വടകരയ്ക്ക് ഓട്ടം വിളിച്ച ശേഷം ടാക്സി ഡ്രൈവറായ അനൂപിനെ കൊന്നുതള്ളിയത് കുതിരാന് സമീപമുള്ള റിസർവ് വനത്തിൽ; ക്രൂരകൊലനടത്തിയത് കഴുത്തിൽ തോർത്ത് മുണ്ട് മുറുക്കി; കൊലനടന്ന് ഒൻപത് വർഷം കഴിയുമ്പോൾ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ നിർണായക വിധിയും; 48 പേരുടെ സാക്ഷി മൊഴി ലഭിച്ചപ്പോൾ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; ടാക്സി ഡ്രൈവർ അനൂപിനെ കൊന്ന് പണവും സ്വർണവും അപഹരിച്ച കേസിലെ വഴിത്തിരിവുകൾ ഇങ്ങനെ
മറുനാടൻ ഡെസ്ക്
തൃശൂർ: എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും സത്യം ഒരുനാൾ മറനീക്കി പുറത്തുവരും എന്ന വാക്കുകൾ ശക്തമാകുന്നത് കഴിഞ്ഞ ദിവസം നിയമവ്യവയുടെ ശക്തമായ വിധി. തൃശൂരിലെ ഒരു ടാക്സി ഡ്രൈവറുടെ ക്രൂരകൊലപാതകത്തിലെ സത്യം മറനീക്കി പുറത്ത് വന്നത് പ്രതികൾക്ക് പറ്റിയ കൊലയിലെ വീഴ്ചയും സാക്ഷി മൊഴിയുകളുമാണ്. 48ലധികം സാക്ഷികൾ കൃത്യത്തിന് സാക്ഷികളായതോടെ അരും കൊല ചെയ്ത് പ്രതികള്ഡക്ക് ഇരട്ട ജീവപര്യന്തം ലഭിച്ചു. പൊലീസിന്റെ ശക്തമായ നിനശ്ചയ ദാർഢ്യം തന്നെയാണ് പ്രതികളെ വലയിലാക്കിയതും ശക്തമായ തെളിവുകൾ ലഭ്യമാക്കാൻ സാധിച്ചതും. ഓട്ടം വിളിച്ച ശേഷം ടാക്സി ഡ്രൈവറെ കൊന്ന് തള്ളി പണവും സ്വർണവും കവർന്ന സംഭവത്തിലെ പ്രതികൾക്കാണ്് ഇരട്ട ജീവപര്യന്തം കഴിഞ്ഞ ദിവസം ലഭിച്ചത്.
പട്ടിക്കാട്, താണിപ്പാടം ചിറ്റേത്ത് അബ്രഹാമിന്റെയും മേരിയുടെയും മകൻ അനൂപ് (25) കൊല്ലപ്പെട്ട കേസിലാണ് നീതി ദേവതയുടെ സുപ്രധാന വിധിയെത്തിയത്. തിരുവനന്തപുരം പുല്ലുവിള കാക്കത്തോട്ടം കോളനിയിൽ സെബാസ്റ്റ്യൻ ജോസഫ് (ബിജു-41), മലപ്പുറം മക്കരപ്പറമ്പ ചേരിക്കത്തൊടി നൗഫൽ (40) എന്നിവരെയാണ് അഡീഷണൽ ജില്ലാ ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്.കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമാണ് പ്രത്യേകം ജീവപര്യന്തം. ഇതുകൂടാതെ 17 കൊല്ലം കഠിനതടവിനും മൂന്നുലക്ഷം വീതം പിഴയ്ക്കും ശിക്ഷിച്ചിട്ടുണ്ട്. കവർച്ച നടത്തിയതിന് 10 കൊല്ലവും തെളിവ് നശിപ്പിച്ചതിന് ഏഴുകൊല്ലവും ചേർത്താണ് 17 കൊല്ലത്തെ കഠിനതടവ്. ശിക്ഷകളെല്ലാം പ്രത്യേകംതന്നെ അനുഭവിക്കണം.
പിഴയടയ്ക്കാത്തപക്ഷം മൂന്നുവർഷം അധികം കഠിനതടവ് അനുഭവിക്കേണ്ടിവരും. 2011 നവംബർ ഒന്നിനാണ് അനൂപിനെ പ്രതികൾ രണ്ടുപേരും ചേർന്ന് കൊലപ്പെടുത്തിയത്. എറണാകുളത്ത് ശ്രീദുർഗാ ട്രാവൽസ് എന്ന സ്ഥാപനത്തിൽ കമ്മിഷൻ വ്യവസ്ഥയിൽ സ്വന്തം വാഹനം ഓടിക്കുകയായിരുന്നു അനൂപ്. പ്രതികൾ താമസിച്ചിരുന്ന കൊച്ചിയിലെ ലോഡ്ജിലേക്ക് പുലർച്ചെ മൂന്നിന് അനൂപിനെ ട്രാവൽ ഏജൻസി വഴി വിളിച്ചുവരുത്തുകയായിരുന്നു. വടകരയ്ക്ക് ഓട്ടം പോകണമെന്നാണ് പറഞ്ഞത്.
ഓട്ടത്തിനിടെ പുതുക്കാട്ടുവെച്ച് നൗഫൽ അനൂപിന്റെ കഴുത്തിൽ തോർത്തുമുണ്ടിട്ട് മുറുക്കി. തുടർന്ന് സെബാസ്റ്റ്യൻ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. അനൂപിന്റെ ശരീരത്തിൽ ഗുരുതരമായ 27 മുറിവുകൾ ഉണ്ടായിരുന്നു. മൃതദേഹം കുതിരാൻ ഇരുമ്പുപാലത്തിനു സമീപത്തുള്ള പെരുംതുമ്പ റിസർവ് വനത്തിൽ ഉപേക്ഷിച്ചു.
അനൂപിന്റെ വാഹനവും സ്വർണമാലയും പഴ്സും കവർച്ചചെയ്ത പ്രതികൾ മഞ്ചേരിയിലെത്തിയപ്പോൾ വാഹനപരിശോധന നടത്തുകയായിരുന്ന അവിടത്തെ എസ്ഐ. വി. ബാബുരാജനുണ്ടായ സംശയമാണ് കൊലപാതകം പുറത്തറിയാൻ ഇടയാക്കിയത്. ചോദ്യംചെയ്യുന്നതിനിടെ വാഹനത്തിൽ രക്തക്കറയും കണ്ടു. പ്രതികളിൽനിന്ന് കണ്ടെടുത്ത അനൂപിന്റെ സ്വർണമാലയും മൊബൈലും പഴ്സും സഹോദരൻ അനീഷും മറ്റു സാക്ഷികളും കോടതിയിൽ തിരിച്ചറിഞ്ഞ് മൊഴി നൽകി.
മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തുനിന്ന് അനൂപിന്റെ വീട്ടിലേക്ക് നാലുകിലോമീറ്റർ മാത്രമായിരുന്നു ദൂരം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി. സുനിൽ, അഭിഭാഷകരായ അമീർ, കെ.എ. അജിത്ത് മാരാത്ത് എന്നിവരാണ് ഹാജരായത്.
അനൂപിനെ കൊന്ന് കൊണ്ടുപോയത് മാതാപിതാക്കളുടെ മുന്നിലൂടെ
താണിപ്പാടം: ''കരൾ പറിയുന്ന വേദനയോടെയല്ലാതെ ആ ദിവസം ഓർക്കാൻ കഴിയില്ല. നാട്ടുകാരും ബന്ധുക്കളുമെല്ലാം രാവിലെത്തന്നെ വീട്ടിലെത്തിയപ്പോൾ നല്ലതല്ലാത്ത എന്തോ നടന്നുവെന്ന് മനസ്സിലായി. മകൻ പോയത് ആ സമയത്ത് ഞങ്ങളെ അറിയിച്ചിട്ടുണ്ടായിരുന്നില്ല. ഞങ്ങൾക്ക് സംഭവിച്ച നഷ്ടത്തിന് പകരമാവില്ല ഒന്നും. എങ്കിലും കൊലപാതകികൾക്ക് കിട്ടിയ ശിക്ഷയിൽ സംതൃപ്തിയുണ്ട്''-കൊല്ലപ്പെട്ട അനൂപിന്റെ പിതാവ് ചിറ്റേത്ത് അബ്രഹാമിന്റെ വാക്കുകളാണിത്.
മകനെപ്പറ്റി പറയുമ്പോൾ അബ്രഹാമും ഭാര്യ മേരിയും പലപ്പോഴും വിങ്ങിപ്പൊട്ടി. 25 വയസ്സായിരുന്നു കൊല്ലപ്പെടുമ്പോൾ അനൂപിന്റെ പ്രായം. ഖത്തറിൽ ഒന്നരവർഷം ജോലിചെയ്തതിനുശേഷം നാട്ടിലേക്ക് തിരിച്ചുവന്നതായിരുന്നു. ആ സമയത്ത് അനൂപിന്റെ ആഗ്രഹത്തിനനുസരിച്ച് പുതിയ വീട് പണിതു. അപ്പോഴാണ് ഗൾഫിലേക്ക് മികച്ച അവസരം ലഭിക്കുന്നത്. എന്നാൽ, കുറച്ച് കാലതാമസം നേരിട്ടു.
ഈ സമയത്ത് വെറുതേയിരിക്കണ്ട എന്നു കരുതിയാണ് മകന് അബ്രഹാം കാർ വാങ്ങിക്കൊടുത്തത്. എറണാകുളം ജില്ലയിൽനിന്ന് അകലെ, മൃതദേഹം തള്ളാൻ പ്രതികൾ തിരഞ്ഞെടുത്തത് കുതിരാൻ മേഖലയായിരുന്നു. മൃതദേഹം കൊണ്ടുപോയത് അനൂപിന്റെ പുതിയ വീടിന് മുന്നിലൂടെയായിരുന്നു. ഈ സമയത്ത് തങ്ങൾ സുഖമായി ഉറങ്ങുകയായിരുന്നുവെന്ന് വിങ്ങിപ്പൊട്ടിക്കൊണ്ട് അബ്രഹാം പറഞ്ഞു. അനീഷാണ് അനൂപിന്റെ സഹോദരൻ.
ദൃക്സാക്ഷികളില്ലാത്ത കേസിൽ വിജയം സാഹചര്യതെളിവുകൾക്ക്
അനൂപ് കൊലക്കേസിലെ വിധി ജില്ലയിൽ അടുത്തിടെയുണ്ടായ കോടതിവിധികളിൽ വേറിട്ടുനിൽക്കുന്നു. വിവിധ വകുപ്പുകളിൽ ഉൾപ്പെടുത്തി ശിക്ഷ വിധിക്കാറുണ്ടെങ്കിലും ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന വ്യവസ്ഥയാണ് ഭൂരിഭാഗം വിധികളിലും ഉണ്ടാവാറുള്ളത്. എന്നാൽ, ഈ കേസിൽ ശിക്ഷിക്കപ്പെട്ട സെബാസ്റ്റ്യൻ ജോസഫും നൗഫലും അനുഭവിക്കേണ്ടിവരുക 41 കൊല്ലത്തെ കഠിനതടവാണ്. ഇരട്ടജീവപര്യന്തത്തിന്റെ 24 കൊല്ലവും അധികമായുള്ള 17 കൊല്ലവും ചേർത്താണിത്.
41-ഉം 40-ഉം വയസ്സുള്ളവരാണ് പ്രതികൾ. പ്രതികളും കൊല്ലപ്പെട്ടയാളും ഒന്നിച്ചുനിൽക്കുന്നത് അവസാനമായി കണ്ട സാക്ഷിയുടെ മൊഴിയാണ് കേസിലെ നിർണായകഘടകമായി കോടതി കണക്കിലെടുത്തത്. സാഹചര്യത്തെളിവുകളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന 'ലാസ്റ്റ് സീൻ തിയറി'യാണ് ഇവിടെ പ്രോസിക്യൂഷൻ അവലംബിച്ചത്. ഇത്തരം ഒരു സന്ദർഭത്തിൽ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്താൻ പ്രതികൾ ബാധ്യസ്ഥരാണെന്നതാണ് ലാസ്റ്റ് സീൻ തിയറി.
കൊല്ലപ്പെട്ടയാളെയും പ്രതികളെയും അവസാനമായി കണ്ട കൊച്ചിയിലെ ടൂറിസ്റ്റ് ഹോം റിസപ്ഷനിസ്റ്റ് സഞ്ജീവ്ബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള വിസ്താരത്തിന് പ്രതികൾക്ക് ഉത്തരം ഇല്ലായിരുന്നു. അനൂപിന്റെ രക്തംതന്നെയാണ് പ്രതികളുടെ വസ്ത്രത്തിലും ഉണ്ടായിരുന്നതെന്ന് ഡി.എൻ.എ. പരിശോധനയിലും തെളിഞ്ഞു.
ദൃക്സാക്ഷികളില്ലാത്ത കുറ്റകൃത്യത്തിൽ സാഹചര്യത്തെളിവുകളെയും ശാസ്ത്രീയതെളിവുകളെയും ആശ്രയിച്ചാണ് പ്രോസിക്യൂഷൻ കേസ് നടത്തിയത്. 48 സാക്ഷികളെ വിസ്തരിച്ചു. 53 രേഖകളും 19 തൊണ്ടിമുതലുകളും ഹാജരാക്കി.
ബുധനാഴ്ച, വിധി പറയുന്നതിന്റെ തലേദിവസം പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സുനിൽ കോവിഡ്ബാധിതനായി ആശുപത്രിയിലായി. ഇദ്ദേഹത്തിന്റെ ജൂനിയർമാരും നിരീക്ഷണത്തിലായി.
ഇക്കാരണത്താൽ, കേസുമായി ആദ്യംമുതൽ ഇടപെട്ടിരുന്ന പ്രോസിക്യൂഷൻ അഭിഭാഷകർ വിധി കേൾക്കാൻ കോടതിയിലുണ്ടായിരുന്നില്ല. പബ്ലിക് പ്രോസിക്യൂട്ടർ പ്രത്യേകം ചുമതലപ്പെടുത്തിയ ഒരു അഭിഭാഷകനാണ് ഹാജരായത്
തൃശൂർ: ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കു പരമാവധി ശിക്ഷയുറപ്പാക്കിയതു കുറ്റമറ്റ സാക്ഷിമൊഴി. 48 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 53 രേഖകളും 19 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. മറ്റൊരാൾ മുഖാന്തരം ഓട്ടം ബുക്ക് ചെയ്ത പ്രതികളെ ഡ്രൈവർ അനൂപ് അവർ താമസിച്ചിരുന്ന ടൂറിസ്റ്റ് ഹോമിൽ എത്തിയാണ് വാനിൽ കയറ്റിയത്. ടൂറിസ്റ്റ് ഹോമിലെ പാർട്ട് ടൈം ജീവനക്കാരായി ജോലി ചെയ്തിരുന്ന വിദ്യാർത്ഥികളും റിസപ്ഷനിസ്റ്റും പ്രതികൾ ഹോട്ടലിൽ ഒരാഴ്ചയോളം താമസിച്ചിരുന്നതായി തെളിവു നൽകി.
പ്രതികൾ അനൂപിന്റെ വാഹനത്തിൽ കയറിപ്പോകുന്നതായി കണ്ടു എന്ന നിർണായക മൊഴി നൽകിയതും ടൂറിസ്റ്റ് ഹോം ജീവനക്കാരനാണ്. കുതിരാൻ ഇരുമ്പു പാലത്തിനടുത്തു പെരുംതുമ്പ കാട്ടിൽ മൃതദേഹം ഒളിപ്പിക്കാൻ പ്രതികൾ വാഹനവുമായി പോകുന്നതും വരുന്നതും കണ്ടെന്നു സമീപവാസിയായ കർഷകൻ മൊഴി നൽകിയിരുന്നു. വാഹനം ആലത്തൂരിനടുത്തു കിണ്ടിമുക്ക് എന്ന സ്ഥലത്ത് കഴുകിയതായും പ്രതികൾ വസ്ത്രം മാറി കുളിച്ചതായും താറാവ് കർഷകനായ ആന്ധ്രാ സ്വദേശി കോടതിയിൽ തെളിവു നൽകി.
'അവർ അവനെ കൊന്ന് ഈ വീടിന്റെ മുന്നിലൂടെ കൊണ്ടുപോയി'
പട്ടിക്കാട്: 'ഞങ്ങൾക്കു സംഭവിച്ച നഷ്ടത്തിനു പകരമാവില്ല ഒന്നും; എങ്കിലും കൊലയാളികൾക്കു കിട്ടിയ ശിക്ഷയിൽ സംതൃപ്തിയുണ്ട്.' കൊല്ലപ്പെട്ട അനൂപിന്റെ പിതാവ് താണിപ്പാടം ചിറ്റേത്ത് ഏബ്രഹാം ഇതു പറയുമ്പോൾ വിതുമ്പി. 25 വയസ്സായിരുന്നു കൊല്ലപ്പെടുമ്പോൾ അനൂപിന്. വിദേശത്ത് മികച്ച ഒരു ജോലി ലഭിച്ചിരുന്നു. അങ്ങോട്ടു പോകുന്നതിൽ അൽപം കാലതാമസം ഉണ്ടാകുമെന്നായപ്പോഴാണ് ഏബ്രഹാം മകനു വാൻ വാങ്ങിക്കൊടുത്തത്.
ഇതിനകം അനൂപിന്റെ ഇഷ്ടത്തിനു നിർമ്മിച്ച വീടിന്റെ പണി പൂർത്തിയായിരുന്നു. അനൂപിനെ കൊന്നതിനു ശേഷം മൃതദേഹം കുതിരാനു സമീപം തള്ളാൻ കൊലയാളികൾ കൊണ്ടുപോയത് ഈ വീടിനു മുന്നിലൂടെയാണെന്നു പറയുമ്പോൾ ഏബ്രഹാമും മേരിയും വിതുമ്പി. തന്റെ വാഹനം സ്വന്തമായി എടുത്തു കൊള്ളാനും ജീവൻ മാത്രം തിരിച്ചു തരാനും പലതവണ കേണപേക്ഷിച്ചിട്ടും അവർ അനൂപിന്റെ ജീവനെടുത്തു. 9 വർഷമായി മകന്റെ ഓർമകളിൽ മുഴുകി ജീവിക്കുകയാണ് ഏബ്രഹാമും മേരിയും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്