സൈക്കിളിന് മുന്നിലേക്ക് പട്ടികൾ ചാടിയത് തെങ്ങു കയറി കുടുംബം നോക്കിയ ഷാജിക്ക് നൽകിയത് ദുരിതകാലം; അമ്മയുടെ വീട്ടു ജോലിയും വീട്ടിലെ ദാരിദ്രം മാറ്റിയില്ല; നിലത്ത് വേദന കൊണ്ടു പുളഞ്ഞ അച്ഛന് കട്ടിലു വാങ്ങാൻ പപ്പടം നിറച്ച സഞ്ചിയുമായി കച്ചവടത്തിന് ഇറങ്ങിയ പന്ത്രണ്ടു വയസ്സുകാരൻ; ഓൺലൈൻ ക്ലാസുകൾ മുടക്കാതെ കുപ്പിവെള്ളം കുടിച്ച് വിശപ്പിനെ പിടിച്ചു കെട്ടി കച്ചവടം നടത്തി ആറാം ക്ലാസുകാരൻ; നോർത്ത് പറവൂരിലെ ഈ വേദന നമുക്കൊരുമിച്ച് തുടയ്ക്കാം; സോഷ്യൽ മീഡിയ ചർച്ചയാക്കുന്ന അമീഷിന്റെ കഥ
ആർ പീയൂഷ്
കൊച്ചി: 'നട്ടെല്ലിന് പരിക്ക് പറ്റി എഴുന്നേൽക്കാനാവാതെ കിടപ്പിലാണ് എന്റെ അച്ഛൻ. വാടകവീട്ടിലെ സിമന്റ് തറയിൽ പുൽപ്പായയിൽ. തറയിൽ കിടക്കുന്നതു കൊണ്ട് അച്ഛൻ എപ്പോഴും ബുദ്ധിമുട്ടായിരുന്നു. ഒരു കട്ടിലു വാങ്ങിയാൽ അച്ഛന് ഒരാശ്വാസാകുമായിരുന്നു. എന്നാൽ അതിനുള്ള സാമ്പത്തിക ശേഷി വീട്ടു ജോലിക്ക് പോകുന്ന എന്റെ അമ്മയ്ക്കില്ല. അതിനാലാണ് പപ്പടം വിൽപ്പനയ്ക്കിറങ്ങിയത്.' അച്ഛന് കിടക്കാൻ കട്ടിലു വാങ്ങാൻ പപ്പടം വിൽപ്പനയ്ക്കിറങ്ങിയ ആറാം ക്ലാസ്സുകാരൻ അമീഷി(12)ന്റെ വാക്കുകളാണിത്.
നോർത്ത് പറവൂർ വലിയ പല്ലം തുരുത്ത് തണ്ടാശ്ശേരി ഷാജി - പ്രമീള ദമ്പതികളുടെ മകനും ഡി.ഡി സഭ ഹൈസ്ക്കൂൾ കരിമ്പാടം ആറാം ക്ലാസ് വിദ്യാർത്ഥിയുമായ അമീഷ് ഏതാനം ദിവസങ്ങളായാണ് പറവൂരിൽ പപ്പട വിൽപ്പനയ്ക്കിറങ്ങിയത്. പ്രദേശവാസിയായ ഒരാൾ ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് അമീഷിനെ പറ്റിയുള്ള വിവരം പുറത്തറിയുന്നത്.
അമീഷിന്റെ പിതാവ് ഷാജി തെങ്ങ് കയറ്റ തൊഴിലാളിയായിരുന്നു. ഒന്നര വർഷം മുൻപ് ജോലി കഴിഞ്ഞ് വരുന്നതിനിടെ കുറ്റിച്ചിറ പാലത്തിന് സമീപം വച്ച് സഞ്ചരിച്ചിരുന്ന സൈക്കിളിന് മുന്നിലേക്ക് പട്ടികൾ കുറുകെ ചാടി അപകടത്തിൽ പെടുകയും നട്ടെല്ലിന് ഗുരുതരമായി പരിക്കേൽ ക്കുകയും ചെയ്തു. മാസങ്ങളോളം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സ നടത്തുകയും കമ്പി ഇടുകയും ചെയ്തു. ഇതോടെ ജോലിക്ക് പോകാൻ കഴിയാതെ കിടപ്പിലാകുകയായിരുന്നു. നിർദ്ധന കുടുംബമായ ഇവർ ഇതോടെ മുഴുപ്പട്ടിണിയിലായി. ഷാജിയുടെ ചിലവും അമീഷിന്റെയും സഹോദരി അഭിരാമിയുടെയും പഠനത്തിനായുള്ള ചെലവിനുമായി പ്രമീള വീട്ടു ജോലിക്ക് പോയി തുടങ്ങി. തുശ്ചമായ വരുമാനം മാത്രമാണ് ഇവർക്ക് ലഭിച്ചിരുന്നത്. വീട്ടുവാടകയും മറ്റു ചിലവുകളും കഴിയുമ്പോഴേക്കും മിച്ചം പിടിക്കാൻ ചില്ലിക്കാശുപോലും മാസാവസാനം കാണില്ല.
ഷാജി ആശുപത്രി വിട്ട് വീട്ടിലെത്തിയതിന് ശേഷം നിലത്ത് പായയിലായിരുന്നു കിടന്നിരുന്നത്. നിലത്ത് കിടക്കുന്നതിനാൽ വലിയ ശാരീരിക ബുദ്ധിമുട്ടിലായിരുന്നു. ഒരു കട്ടിലുണ്ടായിരുന്നെങ്കിൽ എന്ന് ഇടക്ക് ഭാര്യ പ്രമീളയോട് പറയുമായിരുന്നു. എന്നാൽ പണം ഇല്ലാത്തതിനാൽ ഒന്നും നടന്നില്ല. അച്ഛന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ അമീഷ് എങ്ങനെയും ഒരു കട്ടിൽ അച്ഛന് വാങ്ങണം എന്ന ചിന്തയിലായി. കുറഞ്ഞത് 2,000 രൂപയെങ്കിലും ഇല്ലാതെ ചെറിയ ഒരു കട്ടിൽ കിട്ടില്ലെന്ന് അന്വേഷിച്ചപ്പോൾ മനസ്സിലായി. ഇതോടെ എന്തെങ്കിലും ജോലി ചെയ്ത് എങ്ങനെയും കുറച്ച് പണമുണ്ടാക്കി കട്ടിലു വാങ്ങണമെന്ന് തീരുമാനിച്ചു. എന്ത് ജോലി ചെയ്യുമെന്നറിയാതെ വിഷമിക്കുമ്പോഴാണ് അയൽപ്പക്കത്തെ രാജു എന്നയാൾ പപ്പടം വിൽപ്പനക്ക് നൽകാമെന്ന് പറഞ്ഞത്. അങ്ങനെ പപ്പടം വിൽപ്പനയ്ക്ക് അമീഷ് ഇറങ്ങുകയായിരുന്നു.
രാവിലെ ഏഴുമണിയോടെയാണ് തന്റെ കുഞ്ഞു സൈക്കിളിൽ അമീഷ് പപ്പടം നിറച്ച സഞ്ചിയുമായി പോകും. രാവിലെ അമ്മ വീട്ടു ജോലിക്ക് പോകുന്നതിന് പിന്നാലെയാണ് കച്ചവടത്തിനായി ഇറങ്ങുന്നത്. വീടുകൾ തോറും കയറി ഇറങ്ങിയാണ് വിൽപ്പന. ഉച്ചയ്ക്ക് കൃത്യം രണ്ട് മണിയോടെ വീട്ടിൽ തിരിച്ചെത്തുകയും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയും ചെയ്യും. അതിന് ശേഷം വീണ്ടും പപ്പടവുമായി പോകും. വൈകിട്ട് ആറു മണിയോടെ തിരികെ വീട്ടലെത്തുയും ചെയ്യും. ഇതിനിടയിൽ ഭക്ഷണം പോലും കഴിക്കാൻ കഴിയില്ല. കയ്യിൽ കരുതിയിരിക്കുന്ന കുപ്പി വെള്ളം കുടിച്ചാണ് വിശപ്പടക്കിയിരുന്നത്. വെള്ളം തീർന്നാൽ സോഡ വാങ്ങി കുടിക്കും. ഇത്തരത്തിൽ വിൽപ്പന നടത്തുന്നതിനിടയിലാണ് പ്രഭാഷ് എന്ന ഒരാൾ അമീഷിനെ കാണുന്നതും അമീഷിനോട് സംസാരിക്കുന്നതും. അമീഷ് താൻ പപ്പടം വിൽപ്പനയിക്കിറങ്ങിയതിന് പിന്നിലെ ലക്ഷ്യം അദ്ദേഹത്തോട് പറഞ്ഞു. ഇക്കാര്യം തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെ പങ്കു വയ്ക്കുകയും ചെയ്തു.
സംഭവം ഇതോടെ വൈറലായി. അമീഷിന്റെ ആഗ്രഹം പോലെ കുറച്ചു പേർ ചേർന്ന് രണ്ട് കട്ടിൽ വാങ്ങി നൽകുകയും ചെയ്തു. കട്ടിലുമായി വീട്ടിൽ ആളുകൾ എത്തിയപ്പോഴാണ് അമ്മയും അച്ഛനും മകൻ പപ്പടം വിൽപ്പനയ്ക്ക് പോകുന്നുണ്ടായിരുന്നു എന്ന കാര്യം അറിയുന്നത്. പക്ഷേ സഹോദരി അഭിരാമിക്ക് കാര്യങ്ങൾ അറിയാമായിരുന്നു. മകനെ ചേർത്ത് പിടിച്ച് കരയാനെ അവർക്ക് കഴിഞ്ഞുള്ളൂ. തനിക്ക് കട്ടിലു വാങ്ങാനാണ് മകൻ ജോലിക്ക് പോകുന്നതെന്നറിഞ്ഞപ്പോൾ പിതാവിന്റെ ഹൃദയം വേദന കൊണ്ടു നുറുങ്ങിപ്പോയി. ഒന്നുമറിയാത്ത പ്രായത്തിൽ ജോലിക്ക് പോകേണ്ടി വന്ന അവസ്ഥയോർത്ത് അദ്ദേഹം വിധിയെ പഴിച്ചു. ഈ പ്രായത്തിൽ എന്റെ മോൻ കുടുംബം പുലർത്താൻ വേണ്ടി പപ്പടം വിൽക്കാൻ നടക്കുന്നത് കാണുമ്പോൾ സങ്കടമുണ്ടെന്ന് പിതാവ് പറഞ്ഞപ്പൾ അച്ഛൻ വിഷമിക്കേണ്ട, പപ്പടം വിറ്റു വന്നിട്ട് ഞാൻ പഠിക്കുന്നുണ്ടല്ലോ എന്ന് മറുപടിയും അമീഷിന്റെ ഭാഗത്ത് നിന്നു വന്നു. ആ നിഷ്കളങ്കതയാണ് ഇന്ന് പലരുടെയും കണ്ണുകളെ ഈറനണിയിക്കുന്നത്.
പ്രമീള വീട്ടുജോലിക്കു പോയിത്തുടങ്ങിയെങ്കിലും ചെറിയ വരുമാനത്തിൽ ജീവിതം വലിയ പ്രതിസന്ധിയിൽത്തന്നെ തുടരുകയായിരുന്നു. തങ്ങൾ അറിയാതെയാണ് അമീഷ് പപ്പടം വിൽക്കാൻ തുടങ്ങിയതെന്ന് അമ്മ പ്രമീള പറയുന്നു. ഞാൻ രാവിലെ വീട്ടുജോലിക്കുപോയി തിരിച്ചുവരുമ്പോൾ പലപ്പോഴും മോനെ വീട്ടിൽ കാണാറില്ലായിരുന്നു. ഉച്ചയാകുമ്പോഴേക്കും സൈക്കിളിൽ വെട്ടിവിയർത്ത് അവൻ തിരിച്ചെത്തുന്നതു കണ്ടിരുന്നു. അപ്പോഴൊന്നും അവൻ വിട്ടു പറഞ്ഞിരുന്നില്ല. പക്ഷേ അറിഞ്ഞു കഴിഞ്ഞപ്പോൾ നെഞ്ചു പൊടിഞ്ഞു പോയി; പ്രമീള പറയുന്നു.
അതേ സമയം അമീഷ് അച്ഛന് കട്ടിലു കിട്ടിയതിന്റെ സന്തോഷമാണ്. കൂടാതെ ചേച്ചിക്കും തനിക്കും ഒരു കട്ടിലു കൂടി കിട്ടിയല്ലോ. ഒരു കവർ പപ്പടം വിൽക്കുമ്പോൾ 8 രൂപയാണ് ലാഭം കിട്ടുന്നത്. 100 പായ്ക്കറ്റ് കൊണ്ടു പോയാൽ ചില ദിവസങ്ങളിൽ മുഴുവനും വിൽക്കാൻ കഴിയും. അങ്ങനെ കിട്ടുന്ന പണം ചേച്ചി അഭിരാമിയുടെ കൈവശം സൂക്ഷിക്കാൻ ഏൽപ്പിക്കുകയായിരുന്നു. അച്ഛന് കട്ടിലു കിട്ടിയെങ്കിലും പപ്പടം വിൽപ്പന തുടർന്ന് കൊണ്ടു പോകാനാണ് അമീഷിന്റെ തീരുമാനം. കാരണം വീട്ടു വാടക 3,000 രൂപയാണ്.
അമ്മയുടെ ജോലി കൊണ്ടു മാത്രം ചെലവ് കഴിഞ്ഞു പോകില്ല. അച്ഛനെ ചികിത്സിക്കണം, സ്വന്തമായി ഒരു വീടു വയ്ക്കണം അങ്ങനെ ചില മോഹങ്ങൾ കൂടിയുണ്ട്.അത് പൂവണിയാൻ ജോലി തുടർന്നേ മതിയാവൂ എന്നാണ് അമീഷിന്റെ ഭാഗം. എന്നാൽ കുഞ്ഞിനെ ജോലിക്ക് വിടാൻ മാതാപിതാക്കൾക്ക് യാതൊരു മനസ്സുമില്ല. എന്നാൽ അമീഷ് സ്വന്തം ഇഷ്ടപ്രകാരം പോകുകയാണ്. വലുതായി കഴിഞ്ഞാൽ മറ്റുള്ളവർക്ക് സഹായം ചെയ്യണം എന്ന ആഗ്രഹമാണുള്ളതെന്ന് അമീഷ് പറയുന്നു.
വലിയം പല്ലംതുരുത്തിലാണ് കുടുംബ വീടെങ്കിലും സ്വത്തു സംബന്ധമായ തർക്കത്തെ തുടർന്ന് ചെറിയ പല്ലം തുരുത്തിൽ വാടകയ്ക്ക് താമസിക്കുകയാണ് ഇവർ. അമീഷിന്റെ സഹോദരി അഭിരാമി പത്താം തരത്തിലാണ് പഠിക്കുന്നത്. അടച്ചുറപ്പുള്ള ഒരു വീടാണ് ഇവർക്ക് അത്യാവശ്യം. പഞ്ചായത്തിൽ പലവട്ടം അപേക്ഷ നൽകിയെങ്കിലും ഭൂമി ഇല്ലാത്തതിനാൽ വീട് ലഭിച്ചില്ല. ചെറു പ്രായത്തിൽ സ്വന്തം വീടിന് വേണ്ടി ഉത്തരവാദിത്തം കാട്ടി അർപ്പണബോധത്തോടെ ജോലി ചെയ്യാനിറങ്ങിയ അമീഷിന് മറുനാടൻ വായനക്കാരുടെ ചെറിയൊരു കൈത്താങ്ങ് അത്യാവശ്യമാണ്.
സഹായിക്കാൻ താൽപര്യമുള്ളവർ അമീഷിന്റെ സഹോദരിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് നിങ്ങളുടെ സഹായം അയച്ചു കൊടുക്കാവുന്നതാണ്.
Name: ABHIRAMI TS
Canara Bank
A/C No: 4665120000091
IFSC: CNRB0004665
Branch: North Paravur
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്