Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോർഫ് ചെയ്ത ന​ഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചത് അടുത്ത ബന്ധുവായ യുവതിയെ ഭർത്താവ് ഉപേക്ഷിക്കാനായി; ദന്ത ഡോക്ടർ കരുതിയത് വിവാഹ ബന്ധം വേർപെടുത്തുന്നതോടെ രക്ഷകനായി ചമയാമെന്നും അതുവഴി യുവതി തന്റെ ഇം​ഗിതങ്ങൾക്ക് വഴങ്ങുമെന്നും; തിരുവനന്തപുരം മെഡിക്കൽ കോളജിലെ ദന്ത ഡോക്ടർ സുബു സൈക്കോയെന്ന നി​ഗമനത്തിൽ പൊലീസും

മോർഫ് ചെയ്ത ന​ഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചത് അടുത്ത ബന്ധുവായ യുവതിയെ ഭർത്താവ് ഉപേക്ഷിക്കാനായി; ദന്ത ഡോക്ടർ കരുതിയത് വിവാഹ ബന്ധം വേർപെടുത്തുന്നതോടെ രക്ഷകനായി ചമയാമെന്നും അതുവഴി യുവതി തന്റെ ഇം​ഗിതങ്ങൾക്ക് വഴങ്ങുമെന്നും; തിരുവനന്തപുരം മെഡിക്കൽ കോളജിലെ ദന്ത ഡോക്ടർ സുബു സൈക്കോയെന്ന നി​ഗമനത്തിൽ പൊലീസും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദന്തവിഭാഗത്തിലെ ഡോക്ടർ സുബു ശ്രമിച്ചത് സ്വന്തം സഹോ​ദരിയെ പോലെ കരുതേണ്ട യുവതിയെ കെണിയൊരുക്കി വശത്താക്കാൻ. അടുത്ത ബന്ധുവായ യുവതിയുടെ ചിത്രമാണ് സുബു സീരിയൽ നടൻ ജാസ്മീർഖാൻ വഴി പ്രചരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇതിനെതിരെ പരാതി നൽകാൻ ഉൾപ്പെടെ യുവതിക്ക് എല്ലാ സഹായങ്ങളും നൽകി സുബു ഒപ്പമുണ്ടായിരുന്നു.  യുവതിയെ പൊതുജന മധ്യത്തിൽ അപകീർത്തിപ്പെടുത്തുകയും അതുവഴി യുവതിയുടെ ​​ദാമ്പത്യ ബന്ധം തകർക്കുകയുമായിരുന്നു ഇയാളുടെ ല​ക്ഷ്യം. ഇതിന്റെ പേരിൽ യുവതിയെ ഭർത്താവ് ഡിവോഴ്സ് ചെയ്യുമെന്നും അപ്പോൾ രക്ഷകൻ ചമഞ്ഞ് യുവതിയെ തന്റെ ഇം​ഗികങ്ങൾക്ക് ഉപയോ​ഗിക്കാം എന്നുമായിരുന്നു ഇയാളുടെ പദ്ധതി. ഇയാൾ സൈക്കോയാണെന്ന നി​ഗമനത്തിലാണ് പൊലീസ്.

വർക്കല സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് ഡോക്ടർ സുബു, സീരിയൽ നടൻ ജാസ്മീർഖാൻ നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവർ അറസ്റ്റിലായത്. വ്യാജ ചിത്രങ്ങൾ നിർമ്മിച്ച് സുബു നൽകിയത് ജാസ്മീർ ഖാന്റെ കയ്യിലായിരുന്നു. ഇയാളാണ് വ്യാജ സിം കാർഡിലൂടെ ഈ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. വ്യാജ സിം കാർഡ് എടുത്ത് നൽകിയതാകട്ടെ ശ്രീജിത്തും. സുഹൃത്തും സീരിയൽ നടനുമായ ജസീർ ഖാനെയാണ് ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കാൻ ദന്ത ഡോക്ടർ നിയോഗിച്ചത്. യുവതിയുടെ ഭർത്താവിന്റെയും മറ്റു ബന്ധുക്കളുടെയും മൊബൈൽ നമ്പറുകളും നൽകി. മോർഫ് ചെയ്ത ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നതോടെ യുവതിയെ മോശക്കാരിയായി ചിത്രീകരിക്കാമെന്നായിരുന്നു ഡോക്ടറുടെ പ്രതീക്ഷ. ചിത്രങ്ങൾ പ്രചരിപ്പിച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് മൂന്ന് പ്രതികളെയും തന്ത്രപൂർവം പിടികൂടുകയായിരുന്നു.

ഡോക്ടർ വിചിത്രമായ വ്യക്തിത്വത്തിനുടമയെന്നാണ് പൊലീസ് പറയുന്നത്.  അടുത്ത ബന്ധുവായ യുവതിയുടെ ദാമ്പത്യജീവിതം തകർക്കാനും വിവാഹമോചനം നേടിയ ശേഷം ഇവരുടെ സംരക്ഷകനാകാനുമാണ് ദന്ത ഡോക്ടർ വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. ഇതോടെ യുവതിയുടെ ഭർത്താവ് വിവാഹമോചനം നേടുമെന്നും  യുവതിയെ ഇതിനുശേഷം തന്റെ സംരക്ഷണയിലാക്കാമെന്നതിനപ്പുറം മോശം ഉദ്ദേശ്യവും പ്രതിക്കുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. യുവതിയോട് ഇത്തരത്തിൽ പെരുമാറിയ ഡോക്ടർ ഒരു സൈക്കോയാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ നിഗമനം.

നേരത്തെ മൊബൈൽ സിം ഏജൻസിയും ഫോട്ടോസ്റ്റാറ്റ് കടയും നടത്തിയിരുന്ന ശ്രീജിത്താണ് ജസീർ ഖാന് മറ്റൊരാളുടെ പേരിൽ സിം കാർഡ് എടുത്ത് നൽകിയത്. ഈ സിം കാർഡ് ഉപയോഗിച്ചിരുന്ന ഫോണിൽനിന്നാണ് ജസീർ ഖാൻ യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് യുവതിയുടെ ഭർത്താവിനും ബന്ധുക്കൾക്കും അയച്ചുനൽകിയത്. സിം കാർഡിനൊപ്പം നൽകിയ തിരിച്ചറിയൽ രേഖ മറ്റൊരു വ്യക്തിയുടേതായതിനാൽ എളുപ്പം പിടിക്കപ്പെടില്ലെന്നായിരുന്നു ഇവരുടെ പ്രതീക്ഷ.

എന്നാൽ മൊബൈൽ കമ്പനിയിൽനിന്ന് വിശദമായ വിവരങ്ങൾ തേടിയ പൊലീസ് സംഘം ശ്രീജിത്തിനെ കണ്ടെത്തുകയായിരുന്നു. സിം കാർഡ് നൽകിയ ശ്രീജിത്ത് പിടിയിലായതോടെ പൊലീസിനും കാര്യങ്ങൾ എളുപ്പമായി. ഒട്ടം വൈകാതെ മറ്റു രണ്ട് പേരെയും പൊലീസ് സംഘം പിടികൂടി. തിരുവനന്തപുരം ഫോർട്ട് അസി. കമ്മീഷണർ പ്രതാപൻ നായരുടെ മേൽനോട്ടത്തിലായിരുന്നു കേസിന്റെ അന്വേഷണം. ഫോർട്ട് പൊലീസ് ഇൻസ്പെക്ടർ രാകേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP