രണ്ടു സിറ്റിങ് സീറ്റുകൾക്കൊപ്പം പാലായും തൊടുപുഴയും അടക്കം ആകെ 13 സീറ്റുകൾ നൽകും; യുഡിഎഫിൽ നിന്നപ്പോൾ മത്സരിച്ച ഇരിങ്ങാലക്കുടയും ഏറ്റുമാനൂരും കുട്ടനാടും തിരുവല്ലയും നൽകില്ല; പേരാമ്പ്രയ്ക്ക് പകരം കുറ്റ്യാടി; പത്തനംതിട്ടയിലും കൊല്ലത്തും ഓരോ സീറ്റുകൾ; പിറവവും ഇരിക്കൂറും ചർച്ചയിൽ; ആന്റണി രാജുവിനെ കൂടെ ചേർത്താൽ തിരുവനന്തപുരം കിട്ടും; ജോസ് കെ മാണിയും സിപിഎമ്മും തമ്മിലുള്ള ധാരണ ഇങ്ങനെ; ഒരാഴ്ച്ചക്കകം മുന്നണി പ്രവേശനം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കേരളാ കോൺഗ്രസ് എം ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തിൽ ഏകദേശ ധാരണയായി. പാർട്ടിയുടെ ജന്മദിനമായ വെള്ളിയാഴ്ച്ച രഷ്ട്രീയ നിലപാട് കൈക്കൊള്ളാനാണ് ഒരുങ്ങുന്നത്. പാലായും തൊടുപുഴയും അടക്കം 13 നിയമസഭാ സീറ്റുകൾ നൽകാൻ ഇടതു മുന്നണി സമ്മതം അറിയിച്ചതോടെയാണ് ജോസ് കെ മാണി വിഭാഗം ഇടതു മുന്നണിയിലേക്ക് നീങ്ങുന്നത്.
11ന് രണ്ടില കേസിലെ ഹൈക്കോടതി വിധിക്കു ശേഷം നിലപാട് പ്രഖ്യാപിക്കാനുമാണ് കേരള കോൺഗ്രസിലെ (എം) ആലോചന. ജന്മദിന സമ്മേളനത്തിൽ പാർട്ടിയുടെ സ്റ്റീയറിങ് കമ്മിറ്റി യോഗം ഓൺലൈനായി കൂടും. യുഡിഎഫ് വിടാനുള്ള സാഹചര്യം ചെയർമാൻ ജോസ് കെ. മാണി സ്റ്റീയറിങ് കമ്മിറ്റിയിൽ വിശദീകരിക്കും. അടുത്തയാഴ്ച രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. തുടർന്ന് എൽഡിഎഫ് കേരള കോൺഗ്രസിനെ സ്വാഗതം ചെയ്യും. കേരളാ കോൺഗ്രസിനെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ എൽഡിഎഫിൽ വലിയ എതിർപ്പില്ല. നേരത്തെ ഇടഞ്ഞു നിന്ന സിപിഐ ഇപ്പോൾ നിലപാട് അറിയിച്ചു കൊണ്ടു രംഗത്തു വന്നിട്ടുണ്ട്. ഭരണ തുടർച്ച നേരാൻ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജോസ് കെ മാണിക്ക് ഇടതു മുന്നണിയിൽ പ്രവേശനം നൽകാമെന്നാണ് സിപിഐ നിലപാട്. ആകെ നിലനിന്നിരുന്ന പ്രശ്നം സീറ്റുകളെ സംബന്ധിച്ചായിരുന്നു.
സീറ്റുകൾ സംബന്ധിച്ചുള്ള ഏകദേശ ധാരണ എൽഎഡിഎഫ് കൺവീനർ എ. വിജയരാഘവൻ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എന്നിവരുടെ നേതൃത്വത്തിൽ അന്തിമ ചർച്ച പൂർത്തിയായി. പാലായ്ക്കു പുറമേ കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി സീറ്റുകൾ കോട്ടയം ജില്ലയിൽ കേരള കോൺഗ്രസിന് (എം) ലഭിക്കും. സുരേഷ് കുറുപ്പ് വിജയിച്ച ഏറ്റുമാനൂർ സീറ്റ് സിപിഎം വിട്ടുകൊടുക്കില്ല. പാല സീറ്റ് വിട്ടു കൊടുക്കുന്നതിൽ എൻസിപിക്ക് എതിർപ്പുണ്ടെങ്കിലും മാണി സി കാപ്പന് പകരം പദവി നൽകിയാൽ മതിയെന്നാണ് സിപിഎം നിലപാട്.
നേരത്തെ കേരളാ കോൺഗ്രസ് മത്സരിച്ച പേരാമ്പ്ര സീറ്റിന്് പകരം കേരളാ കോൺഗ്രസിന് കുറ്റ്യാടി സീറ്റ് നൽകാനാണ് ധാരണം. യുഡിഎഫിൽ കേരള കോൺഗ്രസ് (എം) മത്സരിച്ചിരുന്ന സീറ്റായിരുന്നു പേരാമ്പ്ര. ഇവിടെ കേരളാ കോൺഗ്രസിലെ സ്ഥാനാർത്ഥി ശക്തമായി മത്സരമായിരുന്നു കാഴ്ച്ചവെച്ചത്. കേരളാ കോൺഗ്രസിലെ സ്ഥാനാർത്ഥി ഇഖ്ബാൽ ടി പി രാമകൃഷ്ണനുമായി ശക്തമായ മത്സരം കാഴ്ച്ചവെച്ചു. കുറ്റ്യാടിയിൽ ആകട്ടെ ലീഗിലെ പാറക്കൽ അബ്ദള്ള ആയിരത്തോളം വോട്ടുകൾക്കാണ് വിജയിച്ചത്. കെ കെ ലതികയെയാണ് പരാജയപ്പെടുത്തിയത്. ഈ പേരാമ്പ്ര മണ്ഡലം ഇഖ്ബാലിനായി വിട്ടു നൽകാനാണ് സിപിഎം സമ്മതം അറിയിച്ചിരിക്കുന്നത്.
ഇരിങ്ങാലക്കുടയ്ക്കു പകരം മറ്റൊരു സീറ്റാണ് സിപിഎമ്മിന്റെ വാഗ്ദാനം. നിലവിൽ ഇരിങ്ങാലക്കുട സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്. തൊടുപുഴയിൽ പി.ജെ. ജോസഫിനെതിരെ കേരള കോൺഗ്രസ് (എം) മത്സരിക്കണമെന്നാണ് സിപിഎമ്മിന്റെ നിർദ്ദേശം. റോഷി അഗസ്റ്റിൻ വിജയിച്ച ഇടുക്കി സീറ്റും ലഭിക്കും. അതേസമയം കുട്ടനാട് സീറ്റ് കേരള കോൺഗ്രസ് വിട്ടുകൊടുക്കും. കുട്ടനാട്ടിൽ കേരളാ കോൺഗ്രസിന് നിർത്താൻ പാകത്തിന് സ്ഥാനാർത്ഥികളില്ല. പാലായ്ക്കു പുറമേ എൻസിപിയുടെ രണ്ടാമത്തെ സീറ്റും കേരള കോൺഗ്രസിനു നൽകാനാവില്ലെന്നാണ് സിപിഎം നിലപാട്.
പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഓരോ സീറ്റു നൽകും. സീറ്റ് ഏതെന്ന് പിന്നീട് തീരുമാനിക്കും. തിരുവനന്തപുരം ജില്ലയിൽ നിലവിൽ സീറ്റിനെ കുറിച്ചു ധാരണ ആയില്ല. ഇവിടെ ആന്റണി രാജുവിനെ മാണി വിഭാഗത്തിനൊപ്പം ചേർന്നാൽ നൽകാൻ തിരുവനന്തപുരം സീറ്റ് വിട്ടു നൽകിയേക്കും. പാലാ സീറ്റ് കേരള കോൺഗ്രസിനു നൽകുമ്പോൾ ജോസ് കെ. മാണി രാജ്യസഭാ സീറ്റ് രാജിവയ്ക്കണമെന്നും ആ സീറ്റ് മാണി സി. കാപ്പൻ എംഎൽഎയ്ക്കു നൽകണമെന്നുമുള്ള ആവശ്യം ചർച്ചയായില്ല. പാലാ സീറ്റ് വിട്ടുനൽകാൻ എൻസിപിയും കാഞ്ഞിരപ്പള്ളി വിട്ടുനൽകാൻ സിപിഐയും ഒരുക്കമല്ല. എന്നാൽ ചർച്ചയിലൂടെ തർക്കം പരിഹരിക്കാമെന്നാണു സിപിഎം കേരള കോൺഗ്രസിന് (എം) നൽകുന്ന സൂചന. മുന്നണിയുടെ വിശാല താൽപ്പര്യം കരുതി സിപിഐയും വിട്ടുവീഴ്ച്ചക്ക് തയ്യാറായേക്കും.
തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റു വിഭജനം പ്രാദേശിക തലത്തിൽ പൂർത്തിയാക്കാനും തീരുമാനമായി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്ന വാർഡുകളുടെ പട്ടിക കേരള കോൺഗ്രസ് സിപിഎമ്മിനു കൈമാറി. 2015 ൽ കേരള കോൺഗ്രസ് (എം) യുഡിഎഫിന്റെ ഭാഗമായാണ് മത്സരിച്ചത്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) മത്സരിച്ച സീറ്റുകളും കോൺഗ്രസും മറ്റു യുഡിഎഫ് ഘടകകക്ഷികളും ജയിച്ച സീറ്റുകളുടെ പകുതിയും ഇക്കുറി തങ്ങൾക്കു വേണമെന്നാണ് കേരള കോൺഗ്രസിന്റെ (എം) ആവശ്യം.
പാർട്ടിക്ക് ഏറെ സ്വാധീനമുള്ള ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ജില്ലാ, ബ്ളോക്ക് , പഞ്ചായത്ത് സ്ഥാനാർത്ഥികളെ ഇറക്കാൻ താൽപ്പര്യപ്പെടുന്ന ഇടങ്ങളുമായി ബന്ധപ്പെട്ട പട്ടിക സിപിഎമ്മിന് കൈമാറിയെന്നാണ് വിവരം. എന്നാൽ ഇടതുപക്ഷത്തെ രണ്ടാമന്മാരായ സിപിഐ ഇപ്പോഴും ജോസ് കെ മാണി വിഭാഗത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന ഘടകത്തിലെ പ്രവർത്തനങ്ങൾക്ക് ശേഷം മതിയെന്നാണ് സിപിഐയിലെ തീരുമാനം. ഇതോടെ കേരളാ കോൺഗ്രസിന്റെ വരവ് ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിൽ എൽ.ഡി.എഫിനെ പ്രതിസന്ധിയിലാക്കും എന്ന വിലയിരുത്തലും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ തവണ സിപിഎം. വിജയിച്ച സീറ്റുകളിൽ ഉൾപ്പെടെ കേരളാ കോൺഗ്രസ് നോട്ടമിട്ടിട്ടുണ്ട്. കേരളാ കോൺഗ്രസ് എത്തുമ്പോഴുള്ള സീറ്റ്നഷ്ടം സിപിഎം. വഹിക്കണമെന്നാണു സിപിഐയും ഘടക കക്ഷികളുടെയും നിലപാട്.
കഴിഞ്ഞ തവണ എൽ.ഡി.എഫിൽ സിപിഎം - 15, സിപിഐ. - 4, എൻ.സി.പി. - 1 എന്നിങ്ങനെയാണു മത്സരിച്ചത്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളിൽ ജനപക്ഷത്തിന്റെ സ്ഥാനാർത്ഥികൾക്കു പിന്തുണ നൽകിയിരുന്നു. യു.ഡി.എഫിൽ 11 സീറ്റുകളിലായിരുന്നു കേരളാ കോൺഗ്രസ് - എം സ്ഥാനാർത്ഥികൾ മത്സരിച്ചത്. ഇത്രയും സീറ്റുകൾ എൽ.ഡി.എഫിൽ എത്തിയാലും വേണമെന്നാണു പാർട്ടി നിലപാടെന്നാണു സൂചന. അപ്രതീക്ഷിതമായി, നിലവിലെ ടേമിൽ എൽ.ഡി.എഫിനു പ്രാതിനിധ്യമുള്ള ഭരണസമിതി ഒരു വർഷത്തിലേറെ കേരളാ കോൺഗ്രസിന്റ സഹായത്തിൽ വന്നിരുന്നു. സിപിഎം. സംസ്ഥാന നേതൃത്വും കേരളാ കോൺഗ്രസിനെ അലോസരപ്പെടുത്തേണ്ടെന്ന സമീപനമാണു സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, പ്രാദേശിക ഘടകങ്ങൾക്കു ഇക്കാര്യം പൂർണമായി ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.
തങ്ങളുടെ സീറ്റ് നൽകിയുള്ള ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണു സിപിഐ, എൻ.സി.പി. കക്ഷികളുടെ നിലപാട്. ജനപക്ഷം സ്വതന്ത്ര മുന്നണിയായി നിൽക്കുന്നിനാൽ രണ്ടു സീറ്റുകളിൽ കൂടി സിപിഎമ്മിനു മത്സരിക്കാം. എന്നാൽ, 11 സീറ്റും കേരളാ കോൺഗ്രസിനു നൽകിയാൽ ഘടകകക്ഷികൾ വിട്ടു വീഴ്ചയ്ക്കു തയാറാകാതെയുമിരുന്നാൽ സിപിഎം. ആറു സീറ്റുകളിൽ മാത്രമായി ചുരുങ്ങും. ഈ സാഹചര്യത്തിൽ പഞ്ചായത്തുകളിൽ കേരളാ കോൺഗ്രസിനു നൽകുന്ന പ്രാധാന്യം ജില്ലാ പഞ്ചായത്തിൽ വേണ്ടെന്ന അഭിപ്രായം സിപിഎമ്മിലെ ഒരു വിഭാഗത്തിനുണ്ട്.
അതേസമയം യുഡിഎഫിൽ നിന്നും പുറത്തു പോയ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം കണ്ണൂരിൽ തങ്ങൾക്കു സ്വാധീനമുള്ള സ്ഥലങ്ങളിൽ എൽഡിഎഫ് പിൻതുണയോടെ യുഡിഎഫിനെതിരെ മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇരിക്കൂർ നിയമസഭാ സീറ്റിലും കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികൾ എത്തിയേക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജില്ലയിലും ഇടതുമുന്നണിയുമായി സഹകരിച്ച് മത്സരിക്കാനുള്ള തയ്യാറെടുപ്പ്കേരള കോൺഗ്രസ് ജോസ് വിഭാഗം തുടങ്ങി.
നിലവിൽ ചെറുപുഴ, ആലക്കോട് പഞ്ചായത്തുകളിൽ ജോസ് പക്ഷത്തിന് 2 വീതം സീറ്റുകളുണ്ട്. രണ്ട് പഞ്ചായത്തുകളിലും വൈസ് പ്രസിഡന്റുമാർ ജോസ് പക്ഷക്കാരാണ്. മാത്രമല്ല ചെറുപുഴ പഞ്ചായത്തിൽ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും ജോസ് പക്ഷത്താണ്. ജില്ലാ പഞ്ചായത്തിലും കേരള കോൺഗ്രസിന് പ്രാതിനിധ്യമുണ്ട്. ജോസ് പക്ഷത്തെ കളത്തിലിറക്കി മലയോരത്ത് യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകൾ പിടിച്ചെടുക്കാനുള്ള ശ്രമമായിരിക്കും സിപിഎം നടത്തുക. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോസ് പക്ഷം കാട്ടുന്ന കരുത്ത് അനുസരിച്ചായിരിക്കും ഇവരുടെ മുന്നണി പ്രവേശന കാര്യത്തിൽ തീരുമാനമുണ്ടാവുകയെന്നും നേതാക്കൾ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ, ഈ കൂട്ടുകെട്ട് തങ്ങളെ ബാധിക്കില്ലെന്ന പ്രതീക്ഷയിൽ തന്നെയാണ് യു.ഡി.എഫ്. ജോസ് പക്ഷത്തെ അണികൾ സിപിഎമ്മുമായുള്ള കൂട്ടുകെട്ട് അംഗീകരിക്കില്ലെന്നാണ് ഇവരുടെ വാദം. കെഎം മാണിയോട് സിപിഎം സ്വീകരിച്ച നിലപാടിൽ കടുത്ത അമർഷമുള്ളവരാണ് മലയോരത്തെ പാർട്ടി പ്രവർത്തകരിൽ ഭൂരിഭാഗവുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. വോട്ട് ഏതുഭാഗത്ത് പോകുമെന്ന് അറിയാൻ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കേണ്ടിവരും. മലയോര മേഖലയിൽ സിപിഎം നേരത്തെ കെ.എം മാണിക്കെതിരെ ശക്തമായ രാഷ്ട്രീയ പ്രചരണം തന്നെ നടത്തിയിരുന്നു. മലയോര മേഖലയിൽ പഞ്ചായത്ത് തലത്തിൽ 50 വാർഡുകളിലും ജില്ലാ പഞ്ചായത്തിൽ രണ്ട് ഡിവിഷനുകളിലും പാർട്ടി എൽഡിഎഫുമായി ചേർന്ന് മത്സരിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് വിഭാഗവുമായി ലയിച്ച ശേഷം കേരള കോൺഗ്രസിന് (എം) യുഡിഎഫ് 15 സീറ്റ് നൽകിയിരുന്നു. മുന്നണി പ്രവേശം സംബന്ധിച്ച് നിലപാട് ഇനി നീട്ടില്ല. ഉടനെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ജോസ് കെ മാണഇ വ്യക്തമാക്കിയത്. കേരള കോൺഗ്രസ് (എം)കേരള കോൺഗ്രസ് (എം) നിലപാട് പ്രഖ്യാപിച്ചാൽ ഞങ്ങൾ തീരുമാനം പറയും. ഡൽഹിയിൽ കർഷക മാർച്ചിൽ ജോസ് കെ. മാണി എംപി ഞങ്ങൾക്കൊപ്പമല്ലേ നിന്നത്. യുഡിഎഫിന്റെ ഘടകകക്ഷി വിട്ടുവരുന്നത് ഞങ്ങൾക്ക് നേട്ടമാണ്. പാർട്ടിയിൽ ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നുവെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്റെ പ്രതികരണം. ഇപ്പോഴത്തെ നിലയിൽ കാര്യങ്ങൾ മുന്നോട്ടു പോയാൽ ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനം അധികം താമസിയാതെ തന്നെയുണ്ടാകും.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്