മണ്ണഞ്ചേരിയിലെ സിപിഎം പ്രചരണ ഓഫീസ് കത്തിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത്; കണ്ടത്തിൽ ജോഷി ഇതിന്റെ പേരിൽ ജയിലിൽ കിടന്നത് 540 ദിവസം; കെട്ടിട നിർമ്മാണ തൊഴിലാളിയുടെ അഴിക്കുള്ളിലെ നീണ്ട കാലത്തെ കിടപ്പിന് കാരണം സിപിഎം പ്രതികാരം തന്നെ; പാതി പണിത വീട്ടിലേക്ക് ജോഷി തിരികെ എത്തുമ്പോൾ ചർച്ചയാകുന്നത് നേതാക്കളുടെ വാക്ക് കേട്ട് എന്തും ഏതും ചെയ്യുന്ന അണികൾക്കുള്ള നല്ല പാഠം; മനുഷ്യാവകാശ ലംഘനത്തിന്റെ ഇരയായി ഈ അമ്പത്തിനാലുകാരൻ മാറിയ കഥ
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: രാഷ്ട്രീയ വഞ്ചനയുടെ ഇരയാണ് മണ്ണഞ്ചേരി കണ്ടത്തിൽ എസ്.ജോഷി. സിപിഎം പ്രതികാരത്തിന്റെ ഇര. നേതാക്കളുടെ വാക്ക് കേട്ട് എന്തെങ്കിലും ചെയ്യുന്നവർക്ക് ഒരു പാഠമാണ് ജോഷിയുടെ ജയിൽ വസം.
എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കത്തിച്ചെന്ന കേസിൽ അറസ്റ്റിലാവുകയും കഴിഞ്ഞമാസം കോടതി വിട്ടയയ്ക്കുകയും ചെയ്ത ജോഷി 540 ദിവസത്തിനു ശേഷം ജയിൽ മോചിതനായി. ആരും ജാമ്യത്തിൽ എടുക്കാത്തതിനാൽ തടവിൽ തുടരേണ്ടി വന്ന മണ്ണഞ്ചേരി കണ്ടത്തിൽ എസ്.ജോഷി ഇന്നലെ വൈകിട്ട് നാട്ടിലെത്തി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നു ഇ്ന്നലെയായിരുന്നു ജാമ്യം കിട്ടിയത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ സിപിഎം സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ മണ്ണഞ്ചേരിയിലെ പ്രചാരണ ഓഫിസ് കത്തിച്ചെന്ന കേസിലാണ് ജോഷി അറസ്റ്റിലായത്. ആലപ്പുഴ അസിസ്റ്റന്റ് സെഷൻസ് കോടതി കഴിഞ്ഞ 17ന് വിട്ടയച്ചെങ്കിലും മറ്റ് 2 കേസുകളുണ്ടെന്ന കാരണത്തിൽ ജയിലധികൃതർ മോചിപ്പിച്ചില്ല. ആ കേസിൽ ഒരു വർഷത്തെ തടവ് ഇന്നലെ തീർന്നു. പക്ഷേ പിഴയായി 1000 രൂപ അടച്ചില്ലെങ്കിൽ 10 ദിവസം കൂടി തടവ് അനുഭവിക്കണമെന്നാണ് ജയിൽ അധികൃതർ പറഞ്ഞത്.
തുക അടയ്ക്കാൻ എ.എം.ആരിഫ് എംപി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ കേസ് ഏത് കോടതിയിലാണെന്ന് അറിയാത്തതിനാൽ പിഴയടയ്ക്കാൻ സാധിച്ചില്ല. ചോറ്റാനിക്കരയിലുള്ള സഹോദരൻ സഹജനാണ് പിഴത്തുക അടച്ചതെന്ന് ജോഷി പറഞ്ഞു. ജോഷിക്ക് മറ്റു കേസുകളില്ലെന്ന് ഭാര്യ ഓമന ജില്ലാ നിയമ സേവന അഥോറിറ്റിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. വാർത്തയെ തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് ജയിൽ ഡിജിപിയോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിനിടെയാണ് മോചനം.
എൽഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിനു തീയിട്ടെന്ന കേസിൽ കോടതി വിട്ടയച്ച ജോഷി 4 ദിവസം കഴിഞ്ഞിട്ടും ജയിൽ മോചിതനായില്ല. വേറെ 2 കേസുള്ളതിനാൽ ഒക്ടോബർ 17നു മാത്രമേ ജോഷി ജയിൽമോചിതനാകൂ എന്നായിരുന്നു തിരുവനന്തപുരം സെൻട്രൽ ജയിൽ അധികൃതരുടെ വിശദീകരണം. ജോഷിയെ വിട്ടയച്ചുകൊണ്ടുള്ള ഉത്തരവ് അന്നുതന്നെ കോടതിയിൽ നിന്നു ഇമെയിൽ ചെയ്തിരുന്നു, എന്നാൽ തപാലിൽ ഉത്തരവ് കിട്ടിയിട്ടില്ലെന്നാണ് അന്ന് ജയിലധികൃതർ പറഞ്ഞത്.
'521 ദിവസം ജാമ്യമില്ലാതെ തടവിൽ കഴിഞ്ഞ ജോഷിയെ കോടതി ഉത്തരവുണ്ടായിട്ടും ജയിൽ മോചിതനാക്കാത്തത് മനഷ്യാവകാശ ലംഘനമാണെന്ന വാദം സജീവമായിരുന്നു. വിചാരണ വേളയിൽ ജോഷിക്കെതിരെ മറ്റു കേസുകൾ ഉള്ളതു സംബന്ധിച്ച് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകുകയോ സൂചിപ്പിക്കുകയോ ചെയ്തിട്ടില്ലായിരുന്നു. 2 കേസുള്ളത് മണ്ണഞ്ചേരി സ്വദേശിയായ മറ്റൊരാൾക്കാണെന്ന വാദവും ഉയർന്നിരുന്നു. ഇതെല്ലാം സിപിഎമ്മിന്റെ പകപോക്കലിന് തെളിവായി ചർച്ചയാവുകയും ചെയ്തു. ലീഗൽ സർവീസ് അഥോറിറ്റി നിയോഗിച്ച അഭിഭാഷകനാണ് ജോഷിക്കുവേണ്ടി കോടതിയിൽ ഹാജരായത്.
ലഭിക്കാവുന്ന പരമാവധി ശിക്ഷയെക്കാൾ കൂടുതൽ ദിവസം ഒരാളെ ജയിലിൽ കിടത്താൻ പാടില്ലെന്നാണു നിയമമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്ത് പിഴവുണ്ടെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും കമ്മിഷൻ വ്യക്തമാക്കി. ഭാര്യയും സ്കൂൾ വിദ്യാർത്ഥികളായ മൂന്ന് മക്കളും അടങ്ങുന്നതാണു കെട്ടിട നിർമ്മാണത്തൊഴിലാളിയായ ജോഷിയുടെ കുടുംബം. പണിതീരാത്ത വീട്ടിലാണ് ഇവരുടെ താമസം. സാമ്പത്തികശേഷിയില്ലാത്തതിനാലാണു വീട്ടുകാർക്ക് ജോഷിയെ ജാമ്യത്തിലിറക്കാൻ കഴിയാതിരുന്നത്. നിത്യച്ചെലവിനു പോലും പ്രയാസപ്പെടുന്നതിനാൽ ഇവർക്കു ജോഷിയെ ജയിൽ പോയി കാണാനും പ്രയാസങ്ങൾ ഏറെയുണ്ടായിരുന്നു. സിപിഎം ഓഫീസ് കത്തിച്ചെന്ന കേസായിട്ടും പ്രതിപക്ഷവും ഈ കണ്ണീരൊപ്പാൻ എത്തിയില്ലെന്നതാണ് വസ്തുത.
തീവയ്പ് കേസിൽ 2019 ഏപ്രിൽ 17-ന് അറസ്റ്റിലായ ജോഷി റിമാൻഡിലായപ്പോൾ ജാമ്യത്തിൽ ഇറക്കാൻ ആരും എത്തിയില്ല. തുടർന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റി. 500-ൽ അധികം ദിവസം ജാമ്യമില്ലാതെ തടവിൽ കഴിഞ്ഞ ജോഷിയെ ആലപ്പുഴ അസിസ്റ്റന്റ് സെഷൻസ് കോടതി വിട്ടയച്ചെങ്കിലും ജയിൽ മുക്തനാകാതിരുന്ന സാഹചര്യം വിവാദമായി. ഇതോടെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് ജയിൽ, പൊലീസ് അധികൃതരോട് റിപ്പോർട്ട് തേടി.
ജോഷിക്കെതിരെ 2 കേസുകൾ വിചാരണയിലുണ്ടെന്ന് പൊലീസ് പറയുന്നു. മണ്ണഞ്ചേരി, കായംകുളം സ്റ്റേഷനുകളിലാണിത്. സ്ത്രീയെ ആക്രമിച്ചെന്നതാണ് മണ്ണഞ്ചേരിയിലെ കേസ്. ഇതു നവംബർ 10-ന് കോടതി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരം ജയിലിൽനിന്നു കൊണ്ടുവരുമ്പോൾ കായംകുളത്തു വച്ച് ട്രെയിനിൽനിന്നു ചാടിയെന്നാണ് അവിടത്തെ കേസ്. ഇതിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഒന്നര വർഷത്തിലേറെയായി ജയിലിലുള്ള ജോഷിയുടെ കേസിൽ വിചാരണ നടന്നതിന്റെ രേഖകൾ ലഭ്യമാക്കിയിട്ടില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍