കള്ളാടി- മേപ്പാടി പാതയെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയത് 40 വർഷം മുമ്പ്; 1975ൽ സ്വർഗംകുന്ന് കയറി കാട്ടിലൂടെ യാത്ര ചെയ്തു ആർഇസി വിദ്യാർത്ഥികൾ; ആനക്കാംപൊയിൽ പള്ളി വികാരിയായിരുന്ന ഫാ. അഗസ്റ്റിൻ മണക്കാട്ടുമറ്റം അവതരിപ്പച്ച ആശയം 'ചുരംകയറാതെ വയനാട്ടിലെത്താം' എന്ന്; മനോരമയുടെ വാർത്തകൾ ചലനങ്ങൾ ഉണ്ടാക്കിയത് ഭരണതലത്തിലും; പ്രതിബന്ധങ്ങൾ ഏറെയെങ്കിലും ഇന്ത്യയിലെ മൂന്നാമത്തെ വലിയ തുരങ്കപാതയാകുമെന്ന് പ്രഖ്യാപനം ആകാംക്ഷയോടെ കണ്ട് നാട്ടുകാർ
മറുനാടൻ ഡെസ്ക്
കോഴിക്കോട്: ഇന്ത്യയിലെ മൂന്നാമത്തെ വലിയ തുരങ്കപാത എന്ന നിലയിലാണ് സംസ്ഥാന സർക്കാർ കള്ളാടി- മേപ്പാടി തുരങ്കപാതയെ കുറിച്ച് അവതരിപ്പിക്കുന്നത്. ശാസ്ത്രീയമായി പഠനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും പാതയുമായി മുന്നോട്ടു പോകുമെന്നാണ് സർക്കാർ പ്രഖ്യാപനം. അതേസമയം ആനക്കാപൊയിലിലെ നാട്ടുകാരെ സംബന്ധിച്ചിടത്തോളം നാൽപ്പതു വർഷം മുമ്പു ഈ തുരങ്ക പാതയെ കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നു. 40 വർഷം മുൻപ് 6 ലക്ഷം രൂപ ഭരണാനുമതി നൽകി സർവേ നടത്തിയത് ഒഴിച്ചാൽ മറ്റു കാര്യങ്ങളൊന്നും ഈ പദ്ധതിയുമായി മുന്നോട്ടു പോയിട്ടില്ല.
പദ്ധതിയുടെ സർവേ ആദ്യഘട്ടത്തിൽത്തന്നെ നിലച്ചു. പിന്നീട് ഈ വർഷമാണ് സ്വർഗംകുന്ന് കള്ളാടി തുരങ്കപാതയടക്കമുള്ള റോഡിന് വീണ്ടും ഭരണാനുമതി ലഭിച്ചത്. ആനക്കാംപൊയിൽ പള്ളിയിലെ വികാരിയായിരുന്ന ഫാ. അഗസ്റ്റിൻ മണക്കാട്ടുമറ്റമാണ് 'ചുരംകയറാതെ വയനാട്ടിലെത്താം' എന്ന തലക്കെട്ടോടെ ആനക്കാംപൊയിൽ സ്വർഗംകുന്ന് കള്ളാടി മേപ്പാടി പാതയെന്ന ആശയം 1975 സെപ്റ്റംബർ 15ന് മനോരമ പത്രത്തിൽ ആദ്യമായി അവതരിപ്പിച്ചത്.
ചുരം റോഡിനു ബദലായി ഏറെക്കാലമായി നാട്ടുകാർ ചർച്ച ചെയ്യാറുള്ള ഈ പാത യാഥാർഥ്യമായാൽ മറിപ്പുഴയിൽനിന്ന് 12 കിലോമീറ്റർ സഞ്ചരിച്ചാൽ മേപ്പാടിയിലെത്താമെന്നു പറഞ്ഞിട്ടുണ്ട്. തുടർന്ന് ചാത്തമംഗലം റീജനൽ എൻജിനീയറിങ് കോളജിലെ (ആർഇസി) ആറു വിദ്യാർത്ഥികൾ കാട്ടിൽ ഇതേ വഴിയിലൂടെ യാത്ര ചെയ്ത് മേപ്പാടിയിലെത്തി. മനോരമയിലെ ഈ രണ്ടു വാർത്തകൾ വായിച്ച അന്നത്തെ മന്ത്രി കെ.പങ്കജാക്ഷൻ 1976 ഏപ്രിൽ 12ന് ഈ വഴിയെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഈ പാതയ്ക്ക് സർക്കാർ 6 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി 1980 ഒക്ടോബർ 9ന് വാർത്ത വന്നു.
മേപ്പാടിയിൽനിന്ന് എംഎൽഎ പി.സിറിയക് ജോണും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കള്ളാടി, സ്വർഗംകുന്ന് വഴി ആനക്കാംപൊയിലിലേക്ക് കാട്ടിലൂടെ നടന്ന് സർവേ നടത്തിയതായി 1980 മെയ് 11ന് വാർത്ത വന്നു. ആനക്കാംപൊയിൽ മേപ്പാടി ബദൽ റോഡ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിവേദകസംഘം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച വാർത്ത 1984 സെപ്റ്റംബർ12ന് മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്ഹാഖ് കുരിക്കൾ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു നിവേദകസംഘം രൂപം കൊണ്ടത്.
ഫാ. ജേക്കബ് പുത്തൻപുരയായിരുന്നു റോഡ് കമ്മിറ്റി പ്രസിഡന്റ്. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.എൻ.ചിദംബരൻ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.എ.മുഹമ്മദ് തുടങ്ങിയ അനേകം പേരാണ് അക്കാലത്ത് റോഡിനായി വിയർപ്പൊഴുക്കിയത്. പിൽക്കാലത്ത് ആക്ഷൻ കമ്മിറ്റി തിരുവമ്പാടിയിലും ആനക്കാംപൊയിലിലും പല തവണ യോഗം ചേർന്ന് നിവേദനങ്ങൾ നൽകിയിരുന്നു. ബദൽ റോഡിന്റെ പ്രാരംഭ സർവേ ആദ്യഘട്ടത്തിൽത്തന്നെ മുടങ്ങി. സർവേക്കായി 35,000 രൂപയാണ് അന്ന് അനുവദിച്ചത്.
അന്നത്തെ പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം 9 ദിവസം സർവേ നടത്തി. ഇത്രയും ദിവസത്തെ ചെലവുകൾ നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും ചേർന്ന് കണ്ടെത്തുകയായിരുന്നു. ഇത്രയും ദിവസംകൊണ്ട് മൂന്നര കിലോമീറ്റർ പിന്നിട്ടുവെങ്കിലും സർവേ നിലച്ചു. സർവേക്ക് അനുവദിച്ച പണത്തിൽ ഒരു പൈസ പോലും എത്തിയിരുന്നില്ല. 35 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും ആനക്കാംപൊയിൽ കള്ളാടി മേപ്പാടി പാതയുടെ സർവേ സജീവമായി തുടങ്ങുന്നത്. ജോർജ് എം.തോമസ് എംഎൽഎയുടെയും പിഡബ്ല്യുഡി എക്സി. എൻജിനീയർ വിനയരാജിന്റെയും നേതൃത്വത്തിൽ കൊങ്കൺ റെയിൽ കോർപറേഷൻ സംഘം മറിപ്പുഴയിലും കള്ളാടിയിലുമായി സർവേ നടപടികൾക്ക് തുടക്കമിട്ടു കഴിഞ്ഞു.
ആർഇസി വിദ്യാർത്ഥിയായിരുന്ന ടി കെ അബ്ദുൾ ലത്തീഫിന്റെ നേതൃത്വത്തിൽ അക്കാലത്ത് നടത്തിയ യാത്ര വലിയ ശ്രദ്ദ നേടിയിരുന്നു. പിൽക്കാലത്ത് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റായി വിരമിച്ച വള്ളിയിൽ ഗോപിനാഥ്, ലാർസൺ ആൻഡ് ടൂബ്രോ അസി. ജനറൽ മാനേജരായി വിരമിച്ച കല്യാൺ റാം, പട്ടാളക്കാരനായി മാറിയ അശോക് കുമാർ, മോഹൻദാസ്, ബാലകൃഷ്ണൻ എന്നിവരാണ് ടി.കെ.അബ്ദുൽ ലത്തീഫിനൊപ്പം യാത്രയ്ക്കൊരുങ്ങിയത്. രാവിലെ എട്ടോടെ തിരുവമ്പാടിയിൽനിന്ന് ജീപ്പിലാണ് സംഘം ആനക്കാംപൊയിൽ പള്ളിയിലെത്തിയത്.
പക്ഷേ ഇവരെക്കണ്ട് ഫാ. അഗസ്റ്റിൻ ഞെട്ടി. കയ്യിൽ ഒന്നോ രണ്ടോ കത്തിയും രണ്ടു ടോർച്ചും ഒരു അഗ്ഫ ക്ലിക്ക് ത്രീ ക്യാമറയും പന്ത്രണ്ട് വാഴപ്പഴവുമായാണ് വിദ്യാർത്ഥികൾ കാടുകയറാൻ വന്നത്. ഫാ. അഗസ്റ്റിൻ നാട്ടുകാരനായ ജോസഫ് കുളങ്ങര, അദ്ദേഹത്തിന്റെ മകൻ കുളങ്ങര ജോർജ്, പൂളക്കുഴി ദിവാകരൻ എന്നിവരെ സഹായത്തിനായി ഏർപ്പാടാക്കി. എട്ടരയോടെ യാത്ര തുടങ്ങിയ സംഘം സ്വർഗംകുന്നിൽ അപ്പച്ചന്റെ പുല്ലുമേഞ്ഞ കുടിയിലാണ് എത്തിയത്. കപ്പയും മീനും കാപ്പിയുമായി അപ്പച്ചൻ വിദ്യാർത്ഥിസംഘത്തെ സ്വീകരിച്ചു. ഇവർക്ക് യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണവും പൊതിഞ്ഞു നൽകി.
സ്വർഗംകുന്നിൽനിന്ന് അപകടം പിടിച്ച മലഞ്ചെരിവുകൾ കടന്ന് സംഘം വൈകിട്ട് അഞ്ചരയോടെ കള്ളാടിയിലെത്തി. എന്നാൽ കള്ളാടിയിൽനിന്ന മേപ്പാടിയിലേക്കുള്ള യാത്രയിൽ നക്സലൈറ്റുകളാണെന്നു സംശയിച്ച് ഇവരെ പൊലീസ് പിടിച്ച് സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തു. അടിയന്തരാവസ്ഥ തുടങ്ങിയ കാലമാണ്. വിദ്യാർത്ഥികളാണെന്നറിഞ്ഞ് വിട്ടയച്ച ഇവർ മേപ്പാടിയിൽ താമസിച്ച് പിറ്റേ ദിവസമാണ് കോളജിൽ തിരിച്ചെത്തിയത്. രണ്ടു ദിവസം കഴിഞ്ഞ് നിർദിഷ്ട പാതയെക്കുറിച്ച് മനോരമ പത്രത്തിൽ വിശദമായ ഒരു പഠനറിപ്പോർട്ടും പ്രസിദ്ധീകരിച്ചു. ഈ വാർത്തകൾ ശ്രദ്ധയിൽപെട്ടാണ് ആനക്കാംപൊയിൽ മേപ്പാടി പാതയ്ക്ക് അന്നത്തെ സർക്കാർ ഭരണാനുമതി നൽകിയത്.
കടപ്പാട്:മനോരമ
Stories you may Like
- ഇനി വയനാട്ടിൽ നിന്നും കോഴിക്കോട്ടേക്ക് ചുരം കയറാതെ അതിവേഗ യാത്ര
- ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി തുരങ്ക പാത ഉപേക്ഷിക്കില്ല;
- പിവി അൻവർ വീണ്ടും വിവാദത്തിൽ
- വാഹനത്തിൽനിന്ന് പുറത്തേക്കെറിഞ്ഞ ബിയർകുപ്പി തലയിൽകൊണ്ട് യുവതിക്ക് പരിക്കേറ്റു
- ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമം; പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്