അഞ്ചുപേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന ഉത്തരവ് ബാധകം സാധാരണക്കാർക്ക് മാത്രമോ? തിരുവനന്തപുരം കോർപറേഷന്റെ മൾട്ടിലെവൽ കാർ പാർക്കിങ് ഉദ്ഘാടനത്തിൽ പങ്കെടുത്തത് മുഴുവൻ ജീവനക്കാരും; കോർപറേഷനിൽ കോവിഡ് റിപ്പോർട്ട് ചെയ്തത് 12 ജീവനക്കാർക്കും ഏഴ് കൗൺസിലർമാർക്കും; ഇരുപതോളം കൗൺസിലർമാർ നിരീക്ഷണത്തിലും; ആർക്കൊക്കെ രോഗമെന്ന് ആർക്കും ഒരുതിട്ടവുമില്ല; ഇങ്ങനെ പോയാൽ എങ്ങനെയെന്ന് ആരോഗ്യവകുപ്പും; നിരോധനാജ്ഞയ്ക്ക് കോർപറേഷനിൽ പുല്ലുവില
എം മനോജ് കുമാർ
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ കോവിഡ് ആശങ്കകൾ ശക്തമാകുന്നു. നിലവിൽ പന്ത്രണ്ടു ജീവനക്കാർക്കും ഏഴു കൗൺസിലർമാർക്കും കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇരുപതിലധികം കൗൺസിലർമാർ നിരീക്ഷണത്തിലുമാണ്. ഇവരുമായി അടുത്ത് ഇടപഴകിയ ജീവനക്കാരും കൗൺസിലർമാരുമായി പ്രൈമറി കോൺടാക്ടിൽപ്പെടുന്ന പലരും ക്വാറന്റൈനിൽ പോയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ജീവനക്കാർ കോർപറേഷനിൽ പതിവ് പോലെ ജോലിക്ക് എത്തുമ്പോൾ കൗൺസിലർമാർ പൊതുരംഗത്ത് സജീവവുമായി നിലയുറപ്പിച്ചിട്ടുണ്ട്. ഇന്നും കോർപറേഷനിൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് യുദ്ധത്തിന്റെ മുൻ നിരയിൽ നിൽക്കുന്ന കോർപറേഷനിൽ കോവിഡ് പടരുന്നത് ആരോഗ്യവകുപ്പിനും ആശങ്ക ഉയർത്തിയിട്ടുണ്ട്.
ആരോഗ്യവകുപ്പിന് നേരിട്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ അല്ല തലസ്ഥാനത്ത് നിലനിൽക്കുന്നത്. അതാത് ഡിപ്പാർട്ട്മെന്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അവരാണ് ആരൊക്കെ ക്വാറന്റൈനിൽ പോകേണ്ടത് എന്ന് തീരുമാനിക്കുന്നത്. ആരോഗ്യവകുപ്പ് നേരിട്ട് ഒരു നിർദ്ദേശവും നൽകുന്നില്ല വേണ്ട നിർദ്ദേശങ്ങൾ മുൻകൂറായി കൈമാറിയിട്ടുണ്ട് എന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങൾ മറുനാടനോട് പറഞ്ഞത്. കോർപറേഷനിലെ സ്ഥിതി ആശങ്കാജനകമാണ് എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
പ്രധാനമന്ത്രി ആവാസ് യോജനയുടെ എഗ്രിമെന്റ് വയ്ക്കുന്ന സമയമാണിത്. ഒരുപാട് പേർ വിവരങ്ങൾ തിരക്കി കോർപറേഷൻ ഓഫീസിൽ എത്തുന്നു. ആനുകൂല്യങ്ങളുടെ രേഖകളുമായി പല ആളുകളും വരുന്നു. ഏതൊക്കെ സെക്ഷനിൽ പ്രവേശനമില്ല എന്ന കാര്യം കോർപറേഷൻ അധികൃതർ അനൗൺസ് ചെയ്തിട്ടില്ല. ആളുകൾ നിരന്തരം എത്തുന്നുണ്ട്. കോർപറേഷനിൽ എത്തുന്നവരെ ആളുകൾക്ക് അറിയില്ല. പോകേണ്ട സെക്ഷനിലേക്ക് പ്രവേശനമുണ്ടോ എന്ന കാര്യം. അവിടെയെത്തി പലരും നിരാശരായി മടങ്ങുന്നു. ഈ രീതിയിൽ ഒട്ടുവളരെ ആളുകൾ നിത്യേന കോർപറേഷൻ ഓഫീസിൽ എത്തുന്നുമുണ്ട്.
കോർപറേഷനിൽ കോവിഡ് പിടിമുറുക്കിയിരിക്കുകയാണ്. ഡപ്യൂട്ടി മേയർ, സ്ഥിരം സമിതി അധ്യക്ഷന്മാർ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ പൊതുജനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കെ തന്നെയാണ് ഇന്നലെ മുഖ്യമന്ത്രി ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത മൾട്ടിലെവൽ കാർ പാർക്കിംഗിന് ജീവനക്കാരെ മുഴുവൻ ഇരുത്തിയത്. കോവിഡ് ആയതിനാൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടുന്നതു ഒഴിവാക്കാൻ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതെല്ലാം കാറ്റിൽ പറത്തിയാണ് കോർപറേഷനിൽ ഉദ്ഘാടന മഹാമഹം നടന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് പരമാവധി ഫലകങ്ങളിൽ ഭരരണകക്ഷി നേതാക്കളുടെ പേര് പതിപ്പിക്കാനാണ് ഉദ്ഘാടന മാമാങ്കം എന്നാണ് പ്രതിപക്ഷമായ ബിജെപിയുടെ ആരോപണം. ചടങ്ങിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കണമെന്നു യുഡിഎഫും ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കാരണം ഉദ്ഘാടന പരിപാടികൾ ഒന്നും കോർപറേഷനിൽ മാറ്റിവയ്ക്കുന്നുമില്ല.
തിരുവനന്തപുരം കോർപറേഷനിൽ ആർക്കൊക്കെ കോവിഡ് ഉണ്ടെന്നോ ആരൊക്കെ ക്വാറന്റൈനിൽ തുടരുന്നു എന്ന കാര്യങ്ങളോ വെളിയിൽ വരുന്നില്ല. വഞ്ചിയൂർ വാർഡ് കൗൺസിലർ വഞ്ചിയൂർ ബാബുവിന് രണ്ടാം തവണയാണ് കോവിഡ് വന്നിരിക്കുന്നത്. കൂട്ടായ്മയോ ചർച്ചയോ കൂടാതെയാണ് കോർപറേഷനിൽ കാര്യങ്ങൾ നടക്കുന്നത്. മുൻനിരയിൽ നിന്നാണ് കോർപറേഷൻ കോവിഡ് യുദ്ധം നയിക്കുന്നത്. അതുകൊണ്ട് തന്നെ കോർപറേഷനെ കോവിഡ് വിഴുങ്ങുമോ എന്ന ആശങ്ക ശക്തമാവുകയാണ്.
ഈ സമയത്ത് കോർപറേഷനിൽ ഏകാധിപത്യപരമായാണ് കാര്യങ്ങൾ നടക്കുന്നത് എന്നാണ് കൗൺസിലർമാർ ഉയർത്തുന്ന ആരോപണം. ഭരണപക്ഷി കൗൺസിലർമാർക്കും കോർപറെഷനിലെ കോവിഡ് പ്രവർത്തനങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. കോവിഡിന്റെ പശ്ചാത്തലത്തിൽ സർവകക്ഷിയോഗം വിളിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യുന്നില്ല. കോവിഡ് പ്രശ്നത്തിൽ കോർപറേഷന്റെ അകത്ത് എന്ത് നടക്കുന്നു എന്ന കാര്യം പുറത്ത് എത്തുന്നുമില്ല. കൗൺസിലർമാർ വരെ മാധ്യമങ്ങൾ വഴിയാണ് കാര്യങ്ങൾ അറിയുന്നത്. കോവിഡ് പോലെ ഒരു മഹാമാരി തിരിനീട്ടുകയും അത് നഗരത്തെ കീഴടക്കുകയും ചെയ്യുന്ന അവസ്ഥയിൽ കോർപറേഷൻ അധികാരികളുടെ സമീപനം ആശങ്കയുണർത്തുന്നു എന്നാണ് കൗൺസിലർമാർ മറുനാടനോട് പറഞ്ഞത്. സർവകക്ഷി യോഗം വിളിക്കണം. അല്ലെങ്കിൽ പ്രതിപക്ഷ പാർട്ടികളെ വേറെ വേറെ ചർച്ചയ്ക്ക് വിളിക്കണം. പ്രതിപക്ഷവുമായി ആലോചിച്ച് കോവിഡ് കാര്യങ്ങൾ ചെയ്യണം. പ്രതിപക്ഷം പലപ്പോഴും കാര്യങ്ങൾ അറിയുന്നില്ല. ആശങ്കാകുലമായി കോവിഡ് മരിയ സാഹചര്യത്തിൽ ഈ സ്ഥിതി മാറണം. കോർപറേഷനിലെ ബിജെപി ഡെപ്യൂട്ടി നേതാവ് ഗിരികുമാർ മറുനാടനോട് പറഞ്ഞു.
കോർപറേഷനിലെ ഹെൽത്ത് ഓഫീസറും കക്ഷി നേതാക്കളും ഒരുമിച്ച് ഇരുന്നാൽ പല കാര്യങ്ങളും പരിഹരിക്കാൻ കഴിയും എന്നാണ് കൗൺസിലർമാർ പറയുന്നത്. പക്ഷെ ഈ ഒരു കൂട്ടായ്മ കോർപറേഷനിലില്ല. അതുകൊണ്ട് കാര്യങ്ങൾ വ്യക്തമായി പറയാൻ കഴിയാത്ത ഒരു സാഹചര്യം നിലനിൽക്കുന്നുണ്ട്. ഒക്ടോബർ 30 വരെ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പൊതുജനങ്ങൾ നഗരസഭ ഓഫീസിൽ വരേണ്ടെന്ന് കോർപ്പറേഷൻ മേയർ കെ ശ്രീകുമാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടത്.
കോവിഡ് പോസിറ്റീവ് ആയവർ ചികിത്സയിലും പ്രൈമറി കോൺടാക്റ്റ് ആയവരെ ക്വാറന്റൈനിൽ വിട്ടിട്ടുണ്ട് എന്നാണ് മേയർ കെ.ശ്രീകുമാറിന്റെ ഓഫീസ് മറുനാടനോട് പറഞ്ഞത്. കോവിഡ് ലക്ഷണങ്ങൾ തോന്നുന്നവർക്ക് എല്ലാം ആന്റിജൻ ടെസ്റ്റ് നിർദ്ദേശിച്ചിട്ടുണ്ട് എന്നാണ് മേയറുടെ ഓഫീസ് പ്രതികരിച്ചത്. കോർപറേഷനിലെ സ്ഥിതിയിൽ ആശങ്കയില്ലെന്നാണ് -കോർപ്പറേഷൻ സെക്രട്ടറി ബിനി കെ.യു.മറുനാടനോട് പറഞ്ഞത്. കോവിഡ് പോസിറ്റീവ് ആയവർ ചികിത്സയിലാണ്. പക്ഷെ ഇവരുമായി ആരൊക്കെ പ്രൈമറി കോൺടാക്റ്റ് നടത്തി എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. വലിയ ഓഫീസാണ്. വിപുലമായ പ്രവർത്തനവുമാണ്. അതുകൊണ്ട് തന്നെ പ്രൈമറി കോൺടാക്റ്റ് കണ്ടുപിടിക്കാൻ പ്രയാസമാണ്. അതിനാൽ പ്രൈമറി കോൺടാക്റ്റ് ആയവർ ആരൊക്കെഎന്ന് തിരക്കി അവരോടു ക്വാറന്റിനിൽ പോകാൻ നിർദ്ദേശിക്കുകയാണ് ചെയ്തത്. ക്വാറന്റൈൻ കഴിഞ്ഞു വരുന്നവരെ അവർക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ലെങ്കിൽ ആന്റിജൻ ടെസ്റ്റിനു നിർദ്ദേശിച്ചിട്ടില്ല- ബിനി പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍