കോളേജുകളിലെ പുതിയ കോഴ്സുകളുടെ പ്രഖ്യാപനം വെള്ളത്തിൽ വരച്ചതു പോലെ! നൂറ് കോഴ്സുകൾ ഉടനെന്ന് പറഞ്ഞിട്ടും സർക്കാർ-എയ്ഡഡ് കോളജുകളിൽ കോഴ്സുകൾ വന്നില്ല; നൂറുദിന കർമ്മ പരിപാടിയിൽ പ്രഖ്യാപിച്ചത് വിഴുങ്ങി മുഖ്യമന്ത്രിയും; സ്വാശ്രയ മേഖലക്ക് മാത്രം അനുവദിച്ചത് 7,000 സീറ്റുകൾ; സംസ്ഥാനത്ത് ഉന്നത പഠനം പണമുള്ളവന് മാത്രം പ്രാപ്യമാക്കി പിണറായി വിജയൻ; കോറോണക്കാലത്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ വിറ്റ് കാശാക്കി ഇടത് സർക്കാർ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: 'സംസ്ഥാനത്തെ സർക്കാർ- എയ്ഡഡ് കോളജുകളിൽ 150 പുതിയ കോഴ്സുകൾ അനുവദിക്കും. ആദ്യത്തെ നൂറ് കോഴ്സുകൾ സെപ്റ്റംബർ 15നകം പ്രഖ്യാപിക്കും.' ഓഗസ്റ്റ് 30ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രത്യേക വാർത്താ സമ്മേളനത്തിലെ 14-ാം മിനിറ്റിലെ പ്രഖ്യാപനമായിരുന്നു ഇത്. ഇന്ന് തീയതി ഒക്ടോബർ നാല്. സംസ്ഥാനത്തെ ഒരൊറ്റ സർക്കാർ കോളജിലോ എയ്ഡഡ് കോളജിലോ ഒരു പുതിയ കോഴ്സ് പോലും ആരംഭിക്കാനോ പ്രഖ്യാപിക്കാനോ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല. ബിരുദ പഠനത്തിനുള്ള പ്രവേശനം ആരംഭിച്ച് കഴിഞ്ഞു. ഒന്നാം ഘട്ട അലോട്ട്മെന്റും പൂർത്തിയായി. മറ്റ് സംസ്ഥാനങ്ങളിലോ വിദേശ രാജ്യങ്ങളിലോ ഉപരിപഠനത്തിന് സൗകര്യമില്ലെന്നിരിക്കെ കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി തന്നെ തുലാസിലാണ്.
സർക്കാർ/ എയ്ഡഡ് കോളജുകളിലായി പുതിയ 150 കോഴ്സുകൾ കഴിഞ്ഞ മാസം അനുവദിക്കും എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഓണദിനത്തിന് തലേന്നാളിൽ നൂറുദിന കർമ്മ പരിപാടി പ്രഖ്യാപിക്കുമ്പോൾ പറഞ്ഞിരുന്നത്. സെപ്റ്റംബർ 15നകം100 പുതിയ കോഴ്സുകൾ പ്രഖ്യാപിക്കും എന്നും അന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസം നേടിയ 1000 പേർക്ക് തൊഴിൽ ലഭിക്കും എന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ 100 ദിന കർമ്മ പരിപാടിയിൽ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർക്കും ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിച്ച വിദ്യാർത്ഥികൾക്കും ഏറെ ഗുണകരമായിരുന്ന ഈ പദ്ധതി നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞില്ല.
ഒണാശംസകൾ അറിയിക്കാനും നൂറ് ദിന കർമ്മ പദ്ധതി പ്രഖ്യാപിക്കാനുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഓഗസ്റ്റ് 30ന് പ്രത്യേക വാർത്താ സമ്മേളനം നടത്തിയത്. നൂറ് ദിവസം കൊണ്ട് നൂറ് പദ്ധതികൾ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും എന്നായിരുന്നു അന്നത്തെ വാഗ്ദാനം. ഈ സർക്കാർ അധികാരത്തിൽ ഏറിയതിന് ശേഷവും അതിന് മുമ്പും പണിയാരംഭിച്ച സ്കൂൾ കെട്ടിടങ്ങൾ ഉൾപ്പെടെ നൂറുദിന കർമ്മ പദ്ധതിയിൽ ഇടംപിടിച്ചു. പുതുതായി ആരംഭിക്കും എന്ന് പറഞ്ഞ വിരളം ചില കാര്യങ്ങളിൽ ഒന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മേഖലയിൽ 150 പുതിയ കോഴ്സുകൾ എന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ വാഗ്ദാനം വെറും ജല രേഖയായി മാറി. ഒന്നും നടന്നില്ല എന്ന് മാത്രമല്ല, ഈ കാലഘട്ടത്തിൽ സ്വാശ്രയ കോളജുകൾക്ക് വാരിക്കോരി കോഴ്സുകൾ അനുവദിക്കുകയും ചെയ്തു.
സർക്കാർ-എയ്ഡഡ് കോളജുകളിൽ പുതിയ കോഴ്സുകൾ വന്നില്ലെന്ന് മാത്രമല്ല, സ്വാശ്രയ കോളജുകൾക്ക് പണം കൊയ്യാനുള്ള അവസരം കോവിഡ് കാലത്ത് ഒരുക്കി കൊടുക്കുക കൂടിയാണ് സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെന്ന് സ്വയം വിളിക്കുന്നവർ ചെയ്യുന്നത്. അധികാരത്തിന് പുറത്ത് നിന്നപ്പോൾ സ്വാശ്രയ മേഖലക്കെതിരെ സമരംചെയ്തവർ ഈ വർഷം മാത്രം സ്വാശ്രയ മേഖലയിൽ അനുവദിച്ചത് 7000 ഡിഗ്രി/ പിജി സീറ്റുകളാണ്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പുതിയ കോഴ്സുകളും സീറ്റ് വർധനയും അനുവദിച്ചു സർക്കാർ ഉത്തരവ് കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു. ഇതോടെ ഈ മേഖലയിൽ ഏഴായിരത്തോളം ഡിഗ്രി, പിജി സീറ്റുകൾ കൂടി ലഭ്യമാകും. കോവിഡ് സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കു സംസ്ഥാനത്തു തന്നെ ഉപരിപഠന സൗകര്യം ഒരുക്കാനാണിത് എന്നാണ് സർക്കാർ വാദം.
കേരള ഒഴികെ മൂന്നു സർവകലാശാലകളും പുതിയ കോഴ്സുകളുടെ സീറ്റിന്റെ എണ്ണം അറിയിച്ചിരുന്നു. കേരളയിൽ പുതിയ കോഴ്സുകൾക്കു സീറ്റ് തീരുമാനിക്കും മുൻപു സർക്കാരിന്റെ അനുമതി തേടണമെന്നു വ്യക്തമാക്കിയിട്ടുണ്ട്.കേരളയ്ക്കു കീഴിലുള്ള 42 സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പുതിയ കോഴ്സും 10 സ്വാശ്രയ കോളജുകളിൽ സ്ഥിരം സീറ്റ് വർധനയുമാണ് അനുവദിച്ചത്. എംജിയിൽ 50 സ്വാശ്രയ കോളജുകളിൽ പുതിയ കോഴ്സും അധിക സീറ്റും അനുവദിച്ചു. കാലിക്കറ്റിൽ 98 കോളജുകളിലും കണ്ണൂർ സർവകലാശാലയിൽ 37 കോളജുകളിലും പുതിയ കോഴ്സ് അനുവദിച്ചു.
സർക്കാർ- എയ്ഡഡ് കോളജുകളിൽ പ്രവേശനം ലഭിക്കാതെ വരുന്ന കുട്ടികൾ വൻ തുക ഫീസ് നൽകി സ്വാശ്രയ കോളജുകളിൽ പഠിക്കാൻ നിർബന്ധിതരാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. സർക്കാർ, എയ്ഡഡ് കോളജുകളിലെ ഡിഗ്രി, പിജി കോഴ്സുകളിൽ 10– 20 % സീറ്റ് കൂട്ടി നേരത്തേ ഉത്തരവിറക്കിയിരുന്നു എങ്കിലും ആ ഉത്തരവിൽ തന്നെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകരുത് എന്ന് പറഞ്ഞിരുന്നതിനാൽ പല കോളജുകളിലും ഈ വർധനവ് പ്രായോഗികമാകില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫലത്തിൽ കോവിഡ് കാലത്ത് സ്വാശ്രയ കോളജുകൾക്ക് പണം വാരാനുള്ള അവസരം ഒരുക്കുക മാത്രമാണ് സംസ്ഥാനത്തെ ഇടത് സർക്കാർ ചെയ്യുന്നത്.
കേരളത്തിലെ സ്വാശ്രയ മേഖലക്കെതിരെ സമരം ചെയ്തവരാണ് ഇപ്പോൾ ഉന്നത വിദ്യാഭ്യാസത്തെ സ്വാശ്രയ മാനേജ്മെന്റുകൾക്ക് തീറെഴുതുന്നത്. സീറ്റുകൾ ലഭിക്കണമെങ്കിൽ പോലും വിദ്യാർത്ഥികൾ വൻ തുകകൾ മാനേജ്മെന്റിന് സംഭാവന നൽകണം. ഇത് കൂടാതെയാണ് ഉയർന്ന ഫീസും വാങ്ങുന്നത്. എയ്ഡഡ് കോളേജുകൾ വിദ്യാർത്ഥി പ്രവേശനത്തിനും അദ്ധ്യാപക/അനധ്യാപക നിയമനത്തിനും ലക്ഷങ്ങൾ കോഴയായി വാങ്ങുന്നുണ്ട്. വിദ്യാർത്ഥി പ്രവേശനത്തിൽ 40 ശതമാനം സീറ്റ് (20 ശതമാനം മാനേജ്മെന്റ് ക്വാട്ട, 20 ശതമാനം കമ്യൂണിറ്റി ക്വാട്ട) ലേലം വിളിച്ചുകൊടുക്കുകയാണ് പല മാനേജ്മെന്റുകളും ചെയ്യുന്നത്. സർക്കാർ ശമ്പളം നൽകുന്ന അദ്ധ്യാപകരെ നിയമിക്കുന്നതിൽ നോട്ടുകെട്ടിന്റെ കനം മാത്രമാണ് ഇക്കൂട്ടർക്ക് മാനദണ്ഡം. സ്വാശ്രയ കോളജുകളിലാകട്ടെ തുച്ഛമായ ശമ്പളത്തിനാണ് ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവർ ജോലി ചെയ്യുന്നത്.
വഞ്ചിച്ചത് അഭ്യസ്തവിദ്യരേയും
പിണറായി വിജയൻ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ ഫലത്തിൽ വഞ്ചിച്ചത് വിദ്യാർത്ഥികളെ മാത്രമല്ല, ഉന്നത വിദ്യാഭ്യാസം നേടിയ ആയിരക്കണക്കിന് ചെറുപ്പക്കാരെ കൂടിയാണ്. ആഗസ്റ്റ് 18ന് സംസ്ഥാനത്തെ ധനമന്ത്രി തന്റെ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാർക്കുള്ള വാഗ്ദാനം ആയിരുന്നു അത്. പി.എസ്.സി നിയമന വിവാദം-5 എന്ന ശീർഷകത്തിൽ അദ്ദേഹം പറഞ്ഞിരുന്നത് മൂവായിരത്തോളം പുതിയ തസ്തികകൾ അനുവദിക്കുന്നത് സംബന്ധിച്ചായിരുന്നു.
സെപ്റ്റംബർ മാസത്തിൽ 100 കോഴ്സുകളെങ്കിലും പുതുതായി അനുവദിക്കും. അതിനുള്ള തസ്തികകളും. കൂടുതൽ വിശദമായ ചർച്ചകൾക്കു ശേഷം മറ്റൊരു പുതിയ 100 കോഴ്സുകൾ കൂടി അനുവദിക്കുന്നതിനും പരിപാടിയുണ്ട്. ഉന്നത വിദ്യാഭ്യാസവകുപ്പ് ഇത് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ജോലി സമയം 16 മണിക്കൂറാക്കിയാലും നിലവിലുള്ള ലിസ്റ്റിൽ നിന്ന് പരമാവധി പേർക്ക് ജോലി ഉറപ്പു വരുത്തുക എന്നതാണ് സർക്കാരിന്റെ നിലപാട്. അംഗീകൃത മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ജോലി സമയം കുറച്ചുകൊണ്ട് തൊഴിൽ നൽകുകയാണോ കൂടുതൽ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ ഉതകുന്ന രീതിയിൽ കോഴ്സുകളുടെ എണ്ണം കൂട്ടുകയാണോ അഭികാമ്യം എന്ന് നിങ്ങൾതന്നെ തീരുമാനിക്കുക - ധനമന്ത്രി തോമസ് ഐസക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത് ഇങ്ങനെയാണ്. സെപ്റ്റംബർ മാസത്തിൽ സർക്കാർ കോളജുകളിൽ 100 പുതിയ കോഴ്സുകൾ അനുവദിച്ചിരുന്നെങ്കിൽ മൂവായിരത്തിൽ അധികം അദ്ധ്യാപക തസ്തികകൾ മാത്രം സൃഷ്ടിക്കപ്പെടുമായിരുന്നു. ഒന്നും നടന്നില്ല എന്ന് മാത്രമല്ല, മുഖ്യമന്ത്രിയും മന്ത്രിമാരും വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കുന്നത് തുടരുകയും ചെയ്തു.
മുഖ്യമന്ത്രി ഓഗസ്റ്റ് 30ന് നടത്തിയ പ്രത്യേക വാർത്താ സമ്മേളനം കാണാം.
(ഇതിൽ 14-ാം മിനിറ്റിലാണ് 150 പുതിയ കോഴ്സുകൾ അനുവദിക്കും എന്ന് പിണറായി വിജയൻ പറയുന്നത്)
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്