ഭരണ ഘടന അനുസരിച്ച് എംഎൽഎയാകാൻ വേണ്ട കുറഞ്ഞ പ്രായം 25 വയസ്സ്; ഈ ബീഹാറി നിയമസഭാ അംഗമായത് ഇരുപത്തിമൂന്നിന്റെ ബാല്യത്തിൽ; 1989 മുതൽ അധികാരത്തിലേറിയ എട്ടു കേന്ദ്ര മന്ത്രിസഭകളുടെ ഭാഗം; ആറു പ്രധാനമന്ത്രിമാരുടെ കീഴിൽ മന്ത്രിയായ വെതർമാൻ; 1977ൽ ജനതാ തരംഗത്തിൽ കിട്ടിയത് 4.25 ലക്ഷത്തിന്റെ റിക്കോർഡ് ഭൂരിപക്ഷം; വിപി സിങ് മന്ത്രിസഭയിൽ താരമായ സോഷ്യലിസ്റ്റ്; രാംവിലാസ് പസ്വാൻ ഇന്ത്യൻ ദളിത് രാഷ്ട്രീയത്തിന്റെ മുഖമായത് കളം നിറഞ്ഞ് കളിച്ച്
മറുനാടൻ മലയാളി ബ്യൂറോ
പാട്ന: ദേശീയ രാഷ്ട്രീയത്തിലെ ദളിത് മുഖമായിരുന്നു രാംവിലാസ് പസ്വാൻ. കളം അറിഞ്ഞ് കളിക്കാനറിയുന്ന രാഷ്ട്രീയക്കാരൻ. ഈ നേതാവാണ് വിടവാങ്ങുന്നത്. ഇന്ത്യയുടെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഒട്ടേറെ അദ്ഭുതപ്പെടുത്തുന്ന റെക്കോർഡുകളുമായാണ് പസ്വാൻ ചരിത്രമാവുന്നത്. വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിലിറങ്ങിയ പസ്വാൻ 23ാം വയസ്സിൽ നിയമസഭാംഗമായി, ഇന്ത്യൻ ജനാധിപത്യത്തിൽ ആർക്കും തകർക്കാനാവാത്ത റെക്കോർഡും.
1969ൽ ബിഹാർ നിയമസഭാംഗമായ പസ്വാനു മുമ്പോ പിമ്പോ മറ്റൊരാൾക്കും ഇത്തരത്തിലൊരവസരം ഉണ്ടായിട്ടില്ല. ഇന്ത്യയിൽ ഏതെങ്കിലും നിയമസഭയിലോ ലോക്സഭയിലോ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം 25 ആണ്. എന്നാൽ, അഞ്ച് പതിറ്റാണ്ട് മുമ്പ് ബിഹാർ നിയമസഭയിലേക്ക് 1969ൽ പസ്വാൻ ജയിച്ചെത്തുമ്പോൾ വയസ്സ് വെറും 23. ഭരണഘടനാ വിരുദ്ധമെങ്കിലും ഇനിയും ചോദ്യം ചെയ്യപ്പെടാത്തതാണ് ഈ അപൂർവ നേട്ടം. ഭരണഘടനാ വിരുദ്ധമായിരുന്നു ഈ ജയം. എന്നാൽ ആരും ഒരിടത്തും കേസുമായി പോയില്ല. അങ്ങനെ 23-ാം വയസ്സിൽ പാസ്വാൻ എംഎൽഎയായി. ഒന്നും ഒരിക്കലും പാസ്വാൻ മറച്ചു വച്ചതുമില്ല,
പ്രസിദ്ധപ്പെടുത്തിയ രേഖകൾ പ്രകാരം പസ്വാന്റെ ജനനം 1946 ജൂലൈ അഞ്ചിനാണ്. അതായത് 1969ൽ 23 വയസ്സുമാത്രം. ഇതിന്റെ പേരിൽ കേസോ നടപടിയോ ഒന്നും ഉണ്ടായില്ലെന്നു മാത്രമല്ല, പ്രായം തെളിയിക്കാതെ എങ്ങനെയാണ് അദ്ദേഹം സ്ഥാനാർത്ഥിയായതെന്നതും ഏവരെയും അദ്ഭുതപ്പെടുത്തുന്നു. ബിഹാർ നിയമസഭയിലേക്ക് അലൗലി സംവരണ മണ്ഡലത്തിൽ നിന്ന് 1969 ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിലാണ് പസ്വാൻ തിരഞ്ഞെടുക്കപ്പെട്ടത്. പസ്വാൻ എപ്പോഴും നൽകുന്ന എല്ലാ രേഖകളിലും ജനന തീയതി 1946 ജൂലൈ അഞ്ചു തന്നെയാണ്. വർഷം 50 കഴിഞ്ഞെങ്കിലും ഈ ജനവിധി ആരും ചോദ്യം ചെയ്തില്ല. കേസായാൽ നിയമസഭാംഗത്വം റദ്ദാക്കുന്നതും ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാമെന്നും വിദഗ്ദ്ധർ പറയുന്നു.
1967ൽ എംഎ ബിരുദം നേടിയ ഉടൻ രാഷ്ട്രീയത്തിലെത്തിയ പസ്വാന്റെ പേരിൽ ദീർഘകാലം നിലനിന്ന മറ്റൊരു റെക്കോർഡുണ്ട്. 1977ൽ ജനതാ തരംഗത്തിൽ ബിഹാറിലെ ഹാജിപ്പൂർ മണ്ഡലത്തിൽനിന്ന് പസ്വാൻ ജയിച്ചുകയറിയത് 4,25,000ൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. അന്ന് 89.34 ശതമാനം വോട്ടും പസ്വാന് കിട്ടിയപ്പോൾ എതിരാളിക്ക് വെറും 8.78 ശതമാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 1977നു ശേഷം പാർലമെന്റിലേക്കു മാറിയ പസ്വാൻ പല തവണ ലോക്സഭാംഗമായി. അതും പല പല പാർട്ടികളിലായി, പല മുന്നണികളുടെ പിൻബലത്തിൽ.
ബിഹാറിലെ ഖാഗരിയ ജില്ലയിലെ ദളിത് കുടുംബത്തിൽ ജനിച്ച പസ്വാൻ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. 1969ൽ ബിഹാർ നിയമസഭയിലെത്തി. തുടർന്ന് ലോക് ദളിലും ജനതാ പാർട്ടിയിലും പ്രവർത്തിച്ചു. രാജ് നാരായണിന്റൈയും ജയപ്രകാശ് നാരായണിന്റെയും അനുയായി ആയിരുന്നു പസ്വാൻ. അടിയന്തരാവസ്ഥയെ ശക്തിയുക്തം എതിർത്തു. ജയിൽവാസവും അനുഭവിച്ചു. 1977ൽ ജനത പാർട്ടി അംഗമായി ആദ്യമായി ലോക്സഭയിലെത്തി.
ബിഹാർ രാഷ്ട്രീയം കടന്ന് ദേശീയ രാഷ്ട്രീയത്തിലെത്തിയ പസ്വാൻ വിവിധ മന്ത്രിസഭകളിൽ നിർണായക വകുപ്പുകളുടെ മന്ത്രിയുമായി. എട്ടു തവണ (1980, 1989, 1996, 1998, 1999, 2004, 2014)യാണ് പസ്വാൻ ലോക്സഭയിലെത്തിയത്. വിവിധ മന്ത്രിസഭകളിൽ നിർണായക വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. 2000ൽ ആണ് പസ്വാൻ സ്വന്തം പാർട്ടി രൂപവത്കരിക്കുന്നത്. ലോക് ജനശക്തി പാർട്ടി-എൽ.ജെ.പി. 2004ൽ യു.പി.എയ്ക്കൊപ്പം ചേർന്ന് ഒന്നാം യു.പി.എ. മന്ത്രിസഭയിൽ ഉരുക്ക്, രാസവസ്തു-വളം മന്ത്രിയായി പ്രവർത്തിച്ചു.
2009ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പക്ഷെ പസ്വാൻ പരാജയപ്പെട്ടു. ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയുമായി സഖ്യം ചേർന്നായിരുന്നു അത്തവണ പസ്വാൻ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 33 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ പസ്വാൻ നേരിട്ട ആദ്യത്തെ പരാജയമായിരുന്നു അത്. ഹജിപുർ മണ്ഡലത്തിൽ ജെ.ഡി.യുവിന്റെ രാം സുന്ദർ ദാസിനോടാണ് പസ്വാൻ പരാജയത്തിന്റെ രുചിയറിഞ്ഞത്. പിന്നീട് കളം മാറി കളിച്ച് ബിജെപി പക്ഷത്തെത്തി. ഇതോടെ വീണ്ടും കേന്ദ്രമന്ത്രി. മോദിയുടെ രണ്ട് മന്ത്രിസഭയിലും ഭക്ഷ്യവകുപ്പ് പസ്വാനായിരുന്നു.
ഞാൻ ഒരു വെതർമാനൊന്നുമല്ല, പക്ഷേ ഞാൻ പ്രവചിക്കുന്നത് സംഭവിക്കും'- 2019-ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ.ജെ.പി സഖ്യകക്ഷിയായ എൻഡിഎ വിജയിച്ചപ്പോൾ രാംവിലാസ് പസ്വാൻ പറഞ്ഞത് ഇപ്രകാരമാണ്. ബിഹാറിലെ 40 പാർലമെന്റ് സീറ്റുകളിലും എൻഡിഎ വിജയിക്കുമെന്ന് താൻ പ്രവചിച്ചിരുന്നതായി പാസ്വാൻ അന്ന് അവകാശപ്പെട്ടിരുന്നു. യാദൃശ്ചികമെന്നോണം 40 ലോകസഭാ സീറ്റുകളിൽ 39 സീറ്റുകളും എൻഡിഎ തൂത്തുവാരി. പാസ്വാന്റെ പ്രവചനം ഒരിക്കൽ കൂടി ശരിയാവുകയായിരുന്നു. വിപി സിംങ് മന്ത്രിസഭയിലെ താരമായിരുന്നു പസ്വാൻ.
'ഇന്ത്യൻ രാഷ്ട്രീയത്തിലെ വെതർമാൻ' എന്നാണ് രാം വിലാസ് പസ്വാനെ എതിരാളികൾ എന്നും വിശേഷിപ്പിക്കാറുള്ളത്. ഏതുസഖ്യത്തിനൊപ്പം നിൽക്കണം എന്ന കാര്യത്തിൽ കൃത്യമായ നിലപാടെടുക്കാൻ പസ്വാനെ കഴിഞ്ഞേ മറ്റാരുമുള്ളൂവെന്നതിനാലാണ് അദ്ദേഹത്തിന് എതിരാളികളും മാധ്യമങ്ങളും ഒരുപോലെ ആ പേരിട്ടത്. ജനങ്ങളുടെ വികാരം കൃത്യമായി മനസ്സിലാക്കാനും അതനുസരിച്ച് ഏതുകക്ഷി അധികാരത്തിൽവരുമെന്ന് മുൻകൂട്ടി കാണാനും കഴിഞ്ഞിരുന്നതാണ് രാം വിലാസ് പസ്വാനെ ഈ സവിശേഷതയ്ക്ക് ഉടമയാക്കിയത്.
1989 മുതൽ അധികാരത്തിലേറിയ എട്ടു കേന്ദ്ര മന്ത്രിസഭകളുടെ ഭാഗമാകാനും ആറു പ്രധാനമന്ത്രിമാരുടെ കീഴിൽ സേവനമനുഷ്ഠിക്കാനും രാം വിലാസ് പാസ്വാന് കഴിഞ്ഞത് അതുകൊണ്ടുതന്നെയാണ്. കഴിഞ്ഞ 32 വർഷത്തിനിടയിൽ ഒരേയൊരു കേന്ദ്രമന്ത്രിസഭയിൽ മാത്രമായിരുന്നു അദ്ദേഹം ഭാഗമല്ലാതിരുന്നത്. 2009-14 വരെ ഇന്ത്യ ഭരിച്ച രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത്.
തിരഞ്ഞെടുപ്പിൽ തോറ്റതു കൊണ്ട് മാത്രമായിരുന്നു ഇത്. രാജ്യസഭയിലെത്തിയിട്ടും കോൺഗ്രസ് അദ്ദേഹത്തെ കൂടെക്കൂട്ടിയില്ല. 2014-ൽ നരേന്ദ്ര മോദിയുടെ കീഴിലുള്ള എൻഡിഎ ക്യാമ്പിലേക്ക് അനായാസേന പസ്വാൻ കൂടുമാറി. ഗുജറാത്ത് കലാപത്തെചൊല്ലി വാജ്പേയി സർക്കാരിൽ നിന്ന് രാജിവെച്ച് കോൺഗ്രസിനെ കൂട്ടുപിടിച്ച പസ്വാൻ കൃത്യസമയം മനസ്സിലാക്കി തിരിച്ചെത്തുകയായിരുന്നു.
1969ലെ ബിഹാർ ഇലക്ഷനിൽ മത്സരിച്ചുകൊണ്ടാണ് പസ്വാന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തസ്തിക നിരസിച്ചുകൊണ്ടായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റം. 77-ൽ ദേശീയ രാഷ്ട്രീയത്തിലേക്ക്. 32 വർഷത്തിനിടയിൽ ആദ്യമായി 2019-ലെ പൊതുതിരഞ്ഞെടുപ്പിലാണ് അദ്ദേഹം മത്സരരംഗത്ത് നിന്ന് മാറിനിന്നത്. പകരം മൂന്നുകുടുംബാംഗങ്ങളെ കളത്തിലിറക്കി വിജയം കുടുംബത്തിന്റേതാക്കുകയും ചെയ്തു.
Stories you may Like
- കരുത്ത് തെളിയിക്കാൻ റാലിക്കൊരുങ്ങി ചിരാഗ് പസ്വാൻ
- പശുപതി പാരസുമായുള്ള തർക്കം ബിജെപി നേതൃത്വം പരിഹരിക്കുമെന്ന് ചിരാഗ് പസ്വാൻ
- നിതീഷ് കുമാർ മടങ്ങിയെത്തിയതോടെ ഇടഞ്ഞ് ചിരാഗ് പസ്വാൻ; എൻഡിഎ വിട്ടേക്കും
- ബിഹാർ നിയമസഭ നേരത്തേ പിരിച്ചുവിട്ടേക്കാം; മുന്നറിയിപ്പുമായി ചിരാഗ് പസ്വാൻ
- ബിഹാറിനെ പാക്കിസ്ഥാനാക്കി മാറ്റാൻ നിതീഷും തേജസ്വിയും ശ്രമിക്കുന്നു: ലലൻ പസ്വാൻ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്