ആശുപത്രിയിലെ ജീവനക്കാരന്റെ ഫോണിലെ ചാറ്റുകൾ വിരൽ ചൂണ്ടുന്നത് നിർണ്ണായക വ്യക്തിജീവിത പ്രശ്നങ്ങളിലേക്ക്; ഡോക്ടറെ ഭീഷണിപ്പെടുത്താൻ എത്തിയത് രണ്ട് ഓൺലൈൻ മാധ്യമ പ്രവർത്തകരും; രാഷ്ട്രീയക്കാരുടെ വിരട്ടിനൊപ്പം 'മറ്റ് പ്രശ്നങ്ങളും' ആത്മഹത്യാ പ്രേരണയായി; എഴു വയസ്സുകാരിയുടെ മരണം തളർത്തിയ വേദനയ്ക്കൊപ്പം നീങ്ങിയ ഡോക്ടറെ തളർത്തിയത് ഒന്നിലധികം കാരണങ്ങൾ; ഡോ അനൂപ് കൃഷ്ണയുടെ ജീവനൊടുക്കലിന് പിന്നിലെ യാഥാർത്ഥ കാരണം ഉടൻ തെളിയുമെന്ന് പൊലീസ്
ആർ പീയൂഷ്
കൊല്ലം: യുവ ഡോക്ടർ അനൂപ് കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. ശസ്ത്രക്രിയക്കിടെ ഏഴു വയസ്സുകാരി മരണപ്പെട്ടതിന്റെ മാനസിക ആഘാതം മാത്രമല്ല ചില വ്യക്തിപരമായ സംഭവങ്ങൾ കൂടി ഡോക്ടറെ അലട്ടിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇത് സംബന്ധിച്ച നിർണ്ണായകമായ ചില രേഖകൾ കേസ് അന്വേഷിക്കുന്ന കിളികൊല്ലൂർ പൊലീസിന്റെ അന്വേഷണത്തിൽ ലഭിച്ചു.
ആശുപത്രിയിലെ ഒരു ജീവനക്കാരന്റെ ഫോണിലെ സന്ദേശങ്ങളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ സന്ദേശങ്ങൾ ഡോക്ടറുടെ വ്യക്തിപരമായ ജീവിതത്തിലെ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നവയാണ്. ഡോക്ടറെ ഭീഷണിപ്പെടുത്തിയ ഓൺ ലൈൻ മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും കൂടാതെ ഈ പ്രശ്നങ്ങളും മരണത്തിന് കാരണമാക്കിയതായാണ് പൊലീസ് അനുമാനം. അന്വേഷണം സന്ദേശങ്ങൾ കണ്ടെത്തിയ ജീവനക്കാരനെ കേന്ദ്രീകരിച്ചും ആരംഭിച്ചിട്ടുണ്ട്. ഇതോടെ ഡോക്ടർ അനൂപ് കൃഷ്ണയുടെ ആത്മഹത്യാ കേസ് മറ്റൊരു തലത്തിലേക്ക് എത്തുകയാണ്.
കഴിഞ്ഞ ദിവസം മറുനാടൻ മലയാളി രണ്ട് ഓൺലൈൻ മാധ്യമ പ്രവർത്തകർ വാർത്ത കൊടുക്കാതിരിക്കാൻ ഡോക്ടറോട് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയതായി ജീവനക്കാരൻ നടത്തിയ വെളിപ്പെടുത്തൽ പുറത്തുകൊണ്ടു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പൊലീസ് കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് കണ്ടെത്തിയിരിക്കുന്നത്. ഡോക്ടർ ആത്മഹത്യ ചെയ്യുന്നതിന് മുൻപ് കൊല്ലം കേന്ദ്രീകരിച്ചും തിരുവനന്തപുരം കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്ന രണ്ട് ഓൺലൈൻ മാധ്യമങ്ങൾ ഭീഷണിപ്പെടുത്തിയതായി ഡോക്ടർ പറഞ്ഞതായിട്ടാണ് ജീവനക്കാരൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. രണ്ട് മാധ്യമങ്ങളുടെയും പ്രധാനപ്പെട്ടവർ ഡോക്ടറോട് പണം ചോദിച്ചിരുന്നതായും ഫോൺ വഴി സംസാരിച്ച രേഖകൾ ഡോക്ടറുടെ ഫോണിൽ തന്നെ ഉണ്ട് എന്നും ജീവനക്കാരൻ പറഞ്ഞു. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ ജീവനക്കാരൻ ആരാണെന്ന് തൽക്കാലം വെളിപ്പെടുത്താൻ കഴിയില്ല. എന്നാൽ ഇയാൾ ഇന്ന് കിളികൊല്ലൂർ പൊലീസിന് മുൻപാകെ ഇത് സംബന്ധിച്ച് മൊഴി നൽകുകയും പിന്നീട് ഇക്കാര്യം പരസ്യമായി പറയാമെന്നും അറിയിച്ചിട്ടുണ്ട്. ജീവനക്കാരന്റെ വെളിപ്പെടുത്തൽ മറുനാടൻ മലയാളി വീഡിയോ ആയി റെക്കോർഡ് ചെയ്ത് വച്ചിട്ടുണ്ട്.
ജീവനക്കാരന്റെ ഈ വെളിപ്പെടുത്തലുകൾ ആത്മഹത്യാ കേസിൽ വൻ വഴിത്തിരിവാണ് ഉണ്ടാക്കുന്നത്. കൂടാതെ ആത്മഹത്യ ചെയ്യുന്ന ദിവസം രാവിലെ ഈ ജീവനക്കാരനോട് വൈകുന്നേരം ഒരു ഓപ്പറേഷൻ ഉണ്ട് എന്നും അതിനായി തയ്യാറായി ഇരിക്കണമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർ ആത്മഹത്യ ചെയ്തത്. ജീവനക്കാരനോട് സംസാരിച്ചതിന് ശേഷം വന്ന ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചാൽ തന്നെ ആത്മഹത്യയുടെ പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയുമെന്നും ജീവനക്കാരൻ തറപ്പിച്ചു പറയുന്നു. അതേ സമയം പ്രാദേശിക പാർട്ടീ നേതാക്കൾ കേസ് ഒതുക്കി തീർക്കാം എന്ന രീതിയിലും പണം വാങ്ങിയതായും വിവരം ഉണ്ട്. ഇത് സംബന്ധിച്ചുള്ള രേഖകളും ഡോക്ടറുടെ ഫോണിലുണ്ടെന്നാണ് ജീവനക്കാരൻ പറയുന്നത്.
പൊലീസിന്റെ കൈവശമുള്ള ഫോണിൽ ഇതിന്റെ എല്ലാം ശബ്ദരേഖകൾ ഉണ്ടെന്നും ജീവനക്കാരൻ ഉറപ്പിച്ചു പറയുന്നുണ്ട്. ഫോൺ നിലവിൽ കിളികൊല്ലൂർ പൊലീസിന്റെ കൈവശമാണെങ്കിലും ഇതുവരെ ഫോൺ പരിശോധിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല എന്നാണ് വിവരം. പാറ്റേൺ ലോക്കായതിനാൽ സൈബർ സെല്ലിലേക്ക് അയച്ചതിന് ശേഷം മാത്രമേ പരിശോധിക്കാൻ കഴിയൂ എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. കൂടാതെ ഡോക്ടറുടെ പണമിടപാട് സംബന്ധിച്ചുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡോക്ടറുടെ ആത്മഹത്യക്ക് പിന്നിലെ കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ വിവിധ രാഷ്ട്രീയ പാർട്ടികളും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.
അനൂപിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ കാലിന്റെ വളവു മാറ്റാൻ ശസ്ത്രക്രിയയ്ക്കു വിധേയയായ പവിത്രേശ്വരം മാറനാട് സ്വദേശി ആദ്യ എസ്.ലക്ഷ്മി (7) ഹൃദയാഘാതത്തെത്തുടർന്നു കഴിഞ്ഞ 23നു മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല. രാസപരിശോധനാഫലം കൂടി ലഭിച്ച ശേഷമേ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കൂ. ആശുപത്രിയിലെ ചികിത്സാരേഖകൾ, സിസി ടിവി ദൃശ്യങ്ങൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. മരണകാരണം അറിയണമെന്നാവശ്യപ്പെട്ടു പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും മൃതദേഹവുമായി ആശുപത്രിക്കു മുന്നിൽ പ്രതിഷേധിക്കാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കൾ, ആശുപത്രി ജീവനക്കാർ എന്നിവരിൽ നിന്നു പൊലീസ് മൊഴിയെടുക്കും. അനൂപ് കൃഷ്ണയ്ക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ ചിലർ അധിക്ഷേപം നടത്തിയതും അന്വേഷണ പരിധിയിലുണ്ട്. ചില ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെ അന്വേഷണ പരിധിയിൽ ഉണ്ടാകുമെന്നു പൊലീസ് വ്യക്തമാക്കി. ഡോ. അനൂപിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്കു പരാതി നൽകി. രാഷ്ട്രീയ നേതാക്കൾക്കു പുറമേ സമൂഹ മാധ്യമങ്ങളിലൂടെ ചിലരും ഭീഷണിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ഡോക്ടർമാർക്കു സമാധാനപരമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കാനും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഏബ്രഹാം വർഗീസ്, സെക്രട്ടറി പി. ഗോപികുമാർ എന്നിവർ ആവശ്യപ്പെട്ടു. മൂന്ന് ദിവസം മുൻപ് ഉച്ചയ്ക്ക് കൈത്തണ്ട മുറിച്ച ശേഷം ഫാനിൽ തൂങ്ങി മരിച്ച നിലയിലാണു അനൂപിന്റെ മൃതദേഹം കണ്ടത്. രാഷ്ട്രീയക്കാരിൽ ചിലർ ഡോക്ടറെ ആശുപത്രിയിലെത്തി കണ്ടിരുന്നു.
ഇതിനു ശേഷം അനൂപിനെ കാണാതായെന്നു കാട്ടി ഭാര്യ ഡോ. അർച്ചന ബിജു ഈസ്റ്റ് പൊലീസിൽ പരാതി നൽകി. തുടർന്നു ഡോക്ടറെ വർക്കലയിൽ നിന്നു കണ്ടെത്തുകയായിരുന്നു. ഡോ. ഉണ്ണിക്കൃഷ്ണന്റെയും രതീഭായിയുടെയും മകനാണു ഡോ. അനൂപ് കൃഷ്ണ. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്ത മൃതദേഹം സംസ്കരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍