ഭർത്താവിന് കാമുകിയുണ്ടെന്ന് വിശ്വസിപ്പിക്കാൻ ആദ്യ ശ്രമം; പ്രൈവറ്റ് ക്ലീനിക്കിലെ യുവതിയെ കൊണ്ട് വിളിപ്പിച്ചിട്ടും ഫലിച്ചില്ല; പിന്നെ ഭാര്യയ്ക്കും ഭർത്താവിനും കള്ളകഥകളുമായി ഊമക്കത്തുകൾ; അതും ദാമ്പത്യം തകർക്കാതിരുന്നതോടെ ഭർത്താവിന്റെ ഫോട്ടോയ്ക്കൊപ്പം മോർഫ് ചെയ്ത സ്ത്രീയുടെ ചിത്രം സൃഷ്ടിച്ചു; അതും പൊളിഞ്ഞപ്പോൾ യുവതിയുടെ മോർഫ് ചെയ്ത നഗ്ന ഫോട്ടോ! ബന്ധുവിനെ സ്വന്തമാക്കാൻ ദന്തഡോക്ടർ കളിച്ചത് സൈക്കോ തന്ത്രങ്ങൾ; സുബുവിനേയും സീരിയൽ നടനേയും കുടുക്കിയത് മൊബൈൽ ഡാറ്റ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചത് ഭാര്യയേയും ഭർത്താവിനേയും തമ്മിൽ തെറ്റിക്കാൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദന്തവിഭാഗത്തിലെ ഡോക്ടർ സുബു ശ്രമിച്ചത് സ്വന്തം സഹോദരിയെ പോലെ കരുതേണ്ട യുവതിയെ കെണിയൊരുക്കി അടിമയാക്കി ദുരുപയോഗം ചെയ്യാൻ. ഡോക്ടർ വിചിത്രമായ വ്യക്തിത്വത്തിനുടമയെന്നാണ് പൊലീസ് പറയുന്നത്.
അടുത്ത ബന്ധുവായ യുവതിയുടെ ചിത്രമാണ് സുബു സീരിയൽ നടൻ ജാസ്മീർഖാൻ വഴി പ്രചരിപ്പിച്ചത്. ജാസ്മീർഖാന് ഗുണ്ടാ ബന്ധങ്ങളും ഉണ്ട്. യുവതിയുടെ ദാമ്പത്യ ബന്ധം തകർക്കുകയുമായിരുന്നു ഇയാളുടെ ലക്ഷ്യം. യുവതിയെ ഭർത്താവ് ഡിവോഴ്സ് ചെയ്യുമെന്നും അപ്പോൾ രക്ഷകൻ ചമഞ്ഞ് യുവതിയെ തന്റെ ഇംഗികങ്ങൾക്ക് ഉപയോ?ഗിക്കാം എന്നുമായിരുന്നു ഇയാളുടെ പദ്ധതി. ഇയാൾ സൈക്കോയാണെന്ന നിഗമനത്തിലാണ് പൊലീസ്.
വർക്കല സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് ഡോക്ടർ സുബു, സീരിയൽ നടൻ ജാസ്മീർഖാൻ നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവർ അറസ്റ്റിലായത്. വ്യാജ ചിത്രങ്ങൾ നിർമ്മിച്ച് സുബു നൽകിയത് ജാസ്മീർ ഖാന്റെ കയ്യിലായിരുന്നു. ഇയാളാണ് വ്യാജ സിം കാർഡിലൂടെ ഈ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. വ്യാജ സിം കാർഡ് എടുത്ത് നൽകിയതാകട്ടെ ശ്രീജിത്തും. ജസീർ ഖാനെയാണ് ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കാൻ ദന്ത ഡോക്ടർ നിയോഗിച്ചത്. യുവതിയുടെ ഭർത്താവിന്റെയും മറ്റു ബന്ധുക്കളുടെയും മൊബൈൽ നമ്പറുകളും നൽകി. മോർഫ് ചെയ്ത ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നതോടെ യുവതിയെ മോശക്കാരിയായി ചിത്രീകരിക്കാമെന്നായിരുന്നു ഡോക്ടറുടെ പ്രതീക്ഷ. ചിത്രങ്ങൾ പ്രചരിപ്പിച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അതിനർണ്ണായകമായത്.
നേരത്തെ മൊബൈൽ സിം ഏജൻസിയും ഫോട്ടോസ്റ്റാറ്റ് കടയും നടത്തിയിരുന്ന ശ്രീജിത്താണ് ജസീർ ഖാന് മറ്റൊരാളുടെ പേരിൽ സിം കാർഡ് എടുത്ത് നൽകിയത്. ഈ സിം കാർഡ് ഉപയോഗിച്ചിരുന്ന ഫോണിൽനിന്നാണ് ജസീർ ഖാൻ യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് യുവതിയുടെ ഭർത്താവിനും ബന്ധുക്കൾക്കും അയച്ചുനൽകിയത്. സിം കാർഡിനൊപ്പം നൽകിയ തിരിച്ചറിയൽ രേഖ മറ്റൊരു വ്യക്തിയുടേതായതിനാൽ എളുപ്പം പിടിക്കപ്പെടില്ലെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. മൊബൈൽ കമ്പനിയിൽനിന്ന് വിശദമായ വിവരങ്ങൾ തേടിയ പൊലീസ് സംഘം ശ്രീജിത്തിനെ കണ്ടെത്തുകയായിരുന്നു. സിം കാർഡ് നൽകിയ ശ്രീജിത്ത് പിടിയിലായതോടെ പൊലീസിനും കാര്യങ്ങൾ എളുപ്പമായി. ഒട്ടം വൈകാതെ മറ്റു രണ്ട് പേരെയും പൊലീസ് സംഘം പിടികൂടി.
ഇതോടെ പൊളിഞ്ഞത് വലിയൊരു ഗൂഢാലോചനയാണ്. കുടുംബജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കാനായി യുവതിക്കും ഭർത്താവിനും സുബുവും സുഹൃത്തുക്കളും ചേർന്ന് ഊമക്കത്തുകൾ അയച്ചു. ഭർത്താവിനു മറ്റൊരു ബന്ധമുണ്ടെന്നു ഭാര്യയോടും, ഭാര്യയ്ക്ക് കാമുകനുണ്ടെന്നു ഭർത്താവിനോടും ഊമക്കത്തുകളിലൂടെ അറിയിച്ചെങ്കിലും കുടുംബബന്ധത്തിൽ പ്രശ്നങ്ങളുണ്ടായില്ല. തുടർന്നാണ് യുവതിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സുബു ബന്ധുക്കൾക്ക് അയച്ചുകൊടുത്തത്.
ഭർത്താവാണ് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നു വിശ്വസിച്ച യുവതി പൊലീസിൽ പരാതി നൽകി. പരാതി കൊടുക്കാനും കേസിന്റെ കാര്യങ്ങൾ അന്വേഷിക്കാനും കൂടെയുണ്ടായിരുന്നത് സുബുവായിരുന്നു. ദീർഘനാളത്തെ ആസൂത്രണത്തിനൊടുവിലാണ് സുബു യുവതിക്കും ഭർത്താവിനും ഊമക്കത്തുകളയച്ചു തുടങ്ങിയത്. ഇതിനു പുറമേ വ്യാജ സിം കാർഡുകൾ സംഘടിപ്പിച്ച് ഫോണിലേക്ക് സന്ദേശങ്ങളുമയച്ചു.
ജസ്മീർഖാന്റെ സുഹൃത്തായ ശ്രീജിത്തിനു നെടുമങ്ങാട് മൊബൈൽ കടയുണ്ട്. ഇയാൾക്ക് മദ്യവും 500രൂപയും നൽകി മറ്റൊരാളുടെ ആധാർ സംഘടിപ്പിച്ചു. വട്ടപ്പാറ സ്വദേശിയായ യുവാവ് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ നൽകിയ കാർഡിന്റെ പകർപ്പാണ് ശ്രീജിത്ത് നൽകിയത്. ഇതിൽ ശ്രീജിത്തിന്റെയും ജസ്മീർഖാന്റെയും ഫോട്ടോ ഒട്ടിച്ചുചേർത്തു രണ്ട് സിം കാർഡുകൾ എടുത്തു. ഇതിലൂടെ യുവതിയെയും ബന്ധുക്കളെയും വാട്സാപ്പിലൂടെ ബന്ധപ്പെട്ടു.
യുവതിയുടെ ഭർത്താവിനു കാമുകിയുണ്ടെന്നായിരുന്നു ആദ്യം പ്രചാരണം. വിശ്വസിപ്പിക്കാനായി സുബുവിന്റെ പ്രൈവറ്റ് ക്ലിനിക്കിൽ ജോലി ചെയ്യുന്ന യുവതിയെകൊണ്ട് ഫോണിലൂടെ സംസാരിപ്പിച്ചു. പിന്നീട് യുവതിയുടെ ഭർത്താവിനെയും ബന്ധുക്കളെയും ഊമക്കത്തിലൂടെയും ഫോണിലൂടെയും ബന്ധപ്പെട്ടു. യുവതിക്ക് കാമുകനുണ്ടെന്നായിരുന്നു പ്രചാരണം. യുവതിയും ഭർത്താവും ബന്ധുക്കളും പ്രചാരണങ്ങൾ വിശ്വസിക്കാത്തതിനാൽ പദ്ധതി നടപ്പിലായില്ല. പിന്നീട് 4 ഫോൺ കണക്ഷനുകൾകൂടി പ്രതികൾ എടുത്തു.
യുവതിയും ഭർത്താവും നിൽക്കുന്ന ഫോട്ടോയിൽ മറ്റൊരു യുവതിയുടെ തല ചേർത്തു മാറ്റങ്ങൾ വരുത്തി. ഭർത്താവിന്റെ കാമുകിയാണെന്നു കാട്ടി ഫോട്ടോ യുവതിക്ക് അയച്ചെങ്കിലും അവർ വിശ്വസിച്ചില്ല. യുവതിയുടെ ഭർത്താവിന്റെ നാട്ടിലെ പോസ്റ്റ് ഓഫിസിൽനിന്ന് ഇരുപതിലധികം തവണ ഭർത്താവിന്റെ കാമുകിയെന്ന പേരിൽ ഊമകത്തുകൾ അയച്ചു.
സുബു ഊമക്കത്തുകൾ ഭർത്താവിനും അയയ്ക്കുന്നുണ്ടായിരുന്നു. ഭാര്യയ്ക്ക് കാമുകനുണ്ടെന്നായിരുന്നു കത്തുകളിലെ പരാമർശം. ഇതുകൊണ്ടൊന്നും കുടുംബ ബന്ധം തകരാതിരുന്നതിനെത്തുടർന്നാണ് യുവതിയുടെ തല നഗ്നഫോട്ടോയിൽ മോർഫ് ചെയ്ത് ബന്ധുക്കൾക്ക് അയച്ചു കൊടുത്തത്. ഭർത്താവാണ് നഗ്നചിത്രം പ്രചരിപ്പിച്ചതെന്നു വിശ്വസിച്ച യുവതി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്കു പോയി. സുബുവാണ് യുവതിയെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുബുവും കൂട്ടാളികളും കുടുങ്ങിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍