Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

തിരുവിതാംകൂർ മഹാരാജാവായിരുന്ന മൂലം തിരുനാൾ കേടുവന്ന ഒരു പല്ലിൽ നിന്നുള്ള അണുബാധ മൂലമാണ് മരിച്ചത്; അന്ന് പെൻസിലിൻ ഉണ്ടായിരുന്നെങ്കിൽ രാജാവ് അപ്പോൾ മരിക്കില്ലായിരുന്നു. കേരള ചരിത്രം മറ്റൊന്നാകുമായിരുന്നു; ഒരു പല്ല് ചരിത്രം മാറ്റിയ കഥ; ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു

തിരുവിതാംകൂർ മഹാരാജാവായിരുന്ന മൂലം തിരുനാൾ കേടുവന്ന ഒരു പല്ലിൽ നിന്നുള്ള അണുബാധ മൂലമാണ് മരിച്ചത്; അന്ന് പെൻസിലിൻ ഉണ്ടായിരുന്നെങ്കിൽ രാജാവ് അപ്പോൾ മരിക്കില്ലായിരുന്നു. കേരള ചരിത്രം മറ്റൊന്നാകുമായിരുന്നു; ഒരു പല്ല് ചരിത്രം മാറ്റിയ കഥ; ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു

ഡോ മനോജ് ബ്രൈറ്റ്

ഒരു പല്ല് ചരിത്രം മാറ്റിയ കഥ.......

തിരുവിതാംകൂർ മഹാരാജാവായിരുന്ന മൂലം തിരുനാൾ കേടുവന്ന ഒരു പല്ലിൽ നിന്നുള്ള അണുബാധ മൂലമാണ് മരിച്ചത്.

From Ivory Throne: Chronicles of the House of Travancoreby Manu S. Pillai......
Sixty-six year old Mulam Thirunal had become rather unwell and disquieting reports were arriving daily. The matter was that he had a decayed tooth that his dentists were prohied from extracting because of his orthodoxy, resulting in a predictable infection.By the end of july his doctors identified septicemia but it had become too late to do anything. ..............Finaly on the night of 7 August 1924, His Highness Sri Padmanabha Dasa Vanchi Pala Sri Mulam Tirunal Sir Rama Varma Kulasekhara Kiritapathi Manney Sultan maharajah Raja Rama Raja Bahadur Shamsher Jang G.C.S.I. G.C.S.I., etc. etc.. Maharaja of Travancore died.

രാജാവ് മരിക്കുന്ന സമയത്ത് കേരളത്തിൽ ഒരു വലിയ സംഭവം നടക്കുന്നുണ്ട്. വൈക്കം സത്യാഗ്രഹം. മൂലം തിരുനാളിനു ശേഷം അധികാരത്തിൽ വന്ന സേതു ലക്ഷ്മി ഭായിയാണ് സത്യാഗ്രഹം കൈകാര്യം ചെയ്തത്. അന്ന് പെൻസിലിൻ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അന്ന് പെൻസിലിൻ ഉണ്ടായിരുന്നെങ്കിൽ രാജാവ് അപ്പോൾ മരിക്കില്ലായിരുന്നു. കേരള ചരിത്രം മറ്റൊന്നാകുമായിരുന്നു.

ആളുകൾക്ക് ഇപ്പോൾ ഇൻഫെക്ഷൻ എന്ന് പറഞ്ഞാൽ പോലും തമാശയാണ്. ആന്റിബയോട്ടിക് ഇല്ലാത്ത കാലം അവർക്ക് അറിയില്ല. ഒരു സംഭവകഥ പറയാം. ലോകത്ത് ആദ്യമായി പെൻസിലിൻ ചികിത്സാർത്ഥം ഉപയോഗിച്ചത് 1942 ലാണ്. ആദ്യത്തെ രോഗി ആൽബർട്ട് അലക്സാണ്ടർ എന്ന ഒരു പൊലീസുകാരൻ. ഇദേഹത്തിന് ഒരു റോസച്ചെടിയുടെ മുള്ള് മുഖത്ത് പോറി ഒരു മുറിവുണ്ടാകുന്നു. രണ്ടു മാസത്തിനുശേഷം മുഖം പഴുത്തളിഞ്ഞ നിലയിൽ ഒരു കണ്ണ് നഷ്ട്ടപ്പെട്ട് മരണം നിശ്ചയമായ അവസ്ഥയിലാണ് ഇദേഹത്തിന്റെ മേൽ പെൻസിലിൻ പരീക്ഷിക്കുന്നത്. വേണ്ടത്ര മരുന്ന് ലഭ്യമല്ലാത്തതുകൊണ്ട് ഇദേഹത്തിന്റെ മൂത്രം ശേഖരിച്ചു അതിൽനിന്നും വീണ്ടും പെൻസിലിൻ വേർത്തിരിച്ചെടുത്തായിരുന്നു ചികിത്സ.വളരെ അത്ഭുതകരമായിരുന്നു ഫലം.

രോഗി രക്ഷപ്പെടും എന്ന അവസ്ഥയെത്തിയപ്പോൾ , അഞ്ചാം ദിവസം പെൻസിലിൻ തീർന്നുപോയി. വീണ്ടും ഒരു മാസം കൂടി നരകിച്ച ശേഷം രോഗി മരിച്ചുപോയി. .ആന്റിബയോട്ടിക്ക് അല്ലെങ്കിൽ പെൻസിലിൻ എന്നു കേട്ടാൽ ബഹുരാഷ്ട്ര കുത്തക എന്തോ നാലണയുടെ എലി പാഷാണം പൊതിഞ്ഞ് അമിത വിലക്ക് വിൽക്കുന്നതാണ് എന്ന മട്ടിൽ 'അയ്യേ''പറയുന്ന 'നാച്ചുറൽ 'ചികിത്സയുടെ ആളുകൾ മനസ്സിലാക്കാത്ത കാര്യമാണ്, വെറും അറുപതു വർഷം മുൻപുള്ള അവസ്ഥയായിരുന്നു ഇത്.

ഒരു ചെറിയ പോറൽ മൂലം ഉണ്ടാകുന്ന സങ്കീർണ്ണതകൾ മൂലം ഒരാൾ മരിക്കുക. അതും മാസങ്ങളോളം വേദന തിന്ന് നരകിച്ച ശേഷം. Death from a purposeless malevolence of some bacteria,and this happened in our life time. ഇന്ന് ലോകത്തുള്ള നല്ലൊരു ശതമാനം ആളുകളും ആന്റിബയോട്ടിക്ക് ഉണ്ടായതുകൊണ്ടു മാത്രം ജീവിച്ചിരിക്കുന്നവരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP