അടിത്തറയുണ്ടാക്കിയത് മാരാർ-രാമൻ പിള്ള-മുകുന്ദൻ-രാജഗോപാൽ കൂട്ടുകെട്ട്; ഇപ്പോൾ നടക്കുന്നത് നേതാക്കൾ തമ്മിലെ കുതികാൽ വെട്ട്; ദേശീയ ജനറൽ സെക്രട്ടറിയായി പരിഗണിച്ച മോദിയുടെ വിശ്വസ്തനെ മൂലയ്ക്കിരുത്താൻ ഉയർത്തിയത് സംഘടനയ്ക്ക് വേണ്ടത് മറ്റ് പാർട്ടികളിൽ നിന്നെത്തിയ നേതാക്കളെന്ന തന്ത്രം; ഓർഗനൈസറിന്റെ മുൻ പത്രാധിപരെ വെട്ടിയത് മറ്റൊരു കരുത്തനെ കേരളത്തിൽ നിന്ന് വളർത്താതിരിക്കാൻ; ബാലശങ്കറിനെ ഒഴിവാക്കിയതും പരിവാറിൽ ചർച്ച; ബിജെപി പുനഃസംഘടനയിൽ അതൃപ്തി തുടരുമ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ആർ.ബാലശങ്കറിന്റെ പേര് വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ടു പരിവാർ വൃത്തങ്ങളിൽ പുതിയ വിവാദം. ഇക്കുറി വന്ന ബിജെപി ദേശീയ ഭാരവാഹിപ്പട്ടികയിൽ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പ്രതീക്ഷിക്കപ്പെട്ട ഒരു പേര് ബിജെപിയുടെ ബുദ്ധികേന്ദ്രങ്ങളിൽ ഒന്നായി പരിഗണിക്കപ്പെട്ടിരുന്ന ബാലശങ്കറിന്റെതായിരുന്നു. ബാലശങ്കർ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായിമാറും എന്ന സൂചനകൾ പരിവാർ വൃത്തങ്ങളിൽ ശക്തവുമായിരുന്നു.
പുനഃസംഘടനയിൽ ആർഎസ്എസിലെ റാം മാധവിനെയും മുരളീധർ റാവുവിനെയും വെട്ടിയതും ബാലശങ്കർ വിവാദത്തിനൊപ്പം പരിവാർ രാഷ്ട്രീയത്തിൽ പുകയുന്നുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയിൽ നിന്നും ജനറൽ സെക്രട്ടറിയാകുമെന്ന സൂചനകളും ബാലശങ്കറിന് ലഭിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ട് ബാലശങ്കറിന്റെ പേര് വെട്ടിമാറ്റപ്പെട്ടു എന്ന വിവാദമാണ് പരിവാറിൽ ഉടലെടുത്തിരുന്നത്.
കേരളവുമായി ബന്ധപ്പെട്ടു ദേശീയ നേതൃത്വത്തിലേക്ക് പോകുന്ന പേരുകളിൽ പലതും വെട്ടിമാറ്റപ്പെടുന്നുണ്ട്. ഇതിനു പിന്നിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണെന്ന ആരോപണം ശക്തമാണ്. കേരളത്തിലെ മുതിർന്ന നേതാക്കൾക്ക് ആർക്കും ദേശീയ ഭാരവാഹിപ്പട്ടികയിൽ ഇടംകിട്ടിയിട്ടില്ല. പക്ഷെ സിപിഎം വിട്ട് കോൺഗ്രസിൽ ചേരുകയും അവിടെനിന്ന് ബിജെപിയിലേക്കു കൂടു മാറുകയും ചെയ്ത എ.പി.അബ്ദുല്ലക്കുട്ടിയെ ഉപാധ്യക്ഷനാക്കിയും മലയാളിയായ ടോം വടക്കനെ ദേശീയ വക്താവാക്കി മാറ്റുകയും ചെയ്തിരുന്നു.
ഈ ആരോപണവുമായി ചേർത്ത് ബാലശങ്കറിന്റെ പേര് വെട്ടിയതിലും കൂട്ടിവായിക്കപ്പെടുന്നത് വി.മുരളീധരന്റെ പേര് തന്നെയാണ്. ബിജെപിയുടെ സംഘടനാ ചുമതലയുള്ള ബി.എൽ.സന്തോഷും വി.മുരളീധരനും തമ്മിൽ സൗഹൃദം ശക്തമാണ്. എബിവിപി കാലത്ത് തുടങ്ങിയ സൗഹൃദമാണ് ഇവർ തമ്മിൽ ഇപ്പോഴും നിലനിൽക്കുന്നത്. ബി.എൽ.സന്തോഷ് വി.മുരളീധരന്റെ താത്പര്യങ്ങൾക്ക് അരുനിൽക്കുകയാണ് എന്ന ആരോപണം കൃഷ്ണദാസ് ഗ്രൂപ്പിൽ ശക്തമാണ്. മുരളീധരൻ-ബി.എൽ.സന്തോഷ് കൂട്ടുകെട്ടാണ് കെ.സുരേന്ദ്രനെ കേരള ബിജെപി അധ്യക്ഷ സ്ഥാനത്ത് വാഴിച്ചത് എന്ന ആരോപണമാണ് ശക്തമായി നിലനിൽക്കുന്നത്.
ഇതേ ആരോപണം തന്നെയാണ് ബാലശങ്കറിന്റെ പേര് വെട്ടിയതിനു പിന്നിലും ഉയരുന്നത്. ബാലശങ്കർ ദേശീയ ജനറൽ സെക്രട്ടറിയായാൽ അത് തനിക്കും തന്റെ ഗ്രൂപ്പിനും കേരളത്തിലെ താത്പര്യങ്ങൾക്കും പിന്നീട് വലിയ വെല്ലുവിളിയായി മാറും എന്ന തിരിച്ചറിവിലാണ് പട്ടികയിൽ നിന്നും ബാലശങ്കറിന്റെ പേര് വെട്ടാൻ മുരളീധരൻ സമ്മർദ്ദം ചെലുത്തിയത് എന്നാണ് പരിവാർ രാഷ്ട്രീയത്തിലെ സംസാരം. മറ്റ് പാർട്ടികളിൽ നിന്ന് എത്തുന്നവർക്ക് പരിഗണന കൊടുക്കണമെന്ന ന്യായം അവതരിപ്പിച്ച് കേരളത്തിലെ നേതാക്കളെ തന്ത്രത്തിൽ വെട്ടുകയായിരുന്നു. ശോഭാ സുരേന്ദ്രനും കുമ്മനം രാജശേഖരനും പോലും ഇങ്ങനെ ദേശീയ നേതൃനിരയിലെ സ്ഥാനം നഷ്ടമായി.
ആർ എസ് എസ് മുഖപത്രം ഓർഗനൈസറിന്റെ പത്രാധിപരായിരുന്ന ബാലശങ്കറിന്റെ പേര് വെട്ടിയതിൽ ആർഎസ്എസ് ദേശീയ നേതൃത്വത്തിന്നിടയിലും അതൃപ്തി മുളപൊട്ടിയിട്ടുണ്ട്. കേരളത്തിലെ താത്പര്യങ്ങളുടെ പേരിലാണ് ബാലശങ്കർ വെട്ടിമാറ്റപ്പെട്ടത് എന്ന ശ്രുതികൾ വന്നതോടെയാണ് ആർഎസ്എസ് നേതാക്കൾക്കിടയിൽ അതൃപ്തി മുതലെടുത്തത്. കേരള രാഷ്ട്രീയത്തിൽ ഒരു നിർണ്ണായക രാഷ്ട്രീയ ശക്തിയായി ബിജെപി മാറണം എന്ന് ആർഎസ്എസ് ദേശീയ നേതൃത്വത്തിനു ആഗ്രഹമുണ്ട്. പക്ഷെ വി.മുരളീധരൻ അടക്കമുള്ള നേതാക്കളെ വെച്ച് കേരളത്തിൽ നടത്താവുന്ന മുന്നേറ്റങ്ങൾക്ക് പരിധിയുണ്ടെന്നു ആർഎസ്എസിന് അറിയാം.
ജനസ്വാധീനമുള്ള നേതാക്കൾ ബിജെപിയിൽ കുറവാണ്. ഇത് ആർഎസ്എസ് ദേശീയ നേതൃത്വത്തിനു അറിയാം. കേരള ബിജെപിക്ക് അടിത്തറയുണ്ടാക്കിയത് കെ.ജി.മാരാർ- കെ.രാമൻ പിള്ള -പി.പി.മുകുന്ദൻ-ഒ.രാജഗോപാൽ കൂട്ടുകെട്ടായിരുന്നു. അതിനു ശേഷം പൊതുസമൂഹത്തിൽ ചലനമുണ്ടാക്കാൻ കഴിയുന്ന നേതാക്കൾ കേരളത്തിൽ വന്നിട്ടില്ല. ദേശീയ നേതൃത്വം അധികാരത്തിൽ എത്തുമ്പോൾ അതുമായി ബന്ധപ്പെട്ടു കേരളത്തിലെ പദവികളും സ്ഥാനമാനങ്ങളും വീതിച്ചെടുക്കുന്നതിലും ഗ്രൂപ്പ് വഴക്കുകൾ സജീവമാക്കുന്നതിലും മാത്രമാണ് കേരള നേതാക്കൾക്ക് താത്പര്യം.
ബിജെപി ഒറ്റയ്കക്ക് നിന്നാലോ, കേരളത്തിലെ എൻഡിഎ കൂട്ടുകെട്ട് ശക്തമായി മുന്നോട്ടു കൊണ്ടുപോയാലോ കേരളത്തിൽ തിരഞ്ഞെടുപ്പ് വിജയം അസാധ്യമാണെന്നു കേരളത്തിലെ നേതാക്കൾക്കുമറിയാം. അതുകൊണ്ടാണ് പരിവാർ രാഷ്ട്രീയത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് ഇവർ മുന്നോട്ടു പോകുന്നത്. ഈ ഗ്രൂപ്പ് കളികൾ അതിരുവിടുമ്പോൾ മാത്രമാണ് ദേശീയ നേതൃത്വവും കേരളത്തിലെ ആർഎസ്എസ് നേതൃത്വവും ബിജെപി രാഷ്ട്രീയത്തിൽ ഇടപെടാറ് . ഈ ഗ്രൂപ്പ് കളി തന്നെയാണ് ബാലശങ്കറിന്റെ പേര് വെട്ടലും പിന്നിൽ നടന്നത് എന്നാണു പരിവാർ രാഷ്ട്രീയത്തിലെ സംസാരം.
വി.മുരളീധരനെ അപേക്ഷിച്ച് ദേശീയ രാഷ്ട്രീയത്തിൽ ശക്തമായ വേരുകൾ ഉള്ള നേതാവാണ് ബാലശങ്കർ. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ പത്രാധിപർ, ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗം, പ്രസിദ്ധീകരണ വിഭാഗം സഹ കൺവീനർ എന്നീ പദവികൾ ബാലശങ്കർ വഹിച്ചിട്ടുണ്ട്. പതിനൊന്നു വർഷമാണ് ഓർഗനൈസർ പത്രാധിപരായി ബാലശങ്കർ തുടർന്നത്. ആർഎസ്എസ് ബുദ്ധികേന്ദ്രങ്ങളിൽ ഒന്നായും ബാലശങ്കർ പരിഗണിക്കപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് എഴുതിയ യ ക്രിയേറ്റീവ് ഡിസ്റപ്റ്റർ എന്ന പുസ്തകം ശ്രദ്ധേയവുമായിരുന്നു. എട്ടു ഭാഷകളിലേക്കാണ് ഈ പുസ്തകം പരിഭാഷ ചെയ്യപ്പെട്ടത്.
ബെസ്റ്റ് സെല്ലർ ആയിരുന്ന പുസ്തകം കൂടിയാണിത്. എൻഡിടിവി, ഔട്ട്ലുക്ക്, ഡിഎൻഎ എന്നീ മാധ്യമങ്ങളിൽ ബാലശങ്കർ ചെയ്യുന്ന കോളങ്ങളും ശ്രദ്ധേയമാണ്. ബാലശങ്കർ കേരളത്തിലെ ബിജെപി പ്രസിഡന്റ് പദവിയിലേക്ക് നിർദ്ദേശിക്കപ്പെട്ട പേരുകളിൽ ഒന്നായിരുന്നു. ബാലശങ്കറിന് കേരള താത്പര്യങ്ങളുമുണ്ട്. ഈ രീതിയിൽ ശക്തനായ ബാലശങ്കർ ദേശീയ ജനറൽ സെക്രട്ടറി പദവിയിൽ വന്നാൽ അത് വലിയ ഭീഷണിയാകും എന്ന് വി.മുരളീധരനു അറിയാം.
ഇത് കേരള ബിജെപി രാഷ്ട്രീയത്തിലും അലകൾ സൃഷ്ടിക്കും. ഇതുകൊണ്ട് തന്നെയാണ് ബി.എൽ.സന്തോഷ് വഴി ബാലശങ്കറിന്റെ പേര് വെട്ടിയത് എന്നാണു ഉയരുന്ന ആരോപണം. കൃഷ്ണദാസ് പക്ഷത്തേയും ശോഭാ സുരേന്ദ്രനേയും കേന്ദ്ര പുനഃസംഘടനയിൽ പൂർണമായും തഴഞ്ഞിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍