2019 ഡിസംബർ 31നുള്ളിൽ ഒരു തുരങ്കം തീർക്കുമെന്നു ആദ്യ പ്രഖ്യാപനം; പിന്നീടതു 2020 മാർച്ച് 31 ആയി; നിർമ്മാണ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെ കുറ്റപ്പെടുത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ; വനം വകുപ്പിന്റെ അനുമതികളിലെ കാലതാമസത്തെ പഴിച്ച് നിർമ്മാണ കമ്പനികൾ; ഈ വഴിയിലെ 100 മീറ്റർ കടക്കാൻ ഇപ്പോൾ വേണ്ടത് മൂന്ന് മണിക്കൂർ വരെ; ഇനി പ്രതീക്ഷ ഹൈക്കോടതി ഇപടെലിലും; മണാലി-ലേ ഹൈവേയിലെ സുന്ദര കാഴ്ചകൾ കുതിരാന്‍ ഇനിയും അകലെ; കേരളത്തിലെ തുരങ്ക ഹൈവേയ്ക്ക് ശാപമോക്ഷമില്ല
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സമുദ്രനിരപ്പിൽനിന്നു 10,000 അടി ഉയരത്തിൽ ലോകത്തെ ഏറ്റവും നീളം കൂടിയ ഹൈവേ ടണൽ 'അടൽ ' മണാലി ലേ ഹൈവേയിൽ 9.02 കിലോമീറ്റർ വിസ്മയമാകുകയാണ്. ഇതോടെ ചർച്ചയാകുന്നത് കുതിരാനിലെ അനാസ്ഥയാണ്. ദേശീയപാത 544ൽ പാലക്കാടിനും തൃശൂരിനുമിടയിൽ 945 മീറ്റർ കുതിരാൻ തുരങ്കം ഇന്നും വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുന്നു. കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ മുതൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ വരെ എണ്ണമറ്റ യോഗങ്ങൾ നടന്നെങ്കിലും വാഗ്ദാനങ്ങൾ നടപ്പായില്ല. നിർമ്മാണ കമ്പനി, ദേശീയപാത അഥോറിറ്റി എന്നിവരെയാണ് സംസ്ഥാന സർക്കാർ കുറ്റപ്പെടുത്തുന്നത്. പല അനുമതികൾ കിട്ടാൻ വൈകുന്നതും കുതിരാന്‍ വിനായണ്.
2019 ഡിസംബർ 31നുള്ളിൽ ഒരു തുരങ്കം തീർക്കുമെന്നു പറഞ്ഞു. പിന്നീടതു 2020 മാർച്ച് 31 ആയി. ആ സമയം കോവിഡ് ലോക്ഡൗൺ ആയി. 10 മാസത്തോളമായി പണി നടക്കുന്നില്ല. നിർമ്മാണ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയാണു പ്രധാന പ്രശ്നം. തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ടു കൂടുതൽ വനഭൂമി വേണം. ഇതിന് അപേക്ഷ നൽകിയിട്ടുണ്ട്. തുരങ്ക മേഖലയിലെ പാറക്കെട്ടുകൾ, മണ്ണ് എന്നിവ നീക്കാൻ വനം വകുപ്പിന്റെ സമ്മതം വേണം. ഇതിനൊപ്പം കരാർ കമ്പനിയുടെ പ്രശ്നങ്ങളും. തുരങ്ക നിർമ്മാണത്തിന് ഉപകരാർ ഏറ്റെടുത്ത കമ്പനി കരാർ ഉപേക്ഷിച്ചു. പ്രധാന കരാർ കമ്പനിയും ഉപകരാർ കമ്പനിയും തമ്മിൽ ലഭിക്കേണ്ട പണത്തെക്കുറിച്ചു തർക്കം. അങ്ങനെ കുതിരാൻ പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ്. എന്ന് തീരുമെന്ന് ആർക്കും അറിയാത്ത തുരങ്ക നിർമ്മാണം.
നിർമ്മാണ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെന്നു ദേശീയപാത അഥോറിറ്റി പറയുമ്പോൾ വനം വകുപ്പിന്റെ വിവിധ അനുമതികൾ ലഭിക്കാൻ വൈകുന്നതും തൊഴിലാളി സമരവും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ജനങ്ങൾ നടത്തിയ സമരങ്ങളുമാണു കമ്പനിക്കു പണി നീളുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത്. അങ്ങനെ എല്ലാവരും പരസ്പരം കുറ്റം പറയുന്നു. കുതിരാനിലെ രണ്ടു തുരങ്കങ്ങൾക്കും 14 മീറ്റർ വീതിയും 10 മീറ്റർ ഉയരവും വീതമാണുള്ളത്. ഒരു തുരങ്കത്തിന്റെ 90 ശതമാനവും രണ്ടാമത്തെ തുരങ്കത്തിന്റെ 60 ശതമാനവും പൂർത്തീകരിച്ചു. അതിന് അപ്പുറത്തേക്ക് പണി നീളുന്നില്ല.
പല കാരണങ്ങൾ കൊണ്ട് ഇരുപതോളം തവണ നിർമ്മാണം നിർത്തി വച്ചു. മഴക്കാലത്തു തുരങ്കത്തിന്റെ വിവിധ ഭാഗങ്ങളിൽ നീരുറവ പൊട്ടുന്നുണ്ട്. അഴുക്കുചാൽ നിർമ്മാണം പൂർത്തിയാക്കി വെള്ളം ഒഴുക്കിക്കളയാനുള്ള സംവിധാനമായിട്ടില്ല. വൈദ്യുതി, അഗ്നിസുരക്ഷ, വെളിച്ചം എന്നീ സംവിധാനങ്ങൾ പൂർത്തീകരിക്കണം. വായു ക്രമീകരണ സൗകര്യങ്ങൾ വേണം.തുരങ്ക മുഖം മണ്ണിടിച്ചിൽ ഭീഷണിയിലാണ്. മഴക്കാലം ശക്തമാകുന്നതോടെ ശക്തമായ മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുണ്ട്. ഈ വെല്ലുവളികൾക്ക് പരിഹാരം കണ്ടെത്താൻ ഇനിയും വർഷങ്ങൾ വേണ്ടി വരുമെന്നാണഅ ഉയരുന്ന വിലയിരുത്തൽ.
ദേശീയപാത 544-ൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിക്കും ഇടയിൽ നിർമ്മാണത്തിലുള്ള ഒരു തുരങ്കമാണ് കുതിരാൻ തുരങ്കം. കുതിരാൻ മലയെ തുരന്നുകൊണ്ടുള്ള ഇതിനു മാസ്റ്റർ പ്ലാൻ പ്രകാരം 920 മീറ്ററാണ് നീളം. തുരങ്കമുഖം ഉൾപ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റർ വീതിയിലാണ് ഇരട്ട തുരങ്കത്തിന്റെ നിർമ്മാണം. ഉയരം പത്തു മീറ്റർ. തുരങ്കങ്ങൾ തമ്മിൽ 20 മീറ്റർ അകലമുണ്ട്. 450 മീറ്റർ പിന്നിട്ടാൽ ഇരു തുരങ്കങ്ങളെയും ബന്ധിപ്പിച്ച് 14 മീറ്റർ വീതിയിൽ പാത നിർമ്മിക്കാൻ പദ്ധതിയുണ്ട്. ഇതിൽ ഒരു തുരങ്കം 2017 ഫെബ്രുവരിയിൽ തുറന്നിരുന്നു. എന്നാൽ നിർമ്മാണത്തിലെ അപാകതകൾ യാത്രയെ കൂടുതൽ ദുരിതമാക്കുകയായിരുന്നു.
ലോക്ക് ഡൗൺ കാലയളവിൽ കേന്ദ്ര സർക്കാർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവദിച്ച ഇളവുകളുടെ പശ്ചാത്തലത്തിൽ ദേശീയപാത 544 ലെ തൃശൂർ- പാലക്കാട് റീച്ചിലെ കുതിരാൻ തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രിക്ക് പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി സുധാകരൻ കത്തയച്ചിരുന്നു. നിർമ്മാണ കാലാവധി പൂർത്തിയാക്കിയിട്ടും, കുതിരാൻ തുരങ്കത്തിന്റെ നിർമ്മാണം കരാർ കമ്പനി പൂർത്തിയാക്കിയിട്ടില്ല. നിയമങ്ങൾ മറികടന്നാണ് കരാറുകാരൻ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെച്ചത്. കരാറുകാരന്റെ നിയമവിരുദ്ധമായ ഈ നടപടി സംസ്ഥാനത്തോടും ആയിരക്കണക്കിന് യാത്രക്കാരോടും കാട്ടുന്ന അനീതിയാണ്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ നിന്നും റോഡ് നിർമ്മാണ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് തുരങ്ക നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടത്. 2019-20 സാമ്പത്തിക വർഷത്തിൽ കേന്ദ്ര റോഡ് ഫണ്ട് വിഹിതം അനുവദിക്കുന്നതിന് റോഡുകളുടെ പേര് വിവരം സഹിതം കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നുവെങ്കിലും തുക അനുവദിച്ച് കിട്ടിയിട്ടില്ല. ആയതിനാൽ മുൻ വർഷങ്ങളിൽ അനുവദിച്ചത് പോലെ കേരളം സമർപ്പിച്ച ലിസ്റ്റ് അംഗീകരിച്ച് കേന്ദ്ര റോഡ് ഫണ്ടിൽ നിന്നും തുക അനുവദിക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായി മന്ത്രി ജി.സുധാകരൻ അറിയിച്ചിരുന്നു. എന്നാൽ ഇതും ഫലം കാണുന്നില്ലെന്നതാണ് വസ്തുത.
പ്രതീക്ഷ ഹൈക്കോടതിയിൽ
കുതിരാൻ പ്രദേശത്ത് 100 മീറ്ററോളം വരുന്ന ഭാഗം പിന്നിടാൻ യാത്രക്കാർ മൂന്ന് മുതൽ നാല് മണിക്കൂർ വരെ സമയം എടുക്കേണ്ടി വരുന്ന അവസ്ഥയുടെ സാഹചര്യത്തിൽ തുരങ്ക നിർമ്മാണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഒക്ടോബർ 15നകം വിശദീകരണം ഹാജരാക്കണമെന്ന് ദേശീയപാത അഥോറിറ്റിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയപാത വിഷയത്തിൽ നിയമ പോരാട്ടം നടത്തുന്ന കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. ആശയാണ് വിശദീകരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ഹൈക്കോടതിക്കുള്ള ചോദ്യങ്ങൾക്ക് അഥോറിറ്റി വിശദീകരണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ദേശീയപാത അറ്റകുറ്റപ്പണി നടത്തി ഗതാഗതകുരുക്കിന് പരിഹാരം കാണാനും തുരങ്ക നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കാനും അഥോറിറ്റിക്കും കരാർ കമ്പനിക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഷാജി കോടങ്കണ്ടത്ത് കോടതിയെ സമീപിച്ചിരുന്നത്. ഇതിന്മേൽ സെപ്റ്റംബർ 29ന് മറുപടി ഫയൽ ചെയ്യാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, 29ന് കേസ് പരിഗണിച്ചപ്പോൾ അഥോറിറ്റി വിശദീകരണം സമർപ്പിച്ചില്ല.
പരിസ്ഥിതി, വനം വകുപ്പുകളുടെ ക്ലിയറൻസ് കിട്ടിയിട്ടും തുരങ്ക നിർമ്മാണം പൂർത്തിയാക്കാൻ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അഥോറിറ്റിക്കു വേണ്ടി ഹാജരായി സ്റ്റാൻഡിങ് കോൺസലിനോട് കോടതി ചോദിച്ചു. തുടർന്നാണ് 15നകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടത്.
Stories you may Like
- കുതിരാൻ തുരങ്കത്തിൽ ബൈക്ക് അപകടം; യുവാവ് മരിച്ചു, 17കാരൻ ഗുരുതരാവസ്ഥയിൽ
- കുതിരാനിൽ വൻ കഞ്ചാവു വേട്ട, തുരങ്കത്തിന് സമീപത്തു വെച്ചു പിടുകൂടിയത് 50 കിലോ കഞ്ചാവ്
- സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കണ്ണൂരിൽ ഉരുൾപൊട്ടൽ
- കുതിരാനിൽ ഇന്നോവാ കാറും ട്രെയിലറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
- ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍