോയത് വിദേശകാര്യമന്ത്രാലയമല്ല. ഈ വനിതയെ മുരളീധരൻ വിളിച്ചു കൊണ്ട് പോയി എന്നതാണ് കേരളത്തിൽ വിവാദത്തിനു കാരണമായത്. പക്ഷെ കോൺഫറൻസ് റിപ്പോർട്ട് ചെയ്യാൻ ആർക്കും പോയിക്കൂടാ എന്നൊന്നുമില്ല. ഇതിൽ നിയമലംഘനം എവിടെയാണ് ഉള്ളത്.
വനിത സ്വന്തം കയ്യിൽ നിന്നും പണം മുടക്കി പോയതാണ്. ഇത് മുരളീധരനെ ബാധിക്കുന്ന വിവാദമല്ല. വിദേശകാര്യമന്ത്രാലയം വനിതയെ നേരിട്ട് കൊണ്ടുപോയാൽ മാത്രമേ അതിൽ പ്രോട്ടോക്കോൾ ലംഘനത്തിന്റെ പ്രശ്നം വരുകയുള്ളൂ. വേദിയിൽ അല്ല സ്മിത ഇരുന്നത് റൗണ്ട് ടേബിൾ കോൺഫറൻസ് ആയിരുന്നു എന്നാണ് മുരളീധരൻ പറഞ്ഞത്. റൗണ്ട് ടേബിൾ കോൺഫറൻസിൽ പിന്നെ എവിടെ ഇരിക്കാൻ കഴിയും. മറ്റുള്ള മാധ്യമങ്ങളും അത് റിപ്പോർട്ട് ചെയ്യാൻ വന്നിട്ടുണ്ട്. ഇതിലുള്ള ഒരു പ്രശ്നം സ്മിത റിപ്പോർട്ട് ചെയ്യാൻ പോകുമ്പോൾ കോൺഫറൻസ് വിസ എടുത്തിട്ടുണ്ടോ എന്ന് മാത്രമാണ്. ഇത്തരം രാജ്യാന്തര സമ്മേളനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോകുമ്പോൾ അത് വിസിറ്റിങ് വിസയിൽ പോകാൻ അനുവാദമില്ല. റിപ്പോർട്ട് ചെയ്യാൻ പോകുന്നുണ്ടെങ്കിൽ അത് കോൺഫറൻസ് വിസ ഉപയോഗിച്ചാണ് പോകേണ്ടത്. ഇന്ത്യയിൽ രാജ്യാന്തര സമ്മേളനം റിപ്പോർട്ട് ചെയ്യാൻ വിദേശ പ്രതിനിധികൾ വരുന്നുണ്ടെങ്കിൽ അത് കോൺഫറൻസ് വിസയിൽ വേണം വരാൻ. അത് നിയമമാണ്. സാധാരണ ഗതിയിൽ ഇത് ആരും ശ്രദ്ധിക്കാറില്ല. പക്ഷെ വിവാദം വരുമ്പോൾ ഈ വസ്തുത കൂടി ഉയർന്നുവരും. ഇന്ത്യയിൽ തന്നെ ഈ കാര്യം ശ്രദ്ധിക്കുന്നുണ്ടോ എന്ന് അറിയില്ല.
ഇന്ത്യയിലെ ഈ നിയമം യുഎഇയിലും കാണും. കോൺഫറൻസ് വിസയിൽ തന്നെ വേണം ഇത്തരം സമ്മേളനങ്ങൾ റിപ്പോർട്ട് ചെയ്യാൻ. യുഎഎയിൽ ഈ നിയമം ഉണ്ടെങ്കിൽ യുഎഇയ്ക്ക് വേണമെങ്കിൽ ഈ കാര്യത്തിൽ നടപടി എടുക്കാം. പക്ഷെ ആ നടപടി സ്മിതയ്ക്ക് എതിരെയാണ്. കേന്ദ്രമന്ത്രി എന്ന നിലയിൽ മുരളീധരനെ ബാധിക്കുന്ന ഒരു വിവാദമല്ല ഇത്. പക്ഷെ രാജ്യാന്തര സമ്മേളനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോകുമ്പോൾ പല മാധ്യമ പ്രവർത്തകരും എളുപ്പവഴി തേടും. വിസിറ്റിങ് വിസ് എടുത്ത് പോകും. പക്ഷെ ഈ വിസയിൽ രാജ്യാന്തര സമ്മേളനങ്ങൾ റിപ്പോർട്ട് ചെയ്യാൻ അനുവാദമില്ല. കോൺഫറൻസ് വിസയ്ക്ക് ഒരുപാട് നൂലാമാലയുണ്ട്.
മിനിമം ഒരു മാസം മുൻപെങ്കിലും വിസയ്ക്ക് അപേക്ഷ നൽകണം. എംബസി ചോദിക്കുന്ന വിശദാംശങ്ങൾ നൽകുകയും വേണം. ഈ വിസ അനുവദിക്കും എന്ന് ഉറപ്പുമില്ല. യാത്ര മുടങ്ങാനും സാധ്യതയുണ്ട്. അപ്പോൾ ഉള്ള ഒരു എളുപ്പവഴി എന്ന നിലയിൽ റിപ്പോർട്ടർമാർ വിസിറ്റിങ് വിസ തിരഞ്ഞെടുക്കും. സ്മിതയും ചെയ്തത് ഇതാണ്. യുഎഇ ഈ കാര്യത്തിൽ നടപടി എടുക്കുകയാണെങ്കിൽ സ്മിതയ്ക്ക് എതിരേയാണ് നടപടി എടുക്കേണ്ടത്. യുഎഇയ്ക്ക് നടപടി വേണം എന്ന് തോന്നുകയാണെങ്കിൽ നടപടി കൈക്കൊള്ളാം. വിവാദം ബാധിക്കുന്നത് മുരളീധരനെ അല്ല സ്മിതയെയാണ് എന്നാണ് ഞാൻ പറയുന്നത്-ടി.പിശ്രീനിവാസൻ പറയുന്നു.
സ്മിതാമേനോനെയും കേന്ദ്രമന്ത്രി വി.മുരളീധരനെയും ചേർത്ത് സിപിഎം അപകീര്‍ത്തികരമായ പ്രചരണം നടക്കുന്നതായാണ് പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ആരോപണം. സ്മിതാ മേനോൻ വി.മുരളീധരന്റെ നോമിനിയല്ലെന്നും തന്റെ നോമിനിയാണെന്നുമാണ് സുരേന്ദ്രൻ പറഞ്ഞത്. അതേസമയം കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പമുള്ള തന്റെയും കുടുംബാംഗങ്ങളുടെയും ചിത്രം മോശം കമന്റുകൾ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്കെതിരെ മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി സ്മിതാ മേനോൻ നൽകിയ പരാതിയിൽ കൊച്ചി പൊലീസ് കേസെടുത്തു. ഐ.ടി. ആക്ട് പ്രകാരമുള്ള കേസ് ആണ് പൊലീസ് ചാർജ് ചെയ്തത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയ്ക്ക് നൽകിയ പരാതിയിന്മേലാണ് നടപടി. താൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങൾ എടുത്താണ് അപവാദ പ്രചാരണം നടത്തുന്നത് എന്നാണ് സ്മിതയുടെ പരാതി.
ഒരു അന്താരാഷ്ട്ര കോൺഫറൻസിൽ കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം പങ്കെടുത്ത ചിത്രം വച്ചാണ് പ്രചാരണം. അബുദാബിയിൽ വച്ച് നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെ പരിപാടിയാണ് വേദി. സ്വന്തം ചെലവിലാണ് അവിടെ പോയതും പങ്കെടുത്തതും. അന്നത്തെ പത്രക്കുറിപ്പ് തയാറാക്കി അനുമതിക്കായുള്ള കാത്തിരിപ്പിനിടെ പകർത്തിയ ചിത്രമാണെന്ന് സ്മിത പ്രതികരിച്ചിട്ടുണ്ട്. ഒരു ആഗോള ബിസിനസ് കോൺഫറൻസ് കവർ ചെയ്തുള്ള പരിചയം ലഭിക്കുമെന്ന ലക്ഷ്യത്തിലാണ് സ്വന്തം പണം മുടക്കി അബുദാബിക്ക് പോയത്. പങ്കെടുക്കുന്ന വിവരം കൊച്ചിയിലെ മാധ്യമപ്രവർത്തകരെ അറിയിക്കുകയും ചെയ്തിരുന്നു. അവിടെയുള്ള സഹോദരനും കുടുംബത്തിനുമൊപ്പമായിരുന്നു താമസം. സർക്കാർ ഒരു തരത്തിലും ചെലവ് വഹിക്കേണ്ടി വന്നിട്ടില്ല എന്നും സ്മിത പറഞ്ഞിട്ടുണ്ട്.
എന്നാൽ ഔദ്യോഗിക പ്രതിനിധിയല്ലാത്ത സ്മിത പരിപാടിയിൽ പങ്കെടുത്തു, ചട്ടലംഘനം നടന്നു എന്ന്ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ പ്രധാനമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. സംഭവത്തെപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യമന്ത്രിയുടെ ഓഫീസിനോട് വിശദീകരണം തേടി. ഇതോടെ വിവാദം ശക്തമാവുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍