ഹാബിറ്റാറ്റ് തയാറാക്കിയ സൈറ്റ് പ്ലാനും ഡ്രോയിങും സ്വപ്നയ്ക്ക് മോഷ്ടിച്ച് നൽകിയപ്പോൾ തുടങ്ങിയ ഗൂഢാലോചന; ഇതേ പ്ലാൻ യൂണിടാക് സമർപ്പിച്ച് പദ്ധതി സ്വന്തമാക്കി; 3.8 കോടി കൊണ്ടു പോയത് നീല കാറിൽ; പണം മുഴുവൻ എണ്ണി തിട്ടപ്പെടുത്തിയത് സ്വപ്നാ സുരേഷ്; ലൈഫ് മിഷനിൽ സിബിഐ നിറയ്ക്കുന്നത് അധോലോക ഇടപാടുകൾ മാത്രം; അന്വേഷണം നീളുന്നത് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയിലേക്ക് തന്നെ; ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനും സാധ്യത; നിർണ്ണായകമാകുക ഹൈക്കോടതി നിലപാട് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വടക്കാഞ്ചേരി ലൈഫ് പദ്ധതിക്കായി ഹാബിറ്റാറ്റ് തയാറാക്കിയ പ്ലാൻ മോഷ്ടിച്ച് സ്വപ്നാ സുരേഷിന് നൽകിയത് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി കൂടിയായ എം ശിവശങ്കറാണെന്ന സംശയത്തിൽ സിബിഐ. അതേപടി ചോർന്ന് സ്വപ്നയുടെയും സംഘത്തിന്റെയും കൈവശം എത്തി. സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷനും യൂണിടാക് ഉടമയും നൽകിയ ഹർജികൾ ഹൈക്കോടതിയിൽ വാദത്തിനെത്തിയപ്പോൾ സിബിഐയാണ് പ്ലാൻ മോഷണം വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ ശിവശങ്കറിനെ കേസിൽ പ്രതി ചേർക്കും. അറസ്റ്റും ചെയ്യാൻ സാധ്യതയുണ്ട്. പരമാവധി തെളിവ് ശേഖരിച്ച ശേഷമാകും ഈ നടപടി.
വടക്കാഞ്ചേരി പദ്ധതിയുടെ കൺസൽറ്റന്റായിരുന്ന ഹാബിറ്റാറ്റ് ബിൽഡേഴ്സ് തയാറാക്കിയ സൈറ്റ് പ്ലാൻ, ഡ്രോയിങ് തുടങ്ങിയവ സന്ദീപ്, സ്വപ്ന, സരിത് എന്നിവരുടെ കൈവശമെത്തി. ഇതാണു യൂണിടാക്കിനു കൈമാറിയത്. പദ്ധതിക്കായി യൂണിടാക് നൽകിയത് ഇതേ പ്ലാനും ഡ്രോയിങ്ങുമാണ്. ഇത് ശിവശങ്കർ എടുത്തു നൽകിയെന്നാണ് സിബിഐയുടെ വിലയിരുത്തൽ. ഇതിന് വേണ്ട തെളിവുകൾ ശേഖരിക്കും. സ്വപ്നയേയും സ്ന്ദീപിനേയും വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. വലിയ അഴിമതിയാണ് ലൈഫ് മിഷൻ എന്ന നിലപാടിൽ സിബിഐ ഉറച്ചു നിൽക്കുകയാണ്. കേസിൽ ഹൈക്കോടതിയിലെ വിധി നിർണ്ണായകമാകും.
സ്വപ്ന ആവശ്യപ്പെട്ട 3.8 കോടി രൂപ നൽകി. ഈ പണം കൈപ്പറ്റിയത് ഖാലിദാണ്. ഈ പണം നീല നമ്പരുള്ള വാഹനത്തിലാണ് കൊണ്ടുപോയത്. തുടർന്ന് സ്വപ്നയെ വിളിച്ചു, കാത്തുനിൽക്കാൻ ആവശ്യപ്പെട്ട സ്വപ്ന പണം മുഴുവൻ ഉണ്ടെന്നു തിട്ടപ്പെടുത്തിയതിനുശേഷം തിരിച്ചുവിളിച്ചു. തുടർന്നു പണം നൽകിയ ബാഗ് തിരിച്ചുനൽകിയെന്ന് സിബിഐ പറയുന്നു. യുണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ ഇതെല്ലാം സമ്മതിച്ചെന്നാണ് സിബിഐ വിശദീകരിക്കുന്നത്. എന്നാൽ ഈ ഇടപാടിൽ സർക്കാരിന് പങ്കില്ലെന്നും അതുകൊണ്ട് തന്നെ ലൈഫ് മിഷനെ കേസിൽ പ്രതിയാക്കാൻ കഴിയില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ വാദം.
ലൈഫ് മിഷനിൽ 97 അപ്പാർട്മെന്റുകൾ നിർമ്മിക്കാനാണു സ്വപ്ന ആവശ്യപ്പെട്ടത്. 30% കമ്മിഷനിൽ 20% യുഎഇ കോൺസൽ ജനറലിനാണെന്നു സ്വപ്ന പറഞ്ഞു. 30 ലക്ഷം ദിർഹം കമ്മിഷനാണു സ്വപ്നയും യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ഖാലിദും ആവശ്യപ്പെട്ടത്. 40% തുക മുൻകൂർ ലഭിച്ചതിനുശേഷമേ കമ്മിഷൻ നൽകുകയുള്ളൂ എന്നാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ പറഞ്ഞത്. അപ്പാർട്മെന്റുകളുടെ എണ്ണം 100 ൽനിന്ന് 140 ആയി വർധിപ്പിക്കാൻ നിർദ്ദേശിച്ചപ്പോൾ എണ്ണം കൂടിയാൽ കമ്മിഷൻ അത്രയും നൽകാനാവില്ലെന്നു സന്തോഷ് ഈപ്പൻ പറഞ്ഞു. പിന്നീട് കമ്മിഷൻ കുറച്ചു. 20% കോൺസൽ ജനറലിനു പോകുമെന്നാണു സ്വപ്ന പറഞ്ഞത്. 6% സ്വപ്നയ്ക്കും കിട്ടിയെന്ന് സിബിഐ പറയുന്നു. കമ്മിഷൻ ലഭിച്ചതിനുശേഷം സ്വപ്ന ശിവശങ്കറുമായി കൂടിക്കാഴ്ചയും ഒരുക്കിയെന്നും പറയുന്നു.
ലൈഫ് മിഷൻ ധാരണാപത്രം റെഡ് ക്രസന്റുമായാണെന്നാണ് സംസ്ഥാന സർക്കാർ വാദം. റെഡ് ക്രസന്റാണ് യൂണിടാക്കിനെയും സെയിൻ വെഞ്ചേഴ്സിനെയും കണ്ടെത്തിയതും കരാർ ഏൽപിച്ചതും. ഇടപാടുകൾ വിദേശസംഭാവനാ നിയന്ത്രണ നിയമത്തിന്റെ കീഴിൽ വരുന്നില്ല. പദ്ധതിയുമായി ബന്ധപ്പെട്ടു സർക്കാരോ, സർക്കാർ ജീവനക്കാരോ വിദേശത്തുനിന്നു പണം സ്വീകരിച്ചിട്ടില്ല. ഇതു കള്ളപ്പണം വെളുപ്പിക്കലോ ഹവാല ഇടപാടോ അല്ല. ആദ്യം വിദേശസംഭാവനാ നിയന്ത്രണ നിയമ ലംഘനമാണു സ്ഥാപിക്കേണ്ടത്. ബാധകമല്ലാത്ത ഒരു നിയമം മുന്നോട്ടുവച്ച് അതിന്റെ പേരിൽ മറ്റു വാദങ്ങൾ കെട്ടിപ്പൊക്കുകയാണെന്നും സർക്കാർ എതിർവാദമുയർത്തി.
കഴിഞ്ഞ വർഷം ജൂണിൽ യൂണിടാക് ജീവനക്കാരനു ലഭിച്ച ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണു കരാർ സംബന്ധിച്ച കാര്യങ്ങൾ അറിഞ്ഞതെന്നു സന്തോഷ് ഈപ്പൻ പറഞ്ഞതായി സിബിഐ ഹൈക്കോടതിയെ ബോധിപ്പിച്ചു. യുഎഇ കോൺസുലേറ്റിന്റെ കരാർ സംബന്ധിച്ച വിവരം ലഭിച്ചതിനെത്തുടർന്നു യൂണിടാക് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തു പോയി സ്വർണക്കടത്തു കേസ് പ്രതി സന്ദീപ് നായരെ കാണുകയായിരുന്നു. 30% കമ്മിഷൻ മുൻകൂറായി നൽകണമെന്നു പറഞ്ഞപ്പോൾ കമ്പനി പ്രതിനിധികൾ ആദ്യം നിരസിച്ചു. രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും വിളി വന്നു. തുടർന്നു കമ്പനി പ്രതിനിധികളും സരിത്, സന്ദീപ് സ്വപ്ന എന്നിവരും തിരുവനന്തപുരം ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി.
യുഎഇ സർക്കാർ സാമ്പത്തിക സഹായത്തോടെയുള്ള സർക്കാർ പദ്ധതിയായതിനാൽ കേരള സർക്കാരിന്റെ എല്ലാ സഹായവും ലഭിക്കുമെന്നും നിയമപരമായ എല്ലാ അനുമതികളും വാങ്ങി നൽകാനുള്ള ഏർപ്പാടു ചെയ്യാമെന്നും സ്വപ്ന ഉറപ്പുനൽകിയെന്നും യൂണിടാക് ഉടമ പറഞ്ഞു. സന്തോഷ് ഈപ്പൻ 2019 ജൂലൈ അവസാനം യുഎഇയിൽ പോയി കോൺസൽ ജനറലിനെ കണ്ടു. പദ്ധതി രേഖകൾ കാണിച്ചു. രണ്ട് കരാർ തയാറാക്കാൻ കോൺസൽ ജനറൽ നിർദ്ദേശിച്ചു. അപ്പാർട്മെന്റ് നിർമ്മാണത്തിനു യൂണിടാക് ആൻഡ് ഡവലപ്പേഴ്സിനും ആശുപത്രിക്കു സെയിൻ വെഞ്ചേഴ്സിനും കരാർ ഉണ്ടാക്കി.
ഇത് എങ്ങനെ ടെൻഡർ നടപടിയുടെ ഭാഗമാണെന്നു പറയുമെന്നു സിബിഐ കോടതിയിൽ ചോദിച്ചു. ആരും അറിയാതെ രഹസ്യ ഇടപാടാണ് നടന്നത്. ധാരണാപത്രം വെറും കബളിപ്പിക്കലാണെന്നും സിബിഐ വാദിച്ചു. റെഡ് ക്രസന്റ് അല്ല കോൺസുലേറ്റ് അക്കൗണ്ടിൽ നിന്ന് പണം നൽകിയതെന്നും കോടതിയിൽ സിബിഐ വാദമുയർത്തി. ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിയുടെ മറവിൽ അധോലോക ഇടപാടാണ് നടന്നതെന്ന് സിബിഐ. ഹൈക്കോടതിയിൽ വിശദീകരിച്ചു. എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരാൻ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും വ്യക്തമാക്കി. എന്നാൽ, ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണ് സിബിഐ.അന്വേഷണമെന്ന് ലൈഫ് മിഷൻ ആരോപിച്ചു. സിബിഐ.അന്വേഷണം ചോദ്യം ചെയ്ത് ലൈഫ് മിഷൻ സിഇഒ.യു.വി.ജോസ് നൽകിയ ഹർജി പരിഗണിക്കവെയാണ് ഇക്കാര്യങ്ങൾ ഉന്നയിക്കപ്പെട്ടത്.
സിബിഐ. അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് നിയമമുണ്ട്. ഇതിനായി സംസ്ഥാന സർക്കാർ അഭ്യർത്ഥിക്കുകയോ ഹൈക്കോടതി ഉത്തരവിടുകയോ വേണം. ഇവിടെ അതുണ്ടായിട്ടില്ലെന്നും ലൈഫ് മിഷനുവേണ്ടി ഹാജരായ സുപ്രീംകോടതിയിലെ അഭിഭാഷകൻ കെ.വി. വിശ്വനാഥൻ വാദിച്ചു. മണിക്കൂറുകൾ നീണ്ട വാദത്തിന് ശേഷം ജസ്റ്റിസ് വി.ജി. അരുൺ ഹർജി വിധി പറയാൻ മാറ്റി. യൂണിടാക്, സിബിഐ.യ്ക്ക് പരാതി നൽകിയ അനിൽ അക്കര എംഎൽഎ. എന്നിവരുടെ അഭിഭാഷകരും ഹർജിയിൽ വാദം പറഞ്ഞു.
റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാപത്രം ശിവശങ്കർ ഹൈജാക്ക് ചെയ്യുകയായിരുന്നു. എഫ്.സി.ആർ.എ.യുടെ മറവിലാണ് ഇതെല്ലാം നടന്നത്. കമ്മിഷൻ തുക കൈമാറിയ ശേഷമാണ് ശിവശങ്കറുമായി കൂടിക്കാഴ്ചയ്ക്ക് യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ സ്വപ്നാ സുരേഷ് വിളിപ്പിച്ചത്. ഇതിലേക്കാണ് ലൈഫ് മിഷൻ സിഇഒ. യു.വി. ജോസിനെ വിളിപ്പിക്കുന്നത്. അപ്പോൾ മാത്രമാണ് ജോസ് വടക്കാഞ്ചേരി പദ്ധതിയെക്കുറിച്ച് അറിയുന്നത്. ലൈഫ് മിഷനിലെ ഉദ്യോഗസ്ഥയെയും യോഗത്തിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നീട് സെക്രട്ടേറിയറ്റിൽ വെച്ചും കൂടിക്കാഴ്ച നടന്നെന്നും സി.ബി.െഎ. പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍