ഓണത്തിന് നെയ്യും പരിപ്പും പപ്പടവും കൂട്ടി സദ്യ ഉണ്ണുമ്പോൾ ആരും ഓർത്തില്ല ഇവരെ; സപ്ലൈകോ ഇവരോട് കാട്ടിയത് 'കൊടും ചതി'; കുറഞ്ഞ തുക ക്വോട്ട് ചെയ്ത തമിഴ്നാട് കമ്പനിക്ക് ടെൻഡർ നൽകിയപ്പോൾ ഓണക്കിറ്റിൽ നിറഞ്ഞത് നിലവാരം കുറഞ്ഞ അപ്പളം പപ്പടം; മലയാളികൾ പുറത്തുനിന്ന് പപ്പടം വാങ്ങാതെ വന്നതോടെ കേരളത്തിലെ തനത് പപ്പടത്തിന് കഷ്ടകാലവും; കിറ്റിൽ വന്നത് തമിഴ് പപ്പടമെങ്കിലം കോട്ടം വന്നത് തനത് പപ്പടത്തിന്റെ പെരുമയ്ക്കും
എം മനോജ് കുമാർ
തിരുവനന്തപുരം: കേരളത്തിന്റെ തനത് പപ്പടത്തിനെ ഓണം നാളിൽ സർക്കാർ നിഷ്ക്കരുണം തള്ളിക്കളഞ്ഞതിന്റെ ഫലം അനുഭവിക്കുന്നത് പപ്പടം ഉപജീവനമാക്കി ജീവിക്കുന്ന ഒട്ടനവധി കുടുംബങ്ങൾ. ലോക്ക് ഡൗൺ ആയതിനാൽ സ്വതേ പ്രതിസന്ധിയിലായ പപ്പടം നിർമ്മാതാക്കൾ ഓണക്കാലത്ത് സർക്കാർ നൽകിയ ഇരുട്ടടിയുടെ ആഘാതത്തിൽ നിന്ന് ഇതുവരെ കരകയറിയിട്ടുമില്ല. ഓണം കിറ്റിലെ സാധനങ്ങൾക്ക് സപ്ലൈ കോ ടെൻഡർ വിളിച്ചപ്പോൾ പപ്പടത്തിനും ടെൻഡർ നല്കി. പപ്പടത്തിനു ടെൻഡർ നൽകേണ്ടത് കേരളത്തിലെ പപ്പട നിർമ്മാതാക്കൾക്കായിരുന്നു. എന്നാൽ ടെൻഡർ വന്നപ്പോൾ ഏറ്റവും കുറഞ്ഞ തുകയ്ക്ക് ടെൻഡർ വിളിച്ച കമ്പനിക്ക് ടെൻഡർ നൽകി. ടെൻഡർ പപ്പടത്തിനാണെന്ന് സപ്ലൈകോ ഓർത്തതുമില്ല. സ്വകാര്യ കമ്പനിക്ക് ടെൻഡർ ലഭിച്ചപ്പോൾ അവർ കുറഞ്ഞ വിലയ്ക്ക് അപ്പളം പപ്പടം എന്ന നിലയിൽ കിറ്റിൽ നിറച്ചു. ഗുണനിലവാരം കുറഞ്ഞ തമിഴ്നാട് അപ്പളമാണ് പപ്പടം എന്ന നിലയ്ക്ക് കിറ്റിൽ നിറച്ചത്. കേരളത്തിലെ തനത് പപ്പടം കിറ്റിൽ നിന്ന് അപ്രത്യക്ഷമായപ്പോൾ ഇത് പപ്പട നിർമ്മാതാക്കളുടെ വയറ്റത്ത് അടിച്ച നടപടിക്ക് കാരണമാവുകയും ചെയ്തു. ഭക്ഷ്യയോഗ്യമല്ലാത്ത അപ്പളമാണ് കേരളത്തിൽ ഓണത്തിനു സർക്കാർ തലത്തിൽ വിതരണം ചെയ്തത്. നിലവാരമില്ലാത്ത ശർക്കരയ്ക്കും പുറമേയാണ് മോശം അപ്പളം പപ്പടം എന്ന പേരിൽ ഇതേ കിറ്റിൽ നിറച്ചത്. ആക്ഷേപം തമിഴ്നാട് അപ്പളത്തിനെ കുറിച്ചാണെങ്കിലും വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിച്ചത് കേരളത്തിന്റെ തനത് പപ്പടത്തിനെയാണ്.
അതേസമയം ഓണത്തിനായി കരുതിവെച്ച പപ്പടം വിതരണക്കാരുടെ കയ്യിൽ അതേപടി കിടന്നു. കിറ്റിൽ പപ്പടം ഉണ്ടായതിനാൽ ഓണത്തിനു മലയാളികൾ അങ്ങനെ പപ്പടം വാങ്ങിയില്ല. പപ്പടം കേടാവുകയും പപ്പട നിർമ്മാതാക്കൾക്ക് കനത്ത നഷ്ടം വരുകയും ചെയ്തു. ശുദ്ധമായ ഉഴുന്നിൽ നിർമ്മിക്കുന്നതാണ് കേരളത്തിന്റെ പപ്പടം. പതിനഞ്ചു ദിവസം മാത്രമാണ് കേരളത്തിലെ പപ്പടത്തിന്റെ കാലാവധി. പതിനഞ്ചു ദിവസം കഴിഞ്ഞാൽ പപ്പടം കേടാവും. പക്ഷെ സപ്ലൈ കോ ടെൻഡർ കാരണം മലയാളികൾ ഓണത്തിനു ഗുണനിലവാരം കുറഞ്ഞ അപ്പളം പപ്പടം എന്ന പേരിൽ കഴിച്ചു. യഥാർത്ഥ പപ്പടം കച്ചവടക്കാരുടെ കയ്യിൽ വെറുതെ കിടന്നു. ഓണത്തിനു സപ്ലൈകോ നടത്തിയ 'കൊടും ചതി' കാരണം പപ്പടം വിപണി ഇതുവരെ യഥാർത്ഥ അവസ്ഥയിലേക്ക് വന്നിട്ടില്ലെന്നാണ് പപ്പടം നിർമ്മാതാക്കളുടെ പരാതി. ഓണം എന്നാൽ കേരളത്തിൽ പപ്പടം ഏറ്റവും കൂടുതൽ വിറ്റഴിയുന്ന സീസണാണ്. ഈ സീസണിലാണ് കേരളത്തിന്റെ പപ്പടം അതെ പടി കിടന്നത്.
മാനുഷികമായ പരിഗണന കൊടുത്ത് കേരളത്തിന്റെ സാഹചര്യങ്ങൾ അറിഞ്ഞു സപ്ലൈകോ തീരുമാനം എടുത്തിരുന്നെങ്കിൽ പപ്പട നിർമ്മാതാക്കൾക്ക് ഈ ഗതി വരില്ലായിരുന്നു. സർക്കാരിന്റെ തലതിരിഞ്ഞ നടപടികൾ കാരണം കേരളത്തിന്റെ പപ്പടം ഓണത്തിനു മലയാളികൾക്ക് കഴിക്കാനും കഴിഞ്ഞില്ല. കിറ്റിലെ പപ്പടം മോശം ഗുണനിലവാരത്തിന്റെ പേരിൽ കളയേണ്ടിയും വന്നു. ഓണത്തിനു സർക്കാർ കൊടുത്ത 'പണി'യുടെ ആഘാതത്തിൽ നിന്ന് പപ്പടം നിർമ്മാതാക്കൾ ഇപ്പോഴും കരകയറിയിട്ടില്ല. പപ്പടത്തിന്റെ പേരിൽ മോശം അപ്പളം കഴിക്കേണ്ടി വന്ന മലയാളികളിൽ പലരും പപ്പടം വെറുത്ത് അത് ജീവിതത്തിൽ നിന്നും ഒഴിവാക്കി എന്നാണ് കേരള പപ്പട് മാനുഫെക്ച്ചേഴ്സ് അസോസിയേഷൻ (കേപ്മ) സംസ്ഥാന സെക്രട്ടറി വിനീത് പ്രാരത്ത് മറുനാടനോട് പറഞ്ഞത്. ഇനിയെങ്കിലും പപ്പടത്തിന്റെ കാര്യം വരുമ്പോൾ സർക്കാർ കേരളത്തിലെ പാവം പപ്പടം തൊഴിലാളികളെ ഓർക്കുകയും അവരുടെ പപ്പടം കേരളത്തിൽ ലഭ്യമാക്കുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. കുത്തുപാള എടുത്ത് നിൽക്കുന്ന പപ്പടം വ്യവസായത്തെ ഇല്ലായ്മ ചെയ്യുന്ന നടപടികൾ സപ്ലൈകോ എടുക്കുകയും ചെയ്യരുതെന്ന് ഇവർ ആവശ്യപ്പെടുന്നു. അതുകൊണ്ട് തന്നെ ഓണത്തിന്റെ അനുഭവം മുൻ നിർത്തി മുഖ്യമന്ത്രി പിണറായി വിജയന് കെപ്മ കത്ത് നൽകിയിട്ടുണ്ട്. ഇനിയുള്ള കിറ്റ് വിതരണത്തിൽ കേരളത്തിന്റെ തനത് പപ്പടം തന്നെ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് അസോസിയേഷൻ കത്ത് നൽകിയത്. ഓണത്തിനു ഗുണനിലവാരം കുറഞ്ഞ പപ്പടം നൽകിയപ്പോൾ അത് പപ്പടത്തിന്റെ വിശ്വാസ്യതയ്ക്ക് തന്നെ കോട്ടം തട്ടിച്ചുവെന്നും കത്തിലുണ്ട്.
ഓണം കിറ്റിൽ എല്ലാ സാധനങ്ങൾക്കും ടെൻഡർ വിളിച്ചപ്പോൾ പപ്പടത്തിനും ടെൻഡർ വന്നു. ഹഫ്സർ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് ഓണക്കിറ്റിലേക്കുള്ള പപ്പടം സപ്ലൈകോയ്ക്ക് നൽകിയത്. ഓണം കിറ്റിലെ പപ്പടത്തിനു ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത് ടെൻഡർ പിടിച്ചപ്പോഴാണ് കമ്പനിക്ക് അബദ്ധം മനസിലാക്കാൻ കഴിഞ്ഞത്. ശുദ്ധമായ ഉഴുന്നിൽ ഉണ്ടാകുന്ന പപ്പടം ടെൻഡർ തുകയിൽ നൽകാൻ കഴിഞ്ഞില്ല. തമിഴ്നാടിൽ നിന്നും കുറഞ്ഞ നിരക്കിൽ അവർ അപ്പളം കൊണ്ടുവന്നു പപ്പടത്തിന്റെ ലേബലിൽ നിറച്ചു. പപ്പടം അപ്പളമായപ്പോൾ മലയാളികൾക്ക് അത് കഴിക്കാനും കഴിഞ്ഞില്ല. ഗുണനിലവാരം കുറഞ്ഞ അപ്പളം പപ്പടത്തിന്റെ ലേബലിൽ വിതരണം ചെയ്തതും വിവാദമായി. കിറ്റിലെ അപ്പളം കിട്ടിയവർ അത് കളയുകയും പരാതി ഉന്നയിക്കുകയും ചെയ്തു. ഇതോടെയാണ് ഓണക്കിറ്റിലെ പപ്പടം വിവാദമായത്. ഓണത്തിന് സപ്ലൈകോ വഴി വിതരണം ചെയ്ത കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാഫലം വരുകയും ചെയ്തിരുന്നു.
ഓണത്തിനു പപ്പടം ടെൻഡർ വിളിച്ച കമ്പനി പപ്പട നിർമ്മാതാക്കളെ ബന്ധപ്പെട്ടിരുന്നു. കമ്പനി പറഞ്ഞ വിലയ്ക്ക് പപ്പടം നല്കിയാൽ കൈ നഷ്ടം വരും. അതുകൊണ്ട് തന്നെ ആരും കമ്പനിയുടെ ഓർഡർ സ്വീകരിച്ചില്ല. പകരം അവർ തമിഴ്നാട്ടിലേക്ക് പോയി അപ്പളം നിർമ്മിച്ച് പപ്പടമായി വിതരണം ചെയ്തു. പപ്പടം ശുദ്ധ ഉഴുന്നിൽ നിർമ്മിക്കുന്നതാണ്. എന്നാൽ അപ്പളത്തിൽ അരിപ്പൊടി കൂടി മിക്സ് ചെയ്യും. ആറു മാസത്തോളം അപ്പളം കേടുകൂടാതെയിരിക്കുന്നതാണ് അപ്പളം. ഉഴുന്നിന്റെ അളവു വളരെക്കുറവുള്ള ഈ പപ്പടത്തിൽ അരിപ്പൊടി, പട്ടാണിപ്പൊടി എന്നിവയാണു കൂടുതൽ. ഗുണനിലവാരം കുറഞ്ഞ അപ്പളമാണ് ഇവർ വിതരണം ചെയ്തത്. ഓണക്കിറ്റിലേക്ക് പപ്പടത്തിനുള്ള ടെൻഡർ വിളിക്കുമ്പോൾ ഉഴുന്നുകൊണ്ടുള്ള കേരള പപ്പടം വിതരണം ചെയ്യണമെന്ന് സപ്ലൈകോ വ്യക്തമാക്കിയിരുന്നു. എന്നാൽ ഹഫ്സർ ട്രേഡിങ് കമ്പനി സപ്ലൈകോയ്ക്കു നൽകിയത് തമിഴ്നാട്ടിൽ നിന്നുള്ള അപ്പളമാണ്.
60 ഗ്രാം വരുന്ന, 12 എണ്ണമുള്ള പപ്പടത്തിന് തമിഴ്നാട്ടിലെ മൊത്തവില പായ്ക്കറ്റിന് 6.30 രൂപയാണ്. എന്നാൽ സിവിൽ സപ്ലൈസ് വകുപ്പ് 9.62 രൂപയ്ക്കാണ് ഓണക്കിറ്റിലേക്ക് ഇവ വാങ്ങിയത്. ശ്രീശാസ്താ അപ്പളത്തിന്റെ ആസ്ഥാനം മധുരയാണ്. ഓണക്കിറ്റിലെത്തിയപ്പോൾ കേരള പപ്പടമെന്നു പേരു മാറ്റിയിട്ടുണ്ടെങ്കിലും കമ്പനിയുടെ ജിഎസ്ടി നമ്പരും എഫ്എസ്എസ്എഐ നമ്പരും ഒന്നുതന്നെയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് തമിഴ്നാട്ടിലെ പപ്പട യൂണിറ്റുകൾ പ്രവർത്തിക്കുന്നതെന്നും ആക്ഷേപം ഉയർന്നിരിക്കെ തന്നെയാണ് തമിഴ്നാട്ടിൽ നിന്നും പപ്പടം വന്നത്.
60 ഗ്രാമിന്റെ 88 ലക്ഷം കേരള പപ്പടം പായ്ക്കറ്റുകൾ ലഭിക്കാനാണ് സിവിൽ സപ്ലൈസ് കോർപറേഷൻ ടെൻഡർ നൽകിയത്. ഇതിൽ 9.62 രൂപയ്ക്കു ക്വോട്ട് ചെയ്ത ഹഫ്സർ ട്രേഡിങ് കമ്പനിക്ക് 8127000 പായ്ക്കറ്റുകൾക്കുള്ള ഓർഡറും എസ്കോ കറി പൗഡർ ആൻഡ് ഫുഡ് ഇൻഡസ്ട്രീസിനു 504000 പായ്ക്കറ്റിനുള്ള ഓർഡറുമാണു നൽകിയത്. നിലമ്പൂർ, മഞ്ചേരി, പെരിന്തൽമണ്ണ, പൊന്നാനി എന്നീ സ്ഥലങ്ങളിലേക്കായി എസ്കോ 504000 പായ്ക്കറ്റുകൾ ക്വോട്ട് ചെയ്തത് 9.30 രൂപയ്ക്കാണ്. എന്നാൽ എക്സോ പിന്നീട് ഇതിൽ നിന്നു പിന്മാറുകയും ബാക്കി 5 ലക്ഷം പപ്പടത്തിന്റെ ഓർഡർ കൂടി ഹഫ്സറിനു ലഭിക്കുകയും ചെയ്തു. പപ്പടത്തിനു കരാറെടുത്ത ഹഫ്സർ കമ്പനി വർഷങ്ങളായി സപ്ലൈകോയ്ക്ക് പലവ്യഞ്ജനങ്ങൾ വിതരണം ചെയ്യുന്ന കമ്പനിയാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്