പണ്ട് ക്രൈമിന്റെ ഓഫീസിൽ അതിക്രമിച്ച് കയറി നിയമം കൈയിലെടുത്ത് ലാവ്ലിൻ കേസിന്റെ തെളിവുകൾ കടത്തിക്കൊണ്ട് പോയി നശിപ്പിച്ച പിണറായി വിജയന്റെ പാത തന്നെയാണ് ഇവിടെയീ പെൺ സഖാവും പിന്തുടർന്നിരിക്കുന്നത്; ചന്ദനം ചാരിയാൽ ചന്ദനം മണക്കും; എന്നാൽ ചാരുന്നത് പിണറായിയെ ആണെങ്കിലോ...? ഭാഗ്യലക്ഷ്മിയുടെ വിധി കണ്ടു തന്നെ അറിയണം; ഭാഗ്യലക്ഷ്മിയുടെ അസാധാരണ ഇടപെടലിൽ ക്രൈം നന്ദകുമാറിന് പറയാനുള്ളത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, വിജയ് പി നായരെ ഓഫീസിൽ കയറി ആക്രമിച്ച വിഷയത്തിൽ പ്രതികരണവുമായി ക്രൈം പത്രാധിപർ ടിപി നന്ദകുമാർ. വിജയ് പി നായരുടെ യൂട്യൂബ് ചാനലിൽ അവതരിപ്പിക്കപ്പെട്ട വിഷയം ഒറ്റനോട്ടത്തിൽ അപകീർത്തികരവും അശ്ലീലവുമാണ്. അങ്ങേയറ്റം ആഭാസം എന്ന് തന്നെ പറയാം. കാരണം എല്ലാ ഫെമിനിസ്റ്റുകളും ജെട്ടിയിടാതെ ലൈംഗിക ആവശ്യങ്ങൾക്ക് സദാ തയ്യാറായിരിക്കുന്നു എന്നതാണ് വിജയ് പി നായരുടെ പരാമർശമെന്ന് നന്ദകുമാർ വിലയിരുത്തുന്നു. എന്നാൽ ഭാഗ്യലക്ഷ്മിയുടെ നടപടിയെ പൂർണ്ണമായും ന്യായീകരിക്കുന്നുമില്ല.
പണ്ട് ക്രൈമിന്റെ ഓഫീസിൽ അതിക്രമിച്ച് കയറി നിയമം കൈയിലെടുത്ത് ലാവ്ലിൻ കേസിന്റെ തെളിവുകൾ കടത്തിക്കൊണ്ട്പോയി നശിപ്പിച്ച പിണറായി വിജയന്റെ പാതതന്നെയാണ് ഇവിടെയീ പെൺ സഖാവും പിന്തുടർന്നിരിക്കുന്നത്. എന്റെ ഓഫീസ് ആക്രമിച്ചതോടെ ലാവ്ലിൻ കേസിൽ ഞാൻ തന്നെ ഹൈക്കോടതിയിൽ ഹർജി കൊടുത്ത് സിബിഐ അന്വേഷണം കൊണ്ട് വന്നു. അന്ന് മുതൽ തുടങ്ങിയതാണ് ഈ കേസിന് പിന്നാലെയുള്ള പിണറായി വിജയന്റെ മാരത്തോൺ ഓട്ടം. ഇപ്പോഴിതാ സുപ്രീം കോടതിയിൽ ഡെമോക്ലസിന്റെ വാള് പോലെ ലാവ്ലിൻ കേസ് പിണറായിയുടെ തലയ്ക്ക് മുകളിൽ തൂങ്ങിയാടുന്നു. ചന്ദനം ചാരിയാൽ ചന്ദനം മണക്കും. എന്നാൽ ചാരുന്നത് പിണറായിയെ ആണെങ്കിലോ...??? ഭാഗ്യലക്ഷ്മിയുടെ വിധി കണ്ടു തന്നെ അറിയണം....-ഇതാണ് ടിപി നന്ദകുമാറിന്റെ അഭിപ്രായം.
ടിപി നന്ദകുമാറിന്റെ ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
പൂർണനഗ്നയായ ഭാഗ്യലക്ഷ്മിയെ ആര് രക്ഷിക്കും??
കേരളം കുറച്ച് ദിവസങ്ങളായ് ചർച്ച ചെയ്യുന്നത് തിരുവനന്തപുരത്ത് 'വിജയ് പി നായർ എന്ന യൂട്യൂബ് ചാനൽ പ്രവർത്തകനെ ഓഫീസിൽ കയറി ആക്രമിച്ച മലയാള സിനിമയിലെ ഡബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയെയും കൂട്ടുകാരികളെയും കുറിച്ചാണ്'.
ഈ വിഷയത്തെ ആസ്പദമാക്കി ചാനൽ ചർച്ചകളും പത്ര- സോഷ്യൽ മീഡിയ മാധ്യമങ്ങളിലുമെല്ലാം പലതരത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.
ഭാഗ്യലക്ഷ്മിയെയും കൂട്ടുകാരികളെയും എതിർത്തും അനുകൂലിച്ചും ചർച്ചകൾ നടക്കുന്ന ഈ ഘട്ടത്തിൽ 3 ചോദ്യങ്ങളുടെ പ്രസക്തിഏറുന്നു
1. വിജയ് പി നായരുടെ പരാമർശം അപകീർത്തികരമാണോ?
2.അപകീർത്തികരമാണെങ്കിൽ ഇതിനെതിരെ പ്രതികരിക്കാനുള്ള യോഗ്യത ഭാഗ്യലക്ഷ്മിക്ക് ഉണ്ടോ??
3.ഈ കേസുമായി മുന്നോട്ടു പോയാൽ വിജയം ആരുടേതാവും??
ക്രൈം ചീഫ് എഡിറ്റർ എന്ന നിലയിൽ നൂറ്റിഇരുപതോളം അപകീർത്തി കേസുകൾ നേരിട്ട വ്യക്തിയാണ് ഞാൻ. അതിൽ അറുപതോളം കേസുകൾ അഭിഭാഷകനെ ഒഴിവാക്കി ഞാൻ തന്നെ വാദിച്ചു ജയിച്ചവയാണ്. 3 കേസുകളിൽ മാത്രമാണ് എതിർ വിധി വന്നത്. അതാകട്ടെ എല്ലാ രേഖകളും ഉള്ള കേസ് ആണ് താനും.ആ അനുഭവത്തിന്റെ വെളിച്ചത്തിൽ അപകീർത്തി കേസുകളെ കുറിച്ച് ഏറ്റവും ആധികാരികമായി സംസാരിക്കാൻ കഴിയുന്ന ഒരാളാണ് ഞാൻ. കേരളത്തിൽ മറ്റൊരു പത്രപ്രവർത്തകനും ഇത്രയധികം കേസുകൾ കോടതിയിൽ നേരിട്ട് വാദിച്ചിട്ടുള്ള അനുഭവം ഉണ്ടാവാൻ ഇടയില്ല.
വിജയ് പി നായരുടെ യൂട്യൂബ് ചാനലിൽ അവതരിപ്പിക്കപ്പെട്ട വിഷയം ഒറ്റനോട്ടത്തിൽ അപകീർത്തികരവും അശ്ലീലവുമാണ്. അങ്ങേയറ്റം ആഭാസം എന്ന് തന്നെ പറയാം. കാരണം എല്ലാ ഫെമിനിസ്റ്റുകളും ജെട്ടിയിടാതെ ലൈംഗിക ആവശ്യങ്ങൾക്ക് സദാ തയ്യാറായിരിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ പരാമർശം.
അന്വേഷി അജിത, സാറാ ജോസഫ്, dr.ഗീത, dr.ജയശ്രീ തുടങ്ങി സ്ത്രീകളുടെ ഉന്നമനത്തിനും സുരക്ഷിതത്വത്തിനും സമത്വത്തിനും സാമൂഹ്യ നന്മയ്ക്കും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ധാരാളം ഫെമിനിസ്റ്റുകൾ കേരളത്തിൽ ഉണ്ട്. കാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകിയും, സാമൂഹിക പ്രശ്നങ്ങളിലെയെല്ലാം സാന്നിധ്യമായും മാറിയ ഭാഗ്യലക്ഷ്മിക്കും ജനം ഇതേ ആദരവും മാന്യതയും, സൽകീർത്തിയും നൽകിയിരുന്നു.
എന്നാലിപ്പോഴോ????
അവരുടെ എല്ലാ സൽകീർത്തികളും നഷ്ടമായി സമൂഹത്തിന് മുന്നിൽ ഉടുതുണിയില്ലാതെ പൂർണനഗ്നയായി നിൽക്കുകയാണ്. ആരാണ് ഇതിന് ഉത്തരവാദി?
എന്താണിതിന് കാരണം?
വിശ്വംഭരൻ എന്ന സംവിധായകനുമായി ഉടുതുണിയില്ലാതെ രതിക്രീഡയിലേർപ്പെട്ട ഒരു ഡബ്ബിങ് ആർടിസ്റ്റിനെപ്പറ്റിയുള്ള വിജയ് പി നായരുടെ ആക്ഷേപമാണ് ഈ പ്രശ്നങ്ങൾക്കെല്ലാം വഴിവെച്ചത്. എന്നാൽ ആരുടെയും പേര് പരാമർശിക്കാതെ വിജയ് പി നായർ പറഞ്ഞ ഈ ആരോപണം തന്നെക്കുറിച്ചാണെന്ന് കാട്ടിയാണ് ഭാഗ്യലക്ഷ്മി പരാതി നൽകിയത്. കോടതിയിൽ കേസ് വരുമ്പോൾ ഭാഗ്യലക്ഷ്മിയെ ഉദ്ദേശിച്ചല്ല താൻ ഇത്തരമൊരു പരാമർശം നടത്തിയതെന്ന നിലപാടാണ് വിജയ് പി നായർ എടുക്കുന്നതെങ്കിൽ അക്കാരണത്താൽ തന്നെ ഈ കേസ് തള്ളിപ്പോകും. എന്നാൽ ഫെമിനിസ്റ്റുകൾക്കെതിരെയുള്ള പരാമർശത്തിൽ താനും സമൂഹത്തിൽ മാന്യതയും സൽകീർത്തിയുമുള്ള അറിയപ്പെടുന്ന ഒരു ഫെമിനിസ്റ്റ് ആണെന്നും ഈ പരാമർശം മൂലം തനിക്ക് അപകീർത്തി ഉണ്ടായെന്നും വാദിക്കുകയാണെങ്കിൽ ഭാഗ്യലക്ഷ്മിക്ക് വിജയം സുനിശ്ചിതമാകുമായി
രുന്നു.
എന്നാൽ ഇവിടെ വിജയ് പി നായരുടെ ഓഫീസിൽ അതിക്രമിച്ച് കയറി സംവിധായകൻ വിശ്വംഭരനുമായി രതിക്രീഡയിലേർപ്പെട്ട പെൺകുട്ടി താനാണെന്ന് സ്വയം പ്രഖ്യാപിച്ചു കൊണ്ട്, ലൈംഗിക വൈകൃതങ്ങൾ പച്ചയായി വിളമ്പുന്ന, ആഭാസങ്ങളുടെ ആകെത്തുകയായ ശ്രീലക്ഷ്മി, ദിയ സന എന്നീ രണ്ട് സോഷ്യൽ മീഡിയ വൈറസുകളെയും കൂട്ട് പിടിച്ച് ചെയ്തുകൂട്ടിയ പരാക്രമങ്ങൾ സ്ത്രീ സമൂഹത്തെയൊന്നാകെ ലജ്ജിപ്പിക്കുന്നവയാണ്. അറപ്പുളവാക്കുന്ന അശ്ലീല പദങ്ങൾ ഉപയോഗിച്ച് വിജയ് പി നായരുടെ ശരീരത്തിൽ കരിഓയിൽ ഒഴിക്കുകയും മർദിക്കുകയും അദ്ദേഹത്തിന്റെ മൊബൈൽ, ലാപ് ടോപ് മുതലായവ തട്ടിയെക്കുകയും ചെയ്തതിന് പുറമെ, നിയമം കൈയിലെടുത്തുകൊണ്ടുള്ള അവരുടെ ഈ തേർവാഴ്ച അവർ തന്നെ വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തു. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് അറപ്പും വെറുപ്പും ഉണ്ടാക്കുന്ന തരത്തിൽ ഇവർ ചെയ്തുകൂട്ടിയ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിലൂടെ വിജയ് പി നായർ ഉന്നയിച്ച ആക്ഷേപങ്ങൾ സത്യമാണെന്ന് ഇവർ തന്നെ തെളിയിച്ചിരിക്കുകയാണ്.
അതിലൂടെ കോടതിയിൽ ഈ കേസ് പരിഗണിക്കുമ്പോൾ മാന്യതയും സൽകീർത്തിയും ലവലേശം ഇല്ലാത്ത സ്ത്രീ എന്ന പേരിൽ ഭാഗ്യലക്ഷ്മിയുടെ കേസ് തള്ളപ്പെടും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. മാത്രമല്ല ആ വിധത്തിൽ ഭാഗ്യലക്ഷ്മി നൽകിയ കേസ് തള്ളിയാൽ വ്യാജപരാതിയിലൂടെ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു എന്ന് കാട്ടി വിജയ് പി നായർ ഭാഗ്യലക്ഷ്മിക്കെതിരെ കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുമായ് നീങ്ങാനും ആ തുക നൽകേണ്ടുന്ന അവസ്ഥയിലേക്ക് ഭാഗ്യലക്ഷ്മി എത്തപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മാത്രമല്ല സ്വയം സൃഷ്ടിച്ച വീഡിയോ എന്ന ശക്തമായ തെളിവിലൂടെ ഇവർ മൂന്ന് പേരും ചെയ്ത ക്രിമിനൽ കുറ്റങ്ങളിലൂടെ ഇവർ ശിക്ഷിക്കപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്യും എന്നതിലും തർക്കമില്ല. ഇന്ന് ജനങ്ങൾക്കിടയിൽ ഭാഗ്യലക്ഷ്മിയുടെ വ്യക്തിത്വം എന്താണ്??
സോഷ്യൽ മീഡിയ കണ്ണുകളെല്ലാം തന്നെ ഇന്ന് അവരുടെ ഭൂതകാലത്തിലേക്ക് തുറന്നുവെയ്ക്കപ്പെട്ടിരിക്കുന്ന കണ്ണാടിയാണ്. മുൻകാല ചരിത്രങ്ങളും സിനിമാ മേഖലയിലെ അണിയറക്കഥകളും ഭർത്താവുമായും കാമുകനുമായും ഉണ്ടായിരുന്ന പൊരുത്തക്കെടുകളുമെല്ലാം ചർച്ച ചെയ്യുമ്പോൾ നാണക്കേടിന്റെ പൂർണ നഗ്നതയിൽ നിന്നും ഇനി ആരാണ് ഭാഗ്യലക്ഷ്മിയെ രക്ഷിക്കാൻ എത്തുക???
പണ്ട് ക്രൈമിന്റെ ഓഫീസിൽ അതിക്രമിച്ച് കയറി നിയമം കൈയിലെടുത്ത് ലാവ്ലിൻ കേസിന്റെ തെളിവുകൾ കടത്തിക്കൊണ്ട്പോയി നശിപ്പിച്ച പിണറായി വിജയന്റെ പാതതന്നെയാണ് ഇവിടെയീ പെൺ സഖാവും പിന്തുടർന്നിരിക്കുന്നത്. എന്റെ ഓഫീസ് ആക്രമിച്ചതോടെ ലാവ്ലിൻ കേസിൽ ഞാൻ തന്നെ ഹൈക്കോടതിയിൽ ഹർജി കൊടുത്ത് സിബിഐ അന്വേഷണം കൊണ്ട് വന്നു. അന്ന് മുതൽ തുടങ്ങിയതാണ് ഈ കേസിന് പിന്നാലെയുള്ള പിണറായി വിജയന്റെ മാരത്തോൺ ഓട്ടം. ഇപ്പോഴിതാ സുപ്രീം കോടതിയിൽ ഡെമോക്ലസിന്റെ വാള് പോലെ ലാവ്ലിൻ കേസ് പിണറായിയുടെ തലയ്ക്ക് മുകളിൽ തൂങ്ങിയാടുന്നു.
ചന്ദനം ചാരിയാൽ ചന്ദനം മണക്കും. എന്നാൽ ചാരുന്നത് പിണറായിയെ ആണെങ്കിലോ...???
ഭാഗ്യലക്ഷ്മിയുടെ വിധി കണ്ടു തന്നെ അറിയണം....
T.P.നന്ദകുമാർ
ചീഫ് എഡിറ്റർ, ക്രൈം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്