ആശുപത്രിയിൽ പ്രവേശിക്കാനായി നടത്തുന്ന പരിശോധനയിൽ നെഗറ്റീവായവർ ആശുപത്രിയിൽവെച്ച് പോസറ്റീവ് ആവുന്നു; ഐസിയുവിൽ വെച്ച് കോവിഡ് ബാധിച്ചിട്ടും ബന്ധുക്കളെ അറിയിക്കുന്നില്ല; ആവശ്യപ്പെട്ടാലും ഡിസ്ചാർജ് കൊടുക്കില്ല; ബെഡിൽ പുതിയ രോഗിയെ കിടത്തുമ്പോൾ അണു നശീകരണം നടത്തുന്നില്ല; ഇവിടെനിന്ന് കോവിഡ് ബാധിച്ച് മരിച്ചത് രണ്ടുപേർ; കോഴിക്കോട് മലബാർ മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് സമരത്തിൽ
ജാസിം മൊയ്തീൻ
കോഴിക്കോട്: ഉള്ള്യേരിക്കടുത്ത് മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോവിഡ് ബാധിച്ച് മരിച്ച രോഗികളുടെ ബന്ധുക്കളും നാട്ടുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്ത്. ആശുപത്രിയുടെ അനാസ്ഥ കാരണം രണ്ടുപേർ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ആരോപണം. അത്തോളി പഞ്ചായത്തിലെ ആറാം വാർഡിലെ ശ്രീജ എന്ന വീട്ടമ്മയുടെ ബന്ധുക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പൊലീസിലുമെല്ലാം പരാതി നൽകിയിട്ടുണ്ട്.
ശ്രീജയുടെ ബന്ധുക്കൾ സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ്. ഛർദ്ദിയും വയറ് വേദനയും കാരണമാണ് ശ്രീജയെ മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നത്. കൂടെ ശ്രീജയുടെ ഭർത്താവുമുണ്ടായിരുന്നു. രണ്ട് പേർക്കും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. ഉടൻ തന്നെ ഐസിയുവിലേക്ക് മാറ്റുകയും ഭർത്താവ് ഐസിയുവിന് പുറത്ത് കാത്തിരിക്കുകയും ചെയ്തു. ശ്രീജ നേരത്തെ തന്നെ വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് കോഴിക്കോട് മലാപറമ്പിലുള്ള ഇഖ്റ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്നു. എന്നാൽ ഏറ്റവും അടുത്തുള്ള ആശുപത്രിയെന്ന നിലയിലാണ് ഇത്തവണ മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
എന്നാൽ മലബാർ മെഡിക്കൽ കോളേജിൽ നിന്നും കൃത്യമായ വിവരങ്ങൾ പങ്കുവെക്കാൻ ആശുപത്രി അധികൃതർ തയ്യാറാകാതിരുന്നതോടെ കുടുംബം ഡിസ്ചാർജ്ജ് ആവശ്യപ്പെടുകയും ഇഖ്റ ആശുപത്രിയിലേക്ക് പോകുകയാണെന്ന് പറയുകയും ചെയ്തു. എന്നാൽ ഡിസ്ചാർജ്ജ് നൽകാൻ മലബാർ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറായില്ല. ഇതിനിടയിൽ ശ്രീജക്ക് ഇവിടുത്തെ ഐസിയുവിൽ നിന്ന് കോവിഡ് പിടിപെട്ടു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ശ്രീജയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഇത് ഐസിയുവിന് പുറത്ത് കാത്തിരുന്ന ശ്രീജയുടെ ഭർത്താവിനെ അറിയിച്ചിരുന്നില്ല. തന്റെ ഭാര്യ അകത്തുണ്ടെന്ന് വിശ്വസിച്ച് ശ്രീജയുടെ ഭർത്താവ് രാത്രി 8 മുതൽ പുലർച്ചെ മൂന്നുമണിവരെ ഐസിയുവിന് പുറത്ത് കാത്തിരുന്നു.
പിന്നീട് ഐസിയുവിന് അകത്തുണ്ടായിരുന്ന മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് നിങ്ങളുടെ ഭാര്യയെ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അറിയിക്കുന്നത്. അൽപ സമയത്തിന് ശേഷം കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് ശ്രീജ കോവിഡ് ബാധിച്ചു മരിച്ചു എന്ന ഫോൺ സന്ദേശമാണ് കുടുംബത്തിന് ലഭിച്ചത്. വീട്ടുകാരെ പോലും അറിയിക്കാതെ ആശുപത്രി അധികൃതർ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ശ്രീജയക്ക് കോവിഡ് പിടിപെട്ടതോ, സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയതോ അറിയാതെ ശ്രീജയുടെ ഭർത്താവ് അപ്പോഴും മലബാർ മെഡിക്കൽ കോളേജിലെ ഐസിയുവിന് പുറത്ത് കാത്തിരിക്കുകയായിരുന്നു.
മലബാർ മെഡിക്കൽ കോളേജിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ശ്രീജക്കും കൂട്ടിരിക്കാനെത്തിയ അവരുടെ ഭർത്താവിനും കോവിഡ് പരിശോധന നടത്തുകയും നെഗറ്റീവാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തിരുന്നതാണ്. പിന്നീട് ആശുപത്രിയിലെ ഐസിയുവിൽ നിന്നാണ് ശ്രീജക്ക് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ശ്രീജക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യമോ ദിവസങ്ങൾക്ക് ശേഷം അവരെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയതോ ഒന്നും കുടുംബത്തെ അറിയിച്ചില്ലെന്ന ഗുരുതര ആരോപണമാണ് ഇപ്പോൾ ആശുപത്രിക്കെതിരെ ഉയർന്നിരിക്കുന്നത്.
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മലബാർ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാരും യൂത്ത് കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. സമാനമായ മറ്റ് രണ്ട് മരണങ്ങൾ കൂടി സംഭവിച്ചിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് വരുൺകുമാർ 'മറുനാടൻ മലയാളിയോട്' പറഞ്ഞു. ആശുപത്രിയിലേക്ക് എത്തുമ്പോൾ തന്നെ കോവിഡ് പരിശോധന നടത്തുകയും നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തവർക്ക് ആശുപത്രിയിൽ നിന്ന് ഇറങ്ങുമ്പോൾ കോവിഡ് പോസിറ്റീവാകുന്ന നിരവധി സംഭവങ്ങൾ മലബാർ മെഡിക്കൽ കോളേജിൽ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ശ്രീജയടക്കം മൂന്ന് പേർ മരിച്ചു. ചെറിയ അസുഖങ്ങൾക്ക് എത്തുന്നവരെ പോലും ഐസിയുവിൽ പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്. ഐസിയുവിൽ നിന്നാണ് പലർക്കും കോവിഡ് പകരുന്നത്. ഇത് ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയാണ്. ഒരു രോഗിയെ കിടത്തിയ ബെഡിൽ പുതിയ രോഗിയെ കിടത്തുമ്പോൾ അത് അണുനശീകരണം നടത്തുകയോ കൃത്യമായി ശുചീകരിക്കുകയോ ചെയ്യുന്നില്ല. ആശുപത്രിക്കെതിരെ ഇന്ന് ഡിഎംഒ, ജില്ല കളക്ടർ, ആരോഗ്യവകുപ്പ് എന്നിവിടങ്ങളിലെല്ലാം പരാതി നൽകുമെന്നും യൂത്ത് കോൺഗ്രസ് ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് വരുൺ മറുനാടനോട് പറഞ്ഞു.
കഴിഞ്ഞദിവസം മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഐസിയുവിൽ നിന്നും കോവിഡ് ബാധിച്ച് രണ്ട് പേർ മരിക്കാനിടയായ സംഭവത്തിൽ ബാലുശ്ശേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ആശുപത്രിക്ക് മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് പി പി കിറ്റ് ധരിച്ച് പ്രകടനവുമായി പ്രവേശന കവാടത്തിൽ എത്തിയ പ്രവർത്തകർ ഏറെ നേരം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരം അത്തോളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജൈസൽ അത്തോളി ഉദ്ഘാടനം ചെയ്തു. രോഗത്തെ ചികിത്സിക്കേണ്ട ആശുപത്രി ഇപ്പോൾ കോവിഡ് പരത്തുന്ന ആശുപത്രിയായി മാറിയതായി ജൈസൽ ആരോപിച്ചു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം കോഴിക്കോട് കുറ്റ്യാടി സംസ്ഥാന പാത ഉപരോധിച്ച പ്രവർത്തകരെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ടി എംവരുൺകുമാർ അധ്യക്ഷനായിരുന്നു. ആശുപത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് ഐക്യദാർഢ്യം അറിയിച്ചതായി ടി എംവരുൺകുമാർ പറഞ്ഞു. ഷെമീർ നളന്ദ, നാസ്മാമ്പൊയിൽ, ആദിൽ കോക്കല്ലൂർ, ഹിജാസ് അത്തോളി, തുടങ്ങിയവരും സമരത്തിൽ പങ്കെടുത്തു.
എന്നാൽ ആരോപണങ്ങളെ ആശുപത്രി അധികൃതർ നിഷേധിക്കയാണ്. ആശുപത്രിയിൽ പ്രവേശിക്കുന്ന സമയത്ത് ശ്രീജക്ക് ആന്റിജൻ ടെസ്റ്റ് ആണ് നടത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കോവിഡ് ഇല്ലായിരുന്നു എന്ന് പൂർണ്ണമായും ഉറപ്പിച്ച് പറയാൻ കഴിയില്ല. പിന്നീട് കോവിഡ് സ്ഥീരീകരിച്ചതിന് ശേഷം പ്രോട്ടോകോൾ പ്രകാരമുള്ള എല്ലാവിധ ചികിത്സയും നൽകിയിട്ടുണ്ട്. പ്രോട്ടോകോൾ പ്രകാരമാണ് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുള്ളത്. അത് ശ്രീജയുടെ ഭർത്താവിനെ ഐസിയുവിൽ നിന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രിക്കെതിരെ ഇപ്പോൾ ഉയരുന്ന പരാതികൾ അടിസ്ഥാന രഹിതമാണെന്നും മലബാർ മെഡിക്കൽ കോളേജ് മാനേജർ സുനീഷ് മറുനാടനോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്