തോട്ടപ്പണിക്കായി പതിമൂന്നുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചു; കൊല്ലുമെന്ന് ഭയന്ന് ദളിത് പെൺകുട്ടി ഇറങ്ങിയോടി ഒളിച്ചത് സ്കൂൾ ഗ്രൗണ്ടിൽ; വിവരമറിഞ്ഞ് എത്തിയ രാജാക്കാട് എസ്ഐ പെൺകുട്ടിയെ തോട്ടം ഉടമയ്ക്കൊപ്പം അയച്ചത് കേസ് പോലുമെടുക്കാതെ; ക്രൂരമർദനം നടന്നിട്ടും പൊലീസിനെ അറിയിക്കാതെ ഡോക്ടറുടെ ഒത്തുകളിയും; ആരോപണം തള്ളി തോട്ടം ഉടമയും; ഇടുക്കിയിലെ പെൺകുട്ടിയുടെ മർദനത്തിൽ പൊലീസ് അനാസ്ഥ വ്യക്തം
പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി: മർദിച്ച് അവശനിലയിൽ കണ്ടെത്തിയ 13കാരിയായ ദളിത് യുവതിയെ സംരക്ഷിക്കുന്നതിലെ പൊലീസ് അനാസ്ഥയുടെ കൂടുതൽ തെളിവുകള്ഡ പുറത്ത്. രണ്ടാനച്ഛന്റെ ക്രൂരമർനത്തിന് ഇരയായി സ്കൂൾ ഗ്രൗണ്ടിൽ കണ്ടെത്തിയ ആദിവാസി പെൺകുട്ടിയെ പാതിരാത്രിയിൽ തോട്ടം ഉടമയ്ക്കൊപ്പം പറഞ്ഞയച്ച പൊലീസ് നടപടി വിവാദമായതിന് പിന്നാലെയാണ് സംഭവത്തെ കുറിച്ച് തോട്ടം ഉടമ മറുനാടനോട് പ്രതികരിക്കുകയാണ്.
പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയതും ചികത്സലഭ്യമാക്കിയതും പൊലീസ് നിർദ്ദേശിച്ചിട്ടാണെന്ന് തോട്ടമുടമ അമ്പാട്ട് വിജയൻ പ്രതികരിക്കുന്നത്. തോട്ടത്തിൽ പണിക്കായിട്ടാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ചെന്ന ആരോപണം നിലനിൽക്കുമ്പോൾ ഇൗ വാദം തള്ളിയാണ് തോട്ട ഉടമ പ്രതികരിക്കുന്നത്.
തോട്ടം ഉടമയുടെ വാക്കുകൾ ഇങ്ങനെ:-
'മാമലക്കണ്ടം എളംബ്ലാശേരിക്കുടി, ചീനിക്കുടി അഞ്ചാംമൈൽ ആദിവാസിക്കുടി എന്നിവിടങ്ങളിൽ നിന്നായി 30 -ളം പേർ തോട്ടത്തിൽ പണിയെടുക്കുന്നുണ്ട്.ഇവർക്ക് തോട്ടത്തിൽ താമസ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.ഇവരിൽ എളംബ്ലാശേരിക്കുടിയിലെ യുവതിയുടെ രണ്ടാം ഭർത്താവാണ് ഇവരുടെ ആദ്യവിവാഹത്തിലെ പെൺകുട്ടിയെ തല്ലിച്ചതച്ചത്.സംഭവദിവസം രാവിലെ 8 മണിയോടെ ഞാൻ വിളിച്ചുവിട്ട ഓട്ടോയിലാണ് ഇയാളും ഭാര്യും രണ്ട് കുട്ടികളും എളംബ്ലാശേരിക്ക് തിരിച്ചത്.വീട് അപേക്ഷകൊടുക്കാനുണ്ടെന്നും ഇതിന് ശേഷം അന്നുതന്നെ തിരിച്ചെത്താമെന്നും അറിയിച്ചതിനാലാണ് ഓട്ടോവിളിച്ച് വിട്ടതെന്ന് അമ്പാട്ട് വിജയൻ പറയുന്നത്.'
'മാമലക്കണ്ടത്തെ വീട്ടിൽ അമ്മുമ്മയ്ക്ക് ഒപ്പമാണ് 13 കാരിയായ മകളും 10 വയസ്സുകാരനായ മകനും താമസിച്ചിരുന്നത്.ഇവിടെ എത്തിയപ്പോൾ മദ്യലഹരിയിലായിരുന്ന രണ്ടാനച്ഛൻ 13 കാരിയെ തലങ്ങുവിലങ്ങും തല്ലുകയായിരുന്നു. ഇതിനുശേഷം പിടിച്ചുവലിച്ച് ഓട്ടോറിക്ഷയിൽക്കയറ്റി ബൈസൺവാലിയിലേയ്ക്ക് കൊണ്ടുവന്നു.ഓട്ടോറിക്ഷ യാത്രയ്ക്കിടയിലും ബൈസൺവാലിയിലെ താമസസ്ഥലത്തെത്തിയപ്പോഴും ഇയാൾ പെൺകുട്ടിയെ മർദ്ദിക്കുകയും ഭീഷിണിപ്പടുത്തുകയും മറ്റും ചെയ്തതായി പിന്നീട് പലരും പറഞ്ഞറിഞ്ഞു.'
എന്നെ വിളിച്ചത് പൊലീസ്...
'രാത്രി പെൺകുട്ടിയെ സ്കൂൾ ഗ്രൗണ്ടിൽ കണ്ടെത്തിയ വിവരം പൊലീസിൽ നിന്നാണ് അറിഞ്ഞത്.ഇതുപ്രകാരം ഞാൻ വാഹനവുമായി സ്കൂൾഗ്രൗണ്ടിലെത്തി.ഈ സമയം പെൺകുട്ടി ഭയപ്പെട്ടാണ് വീട്ടിൽ നിന്നത്. എന്നെ രണ്ടാനച്ഛന്റെ താമസ്ഥലത്തേയ്ക്ക് കൊണ്ടുപോകേണ്ടെന്നും അയാൾ കൊല്ലുമെന്നും പറഞ്ഞ് പെൺകുട്ടി കരയുന്നുണ്ടായിരുന്നു.പ്രശ്നങ്ങൾ ഉണ്ടാവില്ലന്ന് പൊലീസ് പെൺകുട്ടിക്ക് ഉറപ്പുനൽകി.തുടർന്ന് രണ്ടാനച്ഛനെ താമസസ്ഥലത്തെത്തിക്കണ്ട് വിവരങ്ങൾ തിരക്കുന്നതിനായി പൊലീസ് നീക്കം.
രാത്രി 9 മണിയോടടുത്ത് താമസിച്ചിരുന്ന മുറിയിലെത്തിയപ്പോഴും ഇയാൾ മദ്യലഹരിയിലായിരുന്നു.ചോലീസ് വിവരങ്ങൾ തിരക്കിയപ്പോൾ പെൺകുട്ടിയെ തല്ലിയകാര്യം ഇയാൾ സമ്മതിച്ചു.പിന്നീട് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ചികത്സ ലഭ്യമാക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന നിലപാടിൽ പൊലീസ് ഉറച്ചുനിന്നു.ഡ്രൈവറില്ലാത്തതിനാൽ 68 വയസ്സായ ഞാൻ സ്വയം വാഹനമോടിച്ചാണ് പെൺകുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തച്ചത്.പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ട്സ്ത്രീകളും ഇവരിലൊരാളുടെ ഭർത്താവും ഒപ്പമുണ്ടായിരുന്നു.'
ദളിത് പെൺകുട്ടി നേരിട്ടത് രണ്ടാനച്ഛന്റെ ക്രൂരപീഡനം; പരിശോധിച്ച ഡോക്ടറും അനാസ്ഥ കാട്ടി
താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ രണ്ടാനച്ഛൻ തല്ലിതാണെന്നും പറഞ്ഞാണ് പെൺകുട്ടിയെ ഡ്യൂട്ടി ഡോക്ടറുടെ അടുത്ത് പരിശോധനയ്ക്കായി എത്തിച്ചത്. പരിശോധന കഴിഞ്ഞപ്പോൾ എക്സ് റേ സൗകര്യമില്ലന്നും സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തി എക്സ്
റെ എടുത്തുവരാനും ഡോക്ടർ നിർദ്ദേശിച്ചു.ഒടിവില്ലെന്നും ചതവുമാത്രെ ഉള്ളുവെന്നും ഇതിന് വിട്ടിലിരുന്ന് മരുന്നുകഴിച്ചാൽ മതിയെന്നുമായിരുന്നു പരിശോധിച്ച ശേഷം ഡോക്ടറുടെ നിലപാട്.
ഇതുപ്രാകാരം ഡോക്ടർ കുറിച്ചുതന്ന മരുന്നുകളും വാങ്ങി,തിരിച്ചെത്തി സ്ത്രീകൾമാത്രം താമസിക്കുന്ന ഭാഗത്ത് പെൺകുട്ടിക്ക് താമസിക്കാൻ സൗകര്യവും ഏർപ്പെടുത്തി ഞാൻ തിരിച്ചുപോന്നു.അപ്പോൾ സമയം പുലർച്ചെ 1 മണിയോടടുത്തിരുന്നു.പിറ്റേന്ന് രാവിലെ ഇയാളെക്കണ്ട് മദ്യപാനം നിർത്തിയിട്ട് തൊഴിലെടുത്താൽ മതിയെന്ന് വ്യക്തമാക്കി ,കണക്കുതീർത്ത് കൂലിയിനത്തിൽ നൽകാനുണ്ടായിരുന്ന തുകയും നൽകി.താമസിയാതെ ഇയാൾ ഭാര്യയെും മക്കളെയും കൊണ്ട്് വീട്ടിലേയ്ക്ക് തിരിച്ചു.ഇതാണ് ഈ സംഭവത്തിൽ എനിക്കറിയാവുന്ന വസ്തുതകൾ.വിജയൻ വ്യക്തമാക്കി.തോട്ടത്തിൽ പണിക്കായിട്ടാണ് പെൺകുട്ടിയെ കൊണ്ടുവന്നതെന്നും കേസൊതുക്കാൻ ശ്രമിച്ചു എന്നും മറ്റുമുള്ള ആരോപണങ്ങൾ ചിലർ പ്രചരിപ്പിക്കുന്നതായി അറിഞ്ഞു.ഇത് എന്തോ രാഷ്ട്രീയ ലക്ഷ്യംവച്ചുള്ളതാണെന്നാണ് കരുതുന്നതെന്നാണ് വിജയന്റെ പ്രതികപണം.
പട്ടിക ജാതി പട്ടിക വർഗ നിയമപ്രകാരം ദളിത് പെൺകുട്ടി ക്രൂരമായ മർദനത്തിന് ഇരയായിട്ടും താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സംഭവത്തിൽ നിസാരവൽക്കരിച്ചതും വിമർശനത്തിന് വിധേയരാകുന്നത്. പൊലീസിൽ വിവരം അറിയിക്കേണ്ട ഡോക്ടർ വിവരം മറച്ചുവച്ചതും ക്രിമിനൽ കുറ്റമാണ്. മൂന്ന് പൊലീസ് സ്റ്റേഷനുകൾ പരിധിയിൽ ഉണ്ടായിട്ടും പൊലീസ് കേസെടുക്കാനോ തയ്യാറായില്ല. തിങ്കളാഴ്ച രാത്രി 8 മണിയോടടുത്ത് ബൈസൺവാലി സ്കൂൾ ഗ്രൗണ്ടിൽ മർദ്ദനമേറ്റ് ശരീരഭാഗങ്ങളിൽ നീരുമെത്തിയ നിലയിലാണ് നാട്ടുകാർ 13-കാരിയെ കണ്ടെത്തുന്നത്.
രാജാക്കാട് സിഐ കാട്ടിയത് നഗ്നമായ കൃത്യവിലോപം
പെൺകുട്ടിയെ ഇവിടുത്തെ ഏലത്തോട്ടമുടമയായ വിജയനും രണ്ട് സ്ത്രീകൾക്കുമൊപ്പം പറഞ്ഞയച്ച വിവരമറിഞ്ഞാണ് മറുനാടൻ ഈ സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്്.വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം പെൺകുട്ടിയെ ഏലത്തോട്ടത്തിന്റെ ഉടമയായ വിജയൻ എന്നൊരാൾക്കും രണ്ട് സ്ത്രീകൾക്കുമൊപ്പം വിട്ടയച്ചെന്നും പെൺകുട്ടിയുടെ വീടിരിക്കുന്ന പ്രദേശം കുട്ടമ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാതിനാൽ ഇവിടുത്തെ ട്രൈബൽ പ്രമോട്ടറെ വിളിച്ച് പൊലീസ് വിവരം പറഞ്ഞിരുന്നെന്നും കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റാക്കണമെന്ന് കൊണ്ടുപോയവരോട് നിർദ്ദേശിച്ചിരുന്നെന്നുമായിരുന്നു രാജാക്കാട് സി ഐയുടെ പ്രതികരണം.
ആശുപത്രിയിൽ നിന്ന്ഇന്റിമേഷൻ ചെന്നിട്ടില്ലെന്ന് പൊലീസ്
അടിമാലി താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 13 -കാരിയെ അഡ്മിറ്റ് ചെയ്തതായി ഇന്റിമേഷൻ ലഭിച്ചോ എന്ന് അടിമാലി സിഐയോട് തിരക്കിയപ്പോൾ ഇല്ലന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ഇന്റിമേഷൻ ലഭിച്ചില്ലന്ന് കുട്ടമ്പുഴ പൊലീസും അറിയിച്ചു.സാധാരണ നിലയിൽ സർക്കാർ ആശുപത്രികളിൽ നിന്നും ലോക്കൽ സ്റ്റേഷനുകളിലേയ്ക്കാണ് ഇന്റിമേഷൻ നൽകാറുള്ളത്.ഇതുപ്രകാരമാണ് അടിമാലി പൊലീസിൽ ഇതെക്കുറിച്ചന്വേഷിച്ചത്.അടിമാലി താലൂക്ക് ആശുപത്രിയിൽ നിന്നും കുട്ടമ്പുഴ പൊലീസിലേയ്ക്ക് നേരിട്ട് ഇന്റിമേഷൻ പോയിരിക്കാമെന്ന് രാജക്കാട് സിഐ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കുട്ടമ്പുഴ പൊലീസിൽ വിളിച്ച് വിവരങ്ങളാരാഞ്ഞത്.
വാഹനങ്ങളുടെ വെളിച്ചം കാണുമ്പോൾ ഗ്രൗണ്ടിലേ ഇരുട്ടിലേയ്ക്ക് ഓടിമറയുകയും പോയിക്കഴിയുമ്പോൾ സമീപത്തെ റോഡിലേയ്ക്ക് ഇറങ്ങുകയും ചെയ്യുന്ന പെൺകുട്ടിയുടെ പ്രകൃതം കണ്ട് സംശയം തോന്നിയതിനാലാണ് നാട്ടുകാരിൽ ചിലർ അടുത്തുവിളിച്ച് പെൺകുട്ടിയോട് വിവരങ്ങളാരാഞ്ഞത്.മാമലക്കണ്ടത്തിനടുത്താണ് വീടെന്നും ജോലിക്കെന്നുപറഞ്ഞാണ് രണ്ടാനച്ഛൻ വീട്ടിൽ നിന്നും വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി കൊണ്ടുവന്നതെന്നും എതിർത്തപ്പോൾ വീട്ടിൽ വച്ചും വാഹനത്തിൽ വച്ചും ക്രൂരമായി മർദ്ദിച്ചെന്നും ബൈസൺവാലിയിൽ എത്തിയപ്പോൾ എസ്റ്റേറ്റ് ലയത്തിൽ വച്ചും മർദ്ദിച്ചെന്നും പെൺകുട്ടി പ്രതികരിച്ചത്.കൊാല്ലുമെന്ന് തോന്നിയതിനാലാണ് താമസസ്ഥലത്തുനിന്നും രക്ഷപെട്ടതെന്നുമായിരുന്നു പെൺകുട്ടി നാട്ടുകാരോട് വെളിപ്പെടുത്തിയത്.
സ്ഥലത്തുണ്ടായിരുന്ന ബിജെപി ദേവികുളം നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് എ സി പ്രതാപൻ ഉടൻ വിവരം ചൈൽഡ്ലൈൻ പ്രവർത്തകരെ അറിയിച്ചു.വിവരമറിഞ്ഞപ്പോൾ താൻ രാത്രി തന്നെ രാജക്കാട് സി ഐ യോട് സംഭവത്തിൽ കേസെടുത്തിട്ടുണ്ടോ എന്ന് തിരക്കിയെന്നും സംഭവം നടന്നത് രാജക്കാട് സ്റ്റേഷൻ പരിധിയിൽ അല്ലാത്തതിനാൽ കേസെടുത്തിട്ടില്ലന്നായിരുന്നു അദ്ദേഹം പ്രതികരിച്ചെതെന്നും ഇടുക്കി ചൈൽഡ്ലൈന്റെ മുഖ്യചുമലക്കരിൽ ഒരാളായ ജെയ്സ് പോൾ മറുനാടനോട് വ്യക്തമാക്കി.തനിക്ക് മർദ്ദനമേറ്റെന്നും രണ്ടാനച്ഛനാണ് മർദ്ദിച്ചതെന്നും സ്ഥലത്തെത്തിയ പൊലീസിനോട് പെൺകുട്ടി വിശദമാക്കിയെന്നാണ് സ്ഥത്തുണ്ടായിരുന്നവർ വ്യക്തമാക്കുന്നത്.
ഇപ്രകാരമാണ് കാര്യങ്ങളുടെ കിടപ്പുവശമെങ്കിൽ പെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻ തന്റെ സ്റ്റേഷനിൽ ഇക്കാര്യത്തിന് കേസെടുക്കുകയും കൂടുതൽ അന്വേഷണങ്ങൾക്കായി ഈ കേസ്സ് പെൺകുട്ടിയുടെ താമസസ്ഥലത്തെ സ്റ്റേഷനിലേയ്ക്ക് കൈമാറുകയുമാണ് ചെയ്യേണ്ടിയിരുന്നതെന്നാണ് ഹൈക്കോടതിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനായ അഡ്വ.തോമസ്സ് ആനക്കല്ലുങ്കൽ ചൂണ്ടിക്കാട്ടുന്നത്.
ബെസൺവാലി സ്കൂൾഗ്രൗണ്ടിൽ കണ്ടെത്തുമ്പോൾ നാട്ടുകാരിലെ പ്രയംചെന്ന സ്ത്രീയോട് പെൺകുട്ടി രണ്ടാനച്ഛന്റെ കൊടുംക്രൂരതകളെകുറിച്ച് വെളിപ്പെടുത്തിയതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.പരസ്യമായി പെൺകുട്ടി വെളിപ്പെടുത്തിയത് നരാധമനായ ഇയാളുടെ ചെയ്തികളുടെ ഒരു ഭാഗം മാത്രമാണെന്നും അൽപ്പമെങ്കിലും മനുഷ്യത്വം ഉള്ളവർക്ക് കേട്ടിരിക്കാൻ പോലും കഴിയാത്രത്ര ഉപദ്രവമാണ് ഇയാളിൽ നിന്നും പെൺകുട്ടിക്ക് നേരിടേണ്ടിവന്നതെന്നും ഈ സ്ത്രീ അടുപ്പക്കാരിൽ ചിലരോട് സൂചിപ്പിച്ചതായും അറിയുന്നു.
പെൺകുട്ടിയെ ആക്രമിച്ചതും നിർബന്ധിച്ച് ജോലിക്ക് കൊണ്ടുവന്നതും ജാമ്യമില്ലവകുപ്പുപ്രകാരം കേസെടുക്കേണ്ട കുറ്റമാണെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.നാട്ടിലാകെ പാട്ടാവുകയും മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിട്ടും സംഭവത്തിന്റെ പേരിൽ രാജക്കാട്,അടിമാലി ,കുട്ടമ്പുഴ പൊലീസ് സ്റ്റേഷനുകളിൽ ഇതുവരെ കേസ്സ് രജിസ്റ്റർ ചെയ്തിട്ടില്ലന്നാണ് വിവരം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്