'മലദ്വാരം വിശാലമായി കാണപ്പെട്ടു, രണ്ടു വിരലുകൾ അയഞ്ഞ് പ്രവേശിക്കുന്നത്ര വിശാലം'; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പീഡനം നടന്നത് വ്യക്തം; എന്നിട്ടും പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി; അത് ഹൈക്കോടതി റദ്ദാക്കിയിട്ടും പുതിയ അന്വേഷണമില്ല; കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥന് ഡബിൾ പ്രമോഷൻ; വാളയാറിൽ മരിച്ച 13ഉം 9തും വയസ്സ് പ്രായമുള്ള ദളിത് പെൺകുട്ടികളുടെ അമ്മ സമരവുമായി തലസ്ഥാനത്തേക്ക്; വാളയാറിലും നീതിവേണമെന്ന് കാമ്പയിനുമായി സോഷ്യൽ മീഡിയയും
എം മാധവദാസ്
തിരുവനന്തപുരം: യുപിയിലെ ഹത്രാസിൽ നാവ് കടിച്ചുമുറിക്കപ്പെട്ട് ക്രൂരമായ ബലാൽസംഗം ചെയ്യപ്പെട്ട ദളിത് പെൺകുട്ടിക്ക് ഐക്യദാർഢ്യം അർപ്പിക്കുകയാണ് കേരളം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫേസ്ബുക്ക് പേജിൽ പോലും മലയാളികൾ 'പൊങ്കാലയിട്ടു'. എന്നാൽ ഏതാണ്ട് സമാനമായ സഹാചര്യത്തിൽ, വിപ്ലവ നവോത്ഥാന കേരളത്തിലെ വാളയാറിൽ ദരിദ്ര കുടുംബത്തിലെ 13ഉം 9തും വയസ്സ് പ്രായമുള്ള രണ്ട് ദളിത് പെൺകുട്ടികൾ കൊല്ലപ്പെട്ട കേസ് അട്ടിമറിക്കപ്പെട്ടിട്ടും നാം മൗനം തുടരുകയാണ്. ആ പെൺകുട്ടികളുടെ അമ്മ ഇപ്പോൾ നീതി തേടി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യാൻ എത്തുകയാണ്.
മക്കളുടെ കൊലയാളികളെ തുറുങ്കിലടക്കണമെന്നും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. ഈ മാസം ഒൻപതിനാണ് സെക്രട്ടേറിയറ്റിനു മുമ്പിൽ സമരം നടത്തുക. കേസിലെ പ്രതികളെ വിചാരണക്കോടതി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ടിരുന്നു. 13വയസുകാരിയെ 2017 ജനുവരി 13നും ഒമ്പതു വയസ്സുകാരിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ചതായി കണ്ടത്. അത്യന്തം ദുരൂഹത നിറഞ്ഞ ഈ കേസിലെ അന്വേഷണം തൃപ്തികരമല്ലെന്ന് മുൻപു തന്നെ വിമർശനം ഉയർന്നിരുന്നു. പ്രതികൾക്ക് അനുകൂലമാകുന്ന തരത്തിലാണ് അന്വേഷണ റിപോർട്ട് തയ്യാറാക്കിയതെന്നും ആരോപണമുണ്ട്.
കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥന് ഡബിൾ പ്രമോഷൻ
ഫോറൻസിക്ക് റിപ്പോർട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ടും ക്രുരതയുടെ കഥകൾ പറയുമ്പോഴും പൊലീസ് ഇക്കാര്യം അവഗണിക്കായിരുന്നു. വെറും ആത്മഹത്യപ്രേരണക്കുറ്റം മാത്രമാണ് പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയത്. പോക്സോയും കൊലക്കുറ്റവും റേപ്പും ചുമത്താതെ പൊലീസ് പ്രതികളെ രക്ഷിച്ചെടുത്തവെന്നാണ് കുട്ടികളുടെ അമ്മ പറയുന്നത്. എന്നാൽ കേസ് അട്ടിമറിച്ചതിന് നേതൃത്വം കൊടുത്ത എം ജെ സോജൻ എന്ന പൊലീസ് ഉദ്യോഗസ്ഥന് പിണറായി സർക്കാർ കൊടുത്തിരിക്കുന്നത് ഡബിൾ പ്രമോഷനാണ്.ഡിവൈഎസ്പിയിൽനിന്നും എഎസ്പിയാക്കി. ഒടുവിൽ ഐപിഎസിനുവേണ്ടി ശിപാർശ ചെയ്തിരിക്കുന്നു. പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദ് ചെയ്തിട്ടും പുതിയ അന്വേഷണം ഉണ്ടായില്ല. കൊലചെയ്യപ്പെട്ട രണ്ട് സഹോദരിമാർ ദളിതർ ആയതുകൊണ്ട് അവർക്ക് കളക്റ്റീവ് വോയ്സ് ഇല്ലാതെ പോവുകയായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ സാമൂഹിക പ്രവർത്തകർ ശക്തമായ കാമ്പയിനാണ് സോഷ്യൽ മീഡിയയിലൂടെ ഉയർത്തുന്നത്.
9വയസ്സുപ്രയമുള്ള ഇളത പെൺകുട്ടിയുടെ മരണം അറിഞ്ഞതോടെയാണ് സംഭവം വിവാദമായത്. ആ കുട്ടിയായിരുന്ന ആദ്യത്തെ കുട്ടിക്ക് ഉണ്ടായ പീഡനത്തിന്റെ പ്രധാന സാക്ഷി. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത് പീഡനം നടന്നത് പെൺകുട്ടിയുടെ സമ്മതത്തോടെയാണെന്നാണ്. മാതാപിതാക്കളെ സംശയത്തിന്റെ മുൾ മുനയിൽ നിർത്താൻ ഇവർക്ക് ആയി. കുട്ടിയുടെ അമ്മയുടെ സ്വഭാവു ശുദ്ധി സംശയിക്കുന്ന വാർത്തകളും അന്ന് പൊലീസ് തന്നെ പടച്ചുവിട്ടുവെന്നാണ് പറയുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയാണ് ഈ വിഷയം ശക്തമായി ഏറ്റെടുത്തിരിക്കുന്നത്. 'രണ്ടു പഴന്തുണി തൂങ്ങിക്കടക്കുന്നത് പ്രൊഫൈൽ പിക്്ച്ചർ ആക്കിവെച്ച് നമ്മൾ ഹത്രാസിന്റെ പിറകെ പോവുന്നു. പക്ഷേ നമ്മുടെ നാട്ടിലെ ദലിത് പീഡനം നാം എന്തുകൊണ്ട് കാണാതെ പോകുന്നു'- വാളയാർ പെൺകുട്ടികൾക്ക് നീതിതേടി സോഷ്യൽ മീഡിയയിൽ കാമ്പയിൽ പുരോഗമിക്കുന്നത് ഇങ്ങനെയാണ്. എന്നാൽ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടികൾ ഒന്നും തന്നെ ഈ സമരം ഏറ്റെടുത്തിട്ടില്ല.
'പെൺകുഞ്ഞുങ്ങളെ മൃഗീയമായി കൊന്നു തിന്നുവർ കേരളത്തിലുമുണ്ട്'
ഹത്രാസിന്റെ പശ്ചാത്തലത്തിൽ നിരവധി പോസ്റ്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഉള്ളത്.അനിത ഷിനുവെന്ന വ്യക്തിയുടെ ഒരു പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.അത് ഇങ്ങനെയാണ്.
'പെൺകുഞ്ഞുങ്ങളെ മൃഗീയമായി കൊന്നു തിന്നുന്നവരെ സംരക്ഷിക്കുന്ന ഒരു ഭരണാധികാരി വടക്ക് ഉത്തർപ്രദേശിൽ മാത്രമല്ല... തെക്ക് കേരളത്തിലുമുണ്ട്....
എന്റെ 3 സെന്റ് സ്ഥലത്തിനുള്ളിൽ എന്റെ മകളുടെ നിർജ്ജീവമായ ശരീരം അടക്കം ചെയ്താൽ മതിയെന്ന് ഒരമ്മ അലമുറയിട്ടു കരഞ്ഞിരുന്നു 2017 ജനുവരി 13ന് വാളയാറിൽ..... ആ നിലവിളി കേൾക്കാതെ ഇളയ കുട്ടികൾക്ക് പേടിയാകുമെന്ന് പറഞ്ഞ് അധികാരികൾ ധാർഷ്ട്യത്തോടെ തെളിവു നശിപ്പിക്കുവാനായി മോളേ എവിടെയോ ഉള്ള ശ്മശാനത്തിൽ കത്തിച്ചു കളഞ്ഞു....
അതു കൊണ്ടൊന്നും തൃപ്തിയാകാത്ത നരഭോജികൾ ഏക തെളിവായി ജീവിച്ചിരുന്ന ഇളയ കുട്ടിയെയും കടിച്ചുകീറി കൊന്ന് ഉത്തരത്തിന് അലങ്കാരമാക്കി എവിടെയോ ശ്മശാനത്തിൽ കത്തിച്ചു ചാമ്പലാക്കി....
തന്റെ മക്കളുടെ കുഴിമാടം തേടി ഭാഗ്യവതി എന്ന ആ അമ്മ അലയുകയാണ് കണ്ണീരോടെ.... നീതി തേടി ....കനൽ കോരിയിട്ട പെറ്റ വയറിന്റെ നിലവിളിയോടെ 9ന് ആ അമ്മയും, അച്ഛനും തിരവനന്തപുരത്തേക്ക്.....
കുറ്റവാളികളെ സംരക്ഷിക്കുന്ന നെറികെട്ട ഭരണകൂടത്തിനെതിരെ കൊടുങ്കാറ്റായി ആഞ്ഞടിക്കുവാൻ ഭാഗ്യവതി എന്ന അമ്മയുടെ കരങ്ങൾക്ക് കരുത്തേകാം നമ്മുക്കോരോരുത്തർക്കും.... ഇനിയൊരമ്മയ്ക്കും ഇങ്ങനെ തോരാ കണ്ണീരുമായി ജീവിക്കാതിരിക്കാനായി
സ്നേഹത്തോടെ ചേർത്തുനിർത്താം ആ അമ്മയെ...
ഭാഗ്യവതി എന്ന നമ്മുടെ കൂടപ്പിറപ്പിനൊപ്പം ചേരാം....
'നീതി കിട്ടാതെ മടക്കമില്ല'- നീതി കിട്ടാതെ മടക്കമില്ല എന്ന ഹാഷ് ടാഗിലുള്ള കാമ്പയിൻ ആയിരക്കണക്കിന് ആളുകാണ് ഏറ്റു പിടിച്ചിട്ടുള്ളത്.
മലദ്വാരം വിശാലമായി കാണപ്പെട്ടത് എങ്ങനെ
ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റും ഫോറൻസിക്ക് വിദഗ്ധനുമായ ഡോ ജിനേഷ് പിസ് 11 മാസങ്ങൾക്ക് മുമ്പ് ഇട്ട പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പെൺകുട്ടികൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി എന്നതിന്റെ വ്യക്തമായ തെളിവ് അദ്ദേഹം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉദ്ധരിച്ച് വ്യക്തമാക്കിയിരുന്നു.
ഡോ. ജിനേഷിന്റെ കുറിപ്പ് ഇങ്ങനെയാണ്.''മലദ്വാരം വിശാലമായി കാണപ്പെട്ടു, രണ്ടു വിരലുകൾ അയഞ്ഞ് പ്രവേശിക്കുന്നത്ര വിശാലം. മലദ്വാരത്തിന് തിരശ്ചീനമായി 3.3 സെന്റീമീറ്റർ വ്യാസം. മലദ്വാരവും കനാലും വിശാലമായി കാണപ്പെട്ടു. മുറിവുണങ്ങി നേർരേഖയിൽ ഉള്ള പാടുകൾ മലദ്വാരത്തിന്റെ വക്കിൽ ഉടനീളം കാണപ്പെട്ടു, പ്രസരിക്കുന്ന രീതിയിൽ. പുതിയ മുറിവുകളൊന്നും മലദ്വാരത്തിലും കനാലിലും ഇല്ലായിരുന്നു.''
കോടതിവിധിയിൽ ഉള്ള പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിലെ വിവരങ്ങളാണ്. കൂടാതെ മലദ്വാരത്തിന്റെ ഫോട്ടോയും റിപ്പോർട്ടിനൊപ്പം നൽകിയിരുന്നു.
ഇതുകൂടാതെ പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിലെ ഒപ്പീനിയൻ നൽകുന്ന ഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്:
''മുൻപ് പലതവണ മലദ്വാരത്തിലൂടെ പെനട്രേഷൻ നടത്തിയതിനെ സൂചിപ്പിക്കുന്ന തെളിവുകൾ ഉണ്ട്''
ഇതിനെക്കുറിച്ച് ആ വിധിയിൽ വന്നിരിക്കുന്നത്:
''മലദ്വാരത്തിലൂടെ പെനെട്രേഷൻ നടത്തി എന്ന് ഡോക്ടർ നൽകിയ ഒപ്പീനിയൻ കൺക്ലൂസീവ് പ്രൂഫ് അല്ല.''
പീഡിപ്പിക്കുന്നതിന്റെ വീഡിയോ എടുത്ത് നൽകാൻ ആർക്കും സാധിക്കുമെന്നു തോന്നുന്നില്ല. പീഡനം നടക്കുന്നത് മൂന്നു ദിവസങ്ങൾക്ക് മുൻപ് ആണെങ്കിൽ ശാസ്ത്രീയ പരിശോധനയ്ക്കായി സെമൻ അല്ലെങ്കിൽ പുരുഷ ബീജം കിട്ടാനുള്ള സാധ്യതയും ഇല്ല.
പ്രതിസ്ഥാനത്തുള്ളവരുമായി ബന്ധിപ്പിക്കാനുള്ള തെളിവുകൾ പ്രോസിക്യൂഷനും പൊലീസിനും ഹാജരാകാൻ പറ്റിയില്ല എന്നു പറഞ്ഞാൽ മനസ്സിലാക്കാം, അത് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും പരാജയമാണ്. പക്ഷേ ചിത്രങ്ങൾ സഹിതം വിശദമായ പോസ്റ്റ്മോർട്ടം പരിശോധന റിപ്പോർട്ട് നൽകിയിട്ടും പീഡനം നടന്നതായി തെളിയിക്കാൻ സാധിക്കുന്നില്ല എന്നാണ് പറയുന്നതെങ്കിൽ ഒന്നും പറയാനില്ല.
പോസ്റ്റ്മോർട്ടം പരിശോധന റിപ്പോർട്ട് ഒരു കൊറോബറേറ്റീവ് എവിഡൻസ് മാത്രമാണ് എന്ന് മനസിലാക്കാതെ പറയുന്നതല്ല. പക്ഷേ, ഇങ്ങനെയൊരു സാഹചര്യത്തിൽ ചിത്രങ്ങൾ അടങ്ങിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൂടുതൽ എന്തെങ്കിലും നടക്കും എന്ന് തോന്നുന്നില്ല.
ഞാൻ പറയുന്നതിൽ സംശയം തോന്നുന്നുണ്ടെങ്കിൽ ഈ പോസ്റ്റ് വായിക്കുന്നവർക്ക് മനസ്സിലാക്കാനുള്ള ഒരു എളുപ്പവഴിയുണ്ട്. ഈ വിവരണം സ്വന്തം മലദ്വാരവും ആയി ഒന്ന് താരതമ്യം ചെയ്താൽ മതി. 3 സെന്റിൽ മീറ്ററിൽ കൂടുതൽ അളവ് എന്നു പറയുമ്പോൾ എന്താണ് എന്ന് ആലോചിച്ചു നോക്കൂ ? അതും ഒരു ചെറിയ കുട്ടിയുടെ ശരീരത്തിൽ ? ഇല്ലെങ്കിൽ ഏതെങ്കിലും പുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന പീഡനം നടന്ന മലദ്വാരത്തിന്റെ ചിത്രങ്ങൾ എടുത്ത് ഒന്ന് താരതമ്യം ചെയ്തു നോക്കൂ... ഇതിൽ കൂടുതൽ ലളിതമായി പറഞ്ഞു തരാൻ ആവില്ല.
''മരണകാരണം തൂങ്ങി മരണം എന്ന പശ്ചാത്തല വിവരണത്തോട് യോജിക്കുന്നു. എന്നാൽ കുട്ടിയുടെ പ്രായവും ഉപ്പൂറ്റി മുതൽ വലതുകൈയുടെ നടുവിരൽ അറ്റം വരെയുള്ള പരമാവധി നീളവും (151 സെന്റീ മീറ്റർ) പരിഗണിച്ചാൽ കെട്ടി തൂക്കിക്കൊന്നത് ആവാനുള്ള സാധ്യത ഉള്ളതിനാൽ സംഭവം നടന്ന മുറിയിലെ അളവുകൾ പരിശോധിച്ച് അന്വേഷണം നടത്തി സ്ഥിരീകരിക്കണം.''
പോസ്റ്റ്മോർട്ടം പരിശോധന ചെയ്ത ഡോക്ടർ മരണകാരണമായി പറഞ്ഞിരുന്നതാണ്.
കുട്ടിയുടെ ഉയരം 129 സെന്റീമീറ്റർ. ഉപ്പൂറ്റി മുതൽ വിരലറ്റം വരെയുള്ള നീളം 151 സെന്റീമീറ്റർ. തൂങ്ങിയ ഉത്തരത്തിന്റെ ഉയരം 246 സെന്റീമീറ്റർ.
ആ മുറിയിൽ ഒടിഞ്ഞ ഒരു കസേരയും ഒരു കട്ടിലും ഉണ്ടായിരുന്നു എന്ന കാരണത്താൽ ആത്മഹത്യയാവാം എന്ന് അന്വേഷ സംഘം അനുമാനിച്ചു എന്നാണ് വിധിയിൽ നിന്നും മനസ്സിലാവുന്നത്. കൂടുതൽ വിശദമായ അന്വേഷണങ്ങൾ ഒന്നും നടന്നിട്ടില്ല. ഒരു ചെറിയ കുട്ടിയുടെ കാര്യമാണിത്. കട്ടിലിന്റെയും കസേരയുടെയും ഉയരത്തെ കുറിച്ചൊരു ചോദ്യം പോലും പ്രോസിക്യൂട്ടർ ചോദിച്ചിട്ടില്ല.
സാധാരണഗതിയിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്തിയ ഡോക്ടർ പോസ്റ്റുമോർട്ടം പരിശോധനയ്ക്ക് ശേഷം ക്രൈം സീൻ വിസിറ്റ് ചെയ്യുന്ന ഒരു പരിപാടിയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ രേഖാമൂലം അപേക്ഷ കൊടുക്കുമ്പോഴാണ് ഇങ്ങനെ പോവുക. മരണം നടന്ന സ്ഥലം പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. പ്രത്യേകിച്ചും ഇതുപോലുള്ള സാഹചര്യങ്ങളിൽ, ഒരു റിപ്പോർട്ടിൽ ഇത്ര കൃത്യമായി ഒരു കാര്യം എടുത്തു പറഞ്ഞ സാഹചര്യത്തിൽ...
രണ്ട് വിധിപ്പകർപ്പുകൾ വായിച്ചിട്ടും പോസ്റ്റ്മോർട്ടം പരിശോധനക്ക് ശേഷം ഡോക്ടർ ക്രൈം സീൻ വിസിറ്റ് ചെയ്തതായി മനസ്സിലായിട്ടില്ല.
പോസ്റ്റ്മോർട്ടം പരിശോധനയ്ക്കുശേഷം ക്രൈം സീൻ വിസിറ്റ് നടത്തിയിട്ട് അത് രേഖപ്പെടുത്താത്തതാണോ എന്നറിയില്ല. പോസ്റ്റ്മോർട്ടം പരിശോധനക്ക് മുൻപ് ഡോക്ടർ സീൻ വിസിറ്റ് ചെയ്യുന്നതിനെക്കുറിച്ചല്ല ഞാൻ എഴുതിയിരിക്കുന്നത്. കാരണം പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷമാണ് മരണകാരണം കണ്ടുപിടിക്കുന്നതും മുറിയിലെ അളവുകൾ പരിശോധിക്കണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപെടുത്തുന്നതും.
സത്യത്തിൽ എന്തൊക്കെയാണ് സംഭവിച്ചത് ?
ഇതിനിടയിൽ കാര്യമായി പഠിക്കാതെയാണ് വിഷയങ്ങൾ അവതരിപ്പിച്ചത് എന്ന് പ്രോസിക്യൂട്ടർ പറഞ്ഞതായി വാർത്ത.
ആഭ്യന്തരവകുപ്പും നിയമവകുപ്പും ഒരേ പോലെ ഉത്തരവാദികളാണ്, ആഭ്യന്തരമന്ത്രിക്കും നിയമ മന്ത്രിക്കും ഉത്തരവാദിത്വം ഉണ്ട്.
ഒരു പുനരന്വേഷണം അല്ലാതെ മറ്റൊരു വഴിയും ഉണ്ടെന്ന് തോന്നുന്നില്ല. അത് നീതിപൂർവ്വം നടക്കും എന്ന് ഉറപ്പു വരുത്തേണ്ടത് സർക്കാരാണ്. ആഭ്യന്തരമന്ത്രിയും നിയമമന്ത്രിയും ആണ്. സാധ്യമായതെല്ലാം ചെയ്തിരിക്കും എന്ന് നിയമസഭയിൽ ഉറപ്പുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയനാണ്. ആ ഉത്തരവാദിത്വം നിറവേറ്റിയേ പറ്റൂ.'- ഇങ്ങനെയാണ് ഡോ ജിനേഷ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പക്ഷേ ഇത്രയും കാലം കഴിഞ്ഞിട്ടും വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദ് ചെയ്തിട്ടും പുതിയ അന്വേഷണം സർക്കാർ പ്രഖ്യപിച്ചിട്ടില്ല. യോഗി ആദിത്യനാഥിനെ വിമർശിക്കുന്ന സൈബർ സഖാക്കൾക്ക് സ്വന്തം മുക്കിന് താഴെ നടന്ന കേസിൽ നടപടി എടുക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ് എന്നാണ് ചോദ്യം ഉയരുന്നത്.
Stories you may Like
- വാളയാർ കേസിലും സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണം
- വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് കോളജ് വിദ്യാർത്ഥികളെ കാണാതായി
- വാളയാർ കേസിലെ നാലാം പ്രതി ആലുവയിൽ തൂങ്ങിമരിച്ച നിലയിൽ
- 'റോബിൻ' വാളയാർ കടക്കുന്നതിനിടെ ചുമത്തിയ പിഴത്തുക മുപ്പതിനായിരം രൂപ
- 2021ൽ പിണറായിയേയും സഖാവ് ജോസഫൈനേയും കുറ്റപ്പെടുത്തിയ മയൂഖാ ജോണി 2023ൽ പറയുന്നത് മറുനാടൻ ഗൂഢാലോചന
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്