മൈക്ക് പെൻസ് പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കുമോ ? രോഗാവസ്ഥ വഷളായാൽ പ്രസിഡണ്ട് പദവിയിൽ നിന്നും രാജി വയ്ക്കേണ്ടി വരുമോ ? മാറ്റി വയ്ക്കാൻ കഴിയാത്ത തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട് എങ്ങനെ വോട്ടു പിടിക്കും ? ട്രംപിന്റെ രോഗം പ്രഖ്യാപിച്ചപ്പോൾ അമേരിക്കൻ ആകാശത്ത് യുദ്ധവിമാനം വിന്യസിച്ചത് എന്തിന് ? വിചിത്രമായ നിയമങ്ങളും കീഴ്‌വഴക്കങ്ങളും ഉള്ള അമേരിക്കയിൽ സംഭവിക്കുന്നത് ഇങ്ങനെയൊക്കെ
മറുനാടൻ മലയാളി ബ്യൂറോ
ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ മനുഷ്യനാണ് അമേരിക്കൻ പ്രസിഡണ്ട്. കേവലം ഒരു രാജ്യത്തിന്റെ ഭരണാധികാരി എന്നതിനുപരി, നിലവിലെ സാഹചര്യത്തിൽ, ലോകത്തിന്റെ ഗതി നിർണ്ണയിക്കുന്ന വ്യക്തി എന്ന നിലയ്ക്കാണ് അമേരിക്കൻ പ്രസിഡണ്ടിന്റെ പ്രസക്തി. അതുകൊണ്ടുതന്നെയാണ് അമേരിക്കയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ എന്നും ലോകം ഉറ്റുനോക്കിയിരുന്നതും അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് കാലാകാലങ്ങളായി ലോകജനതയുടെ തന്നെ സംസാരവിഷയമായി മാറിയിരുന്നതും. സോവിയറ്റ് യൂണിയന്റെ പതനശേഷം ലോകത്തിൽ അമേരിക്കയുടെ പ്രാധാന്യവും പ്രാമാണിത്തവും ഏറെ വർദ്ധിച്ചു. ഒരു ഭാഗത്ത് ചൈന ഒരു വൻശക്തിയായി ഉയര്ന്നുവരാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഇന്നും ലോകരാഷ്ട്രങ്ങൾക്കിടയിൽ അമേരിക്കക്കുള്ള അപ്രമാദിത്തത്തിന് കാര്യമായ മാറ്റമുണ്ടാക്കാൻ അവർക്കായിട്ടില്ല.
ഇതുതന്നെയാണ് അമേരിക്കൻ പ്രസിഡണ്ടിന്റെ കോവിഡ് ബാധ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കുവാനുള്ള കാര്യവും. ഇതിനു മുൻപും, പല അമേരിക്കൻ പ്രസിഡണ്ടുമാർ ആരോഗ്യപരമായ കാരണങ്ങളാൽ താത്ക്കാലികമായി ചുമതലകളിൽ നിന്നും വിട്ടോഴിഞ്ഞു നിന്നിട്ടുണ്ടെങ്കിലും, അതൊന്നും ഇത്രമാത്രം നിർണ്ണായകമായ ഒരു കാലഘട്ടത്തിലായിരുന്നില്ല. ലോകം അഭിമുഖീകരിക്കുന്ന കോവിഡ് പ്രതിസന്ധി, ചൈനയുമായുള്ള ഏറിവരുന്ന സംഘർഷം, ഇടയ്ക്കൊന്നു പത്തി മടക്കിയെങ്കിലും അഫ്ഗാനിസ്ഥാനിലും മറ്റുമായി ഉയർന്നു വരുന്ന ഇസ്ലാമിക തീവ്രവാദം, അതിന്റെ പുതിയ കേന്ദ്രമായി ഉയർന്നു വരുന്ന തുർക്കി, ഇതിനെല്ലാം ഉപരി, അടുത്തുവരുന്ന അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് എന്നിവയെല്ലാം കൂടി ട്രംപിന്റെ ആരോഗ്യകാര്യത്തിൽ അമേരിക്കയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ ശ്രദ്ധ വർദ്ധിപ്പിക്കുകയാണ്.
മൈക്ക് പെൻസ് അധികാരത്തിൽ ഏറുമോ ?
ഡൊണാൾഡ് ട്രംപ് കോവിഡ് ബാധമൂലം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതോടെ കുറഞ്ഞത് രണ്ടുമൂന്നാഴ്‌ച്ചക്കാലമെങ്കിലും ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കുന്നതിൽ നിന്നും വിട്ടുനിൽക്കേണ്ട സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്. 1981-ൽ റൊണാൾഡ് റീഗനു ശേഷം, ഇത്രയധികം ദിവസം തുടർച്ചയായി ഓഫീസിൽ നിന്നും വിട്ടുനിൽക്കേണ്ടിവരുന്ന പ്രസിഡണ്ടാണ് ഡൊണാൾഡ് ട്രംപ്. വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി കേലീ മെക് എനാനി കഴിഞ്ഞദിവസം പറഞ്ഞത്, ഡൊക്ടറുടെയും മറ്റ് മെഡിക്കൽ വിദഗ്ദരുടെയും ഉപദേശങ്ങൾ അനുസരിച്ച്, വാൾട്ടർ റീഡ് ആശുപത്രിയിൽ സജ്ജീകരിച്ച താത്ക്കാലിക ഓഫീസിൽ നിന്നും ട്രംപ് അമേരിക്കൻ പ്രസിഡണ്ട് എന്ന രീതിയിലുള്ള ചുമതലകൾ നിർവ്വഹിക്കും എന്നാണ്.
അതായത്, 2002 ൽ ഒരു ആരോഗ്യ പ്രശ്നവുമായി ബന്ധപ്പെട്ട് ചികിത്സയിൽ പോകേണ്ടി വന്നപ്പോൾ ജോർജ്ജ് ബുഷ് ചെയ്തതുപോലെ അധികാരം വൈസ് പ്രസിഡണ്ടിന് കൈമാറുകയില്ലെന്ന് ചുരുക്കം. വൈറ്റ്ഹൗസിൽ നിന്നും മാറി, ഒരു നേവൽ ഒബ്സർവേറ്ററിയിൽ നിന്നും പ്രവർത്തിക്കുന്ന വൈസ് പ്രസിഡണ്ട് മൈക്ക് പെൻസിന്റെ ആരോഗ്യം തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വൈറ്റ്ഹൗസിനകത്തു തന്നെ വൈസ് പ്രസിഡണ്ടിന് ഓഫീസ് ഉണ്ടെങ്കിലും, അവിടത്തെ ജീവനക്കാരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് ഇപ്പോൾ അദ്ദേഹം നേവൽ ഒബ്സർവേറ്ററിയിൽ നിന്നും പ്രവർത്തിക്കുന്നത്.
ഇവിടെ പ്രധാനമായും ഉയർന്നുവരുന്നത് ട്രംപിന്റെ ആരോഗ്യനില തന്നെയാണ്. ചികിത്സയുടെ ആവശ്യത്തിനായി അദ്ദേഹത്തിനെ ബോധം കെടുത്തേണ്ടതായി വരികയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സങ്കീർണ്ണതകളുടെ ഫലമായി അദ്ദേഹത്തിന് തന്റെ ചുമതലകൾ നിർവ്വഹിക്കാൻ ആകാതെ വരികയോ ചെയ്യുകയാണെങ്കിൽ എന്താണ് ഭാവി പരിപാടി എന്നതാണ് സുപ്രധാനമായ ചോദ്യം. ട്രംപ് എന്നത്തേയും പോലെ ആരോഗ്യവാനും ഉന്മേഷവാനും ആണെന്ന് അദ്ദേഹത്തിന്റെ അനുയായികൾ പറയുമ്പോഴും, കൊറോണ എന്ന വൈറസിന്റെ പ്രഹരണശേഷിയെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.
നിലവിൽ, ട്രംപിന്റെ ആരോഗ്യസ്ഥിതിമൂലം ഏറ്റവും അധികം രാഷ്ട്രീയ ആശങ്കയുളവാകുന്നത് അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്. വരുന്ന തെരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിയാണ് ഡൊണാൾഡ് ട്രംപ്. ഏതെങ്കിലും കാരണവശാൽ അദ്ദേഹത്തിന്റെ തന്റെ ചുമതലകൾ നിർവ്വഹിക്കാൻ ആകാത്ത സാഹചര്യമുണ്ടായാൽ, അദ്ദേഹത്തിനു പകരം മറ്റൊരു സ്ഥാനാർത്ഥിയെ നിർണ്ണയിക്കേണ്ടതായി വന്നാൽ, എന്നിങ്ങനെ ഒരായിരം ചോദ്യങ്ങൾ ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ തീയതി നിശ്ചയിച്ചു കഴിഞ്ഞു. ഇനി അത് മാറ്റിവയ്ക്കണമെങ്കിൽ കോൺഗ്രസ്സ് അതിനനുസരിച്ച് ഒരു തീരുമാനം കൈക്കൊണ്ടാൽ മാത്രമേ സാധിക്കു.
എന്നാൽ, ദേശീയ പാർട്ടി നിയമം മുതൽ, തെരഞ്ഞെടുപ്പ് നിയമം വരെയുള്ളതിൽ സകലയിടങ്ങളിലും നിരവധി അവ്യക്തതകളും സങ്കീർണ്ണതകളുമുണ്ട്. ഇനി കഷ്ടിച്ച് ഒരുമാസം മാത്രമുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ഉപായങ്ങളാണ് ഇവയൊക്കെ നൽകുന്നത്. നിലവിൽ, ഡൊണാൾഡ് ട്രംപ് തന്നെയാണ് അമേരിക്കയുടെ രാഷ്ട്രതലവൻ. വൈറ്റ്ഹൗസ് വൃത്തങ്ങൾ പറയുന്നത് അനുസരിച്ച്, വളരെ നേരിയ ലക്ഷണങ്ങളെ അദ്ദേഹം പ്രകടമാക്കുന്നുള്ളു. അദ്ദേഹം കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും, ആവശ്യമായ തീരുമാനങ്ങൾ എടുക്കുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നുമാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ പറയുന്നത്.
എന്നാൽ, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചാൽ പിന്നെ എന്താണ് പോവഴി ? ആരായിരിക്കും പിന്നീട് പ്രസിഡണ്ടിന്റെ ചുമതല വഹിക്കുക ? അമേരിക്കൻ ഭരണഘടന അനുസരിച്ച്, വൈസ് പ്രസിഡണ്ട് മൈക്ക് പെൻസാണ് പ്രസിഡണ്ടിന് തന്റെ ചുമതല നിർവ്വഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആ ചുമതല വഹിക്കുവാൻ നിയോഗിക്കപ്പെട്ടയാൾ. നിലവിൽ, അദ്ദേഹം കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആണെന്ന് തെളിഞ്ഞിരിക്കുകയുമാണ്. ഇനി, വൈസ് പ്രസിഡണ്ടിനും കഴിഞ്ഞില്ലെങ്കിൽ, പിന്നീട് അതിന് അർഹത സ്പീക്കർ ഓഫ് ദി ഹൗസിനാണ്. നിലവിൽ ഈ സ്ഥാനത്തിരിക്കുന്നത് ഡെമോക്രാറ്റിക് പാർട്ടി നേതാവായ 80 കാരി നാൻസി പെലോസിയാണ്.
അടുത്ത ഊഴം, പാർലമെന്റിലെ ഭൂരിപക്ഷ കക്ഷിയുടെ ഏറ്റവും മുതിർന്ന അംഗത്തിനാണ്. സെനറ്റ് പ്രസിഡണ്ട് പ്രോ ടെമ്പോർ എന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് സെനറ്റർ ചാൾസ് ഗ്രാസ്ലിയാണ്. പിന്നീട്, സ്റ്റേറ്റ് സെക്രട്ടറിക്കാണ് സാധ്യത. അതിനു പിന്നാലെ മറ്റ് സെക്രട്ടറിമാർ. അതേസമയം, താത്ക്കാലികമായാണെങ്കിൽ പോലും, തന്നെ ചുമതലയിൽ നിന്നും നീക്കം ചെയ്യുവാനുള്ള നടപടികൾ പ്രസിഡണ്ടിന് എതിർക്കാം. അങ്ങനെയെങ്കിൽ ഇരു സഭകളിലും മൂന്നിൽ രണ്ട് വോട്ടിന്റെ ഭൂരിപക്ഷം നേടിയാൽ മാത്രമേ പ്രസിഡണ്ടിനെ നീക്കം ചെയ്യാൻ കഴിയുകയുള്ളു.
റിപ്പബ്ലിക്കൻ പാർട്ടിക്ക് സ്ഥാനാർത്ഥിയെ മാറ്റാൻ കഴിയുമോ ?
ഏതെങ്കിലും കാരണവശാൽ ട്രംപിന് മത്സരിക്കാൻ കഴിയാതെ വന്നാൽ, വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയെ പ്രസിഡണ്ട് സ്ഥാനാർത്ഥിയാക്കി ഉയർത്തുവാനോ അല്ലെങ്കിൽ മറ്റൊരു സ്ഥാനാർത്ഥിയെ നിശ്ചയിക്കുവാനോ റിപ്പബ്ലിക്കൻ പാർട്ടിക്ക് കഴിയും. പക്ഷെ പാർട്ടിയുടെ ഉന്നതാധികാര സമിതിയിലുള്ള 168 അംഗങ്ങളിൽ ഭൂരിഭാഗത്തിന്റെ പിന്തുണ ഇത്തരമൊരു നീക്കത്തിന് ആവശ്യമാണ്. എന്നാൽ ഇത്തരത്തിൽ ട്രംപിനെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും നീക്കുക എന്നത് റിപ്പബ്ലിക്കൻ പാർട്ടിയെ സംബന്ധിച്ച് ഒരു കടുത്ത വെല്ലുവിളിയാണ്. പ്രത്യേകിച്ച് പല സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ.
മറ്റൊരു കാര്യം, ഇനി അരുതാത്തത് എന്തെങ്കിലും സംഭവിച്ചാൽ പോലും ട്രംപിന്റെ പേര് ബാലറ്റ് പേപ്പറിൽ ഉണ്ടാകും എന്നതാണ്. അതായത്, പിന്നെയും ട്രംപിന് വോട്ടുകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. യഥാർത്ഥത്തിൽ ട്രംപിനുള്ള വോട്ടുകൾ ലഭിക്കുന്നത് എലക്ടേഴ്സിന്റെ ഒരു സ്ലേറ്റിനാണ്. ഡിസംബർ 14 നായിരിക്കും ഇലക്ടറൽ കോളേജ് കോൺഗ്രസ്സിൽ യോഗം ചേരുന്നത്. സ്വാഭാവികമായും, ട്രംപിനുള്ള വോട്ടുകൾ ലഭിച്ച ഇലക്ടേഴ്സിന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്കായി വോട്ടുകൾ നൽകാവുന്നതാണ്. അതിനാൽ, അക്കാര്യത്തിൽ ആശങ്കയില്ല. എന്നാൽ ആശങ്കയുളവാക്കുന്ന കാര്യം, എന്തെങ്കിലും അവശതകളോ മറ്റെന്തെങ്കിലുംകാരണമോ വൈസ് പ്രസിഡണ്ടും കാബിനറ്റും പ്രസിഡണ്ടിനെ മാറ്റാൻ ആഗ്രഹിക്കുകയും, അദ്ദേഹം മാറാൻ തയ്യാറാകാതെ വരികയും ചെയ്യുന്ന സാഹചര്യത്തിലാണ്.
തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ കഴിയുമോ ?
കോവിഡ് ബാധ സ്ഥിരീകരിച്ച ഉടനെ ട്രംപ് ആലോചിച്ചത് ഇതിനെക്കുറിച്ചായിരുന്നു. എന്നാൽ റിപ്പബ്ലിക്കൻ കോൺഗ്രസ്സ് അംഗങ്ങൾ അത് നിരാകരിച്ചു. ഭരണഘടനയല്ല, നിയമം മൂലമാണ് തെരഞ്ഞെടുപ്പ് നവംബർ 4 ന് തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അത് മാറ്റുവാൻ സാങ്കേതിക തടസ്സങ്ങൾ ഒന്നുമില്ല. പക്ഷെ അതിനായി ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷമുള്ള ഹൗസും, റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റും ഒരേസ്വരത്തിൽ തീരുമാനം എടുക്കണം. മാത്രമല്ല, പ്രസിഡണ്ടിന്റെ ഒപ്പും ഇക്കാര്യത്തിൽ ആവശ്യമാണ്.
എന്നാൽ, ഭരണഘടനയനുസരിച്ച് ജനുവരി 20 ന് പ്രസിഡണ്ടിന്റെ കാലാവധി അവസാനിക്കുകയാണ്. അതിൽ മാറ്റം വരുത്താൻ കഴിയില്ല. അതായത്, ഇലക്ഷൻ വൈകിക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്താലും ജനുവരി 20 ന്പുതിയ പ്രസിഡണ്ട് ചുമതലയേറ്റെടുക്കണം. പ്രസിഡണ്ടിന്റെ നിലവിലെ ആരോഗ്യനില തൃപ്തികരമാണെന്ന റിപ്പോർട്ടുകൾ വരുമ്പോഴും അദ്ദേഹത്തിന് 74 വയസ്സായി എന്നതാണ് കൂടുതൽ ആശങ്കയുളവാക്കുന്നത്. കോവിഡ് 19 എന്ന മഹാമാരിയുടെഏറ്റവും അപകടം പിടിച്ച വിഭാഗത്തിലാണ് അദ്ദേഹം ഉൾപ്പെടുന്നത്.
അമേരിക്കയിൽ നടക്കാൻ പോകുന്നത് മറ്റൊരു ഒക്ടോബർ വിപ്ലവമോ ?
1981-ൽ റൊണാൾഡ് റീഗന് വെടിയേറ്റതിൽ പിന്നെ ഇതുവരെ അമേരിക്കൻ പ്രസിഡണ്ടായിരുന്നവരാരും തന്നെ ആ സ്ഥാനത്ത് ഇരിക്കുമ്പോൾ മരണഭീഷണി നേരിട്ടട്ടില്ല. ട്രംപ് വളരെ നേരിയ രീതിയിലുള്ള ലക്ഷണങ്ങളെ കാണിക്കുന്നുള്ളു എങ്കിലും, മറ്റുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിനില്ല എങ്കിലും, പ്രായം 74 ആയി എന്നത് ആശങ്കക്ക് വക നൽകുന്ന കാര്യമാണ്.പ്രസിഡണ്ട് കെന്നഡിയുടെ വധത്തിനു ശേഷം നടപ്പിലാക്കിയ ഇരുപത്തഞ്ചാം ഭരണഘടനാ ഭേദഗതി വഴി, പ്രസിഡണ്ട് മരണമടഞ്ഞാൽ വൈസ് പ്രസിഡണ്ട്, സ്വാഭാവികമായും ആ സ്ഥാനത്ത് എത്തും. എന്നാൽ, അസുഖം മൂലം പ്രസിഡണ്ടിന് കാര്യങ്ങൾ നിർവ്വഹിക്കാൻ ആകാത്ത സ്ഥിതിവന്നാൽ എന്തുചെയ്യും എന്നതിലാണ് ആശയക്കുഴപ്പം.
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ട്രംപ് തന്റെ ചുമതല വൈസ് പ്രസിഡണ്ടിനെ ഇതുവരെ ഏല്പിച്ചിട്ടില്ല. അതായത്, ഇപ്പോഴും ഭരണനിയന്ത്രണം തന്റെ കൈയിൽ നിന്നും വഴുതിപ്പോകുവാൻ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. ചുമതലകൾ നിർവ്വഹിക്കാൻ ആകാത്ത സ്ഥിതി വരികയും എന്നാൽ ചുമതലകൾ വിട്ടൊഴിയാത്ത സ്ഥിതി സംജാതമാകുകയും ചെയ്താൽ എന്തുചെയ്യണം എന്നതാണ് ഇപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയെ ആശയക്കുഴപ്പത്തിലാക്കുന്നത്. മാത്രമല്ല, നവംബറിലെ ആദ്യത്തെ തിങ്കളാഴ്‌ച്ച കഴിഞ്ഞുള്ള ചൊവാഴ്‌ച്ച, പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്ന, ഇലക്ടറൽ കോളേജുകൾ തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്.
താരതമ്യേന നേരിയ തോതിലുള്ള കോവിഡ് ബാധ മാത്രമേ ട്രംപിനുള്ളു, അദ്ദേഹം സുഖം പ്രാപിച്ച് തിരിച്ചുവരികയും ചെയ്താൽ, ഈ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് അത് ഒരു മുതല്ക്കൂട്ടു തന്നെയായിരിക്കും. എന്നും ജയിച്ചുവരാനുള്ള തന്റെ കഴിവിനെ എങ്ങനെ ജനങ്ങളിലേക്കെത്തിക്കണം എന്നത് ട്രംപിന് നന്നായി അറിയാം. താരതമ്യേന ഒരു ഉറക്കം തൂങ്ങിയായി കണക്കാക്കപ്പെടുന്ന ജോ ബിഡനെ കാൾ ജനപ്രീതി നേടാൻ ഇത് ട്രംപിനെ സഹായിക്കും. എന്നാൽ മറിച്ചു സംഭവിച്ചാലോ? ഈ ചോദ്യത്തിൽ തൂങ്ങിയാണ് അമേരിക്കയിൽ, പ്രത്യേകിച്ച് റിപ്പബ്ലിക്കൻ പാർട്ടിയിൽ പുതിയ വിപ്ലവം ഉണ്ടാകാൻ പോകുന്നത് എന്നാണ് പാശ്ചാത്യ നിരീക്ഷകർ പറയുന്നത്.
അമേരിക്കയുടെ തീരപ്രദേശങ്ങളിൽ ചുറ്റിപ്പറന്ന, അന്തിമവിധികർത്താക്കൾ എന്നറിയപ്പെടുന്ന, അമേരിക്കൻ സൈനിക വിമാനങ്ങൾ നൽകുന്ന സൂചനയെന്ത് ?
ഡൊണാൾഡ് ട്രംപിനും മെലാനിയ ട്രംപിനും കോവിഡ് ബാധ സ്ഥിരീകരിച്ച ഉടെനെ അമേരിക്കയുടെ ഇരു തീരപ്രദേശങ്ങളിലേയും ആകാശത്തിനു മുകളിലൂടെ ഇരമ്പിപ്പാഞ്ഞത് അമേരിക്കൻ സൈന്യത്തിലെ ''അന്തിമവിധികർത്താക്കൾ'' എന്നറിയപ്പെടുന്ന രണ്ട് ബോയിങ് ഇ-68 വിമാനങ്ങളായിരുന്നു. ഒന്ന്, വാഷിങ്ടൺ ഡി സി ക്കടുത്തായി കിഴക്കൻ തീരത്തിലൂടെ പറന്നപ്പോൾ മറ്റൊന്ന് ഓറിഗോണിന് മുകളിലൂടെ പടിഞ്ഞാറൻ തീരങ്ങൾ താണ്ടി പറക്കുകയായിരുന്നു. നാഷണൽ കമാൻഡ് അഥോറിറ്റിയിൽ നിന്നും ബാലിസ്റ്റിക് മിസൈൽ സബ്മറൈനുകൾക്കുള്ള നിർദ്ദേശങ്ങൾ കൈമാറുന്നത് ഈ വിമാനങ്ങളിലൂടെയാണെന്നതാണ് ഈ പറക്കലിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്.
ഇത് സ്ഥിരമായ ഒരു പരിശീലന പറക്കൽ മാത്രമാണെന്നും, തികച്ചും യാദൃശ്ചികമായാണ് ആ സമയത്ത് ഇത് സംഭവിച്ചതെന്നുമാണ് അമേരിക്കൻ സേന പറയുന്നതെങ്കിലും അത് അങ്ങനെയല്ലെന്നാണ് പലരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സാധാരണയായി യുദ്ധവിമാനങ്ങൾ അവയുടെ ട്രാൻസ്പോണ്ടേഴ്സ് പ്രവർത്തിപ്പിക്കാറില്ല. അതിനാൽ തന്നെ അവയെ ട്രാക്ക് ചെയ്യുവാൻ സാധിക്കുകയില്ല. എന്നാൽ ഇവിടെ ട്രാൻസ്പോണ്ടേഴ്സ് പ്രവർത്തിപ്പിച്ച്, പൊതുജനങ്ങൾക്ക് വിമാനങ്ങളെ കാണുവാനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു.
അമേരിക്കൻ പ്രസിഡണ്ട് രോഗബാധിതനായാലും അമേരിക്കയുടെ ശക്തി കുറയില്ലെന്ന സന്ദേശം ശത്രുക്കൾക്ക് നൽകാനാണ് ഇതെന്ന് ചിലർ പറയുമ്പോൾ, ഇപ്പോഴും അമേരിക്കൻ സൈന്യത്തിന്റെ സർവ്വസൈന്യാധിപൻ പ്രസിഡണ്ട് തന്നെയാണെന്ന് ചിലരെ ഓർമ്മിപ്പിക്കാനായിരുന്നു ഈ പറക്കൽ എന്നാണ് മറ്റുചിലർ പറയുന്നത്. ഏതായാലും, ട്രംപിന്റെ രോഗബാധ ലോകത്തെ മുഴുവൻ ആശങ്കയിലും ആശയക്കുഴപ്പത്തിലുമാക്കിയിരിക്കുകയാണ്. ബി ബി സി ന്യുസിന്റെ ലേഖകൻ പറഞ്ഞതുപോലെ, ട്രംപും കൊറോണയും കൂടിച്ചേർന്നാൽ അത് തീർച്ചയായും ഒരു വാർത്തയാകാറുണ്ട്, ഇപ്പോഴും ആകുന്നു, ഇനിയും ആകും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍