ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്താൽ എത്ര മാസം കൊണ്ടു ഉപഭോക്താവിന് ഗുണം ലഭിക്കും? പത്ത് ലക്ഷം രൂപയുടെ പോളിസി എടുത്തിട്ടും കോഴിക്കോട് സ്വദേശിക്ക് ക്ലെയിം നിഷേധിക്കപ്പെട്ടത് പോളിസി എടുത്തിട്ടു ഒരു മാസമേ ആയുള്ളൂ എന്ന കാരണത്താൽ; സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിനെതിരെ പരാതി നൽകിയത് ടോമി കൂരാച്ചുണ്ട്; ബാക്ക് പെയിൻ ചികിത്സക്ക് ക്ലെയിം ചെയ്തതിനാലാണ് പണം ലഭിക്കാത്തതെന്ന് സ്റ്റാർ ഹെൽത്തിന്റെ വിശദീകരണം
എം മനോജ് കുമാർ
കോഴിക്കോട്: അനാവശ്യ തടസവാദങ്ങൾ പറഞ്ഞു ഇൻഷുറൻസ് ക്ലെയിമുകൾ നിഷേധിക്കുന്നത് ഇൻഷൂറൻസ് കമ്പനികളുടെ പതിവ് പരിപാടിയാണ്. ഇൻഷൂറൻസ് പോളിസി കൈവശമുണ്ടെങ്കിലും ക്ലൈം നിരസിക്കപ്പെടുന്നത് പല കാരണങ്ങളാലാകും. ഒട്ടനവധി ചതിക്കുഴികളാണ് ആരോഗ്യ ഇൻഷൂറൻസിൽ ചേർന്ന ഉപഭോക്താവിനെ കാത്തിരിക്കുന്നത്. സർജറിയിൽ തുക ലഭിക്കാതിരിക്കുക. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ഡിസ്ചാർജ് ചെയ്യുന്ന വേളയിൽ ഈ രോഗം ക്ലെയിമിന്റെ പരിധിയിൽ വരില്ല എന്ന് പറഞ്ഞു ക്ലൈം നിഷേധിക്കുക. തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾ ഉപഭോക്താവിനെ കാത്തിരിക്കുന്നുണ്ട്. ഏതൊക്കെ രോഗങ്ങൾക്ക്, സർജറികൾക്ക് പരിരക്ഷ കിട്ടും എന്നും പോളിസിയിൽ ചേർന്ന് എത്ര കാലം കഴിഞ്ഞാലാണ് പരിരക്ഷയ്ക്ക് അർഹത വരുന്നത് എന്നൊക്കെ ചുഴിഞ്ഞു ചോദിച്ച് മനസിലാക്കിയില്ലെങ്കിൽ വൻ തുകയുടെ പോളിസി കയ്യിലുണ്ടായിട്ടും ഫലം ലഭിച്ചെന്നു വരില്ല. ഈ രീതിയിൽ ഒരു പരാതിയാണ് കോഴിക്കോട് കൂരാച്ചുണ്ടിൽ നിന്നും വന്നിരിക്കുന്നത്.
പോളിസി എടുത്തിട്ടു ഒരു മാസം കഴിഞ്ഞതേയുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ രംഗത്തെ പ്രമുഖ ഇൻഷൂറൻസ് ഏജൻസിയായ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് പരിരക്ഷ ഉപഭോക്താവിന് നിഷേധിച്ചത്. പത്ത് ലക്ഷം രൂപയുടെ പോളിസി കയ്യിലുണ്ടായിട്ടും ക്ലൈം നിഷേധിക്കപ്പെട്ട അനുഭവമാണ് പോളിസി ഉടമയ്ക്ക് വന്നത്. ആരോഗ്യ ഇൻഷൂറൻസ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് കൂരാച്ചുണ്ടിൽ വന്ന പ്രശ്നം ഇപ്പോൾ പൊലീസ് സ്റ്റേഷനിൽ എത്തിയിരിക്കുകയാണ്. കൂരാച്ചുണ്ട് സ്വദേശി ടോമിയാണ് പരാതിയുമായി കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനിൽ എത്തിയത്. സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിനെതിരെയാണ് ടോമി കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പത്ത് ലക്ഷം രൂപയുടെ ഇൻഷൂറൻസ് പോളിസിയിൽ മകനെയും ഭാര്യയെയും ചേർത്തിട്ടും അവിചാരിതമായി മകന് വേണ്ടി വന്ന സർജറിയിൽ ഒരു ലക്ഷത്തോളം രൂപ സ്വന്തം കയ്യിൽ നിന്ന് നൽകേണ്ടി വന്നു എന്നാണ് ടോമിയുടെ പരാതി.
18516 രൂപയാണ് ഒരു വർഷത്തെ പ്രീമിയമായി ടോമി മകനും കുടുംബത്തിനും വേണ്ടി അടച്ചത്. പക്ഷെ ഒരു സർജറി വേണ്ടി വന്നപ്പോൾ തുക കയ്യിൽ നിന്നും നൽകേണ്ടി വന്നു. തന്നെ തെറ്റിദ്ധരിപ്പിച്ചു. ഒരു വർഷത്തേക്ക് എല്ലാവിധ ഇൻഷൂറൻസ് പരിരക്ഷയും ലഭ്യമാകുമെന്ന് പറഞ്ഞു പോളിസിയിൽ ചേർത്ത സ്റ്റാർ ഹെൽത്ത് ഒരു സർജറി വന്ന സമയത്ത് കൈയൊഴിഞ്ഞു എന്നാണ് പരാതിയിൽ പറയുന്നത്. പോളിസിക്ക് ഒരു മാസം കാലയളവ് മാത്രമാണ് ആയത്. അതിനാൽ പോളിസി നൽകാൻ കഴിയില്ലെന്ന് സ്റ്റാർ ഹെൽത്ത് മറുനാടനോട് പറഞ്ഞത്. എന്നാൽ ഈ കാര്യം ടോമി നിഷേധിക്കുകയാണ്. സ്റ്റാർ ഹെൽത്ത് ഏജന്റുമാർ തന്റെ അടുത്തേക്ക് വന്നാണ് പോളിസി ചേർപ്പിച്ചത്. താൻ അവരെ തിരഞ്ഞു പോയതല്ല. മകന് പോളിസി വേണം എന്ന് പറഞ്ഞില്ല.
സ്റ്റാർ ഹെൽത്ത് ഏജന്റായ ലൗലി വീട്ടിൽ വന്നു ആദ്യം എനിക്കും എന്റെ ഭാര്യയ്ക്കും പോളിസി എടുത്ത് തന്നെ. രണ്ടു വർഷമായി ആ പോളിസി അടയ്ക്കുന്നുണ്ട്. ഒരു രൂപ പോലും അതിന്റെ ക്ലെയിമിന് പോയിട്ടില്ല. അത് കഴിഞ്ഞു മകളെയും അവർ പോളിസിയിൽ ചേർപ്പിച്ചു. പിന്നീട് വന്നു അവരുടെ ക്വാട്ട തികയ്ക്കണം. അതിനു വേറെ ആർക്കെങ്കിലും കൂടി പോളിസി നൽകാൻ കഴിയുമോ എന്ന് ചോദിച്ചപ്പൊഴാണ് സിങ്കപ്പൂരിലെ മകന്റെ കാര്യം പറയുകയും അവനെയും കുടുബത്തെയും പോളിസിയിൽ ചേർത്തത്. അവിചാരിതമായി സർജറി വേണ്ടി വന്നപ്പോൾ ഒരു മാസം ആയതേയുള്ളൂ എന്ന് പറഞ്ഞു പരിരക്ഷ നൽകിയില്ല. തനിക്ക് സ്റ്റാർ ഹെൽത്ത് എജന്ടുമാരിൽ നിന്നും അനുഭവിക്കേണ്ടി വന്നത് കയ്പ്പ് നിറഞ്ഞ അനുഭവവും. ഒരു ലക്ഷത്തോളം രൂപ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് സ്വന്തം കയ്യിൽ നിന്നും നൽകി. പിന്നെ എന്തിനാണ് ഈ ഇൻഷൂറൻസ് പരിരക്ഷ എന്നാണ് ടോമി ചോദിക്കുന്നത്.
കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത് കൂടാതെ കൺസ്യൂമർ കോടതിയിലും പരാതി നൽകുവാൻ ഒരുങ്ങുകയാണ് ടോമി. ഈ വാർത്ത നിങ്ങൾ നൽകണം. ഇത് സ്റ്റാർ ഹെൽത്ത് പോലുള്ള പോളിസിയിൽ ചേർന്നവർക്ക് സഹായകരമാകും. ഏജന്റുമാർ ക്വാട്ട തികയ്ക്കാൻ എന്നൊക്കെ പറഞ്ഞു ആളുകളെ ചേർക്കും. പക്ഷെ പല പ്രശ്നങ്ങളും ഇതിൽ കാണും. അതവർ മറച്ച് വയ്ക്കും. നമുക്ക് ഒരാവശ്യത്തിനു ആശുപത്രിയിൽ പോകേണ്ടി വന്നാൽ ക്ലൈം ലഭിക്കില്ല. സ്വന്തം കയ്യിൽ നിന്ന് പണം നൽകേണ്ടി വരും. ഇവരുടെ കയ്പ് നിറഞ്ഞ അനുഭവവും നേരിടേണ്ടി വരും. അതുകൊണ്ട് സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിൽ ചേരുന്നവർ ശ്രദ്ധിച്ച് ചേരുക. എല്ലാ കാര്യങ്ങളും അന്വേഷിച്ച് മനസിലാക്കി മാത്രം ചേരുക. അല്ലെങ്കിൽ നമ്മുടെ കയ്യിൽ നിന്നും പണം പോവും. പോളിസി ലഭിക്കുകയും ഇല്ല-ടോമി മറുനാടനോട് പറഞ്ഞു. ഇൻഷൂറൻസ് നിഷേധിക്കപ്പെട്ട അനുഭവം ടോമി പറഞ്ഞത് ഇങ്ങനെ:
ഇൻഷൂറൻസ് കഥ ടോമി പറയുന്നത് ഇങ്ങനെ:
എന്റെ വീടിനു അടുത്തുള്ള ലൗലി ജോസഫാണ് എന്നെക്കൊണ്ട് ആരോഗ്യ ഇൻഷൂറൻസ് എടുപ്പിച്ചത്. രണ്ടു വർഷം മുൻപാണ് ഇൻഷൂറൻസ് എടുപ്പിച്ചത്. എനിക്കും ഭാര്യയ്ക്കും വേണ്ടിയായിരുന്നു അത്. രണ്ടു വര്ഷം കൊണ്ട് 52000 രൂപ അടച്ചു. . മൂന്നു പേരെ കൂടി ഇൻഷൂറൻസിൽ ചേർത്ത് തരാമോ എന്നാണ് ചോദിച്ചത്. അപ്പോൾ എന്റെ മോളുടെ കുട്ടികൾ ഉണ്ടായിരുന്നു ഇവിടെ. അവരെ ചേർത്തു കൊള്ളാൻ ഞാൻ പറഞ്ഞു. എനിക്ക് ടാർജറ്റ് തികയ്ക്കേണ്ട ആവശ്യമുണ്ട്. അതിനാൽ കുറച്ചു പേർ കൂടി ഹെൽത്ത് ഇൻഷൂറൻസിൽ ചേർത്ത് തരണം എന്ന് പറഞ്ഞു. രണ്ടു കുട്ടികളും എന്റെ മോളെയുമാണ് ആ ഇൻഷൂറൻസിൽ ഞാൻ ചേർത്തത്. കഴിഞ്ഞ മാസം ഇതേ ലൗലി എന്റെ അടുത്ത് വന്നു ഒരാളെകൂടി കിട്ടുമോ എന്ന് ചോദിച്ചു. ഇനി ചേർക്കാനുള്ളത് എന്റെ മകന്റെ പേരിലാണ്. അവൻ സിംഗപ്പൂരാണ്. ഈ മാസം വരുമെന്ന് ഞാൻ പറഞ്ഞു. അവനും അവന്റെ ഭാര്യയ്ക്കും ഇൻഷൂറൻസ് ചേർക്കാം എന്ന് പറഞ്ഞു. കഴിഞ്ഞ വർഷമാണ് അവരുടെ വിവാഹം കഴിഞ്ഞത്. മകനും ഭാര്യയ്ക്കും കൂടി ഇൻഷൂറൻസ് എടുക്കാം എന്ന് പറഞ്ഞു. പത്ത് ലക്ഷം രൂപ കവറേജ് ഉണ്ട് എന്ന് പറഞ്ഞു. പിഎം.സന്തോഷ് എന്ന ആളുടെ അക്കൗണ്ട് നമ്പറിലേക്ക് കാഷ് ഇടണം എന്ന് പറഞ്ഞു.
അങ്ങനെയാണ് സ്റ്റാർ ഹെൽത്തിന്റെ പോളിസിയിൽ മകനെ കൂടി ചേർത്തത്. പത്ത് ലക്ഷം രൂപയുടെ കവറേജ് ആണ് എല്ലാവിധ ബെനിഫിറ്റും കിട്ടും എന്ന് പറഞ്ഞു. അങ്ങനെ മകനെയും ഭാര്യയെയും കൂടി പോളിസിയിൽ ചേർത്തു. മകൻ സിംഗപ്പൂരിൽ നിന്നും വന്നപ്പോൾ ക്വാറന്റൈനിൽ ആയി. ഈ സമയത്ത് മകന്റെ പുറത്ത് നീര് വന്നു. അത് ഡോക്ടറെ കാണിച്ചപ്പോൾ ഞരമ്പ് ഡിസ്കിന്റെ എടുത്ത് തട്ടുന്നതാണ് ഇതാണ് നീരിന്റെ കാരണം എന്ന് പറഞ്ഞു. ചെറിയ സർജറി വഴി ഇത് മാറ്റാം എന്ന് പറഞ്ഞു. അത് ചെയ്യാം എന്ന് ഞാൻ ഡോക്ടറോട് പറഞ്ഞു. ഇൻഷൂറൻസ് ഉണ്ടോ എന്ന് ചോദിച്ചു. സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുത്തിട്ടുണ്ട് എന്ന് പറഞ്ഞു. പേപ്പർ എല്ലാം ആശുപത്രിയിൽ കൊടുത്തിട്ട് പോകാൻ പറഞ്ഞു. ബേബി മെമോറിയൽ ആശുപത്രിയിലായിരുന്നു സർജറി തീരുമാനിച്ചത്. അവർ ഒരു ഫോം തന്നു. ഞങ്ങൾ അത് ഫിൽ ചെയ്ത് നൽകി. ഞങ്ങൾ പിറ്റേന്ന് അഡ്മിറ്റ് ആയി. അപ്പോൾ ഈ സന്തോഷ് ഫോൺ ചെയ്ത് എന്നോടു പറഞ്ഞു നിങ്ങളുടെ മകൻ ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്നു ഞാൻ മറുപടി നൽകി.
നിങ്ങൾക്ക് ഇൻഷൂറൻസ് ലഭിക്കില്ല എന്ന് പറഞ്ഞു. എന്തുകൊണ്ടാണ് എന്ന് ചോദിച്ചപ്പോൾ ഈ സർജറിക്ക് പോളിസി എടുത്ത് രണ്ടു വര്ഷം കഴിയണം എന്നാണ് മറുപടി നൽകിയത്. ഒരു കൊല്ലത്തെ പോളിസിയാണ് എടുത്തത്. ആ പോളിസിക്ക് എങ്ങനെയാണ് രണ്ടു വര്ഷം കഴിഞ്ഞുമാത്രം ഇൻഷൂറൻസ് എന്നാണ് ഞാൻ ചോദിച്ചത്. നിങ്ങൾ ഞാൻ പറയുന്നത് കേട്ടാൽ മതി എന്നാണ് സന്തോഷ് പറഞ്ഞത്. നിങ്ങൾ ഈ പറയുന്നത് ന്യായമാണോ എന്ന് ഞാൻ തിരികെ ചോദിച്ചു. പോളിസി എടുത്ത് രണ്ടു വർഷം കഴിഞ്ഞു മാത്രം ഇൻഷൂറൻസ് എന്ന് പറഞ്ഞത് എനിക്ക് മനസിലായില്ല. ഇത് ആദ്യം എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ഞാൻ തിരികെ ചോദിച്ചു. ഞാൻ പറയുന്നത് കേട്ടാൽ മതി എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. എനിക്ക് എന്ത് ചെയ്യാൻ കഴിയും. ഞാൻ ഫോൺ വെച്ചു. ഞാൻ ഫെയ്സ് ബുക്കിൽ ഈ കാര്യം രേഖപ്പെടുത്തും. അറിയിക്കാൻ ഉള്ളവരെ അറിയിക്കും എന്നും പറഞ്ഞു. നിങ്ങൾ ഒരു വർഷത്തെ പോളിസി എടുത്തിട്ടു.... എന്നൊക്കെ പറഞ്ഞിട്ട് എന്നെ രണ്ടു ഭയപ്പെടുത്തൽ... ആശുപത്രിയിൽ ആയതിനാൽ ഞാൻ ഒന്നും പറഞ്ഞില്ല. സർജറിക്ക് ഒരു ലക്ഷം രൂപയായി. ആ തുക സ്വന്തം കയ്യിൽ നിന്നും അടച്ചു.
പത്ത് ലക്ഷം രൂപയുടെ പോളിസി കയ്യിലുണ്ടായിട്ടാണ് ഒരു ലക്ഷം രൂപ കയ്യിൽ നിന്നും എടുത്ത് അടയ്ക്കേണ്ടി വന്നത്. കഴിഞ്ഞ ആഴ്ചയിലാണ് സർജറി നടന്നത്. രണ്ടു വർഷം പോളിസി അടയ്ക്കണം. എന്നിട്ടേ ഈ രീതിയിലുള്ള സർജറിക്ക് തുക അനുവദിക്കാൻ കഴിയൂ എന്നാണ് സന്തോഷ് പറഞ്ഞത്. വിവിധ സ്കീമുകളിൽ എനിക്കും ഭാര്യയ്ക്കും മകൾക്കും കുട്ടിക്കും മകനും ഭാര്യയ്ക്കുമായി വിവിധ പോളിസികളിൽ എൺപതിനായിരം രൂപയോളം ഞാൻ നൽകി കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്ത പോളിസികളിൽ ആയാണ് ഇവർക്ക് ഞാൻ അത് നൽകിയത്. അത് രണ്ടു വർഷത്തോളമായി. ഞങ്ങൾ ഒരു രൂപപോലും പോളിസിയുടെ പേരിൽ വാങ്ങിയിട്ടില്ല. മകന്റെ പോളിസി ഒരു മാസം ആയിട്ടെയുള്ളൂ. പോളിസി ചേർന്ന ശേഷമാണ് അവനു അസുഖം വന്നത്. അത് മുൻകൂട്ടി ഉണ്ടായിരുന്ന അസുഖമല്ല. പുറത്ത് നീർക്കെട്ടു ആണ് വന്നത്. അതിനാണ് സർജറി ചെയ്തത്. ആ സർജറിക്ക് പോളിസി കവറേജ് തരേണ്ടതായിരുന്നു. പത്ത് ലക്ഷം രൂപയുടെ പോളിസി എടുത്ത് പറ്റിക്കുകയാണ് സ്റ്റാർ ഹെൽത്ത് ചെയ്തത്. ഇതൊന്നും അവർ ആദ്യം പറഞ്ഞില്ല. ഞാൻ കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്:
എന്റെ മകന്റെ പേരിൽ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിൽ നിന്നും അവരുടെ ഏജന്റായ ലൗലി ജോർജ്, സന്തോഷ് കുമാർ എന്നിവർ വഴി പത്ത് ലക്ഷം രൂപയുടെ പോളിസി എടുക്കുകയുണ്ടായി. 10 ലക്ഷം ക്ലൈം കിട്ടും എന്നെ തെറ്റിദ്ധരിപ്പിച്ചാണ് പോളിസി എടുപ്പിച്ചത്. ഒരു വർഷത്തെ പോളിസി തുകയായ 18516 രൂപ സന്തോഷ് കുമാറിന്റെ അക്കൗണ്ടിലേക്ക് അടച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മാസം 18 നു ആണ് പോളിസി തുക അടച്ചത്. നിർഭാഗ്യവശാൽ സെപ്റ്റംബർ മാസം 22 നു എന്റെ മകൻ ബേബി മെമോറിയൽ ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടി വന്നു. ഡോക്ടർമാർ എമർജൻസിയായി ഒരു ഓപ്പറേഷൻ നിർദ്ദേശിച്ചു. ആശുപത്രിയിലെ സ്റ്റാർ ഹെൽത്ത് ഓഫീസിൽ അറിയിച്ചു. എന്നാൽ ഒരു വർഷത്തേക്ക് എല്ലാ വിധ ക്ലൈമുകളും ഓഫർ ചെയ്ത സ്റ്റാർ ഹെൽത്ത് എന്നാൽ സർജറി സമയത്ത് ക്ലൈം നിരാകരിക്കുകയും ക്ലൈമിന് അർഹതയില്ല എന്ന് അറിയിക്കുകയും ചെയ്തു. ഏജന്റുമാരെ വിശ്വസിച്ചാണ് സ്റ്റാർ ഹെലത്തിൽ പണം അടച്ചത്. സ്റ്റാർ ഹെൽത്ത് എന്നെ വഞ്ചിക്കുകയും മാനസികമായി തകർക്കുകയും ചെയ്തു. എനിക്കുണ്ടായ കഷ്ട നഷ്ടങ്ങൾക്ക് ഉചിതമായ പരിഹാരം നൽകണം. സ്റ്റാർ ഹെൽത്ത് പോളിസി അടക്കമുള്ള രേഖകൾ ഒപ്പം വയ്ക്കുന്നു.
സ്റ്റാർ ഹെൽത്ത് എജന്റ്റ് സന്തോഷിന്റെ വിശദീകരണം:
ഓഗസ്റ്റ് മാസമാണ് സ്റ്റാർ ഹെൽത്ത് പോളിസി ടോമി എടുക്കുന്നത്. സിംഗപ്പൂരിലുള്ള മകന് വേണ്ടിയാണ് പോളിസി എടുക്കുന്നത്. പോളിസികൾക്ക് അതിന്റേതായ കണ്ടീഷൻസ് ഉണ്ട്. പോളിസി എടുത്ത് ഒരു മാസവും ഒരു ദിവസവും മാത്രെമേ ആയിട്ടുള്ളൂ. സിംഗപ്പൂരിൽ നിന്ന് വന്ന ശേഷം ബാക്ക് പെയിൻ ആണ് മകന് വന്നത്. ഓർത്തോ സംബന്ധമായ പ്രശ്നമാണ് വന്നത്. ഒരു നീർക്കെട്ട് വന്നത്. പോളിസി എടുത്ത് രണ്ടു വർഷത്തേക്ക് ജോയിന്റ് പെയിൻ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഒരു ക്ലൈമും നൽകില്ല. ജോയിന്റ് പെയിൻ, ജോയിന്റ് നീർക്കെട്ട്, സ്റ്റോൺ, പൈൽസ്, കാറ്ററാക്റ്റ് സർജറി ഇതുപോലുള്ള സംഭവങ്ങൾക്ക് ഒന്നും ഈ കാലയളവിൽ പോളിസി ലഭിക്കില്ല. പോളിസി എടുത്തിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂ. പോളിസി ഡ്രാഫ്റ്റ് ചെയ്യുന്ന സമയത്ത് ഇത് പറഞ്ഞതാണ്. ഇന്നയിന്ന രോഗങ്ങൾക്ക് പോളിസി കിട്ടും ഇന്നയിന്ന കാര്യങ്ങൾക്ക് ലഭിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. മെയിൽ വഴി പോളിസി അയച്ച് നൽകിയിട്ടുണ്ട്.
പോളിസി എടുത്ത് മുപ്പത്തി രണ്ടാമത് ദിവസം ക്ലെയിമിന് പോയി. ഒരു കമ്പനിയും ഈ കാലയളവിൽ ക്ലൈം നൽകില്ല. ജോയിന്റ് പെയിൻ മനസിലാക്കി സർജറിയുടെ ആവശ്യം തിരിച്ചറിഞ്ഞാണ് അവർ പോളിസി എടുത്തത് എന്ന് ഞങ്ങൾക്ക് സംശയം തോന്നാം. പോളിസി എടുത്ത് ഒരു മാസത്തിനുള്ളിൽ ആണ് ഈ കാലയളവിൽ ക്ലൈം നൽകാൻ കഴിയാത്ത സർജറിക്ക് അവർ പോകുന്നത്. ഇതും മനസിലാക്കണം. പോളിസി എടുത്ത് മുപ്പത് ദിവസത്തിനു ശേഷം കാൻസർ വന്നയാളിനു ക്ലൈം ഞങ്ങൾ നൽകിയിട്ടുണ്ട്. ഹൃദയ സർജറി വന്നയാൾക്ക് ക്ലൈം വാങ്ങി നൽകിയിട്ടുണ്ട്. മേജർ അപകടങ്ങൾക്ക് ക്ലൈം നൽകിയിട്ടുണ്ട്. ടോമി പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിപ്പിച്ചു. പാർട്ടികളെക്കൊണ്ട് വിളിപ്പിച്ചു. അവർക്ക് കൺസ്യൂമർ കോർട്ടിൽ പോകാം. പോളിസിയുടെ പണം തിരികെ നൽകാൻ ആവശ്യപ്പെടാം. ഇതൊന്നും ചെയ്യാതെ പൊലീസിൽ പരാതിപ്പെടാം. അതൊന്നും ചെയ്തില്ല-സന്തോഷ് പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്