കേംബ്രിഡ്ജിനില്ലാത്ത കൊമ്പ് എങ്ങനെ ഡെറം യൂണിവേഴ്സിറ്റിക്ക് ഉണ്ടായി? ഹിന്ദു വിരുദ്ധ നിലപാടെന്ന് ആരോപണം; ഓൺലൈൻ ലോകത്തു വിഷയം ചൂടുപിടിക്കുന്നു; പ്രതിഷേധം കനക്കുന്നത് അമേരിക്കയിൽ നിന്നും; മറ്റു മതങ്ങൾക്ക് പ്രത്യേക ശ്രദ്ധ കിട്ടുമ്പോൾ ഹിന്ദു വിദ്യാർത്ഥികളെ ഒഴിവാക്കുന്നു എന്ന് ആക്ഷേപം; വിവാദം കൊഴുക്കുന്നു
മറുനാടൻ ഡെസ്ക്
ലണ്ടൻ: ഹിന്ദുത്വം കൂടുതൽ ഗൗരവത്തോടെ പഠന വിഷയമാക്കേണ്ടതാണെന്നു കേംബ്രിഡ്ജ് സർവകലാശാലയുടെ തീരുമാനം അടുത്തിടെയാണ് മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തത്. ഇതിനായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഒട്ടേറെ കാര്യങ്ങൾ നടപ്പാക്കാൻ ഒരുങ്ങുകയുമാണ്. കൂടുതലായി ഇന്ത്യൻ വിദ്യാർത്ഥികൾ യുകെ സർവകലാശാലകളിൽ എത്തികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേംബ്രിഡ്ജിന്റെ തീരുമാനം വലിയ പ്രാധാന്യത്തോടെയാണ് ലോക വിദ്യാഭ്യാസ രംഗം തന്നെ വീക്ഷിക്കുന്നത്.
എന്നാൽ അതേസമയം ബ്രിട്ടനിലെ തന്നെ മറ്റൊരു പ്രധാന സർവകലാശാല ഏകദേശം സമാനമായ കാര്യത്തിൽ പുലിവാൽ പിടിക്കുന്നു. ഇംഗ്ലണ്ടിന്റെ വടക്കേ അറ്റത്തുള്ള പ്രധാന സർവ്വകലാശാലകളിൽ ഒന്നായ ഡെറം യൂണിവേഴ്സിറ്റിയാണ് ഹിന്ദു വിരുദ്ധ നീക്കം എന്ന ആരോപണം നേരിടുന്നത്. ഈ സർവ്വകലാശാലയിൽ മറ്റു മത വിഭാഗങ്ങൾക്ക് ലഭിക്കുന്ന പ്രധാന്യം ഹിന്ദു വിദ്യാർത്ഥികൾക്ക് ലഭിക്കുന്നില്ല എന്നതാണ് പ്രധാന ആക്ഷേപം. ഇക്കാര്യം സർവ്വകലാശാലയെ നേരിട്ട് എഴുതി അറിയിച്ചപ്പോൾ നിസഹകരണ മറുപടിയാണ് ലഭിച്ചതെന്നും അമേരിക്കയിൽ നിന്നുള്ള ഹിന്ദു മത പ്രചാരകർ ആരോപിക്കുന്നു.
യുകെയിൽ ഇന്ത്യൻ സമൂഹവും ഹിന്ദുത്വ പ്രചാരണ ഫോറങ്ങളും ഒക്കെ സജീവം ആണെങ്കിലും ഡെറം യൂണിവേഴ്സിറ്റിക്കെതിരെ ഇനിയും കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയം. അതേസമയം യുകെയിലെ പല മാധ്യമങ്ങളും ഈ വിഷയം ഏറ്റെടുത്തിട്ടുണ്ട് എന്നതും പ്രധാനമാണ്. എന്നാൽ തങ്ങൾ ബഹുസ്വര സംസ്കാരത്തിന്റെ ഭാഗമായി തന്നെ നിലകൊള്ളും എന്നതാണ് ഡെറം സർവകലാശാലയുടെ നിലപാട്. എന്നാൽ സർവ്വകലാശാല പറയുന്നത് ശരിയായ നിലപാടല്ല എന്നും ഇക്കാര്യത്തിൽ ബ്രിട്ടീഷ് സർക്കാരിന്റെ ഇടപെടൽ അത്യാവശ്യം ആയിരിക്കുകയാണ് എന്നുമാണ് നെവാദ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹിന്ദു ആക്ടിവിസ്റ്റ് രാജൻ സെഡ് പറയുന്നത്.
പ്രതിഷേധക്കാർ ഉന്നയിക്കുന്ന പ്രത്യേക വിഷയങ്ങൾ എടുത്തു പറയാതെ സാധാരണ ഗതിയിൽ ഉള്ള മറുപടിയാണ് ഇക്കഴിഞ്ഞ സെപ്റ്റംബർ 30നു ഡെറം യൂണിവേഴ്സിറ്റി ഡെപ്യൂട്ടി ഡയറക്ടർ ഫോർ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ ചുമതലയുള്ള ക്ലെയർ എം വിറ്റിലോ നൽകിയിരിക്കുന്നത്. ''യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർ ഉൾപ്പെടെ ജീവനക്കാർക്കും അവരുടെ മതപരമായ സ്വാതന്ത്ര്യം സർവകലാശാല അനുവദിക്കുന്നു. ഇക്കാര്യത്തിൽ ഏതു തരം ചർച്ചകൾക്കും തങ്ങൾ തയ്യാറാണ്.'' ഇങ്ങനെ നൽകിയ മറുപടിയിൽ തങ്ങൾ തൃപ്തരല്ല എന്നാണ് രാജൻ സെഡ് ഉൾപ്പെടെയുള്ള ഹിന്ദു ആക്ടിവിസ്റ്റുകളുടെ നിലപാട്.
യൂണിവേഴ്സിറ്റിയിലെ ഹിന്ദു വിശ്വാസികളായ വിദ്യാർത്ഥികൾക്ക് തൊട്ടടുത്ത ന്യൂകാസിൽ, മിഡിൽബറോ ടൗണുകളിൽ ആരാധനയ്ക്ക് അവസരം ഉണ്ടെന്നും സർവ്വകലാശാല പറയുന്നു. എന്നാൽ ഇവിടെയുള്ള ക്ഷേത്രങ്ങളും മറ്റു ആരാധനാലയങ്ങളും പ്രത്യേക വിഭാഗം ആളുകൾ നിയന്ത്രിക്കുന്നതാണ്. അതിൽ സർവ്വകലാശാലക്ക് യാതൊരു പങ്കാളിത്തവുമില്ല. എന്നാൽ സമീപ പ്രദേശത്തെ ഹിന്ദു ആരാധനാലയങ്ങളുടെ കാര്യം പറഞ്ഞു ഹിന്ദു മതത്തെ തുടർച്ചയായി അവഹേളിക്കുന്ന നിലപാട് ഇനിയും തിരുത്താൻ സമയം ഉണ്ടെന്നും അതാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ഹിന്ദു ആക്ടിവിസ്റ്റുകളുടെ നിലപാട്.
മറ്റു മതവിഭാഗങ്ങളിൽ പെട്ടവർക്ക് ആരാധന നടത്താൻ പ്രാർത്ഥന കേന്ദ്രങ്ങളും അവരുടെ പുരോഹിതരും യൂണിവേഴ്സിറ്റിയിൽ തന്നെ ലഭ്യമാകുമ്പോൾ എന്തുകൊണ്ട് അത്തരം അവസരം ഹിന്ദു വിദ്യാർത്ഥികൾക്ക് നിഷേധിക്കപ്പെടുന്നു എന്നാണ് പരാതിക്കാരുടെ പ്രധാന ചോദ്യം. മറ്റുള്ളവർക്കുള്ളതിൽ നിന്നും അധികമായി ഒന്നും തങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും എന്നാൽ തുല്യമായ പരിഗണന നൽകാൻ എന്താണ് യൂണിവേഴ്സിറ്റിയെ തടയുന്നത് എന്നറിയാൻ തങ്ങൾക്കു അവകാശം ഉണ്ടെന്നുമാണ് പരാതിക്കാരുടെ പ്രധാന വാദം.
നൂറു കണക്കിന് ഹിന്ദു വിശ്വാസികളായവർ വിദ്യാർത്ഥികളായും അദ്ധ്യാപകരായും മറ്റു ജീവനക്കാരായും ഉള്ളപ്പോൾ ഒരു ചെറിയ പ്രാർത്ഥന ഇടം നൽകാനും മറ്റു മതങ്ങൾക്ക് അനുവദിച്ച സൗകര്യം ഹിന്ദു വിശ്വാസികൾക്ക് അനുവദിക്കാനും സർവ്വകലാശാലയ്ക്കു നിയമപരമായ ബാധ്യത ഉണ്ടെന്നാണ് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നത്. സമത്വ സമീപനം എന്ന് പരസ്യം ചെയ്യുന്ന സർവ്വകലാശാല അതിനെതിരായ പ്രവർത്തനമാണ് നടത്തുന്നതെന്നും പരാതിയിൽ തുടരുന്നു. നിലവിൽ ഡെറം യൂണിവേഴ്സിറ്റിയിൽ ആറു ക്രിസ്ത്യൻ, യഹൂദ, മുസ്ലിം, ബുദ്ധ വിശ്വാസികൾക്കായി ഓരോ പുരോഹിതർ വീതം ഉള്ളപ്പോഴാണ് ഹിന്ദുക്കളുടെ കാര്യത്തിൽ ഇരട്ടത്താപ്പ് എന്നതും പരാതിക്കാർ പ്രധാന പരാതിയായി ഉയർത്തുന്നു. തങ്ങൾക്കില്ലാത്ത എന്ത് പ്രത്യേകതയാണ് മറ്റുള്ളവർക്ക് ഉള്ളതെന്ന് വിശദീകരിക്കാൻ യൂണിവേഴ്സിറ്റി തയ്യാറാകണമെന്നും പരാതിക്കാരുടെ ആവശ്യമാണ്.
രണ്ടു മുസ്ലിം പ്രാർത്ഥന കേന്ദ്രങ്ങൾ ഉൾപ്പെടെ യൂണിവേഴ്സിറ്റിയിൽ എട്ടു മത വിശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. മാത്രമല്ല ഇവിടെ ഞായറാഴ്ച പതിവായി പ്രത്യേക പ്രാർത്ഥനകളും നടക്കുന്നു. ഹലാൽ ഭക്ഷണം നൽകാൻ ശ്രദ്ധിക്കുന്ന സർവ്വകലാശാലയിൽ ഹിന്ദു ഒഴികെയുള്ള മതങ്ങളുടെ വിശേഷ ചടങ്ങുകളും വൻ ആഘോഷമായി മാറുന്നുണ്ട് എന്നതും പരാതിയിൽ ഹൈലറ്റായി എടുത്തു കാട്ടുന്നു.
നികുതിപ്പണം എടുത്തു പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി സമൂഹത്തിന്റെ ബാലൻസിങ് ഉറപ്പു വരുത്തുന്നതിൽ പരാജയമായി മാറി എന്നും ആക്ടിവിസ്റ്റുകൾ പറയുന്നു. ലോകത്തെ ആദ്യ പത്തു യൂണിവേഴ്സിറ്റികളിൽ ഒന്നെന്നു പറയുകയും ദൈവശാസ്ത്ര പഠനത്തിൽ ബൈബിൾ പഠനവും ക്രിസ്ത്യൻ മത പഠനവും അല്ലാതെ ലോകത്തെ മറ്റു മതങ്ങളെ അവഗണിക്കുന്ന നിലപാടാണ് ഡെറം തുടരുന്നത്. യൂണിവേഴ്സിറ്റിയുടെ കരിക്കുലത്തിൽ കാലോചിതമായ പൊളിച്ചെഴുത്തു ആവശ്യമാണെന്നും മറ്റു യൂണിവേഴ്സിറ്റികൾ ഇക്കാര്യത്തിൽ പുലർത്തുന്ന നവീനമായ ആശയം പിന്തുടരാൻ ഡെറവും തയ്യാറാകണമെന്നും രാജൻ സെഡ് വാദിക്കുന്നു.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മത വിശ്വസ്തമായ ഹിന്ദുയിസം വലിപ്പത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനത്തുമാണ്. എന്നാൽ വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവരും തുല്യരായി പരിഗണിക്കപ്പെടാൻ അർഹരാണെന്നാണ് തങ്ങൾ പറയുന്നത് എന്നും അദ്ദേഹം തുടരുന്നു. ഇക്കാര്യത്തിൽ വച്ച കാൽ പിന്നോട്ടെടുക്കാൻ ഇല്ലെന്നും യൂണിവേഴ്സിറ്റി തെറ്റ് തിരുത്തുമെന്നുമാണ് പ്രതീക്ഷയെന്നും കരുതുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വിദ്യഭ്യസവും ആല്മീയതയും കെട്ടുപിണഞ്ഞു കിടക്കുന്ന ഹിന്ദു വിചാര ധാരയോളം മികച്ച ഒന്ന് ലോകത്തു തന്നെ കാണാൻ കഴിഞ്ഞേക്കില്ല. വിദ്യാഭ്യാസത്തിനു ഏറ്റവും വലിയ പ്രാധാന്യമാണ് ഹിന്ദു വിശ്വാസത്തിന്റെ അടിത്തറയെന്നും അദ്ദേഹം തുടരുന്നു.
വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു അമേരിക്കയിൽ നിന്നും യുകെ വിദ്യാഭ്യസ സെക്രട്ടറി ഗവിൻ വില്യംസൺ, യൂണിവേഴ്സിറ്റി വിദ്യാഭ്യാസ മന്ത്രി മിഷേൽ ഡോണലാൻ, സ്ഥിര വിദ്യാഭ്യാസ സെക്രട്ടറി സൂസൻ അക്ലൻഡ് ഹുഡ്, ഉന്നത വിദ്യാഭ്യസ വകുപ്പ് ഡയറക്ടർ ജനറൽ പോൾ കേറ്റ്, കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി, ഈക്വാലിറ്റി ഓഫ് ഹ്യൂമൻ റൈറ്റ് കമ്മീഷൻ, ഓഫിസ് ഫോർ ഇൻഡിപെൻഡന്റ് അഡ്ജുഡിക്കേറ്റർ, കമ്മിറ്റി ഓഫ് യൂണിവേഴ്സിറ്റി ചെയർ, യൂണിവേഴ്സിറ്റികളുടെ ഗ്രൂപ്പ് തലവന്മാർ, നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ എന്നിവരെയൊക്കെ ബന്ധപ്പെടുവാൻ ഉള്ള ശ്രമത്തിലാണ് അമേരിക്കയിൽ നിന്നുള്ള പ്രതിഷേധ സംഘം. ഇത്തരം ഒരു കാര്യം യുകെയിലെ ഒരു പ്രധാന യൂണിവേഴ്സിറ്റിയിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ഇവരുടെ വാദം. 190 വർഷം പഴക്കമുള്ള ഡെറം യൂണിവേഴ്സിറ്റിക്ക് യുകെയിൽ ആറാം സ്ഥാനമാണ് നിലവിലുള്ളത്. ഈ യൂണിവേഴ്സിറ്റിയുടെ കീഴിൽ 32 വിദ്യാഭ്യസ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. ഇവിടെ 19000 ഓളം വിദ്യാർത്ഥികളാണ് നിലവിൽ പഠിക്കുന്നത്.
Stories you may Like
- പ്രതിപക്ഷ നേതാവ് കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രഭാഷണം നടത്തും
- രാഹുൽ ഗാന്ധിയെ കേംബ്രിഡ്ജ് സർവകലാശാല പ്രഭാഷണത്തിന് ക്ഷണിച്ചിട്ടില്ല
- ഋഷി സുനക് ഹിന്ദുവാണോ എന്ന് സംശയിച്ച സോഷ്യൽ മീഡിയ പ്രൊഫൈലുകൾക്കുള്ള മറുപടി
- വീഴ്ചയ്ക്ക് തെളിവായി കത്ത്; വിഷയത്തിൽ ഗവർണ്ണർ ഇടപെടും; വീഴ്ചയിൽ നടപടിക്ക് രാജ്ഭവൻ
- മെറ്റ കമ്പനി വിതരണം ചെയ്യുന്ന 725 മില്യൺ ഡോളറിൽ ഒരു ഭാഗം നിങ്ങൾക്ക് കൂടി ഉള്ളതാണ്
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്