18 സ്വർണ മെഡലുകൾ നേടി നിയമ പഠന രംഗത്ത് ഇന്ത്യയുടെ നക്ഷത്രമായി മാറിയ യമുന മേനോൻ ഈ ആഴ്ച മുതൽ കേംബ്രിഡ്ജ് ട്രിനിറ്റിയിലെ വിദ്യാർത്ഥിനി; ഉദയംപേരൂരിൽ നിന്നും കേംബ്രിഡ്ജിലേക്കുള്ള യാത്രയ്ക്ക് പറയാനുള്ളത് ആവേശോജ്ജ്വല കഥകൾ മാത്രം; ഒരു സുപ്രീം കോടതി അഭിഭാഷകന്റെ കഥകൾ കേട്ട് വളർന്ന പെൺകുട്ടി നിയമ രംഗത്ത് അത്ഭുതം സൃഷ്ടിക്കാൻ ഒരുങ്ങുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഓരോ വർഷവും എടുത്തു പറയാൻ മിടുക്കരിൽ മിടുക്കരായ മലയാളി വിദ്യാർത്ഥികളാണ് യുകെയിലെ വിവിധ സര്വകലാശകളിൽ എത്തികൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തിൽ കേംബ്രിഡ്ജിൽ എത്തിയ വടകരക്കാരി നികിത മുതൽ ഏറെ കഷ്ടപ്പാടുകൾ താണ്ടി ആദിവാസി കുടുംബത്തിൽ നിന്നും എത്തിയ കാസർകോട്ടുകാരന് ബിനേഷ് ബാലൻ വരെ യുകെയിൽ എത്തും മുൻപ് തന്നെ തങ്ങളുടെ നേട്ടങ്ങളുടെ പേരിൽ വാർത്ത തലക്കെട്ടുകളിൽ ഇടം കണ്ടെത്തിയ ശേഷമാണു യുകെയുടെ മണ്ണിൽ കാലുതൊട്ടത്.
ഇപ്പോൾ കേരളത്തിൽ നിന്നും എത്തുന്ന വിദ്യാർത്ഥി താരനിരയിലേക്കു മറ്റൊരാൾ കൂടി, തൃപ്പൂണിത്തുറ ഉദയംപേരൂർ തച്ചപ്പള്ളിൽ മോഹൻകുമാറിന്റെയും ഉഷയുടെയും മകൾ യമുന മേനോൻ. ഇന്ത്യൻ നിയമ പഠന രംഗത്ത് റെക്കോർഡ് ഇട്ട പരീക്ഷ വിജയമാണ് ഈ ആഴ്ച മുതൽ യമുനയേയും യുകെ മലയാളിയാക്കി മാറ്റുന്നത്. ഏറെ പ്രഗത്ഭരെ സൃഷ്ടിച്ച കേംബ്രിഡ്ജ് ട്രിനിറ്റി കോളേജിലാണ് യമുനയുടെ ഉപരിപഠനം.
ബാംഗ്ലൂർ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സ്റ്റിറ്റിയുടെ - എൽ എൻ എസ് യു ഐ - ബിഎ എൽ എൽ ബി ഓണേഴ്സ് പഠനത്തിൽ ഇന്നേവരെ ആരും സ്വന്തമാക്കാത്ത വിധം വിജയമാണ് ഇപ്പോൾ യമുന വാർത്തകളിൽ നിറയ്ക്കുന്നത്. ബ്രിട്ടനും ഓസ്ട്രേലിയയും സിംഗപ്പൂരും ഒക്കെ വാഗ്ദാനങ്ങൾ നിരത്തിയപ്പോൾ ചരിത്രത്തിൽ കേംബ്രിഡ്ജിനുള്ള സ്ഥാനം കണ്ടില്ലെന്നു വയ്ക്കാൻ യമുനയ്ക്കായില്ല.
അങ്ങനെയാണ് പഠന വഴികളിൽ കേംബ്രിഡ്ജ് നൽകിയ വാഗ്ദാനം യമുന സ്വീകരിക്കുന്നത്. ഇതോടെ യുകെ മലയാളികൾക്ക് അഭിമാനത്തോടെ പറയാൻ മറ്റൊരു മലയാളി വിദ്യാർത്ഥി കൂടി എത്തുകയായി. നന്നേ ചെറുപ്പം മുതൽ നിയമമാണ് തന്റെ വഴിയെന്നും തിരിച്ചറിഞ്ഞ് അതിനായി നടത്തിയ സ്ഥിരോത്സാഹമാണ് ഇപ്പോൾ യമുനയെ അപൂർവ്വ നേട്ടത്തിന് മുന്നിൽ എത്തിച്ചിരിക്കുന്നതും.
ഇന്ത്യൻ നിയമ പഠന രംഗത്ത് ഇതാദ്യമായാണ് ഒരു വിദ്യാർത്ഥിയെ തേടി 18 സ്വർണ മെഡലുകൾ എത്തുന്നതെന്ന് കരുതപ്പെടുന്നു. ഈ അഭിമാന നേട്ടത്തിൽ ലോക് സഭ സ്പീക്കർ മുതൽ ഉദയംപേരൂർ ഗ്രാമ പഞ്ചായത്ത് വരെയുള്ളവർ അഭിനന്ദനം കൊണ്ട് യമുനയെ അത്ഭുതപ്പെടുത്തുകയാണ്.
കോവിഡ് നിയന്ത്രണം മൂലം ഇത്തവണ ഓൺലൈൻ ആയാണ് ബിരുദ ദാന ചടങ്ങു നടന്നത്. അതുമാത്രമാണ് ഇപ്പോൾ യമുനയുടെ ചെറിയ സങ്കടം. ഒരു ഷെൽഫിൽ ഒന്നും ഒതുങ്ങാതെ വരുന്ന സ്വർണ മെഡലുകൾ നേരിട്ട് സ്വീകരിക്കാൻ കഴിയാത്ത പ്രയാസം. മികച്ച വിദ്യാർത്ഥി മുതൽ ടോപ് സ്കോറർ വരെയുള്ള വിവിധ തരം നേട്ടങ്ങളാണ് ഈ സ്വർണ മെഡലുകൾ തച്ചപ്പള്ളിൽ വീട്ടിൽ എത്തുന്നത്. ഓരോ വർഷവും യൂണിവേഴ്സിറ്റി നൽകുന്ന 38 മെഡലുകളിൽ പാതിയും ഈ പെൺകുട്ടിയുടെ കൈകളിലേക്കാണ് പറന്നു വീണിരിക്കുന്നത്. കഴിഞ്ഞ 38 വർഷത്തെ ചരിത്രമുള്ള യൂണിവേഴ്സിറ്റിയുടെ ആദ്യ അനുഭവം കൂടിയാണ് ഈ നേട്ടം.
കുടുംബ സുഹൃത്ത് കൂടിയായ സുപ്രീം കോടതി അഭിഭാഷകൻ ഇ എക്സ് ജോസഫ് വീട്ടിൽ വന്നിരുന്നു അച്ഛനോട് പറയുന്ന കോടതി കഥകൾ കേട്ടാണ് നിയമത്തോടെ യമുനയ്ക്ക് അതിയായ അഭിനിവേശം തോന്നുന്നത്. ഇടയ്ക്ക് അദ്ദേഹത്തിന് കംപ്യുട്ടർ ജോലികളിൽ സഹായി ആയി കൂടിയതോടെ സുപ്രീം കോടതിയിലെ വാദവും മറുവാദവും എല്ലാം യമുനയുടെ മനസ്സിൽ ഒരായിരം കോടതി മുറികൾ സൃഷ്ടിക്കാൻ കാരണമായി.
ഒരു പത്താം ക്ലാസുകാരിയുടെ മനസ്സിൽ മൊട്ടിട്ട മോഹങ്ങളാണ് ഇപ്പോൾ ഒരു നാടിനാകെ അഭിമാനമായി പൂത്തു വിടർന്നിരിക്കുന്നത്. തുടക്കത്തിൽ തന്റെ ഇഷ്ടം വീട്ടിൽ പറഞ്ഞപ്പോൾ അത്ര തുറന്ന പിന്തുണയല്ല ലഭിച്ചത്. ഡോക്ടറോ എഞ്ചിനീയറോ ആയാൽ കൂടുതൽ നന്നെന്ന ശരാശരി മലയാളി കുടുംബത്തിലെ ചിന്തകൾ തന്നെയാണ് യമുനയേയും തേടി എത്തിയത്.
അഭിഭാഷക ആയാലും പേരെടുക്കാൻ വർഷങ്ങളുടെ കാത്തിരിപ്പു വേണമെന്ന മാതാപിതാക്കളുടെ ആശങ്കയാണ് പഠന വഴിയിൽ തന്നെ യമുന ഇല്ലാതാക്കുന്നത്. ഇതിനായി നന്നേ ക്ലേശങ്ങൾ സഹിച്ച ഓർമ്മകളും ഇപ്പോൾ യമുനയ്ക്ക് പങ്കിടാനുണ്ട്. പ്ലസ് ടൂവിന് സയൻസ് എടുത്തു പഠിച്ച പെൺകുട്ടി ദേശീയ നിയമ പ്രവേശ പരീക്ഷയായ ''ക്ലാറ്റ്'' നന്നായി തോൽക്കുന്നു. എന്നാൽ എഞ്ചിനിയറിങ്ങിൽ പ്രവേശനം ഉറപ്പാക്കുകയും ചെയ്യുന്നു.
സ്വാഭാവികമായും വീട്ടിൽ നിന്നും ഉണ്ടാകുന്ന സമ്മർദ്ദം പ്രതീക്ഷിക്കാവുന്നതാണ്. എന്നാൽ ഒരു വർഷം വീട്ടിൽ ഇരുന്നു വീണ്ടും ''ക്ലാറ്റ്'' പരീക്ഷ എഴുതാൻ തന്നെ ആയിരുന്നു യമുനയുടെ വിട്ടുവീഴ്ച ഇല്ലാത്ത തീരുമാനം. അഞ്ചു വർഷം മുൻപ് ആ പരീക്ഷയിൽ 28-ാം റാങ്ക് നേടിയാണ് യമുന പഠനത്തിനായി ബാംഗ്ലൂരിൽ എത്തുന്നത്. രാജ്യത്ത് ഈ രംഗത്തുള്ള ഒന്നാം നമ്പർ സ്ഥാപനം എന്ന ബഹുമതിയാണ് യമുനയെ ലോ യൂണിവേഴ്സിറ്റിയിൽ എത്തിക്കാൻ കാരണമായതും.
ഒരു പക്ഷെ ആ ആക്കാദമിക് തീരുമാനം തന്നെയാണ് ഇപ്പോൾ യമുനയ്ക്ക് കേംബ്രിഡ്ജിലേക്കുള്ള വഴികാട്ടിയായി മാറിയതും. നിയമ രംഗത്ത് ലോകത്തു തന്നെയുള്ള മാറ്റങ്ങളും അവസരങ്ങളും മനസിലാക്കാൻ ഇന്ത്യയിൽ ഇത്രയും മികച്ച മറ്റൊരു സ്ഥാപനമില്ല. വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ്, ഇന്റേൺഷിപ്പ്, എക്സ്ചേഞ്ച് പ്രോഗ്രാം എന്നിവ ഒക്കെ ഉറപ്പാക്കുന്നതിൽ മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള സ്ഥാപനം കൂടിയാണ് ലോ യൂണിവേഴ്സിറ്റി.
ഇവിടെ പഠിക്കുമ്പോൾ തന്നെ മുട്ട് കോർട്ട് വഴി യമുന ലണ്ടനിലും സിംഗപ്പൂരിലും എത്തിയിരുന്നു. യൂണിവേഴ്സിറ്റികൾ തമ്മിലുള്ള സൗഹാർദ്ദ സഹകരണമാണ് ഇതിനു വഴി തുറന്നതു. എന്നാൽ തനറെ ഭാവി പഠനം ഇംഗ്ലാണ്ടിൽ തന്നെ ആയിരിക്കും എന്ന് അന്ന് യാതൊരു പ്രതീക്ഷയും ഈ മിടുക്കിയുടെ സ്വപ്നത്തിൽ ഉണ്ടായിരുന്നില്ല. പഠന ഭാഗമായി തന്നെ നേപ്പാൾ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും യമുന എത്തിയിരുന്നു.
കേസ് നടത്തി പേരെടുക്കുന്നവരേക്കാൾ കീർത്തി കേസ് നടത്തും മുന്നേ ഇപ്പോൾ യമുനയുടെ കൈകളിൽ എത്തിയിരിക്കുന്നു. ഇപ്പോൾ ഒരുപക്ഷെ വീട്ടുകാരേക്കാൾ മനസറിഞ്ഞു സന്തോഷിക്കുന്നതും യമുനയുടെ നിയമത്തിന്റെ കാവൽക്കാരിയാക്കാൻ കാരണക്കാരനായ സുപ്രീം കോടതി അഭിഭാഷകൻ ജോസഫ് തന്നെ ആയിരിക്കണം. ഇപ്പോൾ യമുനയുടെ മുന്നിൽ എൽഎൽഎം പഠനമാണ് കേംബ്രിഡ്ജിൽ പൂർത്തിയാക്കാനുള്ളത്.
കേംബ്രിഡ്ജിനൊപ്പം ഓക്സ്ഫോഡും ക്ഷണിച്ചെങ്കിലും ഭാവി രാഷ്ട്രീയ നേതാക്കളെ പോലും സൃഷ്ടിക്കുന്ന ലോകോത്തരമായ ട്രിനിറ്റിയുടെ സാന്നിധ്യമാണ് യമുനയെ കേംബ്രിഡ്ജ് കൂടുതലായി ആകർഷിക്കാൻ കാരണമായത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍