ചാക്ക് രാധാകൃഷ്ണന്റെ വീട് റെയ്ഡ് ചെയ്ത് പിടിച്ചെടുത്തത് ഏകദേശം 2 കോടി രൂപ; രേഖകളിൽ കാണിച്ചത് വെറും 85 ലക്ഷം രൂപ മാത്രം; ബാക്കി തുക നന്ദകുമാരൻ നായർ തട്ടിയെടുക്കുകയാണ് ചെയ്തതെന്ന് ആരോപിച്ച് ക്രൈം പത്രാധിപർ; കവിയൂർ പീഡനക്കേസിൽ നാരായണൻ നമ്പൂതിരി സ്വന്തം മകൾ അനഘയെ ബലാത്സംഗം ചെയ്തു കൊന്നുവെന്ന നികൃഷ്ടമായ കഥ മെനഞ്ഞ സിബിഐ ഓഫീസറാണ് നന്ദകുമാരൻ നായറെന്നും ആക്ഷേപം; ക്രൈം നന്ദകുമാറിന്റെ പോസ്റ്റ് വൈറലാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മലബാർ സിമന്റ് ശശീന്ദ്രന്റെ കൊലപാതകക്കേസ് അട്ടിമറിക്കാൻ സിബിഐ എസ്പി. നന്ദകുമാരൻ നായർ തട്ടിയത് കോടികൾ....എന്ന ആരോപണവുമായി ക്രൈം പത്രാധിപർ ടി പി നന്ദകുമാർ. ഇതുമായി ബന്ധപ്പെട്ട് സിബിഐ, ചാക്ക് രാധാകൃഷ്ണന്റെ വീട് റെയ്ഡ് ചെയ്യുകയും ഏകദേശം 2 കോടി രൂപയോളം അന്വേഷണ ഉദ്യാഗസ്ഥനായ നന്ദകുമാരൻ നായർ പിടിച്ചെടുക്കുകയും ചെയ്തു. ഈ പണത്തിൽ വെറും 85 ലക്ഷം രൂപ മാത്രമാണ് രേഖകളിൽ കാണിച്ചിട്ടുള്ളത്. ബാക്കി തുക നന്ദകുമാരൻ നായർ തട്ടിയെടുക്കുകയാണ് ചെയ്തതെന്ന് നന്ദകുമാർ ആരോപിക്കുന്നു.
കവിയൂർ പീഡനക്കേസിൽ നാരായണൻ നമ്പൂതിരി സ്വന്തം മകൾ അനഘയെ ബലാത്സംഗം ചെയ്തു കൊന്നുവെന്ന നികൃഷ്ടമായ കഥ മെനഞ്ഞ സിബിഐ ഓഫീസറാണ് നന്ദകുമാരൻ നായർ എന്നും ക്രൈം പത്രാധിപർ ആരോപിക്കുന്നു. തുടർച്ചയായി ഓരോ തവണയും അച്ഛൻ മകളെ പീഡിപ്പിച്ചു എന്ന കെട്ടുകഥ ഉണ്ടാക്കിയതിനെ തുടർന്ന്, കോടതി അദ്ദേഹത്തിനെതിരെ ക്രിമിനൽ നടപടി എടുക്കുമെന്ന് താക്കീത് നൽകിയതെന്നും ആരോപിക്കുന്നു.
നന്ദകുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
മലബാർ സിമന്റ് ശശീന്ദ്രന്റെ കൊലപാതകക്കേസ് അട്ടിമറിക്കാൻ സിബിഐ എസ്പി. നന്ദകുമാരൻ നായർ തട്ടിയത് കോടികൾ....
ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു മലബാർ സിമന്റ് സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും രണ്ടു കുട്ടികളുടെയും നിഷ്ഠൂരമായ കൊലപാതകം. എന്നാൽ, ഈ കൊലപാതകം നടന്നതിന് വ്യക്തമായി സാഹചര്യ തെളിവുകൾ ഉണ്ടായിരുന്നിട്ടും, സിബിഐ ഇതിനെ ഒരു ആത്മഹത്യയായാണ് ചിത്രീകരിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി. നന്ദകുമാരൻ നായർ ഈ കേസിൽ ചാക്ക് രാധാകൃഷ്ണനെ മാത്രമാണ് പ്രതി ചേർത്തത്. മലബാർ സിമെന്റിൽ ശശീന്ദ്രൻ സെക്രട്ടറിയായി സേവനമനുഷ്ടിച്ചിരുന്ന കാലഘട്ടത്തിൽ, സ്ഥാപനത്തിലെ അഴിമതിക്കാർക്കെതിരെ ഇദ്ദേഹം കൈക്കൊണ്ട ശക്തമായ നിലപാടിനെത്തുടർന്ന് നേരിടേണ്ടി വന്ന കൊടിയ മാനസിക പീഡനങ്ങൾ സഹിക്ക വയ്യാതെയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് സിബിഐ. കുറ്റപത്രത്തിൽ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് സിബിഐ, ചാക്ക് രാധാകൃഷ്ണന്റെ വീട് റെയ്ഡ് ചെയ്യുകയും ഏകദേശം 2 കോടി രൂപയോളം അന്വേഷണ ഉദ്യാഗസ്ഥനായ നന്ദകുമാരൻ നായർ പിടിച്ചെടുക്കുകയും ചെയ്തു. ഈ പണത്തിൽ വെറും 85 ലക്ഷം രൂപ മാത്രമാണ് രേഖകളിൽ കാണിച്ചിട്ടുള്ളത്. ബാക്കി തുക നന്ദകുമാരൻ നായർ തട്ടിയെടുക്കുകയാണ് ചെയ്തത്.
കൂടാതെ, ബാങ്ക് ലോക്കറിന്റെ താക്കോലും നന്ദകുമാരൻ നായർ പിടിച്ചെടുത്തു. എന്നാൽ ഈ താക്കോൽ നന്ദകുമാരൻ നായർ കോടതിയിൽ ഹാജരാക്കിയില്ല. കോടിക്കണക്കിന് രൂപ ദിവസേന വിറ്റുവരവുള്ള ബിസിനസ്സ് ഉടമയാണ് ചാക്ക് രാധാകൃഷ്ണൻ. അങ്ങനെയുള്ള അദ്ദേഹത്തിന്റെ ബാങ്ക് ലോക്കറിൽ കോടിക്കണക്കിന് രൂപയും സ്വർണാഭരണങ്ങളും ഉണ്ടാവും എന്നത് തീർച്ചയാണ്. അങ്ങിനെയെങ്കിൽ സ്വാഭാവികമായും ഈ ബാങ്ക് ലോക്കറിന്റെ താക്കോൽ തിരിച്ച് ഏൽപ്പിക്കുകയോ അല്ലെങ്കിൽ കോടതിയിൽ ഹാജരാക്കുകയോ ചെയ്യേണ്ടതാണ്. എന്നാൽ ഇവ രണ്ടും സംഭവിക്കാത്തതിൽ നിന്ന് തന്നെ ഈ കേസ് അട്ടിമറിക്കുന്നതിനായി കോടികളാണ് നന്ദകുമാരൻ നായർ തട്ടിയെടുത്തിരിക്കുന്നത് എന്ന് വ്യക്തം.
6 സി.ഡി കളാണ് സി. ബി. ഐ. തെളിവുകളായി കുറ്റപത്രത്തോടൊപ്പം കോടതിയിൽ ഹാജരാക്കിയത്. ആ സി.ഡികളുടെ കോപ്പികൾ ചാക്ക് രാധാകൃഷ്ണന്റെ അഭിഭാഷകൻ രാമൻപിള്ള ശേഖരിച്ചു പരിശോധിച്ചപ്പോൾ ഒരു സിഡിയിൽ ഒഴികെ യാതൊരു രേഖകളും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല അവയെല്ലാം ബ്ലാങ്ക് സി.ഡി.കളുമായിരുന്നു. തുടർന്ന്, കോടതി മുമ്പാകെ തന്നെ സിഡികൾ സിബിഐ തന്നെ ഓപ്പൺ ചെയ്തപ്പോൾ, ആ സിഡികളിൽ യാതൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് കോടതിക്കു ബോധ്യമാവുകയും ചെയ്തു. ഇതിനെ തുടർന്ന് കോടതി ശക്തമായ ഭാഷയിൽ സിബിഐക്കെതിരെ തിരിഞ്ഞതോടെ അവസാനം മൂന്ന് സിഡികൾ ഫോറൻസിക് ലാബിലേക്ക് അയച്ചു. .
കവിയൂർ പീഡനക്കേസിൽ നാരായണൻ നമ്പൂതിരി സ്വന്തം മകൾ അനഘയെ ബലാത്സംഗം ചെയ്തു കൊന്നുവെന്ന നികൃഷ്ടമായ കഥ മെനഞ്ഞ സിബിഐ ഓഫീസറാണ് നന്ദകുമാരൻ നായർ. തുടർച്ചയായി ഓരോ തവണയും അച്ഛൻ മകളെ പീഡിപ്പിച്ചു എന്ന കെട്ടുകഥ ഉണ്ടാക്കിയതിനെ തുടർന്ന്, കോടതി അദ്ദേഹത്തിനെതിരെ ക്രിമിനൽ നടപടി എടുക്കുമെന്ന് താക്കീത് നൽകിയത്.
ഇതുപോലെ ഹരിദത്ത് എന്ന സിബിഐ ഉദ്യോഗസ്ഥന്റെ മരണത്തിൽ , 'ഷെയിം ടു സിബിഐ' എന്നാണ് നന്ദകുമാരൻ നായരെക്കുറിച്ച് ഹൈക്കോടതി, വിധി ന്യായത്തിൽ പരാമർശിച്ചിട്ടുള്ളത്.
തിരുവനന്തപുരത്തെ ഗുണ്ടാ നേതാവിന് വേണ്ടി മൊഴി നൽകാൻ TVM CJM കോടതിയിൽ വന്ന ഒരു തട്ടിപ്പുകാരനായ ഉദ്യോഗസ്ഥനാണ് നന്ദകുമാരൻ നായർ. അങ്ങനെയുള്ള നന്ദകുമാരൻ നായർ ആണ് ചാക്ക് രാധാകൃഷ്ണനിൽ നിന്ന് കോടികൾ തട്ടിയെടുത്ത ശേഷം പ്രത്യുപകാരമായി അയാൾക്കെതിരെയുള്ള തെളിവുകളെല്ലാം നശിപ്പിച്ചതും ശശീന്ദ്രൻ കൊലക്കേസ് ആത്മഹത്യയാക്കി അട്ടിമറിച്ചതും .
കൊലപാതക കേസിൽ മുഖ്യപ്രതിയായ സുന്ദരമൂർത്തി ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയതിനു പുറമെ ഇപ്പോൾ ആത്മഹത്യയ്ക്ക് ആവശ്യമായ എല്ലാ തെളിവുകളും നശിപ്പിച്ചിരിക്കുന്നു. അദ്ദേഹം വലിയൊരു തട്ടിപ്പ് വീരനും ക്രിമിനലുമാണെന്ന് ക്രൈം അന്ന് പ്രസിദ്ധീകരിച്ചിരുന്നു. അത് സത്യമാണെന്ന് വീണ്ടും വീണ്ടും തെളിഞ്ഞു കൊണ്ടിരിക്കുക്കയാണ് ഇപ്പോൾ.
ദുരൂഹമരണങ്ങൾ
കോടതിയിൽ സിആർപിസി 164 പ്രകാരം രഹസ്യമൊഴി നൽകിയ സുപ്രധാന സാക്ഷികളായ ശശീന്ദ്രന്റെ ഭാര്യ ടീന കഴിഞ്ഞ ഒരു വർഷം മുമ്പാണ് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞത്. അതിന് ശേഷം ശശീന്ദ്രന്റെ സഹോദരനും ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. ഇപ്പോളിതാ ശശീന്ദ്രന്റെ പിതാവ് വേലായുധൻ മാഷ് മരണപ്പെട്ടിരിക്കുന്നു. ഇവരെല്ലാം തന്നെ സിആർപിസി 164 പ്രകാരം കൊലപാതകമാണെന്ന് രഹസ്യമൊഴി കൊടുത്തവരാണ്. ഒരു വർഷത്തിനുള്ളിലാണ് ഇവരെല്ലാം ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരിക്കുന്നത്. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് എസ്പി.നന്ദകുമാരൻ നായരുടെ കൈകൾ ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു
.
ഒരു തെളിവുമില്ലാത്ത നാരായണ നമ്പൂതിരി എന്ന സാധു ബ്രാഹ്മണൻ പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ബലാത്സംഗം ചെയ്തുവെന്ന കെട്ടിച്ചമച്ച കഥ, കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കന്മാരായ കോടിയേരി ബാലകൃഷ്ണൻ , എം എ ബേബി, ശ്രീമതി ടീച്ചർ എന്നിവർക്കും നേതാക്കന്മാരുടെ മക്കളായ ബിനീഷ് കോടിയേരിക്കും അശോക് ബേബിക്കും സുധീർ നമ്പ്യാർക്കും വേണ്ടിയും കെട്ടിച്ചമച്ച നീചനും നികൃഷ്ടനുമായ നന്ദകുമാരൻ നായർ എന്ന അന്വേഷണ ഉദ്യോഗസ്ഥൻ തന്നെയാണ് ഇപ്പോൾ ബാലഭാസ്കറിന്റെ മരണവും അന്വേഷിക്കുന്നതെന്നത് വിചിത്രമായ കാര്യമാണ്. ശശീന്ദ്രൻ റെയും കുട്ടികളുടെയും ദുരൂഹമരണങ്ങൾ കൊലപാതകമാണെന്നു വിശദമായ റിപ്പോർട്ട് CRIME തെളിവുകൾ സഹിതം പ്രസിദ്ധീകരിച്ചിരുന്നു.
വ്യക്തമായ സാഹചര്യ തെളിവുകളുണ്ടെന്നും കൂട്ടക്കൊലപാതകം ആണെന്നും സിബിഐയുടെ സ്പെഷ്യൽ ടീം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ക്രൈം ന്റെയും ശശീന്ദ്രന്റെ പിതാവ് വേലായുധൻ മാഷിന്റെയും ജോയ് കൈതാരത്ത്ന്റെയും ഹരജികൾ ഹൈക്കോടതിയിൽ പരിഗണയിൽ ഇരിക്കുമ്പോഴാണ് കേസ് അട്ടിമറിക്കാൻ നന്ദകുമാരൻ നായർ എന്ന കറുത്ത ചെകുത്താൻ ശ്രമിക്കുന്നത് ....!
ടി പി നന്ദകുമാർ ,ചീഫ് എഡിറ്റർ ,ക്രൈം
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്