ബെംഗളുരുവിൽ ബിനീഷിനെ ഇഡി 'ഗ്രിൽ' ചെയ്യുമ്പോൾ തൃശൂരിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയെ 'ഗ്രിൽ' ചെയ്ത് കോടിയേരി; ബുധനാഴ്ചത്തെ കെസിഎ ജില്ലാ തിരഞ്ഞെടുപ്പിൽ മകന്റെ നോമിനികളായ സ്ഥാനാർത്ഥികളെ വെട്ടിനിരത്തിയ പാർട്ടി ഘടകത്തെ തിരുത്തി പാർട്ടി സെക്രട്ടറി; പാർട്ടി ഫ്രാക്ഷൻ നിർത്തിയ സ്ഥാനാർത്ഥികളെ പിൻവലിക്കാതെ ബലാബലം നോക്കിയെങ്കിലും ഒടുവിൽ കീഴ്പ്പെട്ടത് സെക്രട്ടറിയുടെ അന്ത്യശാസനത്തിന്; നാടകീയ നീക്കങ്ങളിൽ തൃശൂരിൽ പാർട്ടി പൊട്ടിത്തെറിയുടെ വക്കിൽ
എം മനോജ് കുമാർ
തൃശൂർ: കേരള ക്രിക്കറ്റ് അസോസിയേഷൻ തൃശൂർ ജില്ലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ബിനീഷ് കോടിയേരിക്ക് സംഭവിക്കുമായിരുന്ന വൻ തിരിച്ചടി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇടപെട്ടു ഇല്ലാതാക്കി. കെസിഎ തിരഞ്ഞെടുപ്പിൽ ബിനീഷിനു സംഭവിക്കുമായിരുന്ന പരാജയത്തിന്റെ കയ്പ്പ് നീരാണ് പാർട്ടി സെക്രട്ടറി തരിമ്പു പോലും പരാജയം അവശേഷിപ്പിക്കാതെ ഇല്ലാതാക്കിയത്. എല്ലാ ജില്ലയിലും ബിനീഷ് ഇടപെട്ടാണ് ജില്ലാ തലത്തിലെ കെസിഎ സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. എന്നാൽ തൃശൂർ ജില്ലയിൽ സിപിഎം ജില്ലാ നേതൃത്വം ബിനീഷിന്റെ സ്ഥാനാർത്ഥികളെ വെട്ടുകയായിരുന്നു.
നാളെ നടക്കാൻ പോകുന്ന കെസിഎ ജില്ലാ അസോസിയേഷൻ തിരഞ്ഞെടുപ്പിലാണ് സിപിഎം നേതാക്കളെ സ്തബ്ദരാക്കി നാടകീയ നീക്കങ്ങൾ നടന്നത്. സംഭവം തൃശൂർ സിപിഎമ്മിൽ വൻ പൊട്ടിത്തെറിക്ക് വഴി വെച്ചേക്കും. പാർട്ടി ഫ്രാക്ഷൻ കൂടി തീരുമാനിച്ച സ്ഥാനാർത്ഥികളെയാണ് സംസ്ഥാന സെക്രട്ടറി ഇടപെട്ടു വെട്ടി നിരത്തിയത്. പക്ഷെ നാളെ കെസിഎ തിരഞ്ഞെടുപ്പ് നടക്കുമോ എന്നും സംശയമുണ്ട്. നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ അഞ്ചു പേർ ഒരുമിച്ച് കൂടിയാൽ നടപടി വരുമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആദിത്യ ആർ. മറുനാടനോട് പറഞ്ഞത്. എന്ത് തിരഞ്ഞെടുപ്പായാലും അഞ്ചുപേരിൽ അധികം പേർ വന്നാൽ നടപടി ഉറപ്പ് എന്നാണ് പൊലീസ് കമ്മിഷണർ പറഞ്ഞത്.
സ്വന്തം മകന്റെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ വേണ്ടിയാണ് പാർട്ടി സ്ഥാനാർത്ഥിയെ വെട്ടി മാറ്റിയത്. ബിനീഷ് പോലും പ്രതീക്ഷിക്കാതെയാണ് ബിനീഷിന്റെ സ്ഥാനാർത്ഥികളെ വെട്ടി പാർട്ടി നേതൃത്വം ജില്ലയിൽ തീരുമാനിച്ച സ്ഥാനാർത്ഥികളെ നിർത്തിയത്. കോടിയേരി നേരിട്ടിടപെട്ടിട്ടു കൂടി സ്വന്തം സ്ഥാനാർത്ഥികളെ പിൻവലിക്കാൻ ജില്ലാ നേതൃത്വം തയ്യാറായിരുന്നില്ല. പക്ഷെ ബിനീഷിനെ ബംഗളൂരുവിൽ എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്തുകൊണ്ടിരിക്കെ മകന്റെ സ്ഥാനാർത്ഥികളെ തന്നെ മത്സരിപ്പിക്കാൻ പാർട്ടി സെക്രട്ടറി കരുക്കൾ നീക്കുകയായിരുന്നു. പാർട്ടി ഫ്രാക്ഷൻ നിർത്തിയ സ്ഥാനാർത്ഥികളെ പിൻവലിക്കാൻ തയ്യാറാകാതിരുന്ന ജില്ലാ നേതൃത്വം ഒടുവിൽ മുകളിൽ നിന്നുള്ള അനുശാസനം അനുസരിച്ച് പിൻതിരിയുക തന്നെ ചെയ്തു.
പാർട്ടിക്ക് ജില്ലയിൽ അനുഭവിക്കേണ്ടി വന്ന പരാജയത്തിന്റെ കയ്പ്പ്നീർ വരും ദിവസങ്ങളിൽ പാർട്ടിയിൽ പൊട്ടിത്തെറിക്ക് കാരണമാകും എന്നാണ് ലഭിക്കുന്ന വിവരം. സ്വന്തം താത്പര്യങ്ങളുടെ പുറത്ത് സ്ഥാനാർത്ഥികളെ നിർത്തി പാർട്ടി സ്ഥാനാർത്ഥികളെന്ന പേരിൽ അവതരിപ്പിക്കുകയും അവരെ ജയിപ്പിച്ചെടുക്കുകയും ചെയ്യുന്ന ബിനീഷിനു ഈ രീതിയിലുള്ള തിരിച്ചടി ആദ്യമായാണ്. ബിനീഷും പാർട്ടിയും നേർക്ക് നേർ വന്നതാണ് തൃശൂരിൽ ബിനീഷിന് പരാജയം രുചിക്കാൻ ഇടവരുത്തിയത്. ഇന്നു തൃശൂരിൽ കൂട്ടിയ പാർട്ടി ഫ്രാക്ഷൻ യോഗമാണ് സിപിഎം നിർത്തിയ സ്ഥാനാർത്ഥികൾ തന്നെ നാളത്തെ തിരഞ്ഞെടുപ്പിൽ മ്ത്സരിച്ചാൽ മതി എന്ന് തീരുമാനിച്ചത്. ബിനീഷിന്റെ ഈ രീതിയിലുള്ള പരാജയം കെസിഎയിൽ വൻ ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. ബിനീഷിന്റെ നീക്കത്തിന്നെതിരെ പാർട്ടി കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിട്ടുമുണ്ട്.
പാർട്ടി സംസ്ഥാന സെക്രട്ടറി ഇടപെട്ടിട്ട് പോലും പാർട്ടി സ്ഥാനാർത്ഥികളെ പിൻവലിക്കാൻ തയ്യാറാകാത്തിരുന്ന ജില്ലാ നേതൃത്വം തുടർ സമ്മർദ്ദങ്ങൾ വന്നതോടെ പരാജയത്തിന്റെ കയ്പ്പ്നീര് കുടിച്ച് പിൻവാങ്ങുകയായിരുന്നു. നാളെ നടക്കാൻ പോകുന്ന കെസിഎ ജില്ലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബിനീഷിനു വൻ തിരിച്ചടി നേരിട്ടത്. കെസിഎ സ്ഥാനാർത്ഥികളായി സിപിഎമ്മിന്റെ പേരിൽ ബിനീഷ് നിർത്തിയ സ്ഥാനാർത്ഥികളെ സിപിഎം വെട്ടിയതാണ് ബിനീഷിന്റെ പരാജയം കടുത്തതാക്കുമായിരുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി കൂടി നിർദ്ദേശിച്ച സ്ഥാനാർത്ഥിയെയെയാണ് ജില്ലാ കമ്മറ്റി നീക്കിയത്. ജില്ലാ കമ്മറ്റി മുൻപ് തന്നെ സ്ഥാനാർത്ഥികളെ തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് പിന്നീടുള്ള തീരുമാനം സ്വീകരിക്കാത്തത് എന്നാണ് പാർട്ടിക്കുള്ളിലെ സംസാരം. കോടിയേരിയുടെ അനുകൂലികൾ പ്രശ്നത്തിൽ ഇടഞ്ഞു നിന്നിരുന്നു. പക്ഷെ പാർട്ടി തീരുമാനം തന്നെ ജില്ലയിൽ നടപ്പിലാക്കിയാൽ മതി എന്ന് ഒരു വിഭാഗം നേതാക്കൾ പാർട്ടി ഫ്രാക്ഷൻ യോഗത്തിൽ തീരുമാനിച്ചതാണ് ബിനീഷിനു വിനയായത്. തൃശൂർ ജില്ലാ കമ്മറ്റി നടത്തിയ സമർഥമായ നീക്കമാണ് ബിനീഷിന്റെ തൃശൂർ താത്പര്യങ്ങൾ പൊളിച്ചടുക്കിയത്.
കെസിഎയുടെ എല്ലാ ജില്ലാ കമ്മറ്റികളും സിപിഎമ്മിന്റെ പേര് പറഞ്ഞു ബിനീഷ് തന്നെയാണ് നിയന്ത്രിക്കുന്നത്. പക്ഷെ ഇതാദ്യമായി തൃശൂർ ജില്ലയിൽ നിന്നും ബിനീഷിനു ശക്തമായ തിരിച്ചടി ഏൽക്കുകയാണ് ഉണ്ടായത്. കെസിഎയുമായി ബന്ധപ്പെട്ട തുടർ നീക്കങ്ങളിലും തൃശൂരെ പ്രശ്നങ്ങൾ ബിനീഷിനെ ഒഴിയാബാധ പോലെ പിന്തുടരുകയും ചെയ്യും. പ്രശ്നവുമായി ബന്ധപ്പെട്ടു പാർട്ടിയിൽ പൊട്ടിത്തെറി നടന്നെങ്കിലും നേതാക്കൾ പാർട്ടി തീരുമാനത്തിൽ ഉറച്ചു നിന്നതോടെ ബിനീഷ് നിസ്സഹായനാവുകയായിരുന്നു. കെസിഎയെ പിൻവാതിൽ വഴി നിയന്ത്രിക്കുന്ന ബിനീഷിനു കെസിഎയുമായി ബന്ധപ്പെട്ടു ഏൽക്കുന്ന ആദ്യ തിരിച്ചടിയാണ് തൃശൂരിൽ ലഭിച്ചത്. പാർട്ടി തന്നെ എതിരായതോടെയാണ് സ്വന്തം സ്ഥാനാർത്ഥികൾ വിജയിപ്പിക്കാൻ കഴിയാത്ത അവസ്ഥ ബിനീഷിനു നേരിട്ടത്.
കെസിഎ തൃശൂർ ജില്ലാ കമ്മറ്റി പിടിക്കാൻ ബിനീഷ് കോടിയേരി നടത്തിയ നീക്കമാണ് സിപിഎം തൃശൂർ ജില്ലാ കമ്മറ്റി ഇടപെട്ടു പരാജയപ്പെടുത്തിയത്. തീരുമാനം തിരുത്തിയിരുന്നില്ലെങ്കിൽ നാളെ നടക്കുന്ന കെസിഎ ജില്ലാ തിരഞ്ഞെടുപ്പിൽ ബിനീഷ് നിർദ്ദേശിച്ച സ്ഥാനാർത്ഥികളെ മാറ്റി ജില്ലാ കമ്മറ്റി തീരുമാനിച്ചവർ തന്നെ സ്ഥാനാർത്ഥികൾ ആകുമായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ നടത്തിയ നീക്കത്തിനെ ജില്ലാ കമ്മറ്റി നേരിട്ടിടപെട്ട് പരാജയപ്പെടുത്തുന്നത് ഇതാദ്യമായാണ്.
പിൻവാതിൽ വഴി കെസിഎയുടെ നിയന്ത്രണം കയ്യാളിയിരുന്ന ബിനീഷിനു കനത്ത പ്രഹരമാണ് തൃശൂർ ജില്ലാ കമ്മറ്റി നൽകിയത്. ബിനീഷ് പറഞ്ഞ സ്ഥാനാർത്ഥികളെ തന്നെ മത്സരിപ്പിക്കാൻ കോടിയേരി നേരിട്ടിടപെട്ടിട്ടും പ്രയോജനമുണ്ടായില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. സിപിഎമ്മിന്റെ പ്രധാന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ ജില്ലാ കമ്മറ്റി പറഞ്ഞ സ്ഥാനാർത്ഥികളെ തന്നെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. കെസിഎയുടെ നിയന്ത്രണം അനായാസം കയ്യാളിയിരുന്ന ബിനീഷിന്റെ ഞെട്ടിച്ച നീക്കമാണ് തൃശൂർ ജില്ലാ കമ്മറ്റി നടത്തിയത്. പാർട്ടി തന്നെ എതിരായി നിലപാട് എടുത്തതോടെ കൈപൊള്ളിയ ബിനീഷിനു മുന്നോട്ടു നീക്കാൻ കഴിഞ്ഞില്ല.
പാർട്ടി തീരുമാനിച്ച സ്ഥാനാർത്ഥികളെ മാറ്റുന്ന നീക്കം ബിനീഷിനു വേണ്ടി ചില നേതാക്കൾ നടത്തിയതാണ് പൊട്ടിത്തെറിക്ക് വകവെച്ചത്. പാർട്ടി ഫ്രാക്ഷൻ തീരുമാനിച്ച സ്ഥാനാർത്ഥികൾക്കെതിരെ ബിനീഷ് തീരുമാനിച്ച ആളുകളെ വയ്ക്കാൻ പറഞ്ഞതോടെയാണ് തൃശൂർ ഘടകത്തിൽ പൊട്ടിത്തെറി വന്നത്. തൃശൂർ ജില്ലയിൽ ഇരുപത്തിനാല് ക്ലബുകൾ ആണ് ഉള്ളത്. ഇരുപത്തി നാല് ക്ലബുകളെ വെച്ച് തിരഞ്ഞെടുപ്പ് നടത്താനാണ് ഓംബുഡ്സ്മാൻ ഉത്തരവ് വന്നത്. കോവിഡ് കാലത്ത് അഞ്ചു പേർ കൂടുതൽ പേർ ഒത്തുകൂടുന്നതിനു നിരോധനമുണ്ട്. പത്തനംതിട്ടയിൽ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ തന്നെ ചിലർക്ക് കോവിഡ് വന്നിട്ടുണ്ട്. ഇത്തരം ഒരു തിരഞ്ഞെടുപ്പ് നടത്തുന്നത്. കെസിഎ നിലവിൽ ബിനീഷ് കോടിയേരിയുടെ നിയന്ത്രണത്തിലാണ് മുന്നോട്ടു പോകുന്നത്. കെസിഎയുമായി ബന്ധപ്പെട്ടു ബിനീഷ് ഒരു തീരുമാനം എടുത്താൽ അത് തത്ക്കാലം എതിർക്കാൻ ആരും ഇല്ലാത്ത സ്ഥിതിയാണ്. സിപിഎം സ്ഥാനാർത്ഥികൾ എന്ന് പറഞ്ഞു തന്റെ സ്വന്തം സ്ഥാനാർത്ഥികളെ അവതരിപ്പിക്കുകയാണ് ബിനീഷ് ചെയ്യാറുള്ളത്.
കെസിഎ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ച് അത് സിപിഎം സ്ഥാനാർത്ഥികൾ ആണെന്ന് ബിനീഷ് പ്രഖ്യാപിക്കും. ഇവരെ സിപിഎമ്മിന്റെ പിന്തുണയോടെ വിജയിപ്പിക്കുകയും ചെയ്യും. ഇതാണ് ബിനീഷിന്റെ രീതി. തൃശൂർ ജില്ലയിലും ബിനീഷ് നോമിനികളെ വെച്ചിട്ടുണ്ട്. പക്ഷെ പാർട്ടി വേറെ സ്ഥാനാർത്ഥികളെ തീരുമാനിച്ചിരുന്നു. കോടിയേരിയുടെ നിർദ്ദേശം തന്നെ ഈ കാര്യത്തിൽ വന്നു എന്നാണ് സംസാരം. ബിനീഷ് പറഞ്ഞ സ്ഥാനാർത്ഥികളെ തന്നെ വയ്ക്കാനാണ് കോടിയേരിയും നിർദ്ദേശിച്ചത്. ഇന്ന് രാവിലെ സിപിഎമ്മിന്റെ ജില്ലാ കമ്മറ്റി ഫ്രാക്ഷൻ യോഗം ഇതിനായി ചേർന്നിരുന്നു. കോടിയേരിയുടെ പേര് വേണ്ട ജില്ലാ കമറ്റി തീരുമാനിച്ചതുപോലെ പോയാൽ മതി എന്നാണു യോഗം നിർദ്ദേശിച്ചത്. ഇതാണ് ബിനീഷ് കോടിയേരിയുടെ പരാജയത്തിൽ കലാശിക്കുമായിരുന്നത്. ഇതാണ് പാർട്ടി സെക്രട്ടറി തന്നെ നേരിട്ടിടപെട്ട് ഇല്ലാതാക്കിയത്.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- നിയമ പോരാട്ടം തുടരാൻ ബിനീഷ് കോടിയേരി; രേഖയില്ലാതെ 40 ലക്ഷം നൽകിയത് കുരുക്കായി
- കൊച്ചിയിൽ പുതിയ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കാൻ കെസിഎ
- കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും പാരിസ്ഥിതിക ചർച്ചകളിൽ കുടുങ്ങാൻ സാധ്യത
- ബിനീഷിന് സുജിത് നായരുടെ മറുപടി
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- എന്റെ എക്കാലത്തെയും സുഹൃത്ത്; പ്രവൃത്തിയും സ്വഭാവവും നല്ല പോലെ ബോധ്യം; കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോഴും ചിരപരിചിതൻ; ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി; വീഡിയോ സന്ദേശം, സുരേഷ് ഗോപിക്ക് വേണ്ടി ചില വിഐപികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവാദത്തിന് പിന്നാലെ
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ടോവിനോയ്ക്ക് ഒപ്പമുള്ള ചിത്രം: വി എസ് സുനിൽ കുമാറിന്റെ വിശദീകരണത്തിൽ തൃപ്തിയില്ല; ടോവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തത് തിരഞ്ഞെടുപ്പ് ചട്ട ലംഘനം; സുനിൽ കുമാറിനെ സ്ഥാനാർത്ഥി ആക്കുന്നത് തടയണം; എൻഡിഎയുടെ പരാതി
- ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വൻ ഇടിവ്; പാപ്പരാകുമെന്ന് മുന്നിൽക്കണ്ട് യു കെയിലെ 15 യൂണിവേഴ്സിറ്റികൾ കോഴ്സുകളും സ്റ്റാഫിനെയും വെട്ടിക്കുറക്കുന്നു
- ' താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗം; പണം കവർന്നു; പ്രതിക്ക് അന്ന് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ അനു കൊല്ലപ്പെടില്ലായിരുന്നു; മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടത്; മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത പറയുന്നു
- വിവാഹം കഴിഞ്ഞിട്ട് 11 മാസം; തിരുവനന്തപുരത്ത് 19 കാരിയായ ഗർഭിണി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; ബിരുദ പഠനം തുടരുന്നത് ഭർതൃവീട്ടുകാർ വിലക്കിയത് കാരണമെന്ന് ആരോപണം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്