കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാലിലെ അഴിമതിയും വെട്ടിപ്പും കണ്ട് സ്വകാര്യ ഓഡിറ്റ് കമ്പനിയും കണ്ണുമിഴിച്ചു; ഒത്തുപോകാത്ത കമ്പനിയുടെ ധനകാര്യരേഖകൾ തട്ടിപ്പിന്റെ ലക്ഷണമെന്ന് ഡിലോയിറ്റ്; സിആൻഡ് എജിയെ വെട്ടി ഡിലോയിറ്റിനെ കൊണ്ടുവന്നത് തന്നെ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ മറയ്ക്കാൻ; തടിയൂരാൻ കഴിയുന്ന ഓഡിറ്റ് റിപ്പോർട്ടിനായി കിയാൽ എംഡിയും കൂട്ടരും കാത്തിരിക്കുമ്പോൾ തങ്ങളുടെ സൽപ്പേര് കളഞ്ഞുകുളിക്കാൻ ആവില്ലെന്ന് ഡിലോയിറ്റും; സിഎജി ഓഡിറ്റിനെ എതിർത്ത സർക്കാരും പ്രതിക്കൂട്ടിൽ
എം മനോജ് കുമാർ
കണ്ണൂർ: സി ആൻഡ് എജിയെ വെട്ടി സ്വകാര്യ കുത്തക കമ്പനിയായ ഡിലോയിറ്റിനെ ഓഡിറ്റിനു ഏർപ്പാട് ചെയ്തിട്ടും കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാലിലെ ഓഡിറ്റ് അവതാളത്തിൽ തന്നെ. വിവാദ നീക്കത്തിലൂടെ സി ആൻഡ് എജിയെ ഒഴിവാക്കി സ്വകാര്യ കമ്പനിക്ക് ഓഡിറ്റ് അവകാശം നൽകിയിട്ടും നാല് വർഷമായി കിയാലിൽ ഓഡിറ്റ് നടക്കുന്നില്ല. 2016 നു ശേഷം കിയാലിൽ ഓഡിറ്റ് നടന്നിട്ടില്ല എന്നാണ് മറുനാടന് ലഭിക്കുന്ന വിവരം. ഓഡിറ്റ് റിപ്പോർട്ട് നൽകാത്തതിനാൽ രണ്ടു വർഷമായി കിയാൽ ജനറൽ ബോഡിയും വിളിച്ചു കൂട്ടിയിട്ടില്ല. ജനറൽ ബോഡിയിൽ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കണം. ഓഡിറ്റ് പൂർത്തിയായാൽ മാത്രമേ റിപ്പോർട്ട് അവതരിപ്പിക്കാൻ കഴിയൂ. ഓഡിറ്റ് വരാത്തതിനാൽ ജനറൽ ബോഡിയും കൂടാൻ കഴിയുന്നില്ല. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കാരണമാണ് കണ്ണൂർ എയർപോർട്ടിലെ ഓഡിറ്റ് റിപ്പോർട്ട് ഡിലോയിറ്റിനും നൽകാൻ കഴിയാതിരിക്കുന്നത്. കിയാൽ ആവശ്യപ്പെട്ടിരിക്കുന്ന തരത്തിൽ ഓഡിറ്റ് റിപ്പോർട്ട് നൽകാൻ കഴിയില്ലെന്ന നിലപാടാണ് ഡിലോയിറ്റ് കൈക്കൊണ്ടിരിക്കുന്നത്.
സാമ്പത്തിക തിരിമറികളുടെ സാക്ഷ്യപത്രമായി മാറിയ അക്കൗണ്ട്‌സ് ആണ് കിയാലിലേത് എന്നാണ് അറിയാൻ കഴിയുന്നത്. ഇതുകൊണ്ട് തന്നെയാണ് ഓഡിറ്റ് റിപ്പോർട്ട് കിയാൽ പറയുന്ന രീതിയിൽ നൽകാൻ കഴിയില്ലെന്ന് ഡിലോയിറ്റ് നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഓഡിറ്റ് റിപ്പോർട്ടിന് പകരം ഒരു ഡ്രാഫ്റ്റ് ഡിലോയിറ്റ് കിയാലിനു നൽകിയിട്ടുണ് എന്നാണ് അറിയാൻ കഴിയുന്നത്. എംഡിക്കും ചീഫ് ഫിനാൻസ് ഓഫീസർക്കും മാത്രമാണ് ഡ്രാഫ്റ്റ് നൽകിയിരിക്കുന്നത്. അക്കൗണ്ട്‌സ് മിക്കവാറും തെറ്റായ രീതിയിലുള്ളതാണ്. ഈ രീതിയിലുള്ള ഇടപാടുകൾ കിയാലുമായി ബന്ധപ്പെട്ട ആരും അംഗീകരിക്കാൻ പോകുന്നില്ലെന്നാണ് ഡിലോയിറ്റ്‌സ് മുന്നറിയിപ്പ് നൽകുന്നത്. വീണ്ടും റീ ഓഡിറ്റിനു ആവശ്യം വരും.
കിയാൽ സമർപ്പിച്ച കണക്കുകൾ പ്രകാരം കൃത്യമായ ഓഡിറ്റ് റിപ്പോർട്ട് നൽകാൻ പ്രയാസമുണ്ട് എന്നാണ് ഡ്രാഫ്റ്റ്‌സിൽ പറയുന്നത്. പല കാരണങ്ങളാൽ കൃത്യമായ ഓഡിറ്റ് റിപ്പോർട്ട് നൽകാൻ കഴിയില്ലെന്നാണ് ഡിലോയിറ്റ് കിയാലിനെ അറിയിച്ചിരിക്കുന്നത്. പക്ഷെ ഓഡിറ്റ് റിപ്പോർട്ട് എത്രയും വേഗം കിയാലിനു വേണം. കാരണം കിയാലിന്റെ ലോൺ എക്കൗണ്ട് എൻപിഎ അക്കൗണ്ട് ആയി മാറിയിരിക്കുകയാണ്. പലിശയുടെ തിരിച്ചടവും മുടങ്ങിയിരിക്കുന്നതിനാലാണ് കനറാ ബാങ്കിലെ അക്കൗണ്ട് എൻപിഎ അക്കൗണ്ട് ആയി മാറിയിരിക്കുന്നത്. കിയാൽ ലോൺ എടുത്തിരിക്കുന്ന കൺസോർഷ്യത്തെ നയിക്കുന്നത് കനറാ ബാങ്ക് ആണ്. 892 കോടിയുടെ വായ്പയാണ് കിയാലിനു കൺസോർഷ്യം വഴി ഉള്ളത്. എൻപിഎ മാറിക്കിട്ടാനും ഓഡിറ്റ് റിപ്പോർട്ട് കിയാലിനു അടിയന്തരമായി അവശ്യമുണ്ട്. പക്ഷെ കിയാലിന്റെ ആവശ്യത്തിനു അനുസരിച്ച് ഓഡിറ്റ് റിപ്പോർട്ട് നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് ഡിലോയിറ്റ്.
സാമ്പത്തിക തിരിമറികൾ മറച്ചുവെച്ച് ഒരു ഓഡിറ്റ് റിപ്പോർട്ട് ഡിലോയിറ്റ് നൽകിയാൽ പ്രമുഖ ഓഡിറ്റ് കമ്പനി എന്ന നിലയിൽ ഇവരുടെ വിശ്വാസ്യതയ്ക്ക് മങ്ങൽ വീഴും. സർക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഓഹരി പങ്കാളിത്തമുള്ളതിനാൽ സി ആൻഡ് എജി തന്നെ വീണ്ടും ഓഡിറ്റിനും വരും എന്ന സാധ്യതയും നിലനിൽക്കുന്നുണ്ട്. പിന്നീട് സിആൻഡ് എജി ഓഡിറ്റ് വന്നാൽ പിടി വീഴുക ഡിലോയിറ്റിനു ആകും. കമ്പനി കരിമ്പട്ടികയിൽ ഉൾപ്പെടുത്തപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ രീതിയിൽ ഒരു ഡ്രാഫ്റ്റ് ഡിലോയിറ്റ് നൽകിയത് എന്നാണ് അറിയാൻ കഴിയുന്നത്. നിലവിലെ ഓഡിറ്റിന്റെ തുടർച്ചയാണ് അടുത്ത ഓഡിറ്റും. അതുകൊണ്ട് തന്നെ സിആൻഡ് എജി ചോദിച്ചിരിക്കുന്ന വിശദീകരണങ്ങൾ ഈ ഓഡിറ്റിൽ ഡിലോയിറ്റ് മറുപടി പറയേണ്ടതുണ്ട്.
കഴിഞ്ഞ ഒരു ഓഡിറ്റിനെ, അതും സിആൻഡ് എജി പോലുള്ള സർക്കാർ സംവിധാനത്തിലെ ഓഡിറ്റിനെ നിഷേധിച്ച് ഡിലോയിറ്റിനും മുന്നോട്ടു പോകാൻ കഴിയില്ല. എന്നാൽ കിയാലിന്റെ എംഡിക്കും ചീഫ് ഫിനാൻസ് ഓഫീസർക്കും തങ്ങൾ രക്ഷപ്പെടാൻ കഴിയുന്ന വിധത്തിൽ ഒരു ഓഡിറ്റ് റിപ്പോർട്ട് വേണം. സാമ്പത്തിക ക്രമക്കേടുകൾ മറച്ച് വയ്ക്കുന്ന തരത്തിലുള്ള ഒരു ഓഡിറ്റ് റിപ്പോർട്ട് ആണ് എംഡിക്കും കൂട്ടർക്കും വേണ്ടത്. ഈ രീതിയിൽ ഒരു റിപ്പോർട്ട് വന്നില്ലെങ്കിൽ ഇവരുടെ തലകൾ ഉരുളാൻ സാധ്യതകൾ ഏറെയാണ്. പക്ഷെ കിയാൽ പറയുന്ന രീതിയിൽ ഒരു റിപ്പോർട്ട് നൽകാൻ കഴിയില്ലെന്നാണ് ഡിലോയിറ്റും നിലപാട് എടുത്തിരിക്കുന്നത്. ഗുരുതരമായ സാമ്പത്തിക ക്രമക്കേടാണ് കണ്ണൂർ എയർപോർട്ടിൽ നടക്കുന്നത് എന്നതിലേക്ക് വീണ്ടും ഒരു വിരൽ ചൂണ്ടൽ വരുകയാണ് ഡിലോയിറ്റ് നൽകിയ ഡ്രാഫ്റ്റിലൂടെ.
സി ആൻഡ് എജിയാണ് ലാസ്റ്റ് ഓഡിറ്റ് നടത്തിയത്. ഈ ഓഡിറ്റിൽ തന്നെ ഒട്ടനവധി വിശദീകരണങ്ങൾ സി ആൻഡ് എജി ചോദിച്ചിട്ടുണ്ട്. അതിനാലാണ് സ്വകാര്യ കമ്പനി എന്ന വാദം ചൂണ്ടിക്കാട്ടി സി ആൻഡ് എജിയെ ഒഴിവാക്കി സർക്കാർ സ്വകാര്യ കമ്പനിക്ക് ഓഡിറ്റ് അവകാശം നൽകിയത്. നാല് വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ആണ് പുറത്ത് വരേണ്ടത്. സിആൻഡ് എജിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ ഒട്ടനവധി ക്വറികൾ ഉണ്ടായിരുന്നു. മരം മുറി, ഖനനം, ഭൂമി ഏറ്റെടുക്കൽ തുടങ്ങി എയർപോർട്ടിന്റെ പ്രവർത്തനങ്ങൾ മുഴുവൻ സംശയനിഴലിൽ ആയതിനാലാണ് സിആൻഡ് എജി ഒട്ടനവധി കാര്യങ്ങൾക്ക് വിശദീകരണം തേടിയത്. ഇത് പ്രശ്‌നമായപ്പോഴാണ് കിയാൽ ഒരു പ്രൈവറ്റ് കമ്പനി എന്നത് ചൂണ്ടിക്കാട്ടി ഓഡിറ്റ് റിപ്പോർട്ട് നൽകാൻ ഡിലോയിറ്റിനെ സർക്കാർ ചുമതലപ്പെടുത്തിയത്. ഇത് ഇപ്പോഴും ഒരു തർക്കവിഷയമായി കോടതിക്ക് മുൻപിൽ തുടരുകയാണ്. സിആൻഡ് എജിയെ കിയാൽ ഓഡിറ്റിൽ നിന്നും കഴിഞ്ഞ വർഷം അവസാനം മാറ്റിയത് കേരളത്തിൽ വിവാദമായിരുന്നു. സർക്കാരും പ്രതിപക്ഷവും ഇതിന്റെ പേരിൽ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
സംസ്ഥാന സർക്കാരിനും പൊതു മേഖലാ സ്ഥാപനങ്ങൾക്കുമായി 63 ശതമാനം ഓഹരിയുള്ളതാണ് കിയാലിന്. അതിനാൽ കിയാൽ സർക്കാർ കമ്പനിക്ക് തുല്യമാണെന്നും ഓഡിറ്റിനുള്ള നിയമപരമായ അധികാരം സിഎജിക്കാണെന്നും കമ്പനികാര്യ മന്ത്രാലയം കിയാലിനു തന്നെ കത്ത് നൽകിയിട്ടുണ്ട്. ഇതെല്ലാം അവഗണിച്ചാണ് സർക്കാർ സ്വകാര്യ കമ്പനിക്ക് ഓഡിറ്റ് നടത്താൻ അനുമതി നൽകിയത്. കൊച്ചി വിമാനത്താവളത്താവള കമ്പനിപോലെ കിയാലും ഒരു പ്രൈവറ്റ് കമ്പനിയാണെന്നാണ് സർക്കാർ നിലപാട്. വിമാനത്താവളത്തിൽ നടത്തിയ ക്രമക്കേടുകൾ കണ്ടുപിടിച്ചതിനാലാണ് സിആൻഡ്എജിയെ ഇടത് സർക്കാർ പിന്തള്ളിയത്. ഇടത് സർക്കാർ വരും വരെ സിആൻഡ് എജിയാണ് ഓഡിറ്റ് നടത്തിയിരുന്നത്. സിആൻഡ് എജി ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വിശദീകരണം നൽകിയതോടെയാണ് ഡിലോയിറ്റിനെ ഏർപ്പാട് ചെയ്തത്.
കിയാലിൽ സമ്പൂർണ ഓഡിറ്റ് ഇടതു സർക്കാർ നിഷേധിക്കുന്നത് വമ്പൻ അഴിമതികൾ പുറത്തു വരുമെന്ന ഭയം കൊണ്ടാണെന്ന് പ്രതിപക്ഷം ആരോപിക്കുകയും മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. മറുനാടനാണ് കിയാൽ സർക്കാർ കമ്പനി തന്നെ എന്ന് പറഞ്ഞു നിരന്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്. ഈ റിപ്പോർട്ടുകൾ ആണ് പ്രതിപക്ഷം ഏറ്റുപിടിച്ചത്. സർക്കാർ കമ്പനിയാണ് കിയാൽ എന്നും കിയാലിൽ നടക്കുന്നത് സമ്പൂർണ്ണ അഴിമതിയാണ് എന്നുമാണ് മറുനാടൻ ആവർത്തിച്ച് നൽകിയ റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. സർക്കാരിന്റെ മുഴുവൻ ആനുകൂല്യവും കൈപ്പറ്റിയശേഷം സർക്കാർ കമ്പനി അല്ലെന്നാണ് കിയാൽ പറയുന്നത്. വിമാനത്താവള കമ്പനി സർക്കാർ ഉടമസ്ഥതയിൽ അല്ലെന്നാണ് കണ്ണൂർ വിമാനത്താവള കമ്പനിയായ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനു നൽകിയ വിശദീകരണത്തിലുള്ളത്.
കിയാലിൽ സി ആൻഡ് എജി ഓഡിറ്റ് തന്നെ വേണമെന്നുണ്ട്. 1956 ലെ കമ്പനി നിയമത്തിൽ സർക്കാറിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കൂടി 51 ശതമാനത്തിൽ കൂടുതൽ ഓഹരികളുള്ള കമ്പനികളെ 'ഡീംഡ് ഗവണ്മെന്റ് കമ്പനികൾ എന്നാണ് നിർവ്വചിച്ചിരിക്കുന്നത്. ഈ കമ്പനികൾക്ക് സി എ ജി ഓഡിറ്റ് നിർബന്ധമാക്കിയിട്ടുമുണ്ട്. 2013 ലെ കമ്പനി നിയമത്തിലെ ഭേദഗതിയിൽ ഈ നിർവചനം ഉൾപ്പെടുത്തിയിട്ടില്ലങ്കിലും കേന്ദ്ര കമ്പനി കാര്യവകുപ്പിന്റെ 33/2014 നമ്പർ സർക്കുലർ പ്രകാരം 1956 ലെ നിയമത്തിലെ ഡീംഡ് ഗവൺമെന്റ് കമ്പനിയുടെ നിർവചനത്തിൽപ്പെടുന്ന കമ്പനികൾക്ക് 2013 നിയമപ്രകാരവും സി എ ജി ഓഡിറ്റ് നടത്തെണമെന്ന് വ്യക്തമായി നിഷ്‌കർച്ചിട്ടുണ്ട്. കണ്ണൂർ എയർപോർട്ടിൽ സർക്കാരിനും സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതു മേഖലാ സ്ഥാപനങ്ങൾക്കും കൂടി 64%ത്തോളം ഓഹരികളുണ്ട്. 51% ഓഹരികൾ ഉണ്ടെങ്കിലേ സർക്കാർ കമ്പനിയാകൂ. യു ഡി എഫ് ഭരിച്ചിരുന്ന 2015-16 സാമ്പത്തിക വർഷം വരെ കണ്ണൂർ എയർപോർട്ടിലെ (കിയാൽ ) അക്കൗണ്ടുകളെ സി ആൻഡ് എ ജി ഓഡിറ്റിന് വിധേയമാക്കിയിരുന്നു. എന്നാൽ ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 28 ജൂൺ 2017 നാണു കിയാൽ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യുവാൻ സി എ ജിക്കു അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ കിയാൽ എം ഡി, സി എ ജിക്കു കത്ത് നൽകിയത്. കണ്ണൂർ വിമാനത്താവളം സർക്കാർ കമ്പനിയല്ലെന്ന സർക്കാർ-കിയാൽ വാദത്തിന്റെ മുനയോടിക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കിയാൽ ഓഡിറ്റ് ചെയ്യേണ്ടത് സിആൻഡ് എജിയാണെന്നും ഈ വസ്തുതകൾ തെളിയിക്കുന്നു.
കണ്ണൂർ വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിനോ കിയാലിനോ?
വിമാനത്താവളത്തിന്റെ സ്ഥലമെടുപ്പ് അടക്കം എല്ലാക്കാര്യങ്ങളും മുന്നോട്ടു നീക്കിയത് സംസ്ഥാന സർക്കാറാണ്. സിഎജി റിപ്പോർട്ടിന്റെ പതിനഞ്ചാം പേജിലാണ് ഇത് സംബന്ധമായി വെളിപ്പെടുത്തൽ വന്നിട്ടുണ്ട്. 1091 കോടി രൂപ മുടക്കിയാണ് ഭൂമി വാങ്ങിച്ചത്. 892 കോടി രൂപ സർക്കാർ ഗ്യാരണ്ടിയിൽ ലോൺ എടുത്ത ശേഷമാണ് കിയാൽ വിമാനത്താവളം പൂർത്തിയാക്കിയിരിക്കുന്നത്. 2000 കോടിയോളം രൂപയാണ് കിയാൽ സർക്കാരിൽ നിന്നും പലവഴിയിൽ കൈപ്പറ്റിയിരിക്കുന്നത്. എന്നിട്ടും തങ്ങളുടേത് സർക്കാർ കമ്പനിയല്ലെന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഭരണഘടനാ സ്ഥാപനങ്ങളിലൊന്നായ സിഎജിയോട് കിയാൽ എംഡി പറയുന്നത്. സർക്കാർ ഗ്യാരണ്ടി നൽകിയ 2000 കോടി രൂപയുടെ ലോണിലാണ് കണ്ണൂർ വിമാനത്താവളം പൂർത്തിയാക്കപ്പെടുന്നതും. എന്നിട്ടും കിയാൽ പറയുന്നത് തങ്ങൾ സർക്കാർ കമ്പനി അല്ലെന്നാണ്. നിയമന അഴിമതികളും ഇടത് സർക്കാർ നടത്തിയ കോടികളുടെ കരാർ തട്ടിപ്പുകളും ഒക്കെ പുറത്തു വരുമെന്ന് കൊണ്ട് തന്നെയാണ് കിയാൽ സർക്കാർ കമ്പനി അല്ലെന്നു കിയാൽ വാദിക്കുന്നത്.
വിമാനത്താവള നിർമ്മാണത്തിലെ കരാർ കമ്പനികളിൽ ഒന്നായ എൽആൻഡ് ടിക്ക് വഴിവിട്ട സഹായങ്ങൾ മുഴുവൻ കിയാൽ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. നിലം ഒരുക്കലിന് ചുമതല എൽ ആൻഡ് ടിക്ക് ആയിരിക്കെ ഇതിൽ എതിർ കക്ഷികൾക്ക് വരുന്ന നഷ്ടം നികത്താനുള്ള ബാധ്യത എൽആൻഡ് ടിക്കാണ്. ഇതുസംബന്ധമായി കണ്ണൂർ കളക്ടറുടെ ഉത്തരവും നിലനിൽക്കുന്നുണ്ട്. പക്ഷെ എൽ ആൻഡ് ടി സ്ഥല ഉടമകൾക്ക് നൽകേണ്ട നഷ്ടം കൊടുത്ത് തീർത്തത് സർക്കാരാണ്. ഇതെങ്ങനെ സാധ്യമാകും എന്ന് പരിശോധിക്കുമ്പോഴാണ് കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ടു നടന്നതിൽ മുക്കാൽ പങ്കും അഴിമതിയും ക്രമക്കേടുമാണ് എന്ന് മനസിലാകുന്നത്. കരാറുകാരെ വഴിവിട്ടു സഹായിക്കാൻ കിയാൽ മാത്രമല്ല കേരളത്തിലെ ഭരണകൂടം ശ്രമിച്ചതിന്റെ ഒട്ടുവളരെ കഥകൾ കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ടിട്ടുണ്ട്. സർവേ നമ്പർ 85ൽ ബ്ലാസ്റ്റിങ് നടത്താനുള്ള അനുമതിയാണ് എൽആൻഡ് ടിക്ക് കൊടുത്തിട്ടുള്ളത്.
85 മുതൽ 105 വരെയുള്ള സർവേ നമ്പറുകളിൽ 2000 ഏക്കറിൽ എൽ ആൻഡ് ടി ബ്ലാസ്റ്റിങ് നടത്തി. ഈ കാര്യത്തിന് 694 കോടി രൂപയ്ക്ക് കരാർ എടുത്ത കമ്പനിയാണ് എൽആൻഡ് ടി, അത് ലെവൽ ചെയ്യാനുള്ള ഉത്തരവാദിത്തം സ്വാഭാവികമായി എൽ ആൻഡ് ടിക്ക് തന്നെയാണ്. ഗ്രൗണ്ട് ലെവലിങ് പൂർണ്ണമാക്കാനാണ് ബ്ളാസ്റ്റിങ് നടത്തിയത്. അപ്പോൾ നഷ്ടം നൽകാനുള്ള ഉത്തരവാദിത്തം ഈ കമ്പനിക്കാണ്. 723 വീടുകൾക്ക് നഷ്ടം വന്നപ്പോൾ ഒരു കോടി 24 ലക്ഷത്തോളം നഷ്ടം നൽകിയത് പക്ഷെ സർക്കാരാണ്. എൽആൻഡ് ടി നൽകേണ്ട തുകയാണ് സർക്കാർ നൽകിയത്. ഇങ്ങിനെ നഷ്ടം കൊടുക്കേണ്ട ഉത്തരവാദിത്തം സർക്കാരിന്റെ തലയിലേക്ക് എടുത്തവെച്ചത് ഉദ്യോഗസ്ഥ ലോബിയാണ്. കരാറുകാരെ വഴിവിട്ടു സഹായിക്കാൻ ശ്രമിക്കുന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണിത്.
ബ്ളാസ്റ്റിങ് ലൈസൻസ് എടുത്തത് എൽ ആൻഡ് ടി യാണ്, അനുവദിച്ചതും എൽആൻഡ് ടിക്കാണ്. അതിനാൽ നഷ്ടം നൽകേണ്ടത് എൽ ആൻഡ് ടിക്കാണ്. പക്ഷെ ഉത്തരവാദിത്തം ഉദ്യോഗസ്ഥർ സർക്കാരിന്റെ തലയിലേക്ക് കെട്ടിവെച്ചു. ഒന്ന് കണ്ണു പൂട്ടുന്ന സമയത്തിൽ സർക്കാരിന് നഷ്ടമായത് ഒരു കോടി 24 ലക്ഷത്തോളം രൂപയാണ്. ഇതിനെക്കുറിച്ച് അന്വേഷണം വേണ്ടേ? സർക്കാർ പക്ഷെ കണ്ണടയ്ക്കുകയാണ്. കിയാലിന് വേണ്ടി ഭൂമി ഏറ്റെടുത്തത് കിൻഫ്രയാണ്. കിൻഫ്രയല്ല ഭൂമി ഏറ്റെടുത്ത് നൽകേണ്ടത്. സർക്കാർ പ്രോജക്ടുകൾക്ക് ഭൂമി ഏറ്റെടുത്ത് നൽകേണ്ടത് റവന്യൂ വകുപ്പാണ്. എന്നിട്ടും കിൻഫ്ര വന്നു. അഴിമതികളും, ധൂർത്തും, കെടുകാര്യസ്ഥതയും, അനധികൃത നിയമനങ്ങളും എല്ലാം സിഎജി റിപ്പോർട്ടിൽ തെളിയും . അതുകൊണ്ട് തന്നെ കിയാൽ സർക്കാർ കമ്പനിയല്ലാ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനു കൂടിയാണ്.
കണ്ണൂരിൽ വിമാനത്താവളം യാഥാർത്ഥ്യമാക്കാനുള്ള നീക്കം തുടങിയത് 2016ൽ യു ഡി എഫ് -ന്റെ കാലത്ത് ആണങ്കിലും പ്രയോജനം ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇ.പി.ജയരാജനുമാണ്. എൽ ഡി എഫ് അധികാരത്തിലെത്തിയപ്പോൾ എല്ലാം ശരിയാക്കാനായി വിവാദ പരിവേഷമുള്ള എംഡി തുളസിദാസും ചുമതലയേറ്റു. ചുമതലയേറ്റ ഉടൻ തുളസിദാസ് ആദ്യം ചെയ്തത് വിവരാവകാശം നിർത്തലാക്കൽ തന്നെ ആയിരുന്നു. രഹസ്യങ്ങൾ പുറത്തു പോകാതിരിക്കാനായിരുന്നു ഇത്. അതോടെ ഇരുമ്പറക്കുള്ളിൽ എന്തും ചെയ്യാമെന്നായി. ഇതിന്റെ മറവിലാണ് കിയാലുമായി ബന്ധപ്പെട്ട അഴിമതികൾ പുറത്ത് എത്താതിരുന്നത്. ഒരു തവണ കിയാലിന്റെ തലപ്പത്ത് നിന്ന് രാജിവെച്ച പോയ എംഡി കൂടിയാണ് തുളസീദാസ്. കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിയെ കിയാലുമായി സഹകരിപ്പിച്ചതിന്റെ പേരിലാണ് തുളസീദാസിന് രാജി വയ്‌ക്കേണ്ടായി വന്നത്. പിന്നീട് ഇതേ തുളസീദാസ് എംഡിയായി തലപ്പത്ത് തിരിച്ചെത്തുകയും ചെയ്തിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍