Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കള്ളം കയ്യോടെ പിടിച്ചപ്പോൾ ചെന്നിത്തല അറിയാതെ സത്യം പറഞ്ഞു; വിദേശ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ പ്രകാരം കോൺസുലേറ്റുകളും മറ്റും നറുക്കെടുപ്പ് നടത്താൻ പാടില്ല; ചെന്നിത്തല പ്രോട്ടോക്കോൾ ലംഘിച്ചെന്ന് മാത്രമല്ല ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള യുഡിഎഫിന്റെ സമരാഭാസങ്ങളെ തള്ളിപ്പറയുകയും ചെയ്തിരിക്കുകയാണ്; ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും കോടിയേരി; ഇന്നത്തെ ചെന്നിത്തലയുടെ പ്രസ്താവനയോടെ പണ്ട് പറഞ്ഞതെല്ലാം റദ്ദായെന്ന് പി.രാജീവും

കള്ളം കയ്യോടെ പിടിച്ചപ്പോൾ ചെന്നിത്തല അറിയാതെ സത്യം പറഞ്ഞു; വിദേശ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ പ്രകാരം കോൺസുലേറ്റുകളും മറ്റും നറുക്കെടുപ്പ് നടത്താൻ പാടില്ല; ചെന്നിത്തല പ്രോട്ടോക്കോൾ ലംഘിച്ചെന്ന് മാത്രമല്ല ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള യുഡിഎഫിന്റെ സമരാഭാസങ്ങളെ തള്ളിപ്പറയുകയും ചെയ്തിരിക്കുകയാണ്; ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും കോടിയേരി; ഇന്നത്തെ ചെന്നിത്തലയുടെ പ്രസ്താവനയോടെ പണ്ട് പറഞ്ഞതെല്ലാം റദ്ദായെന്ന് പി.രാജീവും

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽ പ്രതിപക്ഷ നേതാവ് കൂടി പങ്കെടുത്ത പരിപാടിയിൽ, പ്രോട്ടോക്കോൾ ലംഘനം ഉണ്ടായി എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് രമേശ് ചെന്നിത്തല ഇന്ന് മറുപടി പറഞ്ഞിരുന്നു. പ്രോട്ടോക്കോൾ ഹാൻഡ് ബുക്ക് ബാധകമാകുന്നത് കോൺസുലേറ്റുകൾക്കാണ് എന്നാണ് ചെന്നിത്തലയുടെ വിശദീകരണം. പ്രോട്ടോക്കോൾ ലംഘനം ഇല്ലെന്ന് ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥനായ പ്രോട്ടോക്കോൾ ഓഫീസർ രാജീവൻ ചടങ്ങിൽ പങ്കെടുത്തുവെന്ന് പറയുമ്പോൾ സർക്കാർ പ്രോട്ടോക്കോൾ വിഭാഗത്തിന്റെ പൂർണ അനുമതി ഉണ്ട് എന്നും പ്രതിപക്ഷ നേതാവ് വാദിക്കുന്നു. എന്നാൽ, ചെന്നിത്തലയ്‌ക്കെതിരെ കോടിയേരിയും പി.രാജീവും രംഗത്തെത്തി.

രമേശ് ചെന്നിത്തലയുടെ പ്രതികരണം യുഡിഎഫ് നടത്തിയ മുഴുവൻ സമരങ്ങളെയും പരസ്യമായി തള്ളിപ്പറയുന്നതാണെന്ന് കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.

പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ ഇന്നത്തെ പത്ര സമ്മേളനത്തിലെ പ്രതികരണങ്ങൾ യു ഡി എഫ് നടത്തിയ മുഴുവൻ സമരങ്ങളേയും പരസ്യമായി തള്ളിപ്പറയുന്നതാണ്. കള്ളം കയ്യോടെ കണ്ടുപിടിക്കപ്പെട്ടപ്പോഴുണ്ടായ പരിഭ്രാന്തിയിലാകാം ചില സത്യങ്ങൾ അറിയാതെ തുറന്നു പറയാൻ അദ്ദേഹം നിർബന്ധിതനായത്.

യു എ ഇ കോൺസുലേറ്റിൽ ലക്കി ഡ്രോയിൽ പങ്കെടുത്ത ചെന്നിത്തല പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന കാര്യം ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. താനൊരു പ്രോട്ടോക്കോളും ലംഘിച്ചില്ലെന്നാണ് ഇന്നലെ അദ്ദേഹം വെല്ലുവിളി പോലെ പ്രഖ്യാപിച്ചത്. വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ പുസ്തകത്തിലെ 38-ാം അദ്ധ്യായത്തിൽ സി യിൽ പറയുന്നത് കോൺസുലേറ്റുകളും മറ്റും നറുക്കെടുപ്പുകൾ നടത്താൻ പാടില്ലെന്നതാണ് .

Lucky Draws 3. Organizing 'Lucky Draws' or lottery in India except by a State or under the authority of a State Government is an offence under the Indian Penal Code; as it is not a legitimate diplomatic activity, FRs shall refrain from organizing 'Lucky Draws'. ഇത്രയും പ്രകടമായി പറഞ്ഞിട്ടുള്ള വ്യവസ്ഥയാണ് ചെന്നിത്തല ലംഘിച്ചത് . ഇതു മനസിലായതുകൊണ്ടായിരിക്കാം പ്രോട്ടോക്കോളുകൾ എല്ലാം കോൺസുലേറ്റ് ജനറലിന് മാത്രമേ ബാധകമാകുകയുള്ളെന്ന പുതിയ കണ്ടുപിടുത്തം ചെന്നിത്തല നടത്തിയത്. അപ്പോൾ ഇതേ പ്രോട്ടോക്കോൾ ലംഘിച്ചെന്നു പറഞ്ഞല്ലേ ജലീൽ രാജിവെയ്ക്കണെമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടത്. അതിന്റെ പേരിൽ സമരാഭാസവും സംഘടിപ്പിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കുറ്റകരമായതുകൊണ്ടാണ് ലക്കി ഡ്രോ സംഘടിപ്പിക്കരുതെന്ന് പ്രോട്ടോക്കോളിൽ പറയുന്നത്. ഇതു സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ലായിരുന്നു എന്ന മുൻ അഭ്യന്തര മന്ത്രിയുടെ പരസ്യ പ്രസ്താവന എത്ര പരിഹാസ്യമാണ്. നിയമമറിയില്ലെന്ന ന്യായം സാധാരണക്കാർക്ക് പോലും ശിക്ഷയിൽ നിന്നും രക്ഷപ്പെടുന്നതിന് ന്യായീകരണമല്ലെന്നതാണ് ഇന്ത്യയിലെ നിയമം. കേവലം പ്രോട്ടോക്കോൾ ലംഘനം മാത്രമല്ല ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റം കൂടി ചെയ്തുവെന്നാണ് പത്രസമ്മേളനത്തിൽ ചെന്നിത്തല പ്രഖ്യാപിച്ചിട്ടുള്ളത്.

കോൺസുലേറ്റിൽ നിന്നും തന്നത് വിതരണം ചെയ്യുക മാത്രമാണ് താൻ ചെയ്തന്നെ ന്യായീകരണം പറഞ്ഞ ചെന്നിത്തല ജലീലിനെതിരെ ഉന്നയിച്ച ആരോപണം പിൻവലിച്ച് മാപ്പ് പറയണം. എന്നാൽ, ഇതിന്റെ പേരിൽ സമരം നടത്തി കോവിഡ് വ്യാപിപ്പിച്ച കുറ്റത്തിന് ജനങ്ങൾ ഒരു കാലത്തും മാപ്പ് നൽകില്ലെന്ന് ഉറപ്പ്.

ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആരെക്കുറിച്ചും ഇങ്ങനെ ആരോപണം ഉന്നയിക്കരുതെന്നും ചെന്നിത്തല പറഞ്ഞതായി കണ്ടു. കഴിഞ്ഞ മൂന്നു മാസം അദ്ദേഹം തന്നെ നടത്തിയ പത്രസമ്മേളനങ്ങൾ സ്വയം കണ്ടു നോക്കണം. മാധ്യമങ്ങളിൽ കണ്ടെന്നു പറഞ്ഞു വരെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരെ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളെയും കുറിച്ച് പലതും വിളിച്ചു പറഞ്ഞ പ്രതിപക്ഷ നേതാവ് സ്വയം കുറ്റവാളിയാണെന്നു കൂടി പ്രഖ്യാപിക്കുകയാണ് ഇപ്പോൾ ചെയ്തത് - തന്റെ പേഴ്‌സണൽ സ്റ്റാഫിന് പാരിതോഷികം ലഭിച്ചെന്ന് സമ്മതിക്കേണ്ടി വന്ന ചെന്നിത്തല അതിനു ന്യായീകരണമായി 2011 ൽ എന്റെ സ്റ്റാഫിൽ അംഗമായിരുന്ന സർക്കാർ ഉദ്യോഗസ്ഥനും സമ്മാനം കിട്ടിയെന്നു കണ്ടെത്തിയ ചെന്നിത്തല സ്വയം തുറന്നു കാട്ടപ്പെട്ടു.

കോവിഡ് ജാഗ്രത തകർക്കുന്നതിനും രോഗം വ്യാപിപ്പിക്കുന്നതിനും വേണ്ടി വിവാദം സൃഷ്ടിക്കുകയും സമാരാഭാസം നടത്തുകയും ചെയ്ത പ്രതിപക്ഷ നേതാവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

പ്രോട്ടോക്കോൾ ബാധകമാകുന്നത് കോൺസുലേറ്റിനാണെന്ന് ചെന്നിത്തലയുടെ വാദത്തോടെ പഴയ വാർത്താസമ്മേളനങ്ങളെല്ലാം റദ്ദായെന്ന് സമ്മതിക്കേണ്ടി വരുമെന്ന് സിപിഎം നേതാവ് പി.രാജീവ് പറഞ്ഞു.

പി.രാജീവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പ്രോട്ടോക്കോൾ ബാധകമാക്കുന്നത് കോൺസുലേറ്റിനാണെന്ന് ഉദ്ധരണികളോടെ ചെന്നിത്തല പത്ര സമ്മേളനത്തിൽ പറയുന്നതു കേട്ടു . അപ്പോൾ ജലീൽ പ്രോട്ടോക്കോൾ ലംഘിച്ചെന്ന പഴയ പ്രസ്താവന ഏതു പുസ്തകത്തെ അടിസ്ഥാനമാക്കിയാണാവോ? അതോ ആരോ പറഞ്ഞതു കേട്ട് പഴയതുപോലെ വിളിച്ചു പറഞ്ഞതായിരുന്നോ? കോൺസുലേറ്റിന്റ പരിപാടിയിൽ പോയത് വിവാദമില്ലാത്ത കാലത്തായിരുന്നു എന്നതും ഇന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജലീലും മറ്റും കോൺസുലേറ്റിൽ പോയത് ഏതു കാലത്താണാവോ? ഇന്നത്തെ പത്ര സമ്മേളനത്തോടെ പഴയ പത്രസമ്മേളനങ്ങളെല്ലാം റദ്ദാക്കി എന്നുകൂടി ചെന്നിത്തലക്ക് പറയാമായിരുന്നു.

രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞത്

ഈ ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായി എന്നാണ് കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. ഒന്നാമത്തെ കാര്യം, പ്രോട്ടോക്കോൾ ഹാൻഡ് ബുക്ക് 38 (സി) ബാധകമാകുന്നത് കൗൺസലേറ്റുകൾക്കാണ്. നമുക്ക് അല്ല. അതിലും പ്രധാന പെട്ടകാര്യം, പ്രോട്ടോക്കോൾ ലംഘനം ഇല്ലെന്ന് ഉറപ്പ് വരുത്തണ്ട ഉദ്യോഗസ്ഥൻ അല്ലേ പ്രോട്ടോക്കോൾ ഓഫീസർ ആയ രാജീവൻ? അദ്ദേഹം ഈ ചടങ്ങിൽ പങ്കെടുത്തു എന്ന് പറയുമ്പോൾ, ഈ ചടങ്ങിന് സംസ്ഥാന സർക്കാരിന്റെ പ്രോട്ടോക്കോൾ വിഭാഗത്തിന്റെ പൂർണ്ണ അനുമതി ഉണ്ട് എന്നാണ് അർത്ഥം. 38 (സി) പ്രകാരം, ലക്കി ഡിപ്പ് ഉൾപ്പെടെ ഉള്ള കാര്യങ്ങൾക്ക് സംസ്ഥാന സർക്കാരിന് സാധുത നൽകാം. ഈ പരിപാടിയിലെ മുഖ്യാതിഥി ആയി നിശ്ചയിച്ചത് സംസ്ഥാന മുഖ്യമന്ത്രിയെ തന്നെ ആയിരുന്നു. അപ്പോൾ സംസ്ഥാന സർക്കാർ ഈ ചടങ്ങിനു - അംഗീകാരം നൽകി എന്നാണ് അർത്ഥം. അപ്പോൾ അതിൽ ഒരു പ്രോട്ടോക്കോൾ ലംഘനവും ഇല്ല. മറ്റ് ഒരു കാര്യം, സന്തോഷ് ഈപ്പൻ നൽകി എന്ന് പറയുന്ന ബാക്കി രണ്ട് ഫോണുകൾ എവിടെ? ആർക്കാണ് അത് സ്വപ്ന സ്വകാര്യമായി നൽകിയത്? ആരാണ് അത് ഉപയോഗിക്കുന്നത്? ഇത് ഞാൻ നൽകിയ പരാതി അനുസരിച്ച് ഡി ജി പി കണ്ടുപിടിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്-ചെന്നിത്തല പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP