ചുറ്റുപാടും താമസിക്കുന്നത് ഠാക്കൂർ സമുദായക്കാർ; ദേശീയ നേതാക്കൾ എത്തിയതോടെ കുടുംബത്തെ ഒറ്റപ്പെടുത്തി നിരന്തരം ഭീഷണികളുമായി സവർണ സമുദായംഗങ്ങൾ; വീടു സന്ദർശിക്കാൻ എത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഭീഷണിപ്പെടുത്തിയും ഒരുകൂട്ടം ഠാക്കൂർ സമുദായത്തിലെ യുവാക്കൾ; 'ഠാക്കൂറുകൾ ജനിക്കുന്നതുതന്നെ തിരിച്ചടിക്കുന്നതിനാണ്; പുറത്തുവരൂ, നിങ്ങളുടെ വല്യേട്ടന്മാർ നിങ്ങളെ കാണാൻ കാത്തിരിക്കുകയാണ്' എന്ന പരസ്യ ഭീഷണി പൊലീസുകാർ മുന്നിൽ നിൽക്കേ
മറുനാടൻ ഡെസ്ക്
ലക്നൗ: ഉത്തർപ്രദേസിലെ ഹാത്രാസിൽ ക്രൂരമായി ബലാത്സംഗത്തിന് ഇരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സംഘടിതമായി ഒറ്റപ്പെടുത്തുന്നു. ചുറ്റുമുള്ള ഠാക്കൂർ ഭവനങ്ങൾക്ക് നടുവിൽ ഭീതിയോടെയാണ് ഈ കുടുംബം കഴിയുന്നത്. പ്രതികൾ ഉൾപ്പെടുന്ന സവർണ സമുദായാംഗങ്ങളിൽ നിന്നും നിരന്തരം ഭീഷണികളാണ് കുടുംബം നേരിടുന്നത്. ബിജെപി മുൻ എംഎൽഎ രാജ്വീർ പെഹൽവാന്റെ നേതൃത്വത്തിൽ, പ്രതികൾക്കു വേണ്ടി പ്രത്യേക യോഗം നടന്നു. കുടുംബത്തിന്റെ സുരക്ഷ കർശനമാക്കിയതായി പൊലീസ് അറിയിച്ചു. ഇതിനു 15 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇന്നലെ ഹത്രസിലെത്തിയ എഎപി എംപി സഞ്ജയ് സിങ്ങിനു നേരെ മഷി കുടഞ്ഞു.
പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ ലക്ഷണങ്ങളില്ലെന്നാണ് ആഗ്ര ഫൊറൻസിക് സയൻസ് ലബോറട്ടറിയുടെ റിപ്പോർട്ട്. എന്നാൽ, ക്രൂരത നടന്ന് 11 ദിവസം കഴിഞ്ഞാണ് സാംപിൾ ശേഖരിച്ചതെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. പെൺകുട്ടിയെ ആദ്യം പരിശോധിച്ച അലിഗഡ് ജെഎൻഎംസി ആശുപത്രിയിലെ പരിശോധനാ റിപ്പോർട്ടിൽ ലൈംഗികാതിക്രമം നടന്നതായി രേഖപ്പെടുത്തിയിരുന്നു. ഹത്രസ് സംഭവത്തിന്റെ പേരിലുള്ള പ്രതിഷേധങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് യോഗി ആദിത്യനാഥ് സർക്കാർ കുറ്റപ്പെടുത്തി. വംശീയ കലാപങ്ങൾ സൃഷ്ടിച്ചു സർക്കാരിനെ താറടിച്ചു കാണിക്കാനുള്ള നീക്കം സുരക്ഷാ ഏജൻസികൾ കണ്ടെത്തിയെന്നാണു സർക്കാരിന്റെ വിശദീകരണം. നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപകമായി നിശ്ശബ്ദ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. സിപിഎം, സിപിഐ സംഘം ഇന്നു ഹത്രസിലെത്തും. നോയിഡയിൽ പ്രതിഷേധിച്ച അഞ്ഞൂറോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തു.
്അതിനിടെ ഹത്രസിൽ നാലംഗ സംഘത്തിന്റെ ക്രൂരപീഡനത്തിന് ഇരയായി യുവതി കൊല്ലപ്പെട്ട കേസിലെ പ്രതികളെ അനുകൂലിച്ചും സംഭവസ്ഥലം സന്ദർശിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഭീഷണിപ്പെടുത്തിയും ഒരുകൂട്ടം യുവാക്കൾ. പൊലീസ് ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ സാന്നിധ്യത്തിലാണ് യുവാക്കളുടെ ഭീഷണി. ഞായറാഴ്ച, കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച ചന്ദ്രശേഖർ ആസാദിനും അനുയായികൾക്കുമെതിരെ യുപി പൊലീസ് കേസെടുത്തിരുന്നു. നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടിയതിനാണ് കേസ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ ഏകദേശം 500ഓളം ആളുകൾ പ്രതികൾക്ക് പിന്തുണ അറിയിക്കുന്നതാണുള്ളത്. എന്നാൽ ഇവർക്കെതിരെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
പ്രതികൾക്ക് പിന്തുണയുമായി തുറന്ന യോഗങ്ങളാണ് നടക്കുന്നതെന്നും പെൺകുട്ടിയുടെ കുടുംബം സുരക്ഷിതരല്ലെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു. കുടുംബത്തിന് പ്രത്യേക സുരക്ഷ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'രാഷ്ട്രീയ സവർണ പരിഷത്ത്' എന്ന സംഘടനയാണ് പ്രതികൾക്ക് പിന്തുണയുമായി യോഗങ്ങൾ സംഘടിപ്പിക്കുന്നത്. അറസ്റ്റിലായ നാല് പേർക്കുമെതിരായ ആരോപണങ്ങൾ വ്യാജമാണെന്നും സിബിഐ ഇതു പുറത്തുകൊണ്ടുവരുമെന്നും അവർ പറഞ്ഞു.
'നിങ്ങൾക്ക് സിബിഐയിൽ വിശ്വാസമില്ലേ? അദ്ദേഹം (ചന്ദ്രശേഖർ ആസാദ്) സിബിഐയെ വിശ്വസിക്കുന്നില്ല. രാഷ്ട്രീയം കളിക്കുന്നതിനാണ് ഇവിടെ വന്നത്. അദ്ദേഹത്തെ ഞങ്ങൾ ഒന്നു കാണും. അപ്പോൾ അദ്ദേഹത്തിന് സിബിഐയിൽ വിശ്വാസം വരും.' വിഡിയോയിൽ ഒരാൾ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സമീപത്ത് നിൽക്കുന്നതും കാണാം. 'ഠാക്കൂറുകൾ ജനിക്കുന്നതുതന്നെ തിരിച്ചടിക്കുന്നതിനാണ്. പുറത്തുവരൂ, നിങ്ങളുടെ വല്യേട്ടന്മാർ നിങ്ങളെ കാണാൻ കാത്തിരിക്കുകയാണ്.' ചന്ദ്രശേഖർ ആസാദിനോട് വിഡിയോയിൽ പറയുന്നു. അറസ്റ്റിലായ ഒരാൾക്ക് പെൺകുട്ടിയുടെ സഹോദരന്റെ അതേ പേരാണെന്നും യഥാർഥത്തിൽ സഹോദരനാണ് കുറ്റകൃത്യത്തിന് പിന്നിലെന്നും ഇപ്പോൾ പ്രതികളായവരെ കുടുക്കാനാണ് കുടുംബത്തിന്റെ ശ്രമമെന്നും വിഡിയോയിൽ ആരോപിക്കുന്നു.
അതേസമയം കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം തങ്ങളെ കാണിക്കാതെ രാത്രി സംസ്കരിച്ചതിൽ പ്രതിഷേധവുമായി കുടുംബം. സംസ്കരിച്ചത് സഹോദരിയുടെ മൃതദേഹംതന്നെയാണെന്ന സ്ഥിരീകരണം ഔദ്യോഗികമായി ലഭിക്കാതെ അസ്ഥി ഒഴുക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് സഹോദരൻ പറഞ്ഞു. മൃതദേഹം ദഹിപ്പിച്ച സ്ഥലത്തുനിന്ന് സഹോദരൻ അസ്ഥികൾ ശേഖരിച്ചിരുന്നു. ''മനുഷ്യത്വംകൊണ്ടാണ് അതു ചെയ്തത്. അല്ലാതെ, ഞങ്ങൾക്കു നീതി ലഭിച്ചതുകൊണ്ടല്ല. ഈ അസ്ഥി അവളുടേതാണെന്ന് എന്താണ് ഉറപ്പ്'' -സഹോദരൻ ചോദിച്ചു.
അതിനിടെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കയ്യേറ്റം ചെയ്ത യുപി പൊലീസിന്റെ നടപടിക്കെതിരെ ദേശീയ വനിത കമ്മിഷൻ സംസ്ഥാന പൊലീസ് മേധാവിയിൽ നിന്ന് വിശദീകരണം തേടി. വിവേകമില്ലാത്ത പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നും അപലപിക്കുന്നതായും അധ്യക്ഷ രേഖ ശർമ പറഞ്ഞു. ഹത്രസ് സംഭവത്തെക്കുറിച്ചുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ സത്യാമ ദുബെ ആണു കോടതിയെ സമീപിച്ചത്.
ഇതിനിടെ, ഹത്രസ്, ബൽറാംപുർ എന്നിവിടങ്ങളിൽ ദലിത് യുവതികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവങ്ങളിൽ നടപടിയെടുക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഇന്ത്യൻ ഓഫിസ് ആവശ്യപ്പെട്ടു. ഹത്രസിൽ ജാതി സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് അജ്ഞാതർക്കെതിരെ രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു കേസെടുത്തു. പ്രതിഷേധമുയർത്തിയവരെ ലക്ഷ്യമിട്ടാണു പൊലീസ് നീക്കം.
Stories you may Like
- ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെന്നും കണ്ണൻ
- പുകയ്ക്കൊപ്പം ജയ് ഭീമും; പാർലമെന്റും സുരക്ഷിതമല്ലാതാകുമ്പോൾ
- ചന്ദ്രശേഖർ ആസാദിനെ അടുത്ത തവണ വധിക്കുമെന്ന് ഫേസ്ബുക് പോസ്റ്റ്
- ഖലിസ്ഥാൻ നേതാവിന്റെ ഭീഷണി നിസ്സാരമായി കാണില്ലെന്ന് കാനഡ
- റിസർവ് ബാങ്കിനും, സ്വകാര്യ ബാങ്കുകൾക്കും ബോംബ് ഭീഷണി
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍