'എനിക്ക് ജീവിതം മടുത്തു....ഞാൻ പുതിയ യാത്രയ്ക്കായി പോവുകയാണ്': ഷിംലയിലെ വീടിന്റെ മുകൾനിലയിലെ പ്രാർത്ഥനാമുറിയിൽ ധ്യാനത്തിനായി കയറിപ്പോയ അശ്വനി കുമാർ ആണ്ടുപോയത് പൂർണനിശ്ശബ്ദതയിലേക്ക്; സായാഹ്ന സവാരിക്കിടെ ആരാധനാലയവും സന്ദർശിച്ചതായി ഭാര്യ ചന്ദ; സിബിഐയിലെ 37 വർഷത്തെ തിളങ്ങുന്ന കരിയർ ബാക്കിയാക്കി അശ്വനി കുമാർ വിട പറഞ്ഞപ്പോൾ അദ്ദേഹത്തെ അലട്ടിയത് എന്തെന്ന് അന്വേഷിച്ച് സഹപ്രവർത്തകരും ആരാധകരും
മറുനാടൻ ഡെസ്ക്
ഷിംല: മിടുമിടുക്കനും, തന്ത്രശാലിയുമായ സിബിഐ ഓഫീസർ. 37 വർഷത്തെ തിളങ്ങുന്ന കരിയർ. ഇന്നലെ രാത്രി പൊടുന്നനെ വിഷാദത്തിന് അടിമപ്പെട്ട് ജീവനൊടുക്കിയെന്ന് കേട്ടവരെല്ലാം ഞെട്ടി. എന്തായിരിക്കും കാരണം? പലരും അന്വേഷിച്ചു. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. എന്തായാലും അശ്വനി കുമാറിനെ എന്തോ അലട്ടിയിരുന്നുവെന്ന് നിശ്ചയം. മുൻ നാഗാലാൻഡ് ഗവർണർ കൂടിയായിരുന്ന അശ്വിനി കുമാർ ഒരുപുതിയ യാത്രയെ കുറിച്ചാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിവച്ചത്.
മുൻ ഐപിഎസ് ഓഫീസറെ ഷിംലയിലെ ബ്രാക്കാസ്റ്റിൽ ബുധനാഴ്ച രാത്രിയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താൻ ജീവിതം മടുത്തുവെന്നാണ് അദ്ദേഹം കുറിപ്പിൽ എഴുതിയത്. ഏറെ നാളായി അലട്ടുന്ന രോഗങ്ങൾ അദ്ദേഹത്തിന്റെ സ്വൈര്യം കെടുത്തിയിരുന്നു. 'എനിക്ക് ജീവിതം മടുത്തു....ഞാൻ അടുത്ത യാത്രയ്ക്കായി പോവുകയാണ്'- അശ്വനി കുമാർ പറഞ്ഞു.
ഭാര്യക്കൊപ്പം സായാഹ്ന നടത്തത്തിനായി പോയി മടങ്ങിയ ശേഷമായിരുന്നു അശ്വനി കുമാർ കടുംകൈ ചെയ്തത്. പ്രാർത്ഥനാമുറിക്കടുത്താണ് മൃതശരീരം കണ്ടെത്തിയത്. ഭാര്യ, മകൻ, മകൾ എന്നിവരെല്ലാം ആ സമയത്ത് വീട്ടിലുണ്ടായിരുന്നു,
വിഷാദച്ചുഴിയിലായിരുന്നോ അശ്വനി കുമാർ?
വാർത്തകളില്ലെല്ലാം കുറച്ചുനാളുകളായി അശ്വനി കുമാർ കടുത്ത വിഷാദത്തിലായിരുന്നുവെന്നാണ് നിഗമനം വന്നത്. എന്നാൽ, അദ്ദേഹത്തിന്റെ കുടുംബം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്ന് ഹിമാചൽ ഡിജിപി സഞ്ജയ് കുണ്ഡ്രു പറഞ്ഞു.
സായാഹ്ന നടത്തത്തിന് ശേഷം മടങ്ങിയെത്തിയ അദ്ദേഹം വീടിന്റെ മുകൾ നിലയിലേക്ക് പോയി. പ്രാർത്ഥനാമുറിയിലേക്കെന്ന് പറഞ്ഞാണ് കയറിപ്പോയത്. ഏറെ നേരമായിട്ടും കാണാതിരുന്നപ്പോൾ വീട്ടുകാർ പോയി നോക്കിയപ്പോളാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. അപ്പോൾ രാത്രി 7.10 ആയി കാണും. സാധാരണ അദ്ദേഹം വൈകുന്നേരം ധ്യാനിക്കാറുണ്ട്. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. രണ്ടുവാതിലുകൾ പൊളിച്ച് അകത്ത് കടന്നയുടൻ പൊലീസിനെ വിവരമറിയിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നു.
കാലിബാരി ആരാധനാലയവും മാൾ റോഡും അദ്ദേഹം വൈകുന്നേരം സന്ദർശിച്ചതായി അശ്വനി കുമാറിന്റെ ഭാര്യ ചന്ദ പൊലീസിനെ അറിയിച്ചു. മരണത്തിൽ എന്തെങ്കിലും ദുരൂഹതയുള്ളതായി കുടുംബം സംശയിക്കുന്നില്ല. ആത്മഹത്യാക്കുറിപ്പ് വളരെ വ്യക്തമാണ്. രോഗവും വല്ലായ്മകളും കാരണം ജീവിതം അവസാനിപ്പിക്കുന്നു. ആത്മഹത്യാസ്ഥലത്ത് കണ്ടെത്തിയ കയർ, ഏണി മുതലായവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ടും വരാനുണ്ട്. വ്യാഴാഴ്ച സഞ്ചോളിയിലെ പൊതുശ്മശാനത്തിൽ അശ്വിനി കുമാറിന്റെ സംസ്കാരം നടന്നു.
ഷിംലയിൽ വിഷാദമൂകമായ അവസാനനാളുകൾ
വിഷാദമൂകമായിരുന്നു അശ്വിനി കുമാറിന്റെ അവസാന നാളുകൾ. സിബിഐയിൽ നിന്ന് വിരമിച്ച ശേഷം ഷിംലയിലായിരുന്നു വിശ്രമജീവിതം. ഷിംലയ്ക്ക് അടുത്തുള്ള ഒരുസ്വകാര്യ സർവകലാശാലയുടെ ചാൻസലറായി ചുരുങ്ങിയ നാൾ പ്രവർത്തിച്ചു. ഈ സർവകലാശാല ഇപ്പോൾ വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതിന് കേസ് നേരിടുകയാണ്.
ആരുഷി തൽവാർ കേസായിരുന്നു അദ്ദേഹത്തിന്റെ 37 വർഷത്തെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും കോളിളക്കം സൃഷ്ടിച്ച കേസ്. വിജയ് ശങ്കറിന് പകരം സിബിഐയുടെ ചുമതലയേറ്റ നാളുകൾ. ആദ്യടീമിന്റെ കണ്ടെത്തലുകൾക്ക് കടകവിരുദ്ധമായിരുന്നു രണ്ടാമത്തെ ടീമിന്റെ അന്വേഷണ ഫലം. ആദ്യ അന്വേഷണത്തിൽ ആരുഷിയുടെ മാതാപിതാക്കളുടെ പങ്ക് തള്ളിക്കളഞ്ഞിരുന്നു. ഹേമരാജിനൊപ്പം ആരുഷിയെ കണ്ടതോടെ മാതാപിതാക്കൾ അവരെ വകവരുത്തുകയായിരുന്നുവെന്നാണ് രണ്ടാമത്തെ സംഘം കണ്ടെത്തിയത്. കേസ് തനിക്കൊരു വലിയ പരീക്ഷണമാണെന്നാണ് അശ്വനി കുമാർ അന്ന് പറഞ്ഞത്. ആരാണ് ആരുഷിയെ കൊന്നത്? മാതാപിതാക്കളോ വേറെ ആരെങ്കിലുമോ? ഈ കേസിൽ ഞാനാകെ സംഘർഷത്തിലാണ്-അന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നു.
അന്നത്തെ സിബിഐ ജോയിന്റ് ഡയറക്ടർ അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്ന അശ്വിനി കുമാർ ആ അന്വേഷണത്തിലെ കണ്ടെത്തലുകളെ തള്ളിക്കളഞ്ഞിരുന്നു. കേസ് പിന്നീട് ഡെറാഡൂൺ യൂണിറ്റിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആരുഷി കേസിൽ അരുൺ കുമാർ രാജേഷ്, നൂപുർ തൽവാർ ദമ്പതികൾക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. എന്നാൽ കേസിന്റെ ഒടുവിൽ, 2013 ൽ മാതാപിതാക്കൾക്ക് സിബിഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും, അലഹബാദ് ഹൈക്കോടതി 2017 ൽ അവരെ വെറുതെ വിട്ടു.
ചടുലമായ ജീവിതത്തിനൊടുവിൽ
2008മുതൽ 2010വരെയാണ് അദ്ദേഹം സിബിഐ മേധാവിയായി പ്രവർത്തിച്ചത്. 2013മുതൽ ഒരുവർഷക്കാലത്തേക്ക് നാഗാലാന്റ് ഗവർണർ ആയിരുന്നു. 2006-2008 കാലയളവിൽ ഹിമാചൽപ്രദേശ് പൊലീസ് മേധാവിയായും പ്രവർത്തിച്ചുണ്ട്. 2008-2010 കാലത്ത് സിബിഐയുടെ ഡയറക്ടറായിരുന്നു അശ്വനി കുമാർ. അദ്ദേഹം സിബിഐ മേധാവിയായിരുന്നപ്പോഴാണ് ഗുജറാത്തിലെ സൊറാബുദ്ദീൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കൊലപാതക കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്തത്.
സിമാർ ജില്ലയിലെ നഹാനിൽ ജനിച്ച കുമാർ 1973ൽ ഇന്ത്യൻ പൊലീസ് സേനയിൽ ചേരുകയും അദ്ദേഹം ഹിമാചൽ പ്രദേശ് കേഡറിൽ നിയമിതനാവുകയും ചെയ്തിരുന്നു. 1985 ൽ ഷിംലയിൽ ജില്ലാ പൊലീസ് സൂപ്രണ്ടായി ജോലി ചെയ്യുന്നതിനിടെ അദ്ദേഹത്തെ പുതുതായി സൃഷ്ടിച്ച സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ (എസ്പിജി) ഉൾപ്പെടുത്തിയത്. അവിടെ 1990 വരെ ജോലി ചെയ്തു.സിബിഐ ഡയരക്ടറാവുന്ന ഹിമാചലിൽ നിന്നുള്ള ആദ്യ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 2013 മാർച്ച് മുതൽ 2014 ജൂലൈ വരെ നാഗാലാൻഡ് ഗവർണറായി സേവനമനുഷ്ഠിച്ച അദ്ദേഹം മണിപ്പൂർ ഗവർണറുടെ അധിക ചുമതലയും കുറച്ചുകാലം വഹിച്ചിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല, വിഷമസന്ധിയിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍