പ്രതിദിനം പതിനയ്യായിരത്തോളം പേർ രോഗികളാവും; ഒരു മാസത്തിനുള്ളിൽ രോഗികളുടെ എണ്ണം 5ലക്ഷമാവും; അടിയന്തര നടപടികളില്ലെങ്കിൽ വീടുകളിൽ മരണമുണ്ടാകും; ടെസ്റ്റുകളിലല്ല ഇനിയുള്ള ശ്രദ്ധ മരണം ഒഴിവാക്കാൻ; കാര്യങ്ങൾ കൈവിട്ടിട്ടും സമൂഹവ്യാപനം പോലും സ്ഥിരീകരിക്കാതെ അധികൃതർ; ആരോഗ്യ അടിയന്തരവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎയുടെ നിർദ്ദേശത്തിലും നടപടിയില്ല; ഒക്ടോബറും നവംബറും നിർണ്ണായകം; കേരളം കോവിഡ് സൂപ്പർ സ്പ്രെഡിലേക്കോ?
എം മാധവദാസ്
തിരുവനന്തപുരം: ഈവർഷം ജനുവരി 30നാണ് ഇന്ത്യയിലെ ആദ്യ നോവൽ കോറോണ വൈറസിനെ കേരളത്തിൽ സ്ഥിരീകരിക്കുന്നത്. എന്നാൽ തൊട്ടടുത്ത നാലുമാസങ്ങൾ കേരളം ശക്തമായി കോവിഡിനോട് പൊരുതി. കേരളാ മോഡൽ ആരോഗ്യ മാതൃക ലോക മാധ്യമങ്ങിൽ തലക്കെട്ടായി. അമേരിക്കയും, ബ്രിട്ടനും, ഇറ്റലിയും അടക്കമുള്ള വമ്പൻ രാജ്യങ്ങളിൽ ജനം മരിച്ചുവീഴുമ്പോൾ, കൊച്ചുകേരളത്തിന്റെ അതിജീവനം വലിയ ചർച്ചയായി. സർക്കാറിന്റെ ഭരണ നേട്ടങ്ങളിൽ ഒന്നായിപ്പോലും കോവിഡ് പ്രതിരോധം വളർന്നു. ഈ സമയത്ത് വന്ന ഏഷ്യാനെറ്റ് സർവേയിൽ പിണറായി സർക്കാറിന് തുടർ ഭരണവുമാണ് പ്രവചിക്കപ്പെട്ടത്.
എന്നാൽ മെയ് അവസാനം തൊട്ടുതന്നെ കാര്യങ്ങൾ കൈവിടുന്ന സൂചന കിട്ടി. ആഗസ്റ്റിൽ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരം കടന്നു. ഇപ്പോൾ അത് 8000 കടന്നിരിക്കയാണ്. വൈകാതെ അത് പതിനായിരം തൊടും. ടെസ്റ്റുകൾ കൂടുന്നതോടെ പ്രതിദിനം പതിനയ്യായിരം രോഗികളെ വരെ പ്രതീക്ഷിക്കാമെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ തന്നെ ഇപ്പോൾ പറയുന്നത്.
അതായത് ടെസ്റ്റ് പോസറ്റീവ് നിരക്ക് കേരളത്തിൽ കൂടുകയാണ്. ഇങ്ങനെ പോയാൽ രണ്ടുമാസത്തിനുള്ള മൊത്തം രോഗികളുടെ എണ്ണം അഞ്ചുലക്ഷം കടക്കുമെന്നാണ് ഐഎംഎയിലെ അടക്കമുള്ള വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്. മരണ നിരക്കും അത് അനുസരിച്ച് കുടുകയാണ്. ഇന്നലെ മാത്രം 29പേരാണ് കോവിഡ്മൂലം കേരളത്തിൽ മരിച്ചത്. 'ആരിൽനിന്നും എപ്പോഴും പടരാമെന്ന നിലയിൽ കോവിഡ് കേരളത്തിൽ പിടിമുറക്കിയിരക്കയാണ്. സമൂഹവ്യാപനം എന്നേ ഉണ്ടായിക്കഴിഞ്ഞു. ഒക്ടോബറും നവംബറും കേരളത്തെ സംബന്ധിച്ച അതി നിർണ്ണാകമാണ്. ഒരൊറ്റ സിറ്റിപോലെ ചേർന്നുകിടക്കുന്ന അതീവ ജനസാന്ദ്രതയേറിയ ഈ സംസ്ഥാനത്ത് ഏത് നിമിഷവും ഒരു സൂപ്പർ സ്പ്രഡ് പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ ടെസ്റ്റിലും റൂട്ടുമാപ്പിലുമൊന്നും ആരോഗ്യവകുപ്പുതന്നെ ഇപ്പോൾ അധികം സമയം മെനക്കെടുത്തുന്നില്ല. പരമാവധി മരണം ഒഴിവാക്കുക എന്നതാണ് ഇനി നമ്മുടെ മുന്നിലുള്ള ലക്ഷ്യം. ഐഎംഎ ചൂണ്ടിക്കാട്ടിയപോലെ ആരോഗ്യ അടിയന്തരവസ്ഥ പ്രഖ്യാപിക്കാൻ ഇനിയും വൈകരുത്. '- ആരോഗ്യവിദഗധനും എഴുത്തുകാരനുമായ ഡോ എം മുരളീധരൻ ചൂണ്ടിക്കാട്ടുന്നു.
സൂപ്പർ സ്പ്രെഡ് തടയാൻ ആൾക്കൂട്ട നിയന്ത്രണം
സംസ്ഥാനത്ത് കോവിഡ് സൂപ്പർ സ്പ്രെഡ് ഉണ്ടായേക്കുമെന്ന നിഗമനത്തിലാണ് ആരോഗ്യ മേഖലയിലെ പ്രമുഖർ. പക്ഷേ സർക്കാർ പോളിസ്ക്ക് വിരുദ്ധമായതിനാൽ അത് തുറന്ന് പറയാൻ അവർക്ക് കഴിയുന്നില്ല. 'ദിനംപ്രതി രോഗികളാവുന്നവരുടെ എണ്ണം അടുത്തു തന്നെ പതിനായിരം കടന്നേക്കും. രോഗലക്ഷണങ്ങളുള്ളവരെ മാത്രം പരിശോധിച്ചിട്ടും രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് ആപത് സൂചനയാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആൾക്കൂട്ട നിരോധനം സർക്കാർ പ്രഖ്യാപിച്ചത് നല്ലതാണ്. സൂപ്പർ സ്പ്രെഡിനുള്ള സാധ്യതകൾ നിലനിൽക്കുന്നതിനാൽ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ് വേണ്ടത്'- ഒരു പ്രമുഖ ആരോഗ്യ പ്രവർത്തകൻ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. രണ്ട് ദിവസമായി എണ്ണായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇവയിൽ 95 ശതമാനത്തിലധികം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വ്യാഴാഴ്ച 8135 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. 7013 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടതെന്ന് ആരോഗ്യവകുപ്പ്. 71,339 പേർ നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുണ്ട് എന്നതാണ് ഔദ്യോഗിക കണക്ക്. ഈ സാഹചര്യത്തിലാണ് ഒക്ടോബർ മൂന്നാം തീയതി മുതൽ അഞ്ച് പേർ ഒത്ത് കൂടുന്നത് വിലക്കി സർക്കാർ ഉത്തരവിറക്കിയത്. സിആർപിസി 144 പ്രകാരമാണ് ഉത്തരവ്. പ്രാദേശിക സാഹചര്യം വിലയിരുത്തി ജില്ലാ കളക്ടർമാർക്ക് കൂടുതൽ നടപടികൾ സ്വീകരിക്കാം. വിവാഹത്തിന് അമ്പത് പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാം എന്നതൊഴിച്ചാൽ മറ്റെല്ലാ ആൾക്കൂട്ടങ്ങളേയും നിയന്ത്രിക്കാനാണ് സർക്കാർ തീരുമാനം.
രോഗ ലക്ഷണങ്ങൾ ഉള്ളവരെ മാത്രം പരിശോധിച്ചാൽ മതിയെന്നാണ് സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ നൽകിയിരിക്കുന്ന നിർദ്ദേശം. ഏഴ് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കുന്നവർക്കും എട്ടാം ദിവസം പരിശോധനയ്ക്ക് വിധേയമാകാം. 'പോസിറ്റീവ് കേസുകൾ കണ്ടെത്തുക എന്ന സാഹചര്യം കേരളത്തിൽ ഇനി ആവശ്യമില്ല. അങ്ങനെ കണ്ടെത്തുന്നതുകൊണ്ട് പ്രയോജനവും ഇല്ല. സമൂഹത്തിൽ അത്രത്തോളം രോഗം വ്യാപിച്ച് കഴിഞ്ഞു. എന്നാൽ രോഗ ലക്ഷണങ്ങളുള്ളവർക്ക് വേണ്ട ചികിത്സ ലഭ്യമാക്കുക എന്നത് മാത്രമാണ് നിലവിൽ സംസ്ഥാനത്തിന് ചെയ്യാനാവുന്നത്. അതിനാൽ സർക്കാർ നിർദ്ദേശ പ്രകാരം രോഗ ലക്ഷണങ്ങൾ ഉള്ളവരെ മാത്രമാണ് ഇപ്പോൾ പരിശോധിക്കുന്നത്'-ഒരു ഡോക്ടർ ഇങ്ങനെയാണ് പ്രതികരിച്ചത്. ക്വാറന്റൈൻ പൂർത്തിയാക്കുന്നവർക്കും രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കും മാത്രമാണ് പരിശോധന എന്നിരിക്കെ കോവിഡ് നിരക്കിൽ വരുന്ന വർധനവ് ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
കേന്ദ്ര സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. രോഗ വ്യാപനം രൂക്ഷമായിരിക്കുന്ന അവസ്ഥയിൽ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ കൂടി നടപ്പിലാവുന്നതോടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക് നീളുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. രോഗലക്ഷണങ്ങൾ ഉള്ള കോവിഡ് രോഗികളെ പോലും ആശുപത്രിയിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. കിടക്കകളുടേയും ആരോഗ്യ പ്രവർത്തകരുടേയും കുറവ് രൂക്ഷമാണ്. കോവിഡ് ചികിത്സാ കേന്ദ്രങ്ങളെല്ലാം നിറഞ്ഞിരിക്കുന്നതിനാൽ രോഗ ലക്ഷണങ്ങളുള്ള രോഗികളെയും ഹോം ഐസൊലേഷനിൽ വിടേണ്ടതായി വരുന്നു.
രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് തീവ്രമായിരിക്കുന്നത് കേരളത്തിൽ
രാജ്യത്ത് തന്നെ കോവിഡ് ബാധ ഏറ്റവും തീവ്ര നിരക്കൽ എത്തിനിൽക്കുന്നത് കേരളത്തിലാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പഠനം ഉണ്ടായിരുന്നു. കേരളത്തിലെ രോഗ വർധന തോത് (മൂവിങ് ഗ്രോത്ത് റേറ്റ്- എംജിആർ) ദേശീയ ശരാശരിയിലും ഇരട്ടിയാണെന്നും പഠനം പറയുന്നു. ദിവസേന അമ്പതിനായിരം പരിശോധനകൾ മാത്രം ചെയ്യുമ്പോഴാണ് കേരളത്തിൽ എണ്ണായിരത്തിലധികം കോവിഡ് രോഗികളുണ്ടാവുന്നത്. 15 ശതമാനമാണ് പോസിറ്റിവിറ്റി റേറ്റ് എന്ന് ഡോക്ടർമാർ പറയുന്നു. ഗുരുതരാവസ്ഥ മുന്നിൽ കണ്ട് ബ്ലോക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കാനാണ് ജില്ലാ ആരോഗ്യവകുപ്പ് അധികൃതർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
രോഗ ലക്ഷണങ്ങൾ പ്രകടമാക്കുന്ന ബി കാറ്റഗറി രോഗികൾക്കും അതീവ ഗുരുതര കാറ്റഗറിക്കാർക്കും ചികിത്സ ഉറപ്പാക്കുന്ന തരത്തിൽ ആരോഗ്യ സംവിധാനങ്ങൾ വർധിപ്പിക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. താൽക്കാലികമായെങ്കിലും ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്നും അവർ പറയുന്നു. 'അല്ലാത്തപക്ഷം ഉറപ്പായിട്ടും ഇപ്പോഴത്തെ സ്ഥിതിയിൽ കുറേ പേരുടെ മരണം വീടുകൾക്കുള്ളിൽ തന്നെ നടക്കും. സംസ്ഥാനത്തുള്ള സംവിധാനങ്ങൾക്ക് താങ്ങാനോ മോണിറ്റർ ചെയ്യാനോ കഴിയാത്ത തരത്തിൽ കാര്യങ്ങൾ എത്തും മുന്നെ ഏറ്റവും ഗുരുതരമായ അവസ്ഥയെ നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതാണ്. സ്ഥിരമായി സർക്കാർ സംവിധാനങ്ങളോട് മീറ്റിങ്ങുകളിൽ ആവശ്യപ്പെടുന്ന കാര്യവും ഇതാണ്', കോഴിക്കോട് ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ഡോക്ടർ പ്രതികരിച്ചു.
സർക്കാരും ആരോഗ്യപ്രവർത്തകരും നടപ്പാക്കിയ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി കോവിഡ് രോഗ വ്യാപനത്തിന്റെ വേഗത കുറക്കാനായി. ഇത്തരത്തിൽ വേഗത കുറച്ച് മരണ നിരക്ക് പിടിച്ച് നിർത്തുക എന്നതായിരുന്നു രോഗവ്യാപനത്തിന്റെ രണ്ടാം ഘട്ടം മുതൽ ആരോഗ്യവകുപ്പിന്റെ ശ്രമം. എന്നാൽ സൂപ്പർ സ്പ്രെഡിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോൾ ഇനി ചെയ്യാനാവുന്നത് ശക്തമായ നിയന്ത്രണങ്ങളും ചികിത്സാ സംവിധാനങ്ങളും ഏർപ്പെടുത്തുക എന്നത് മാത്രമാണെന്നും അവർ പറയുന്നു.
ആരോഗ്യ അടിയന്തരാവസ്ഥ വേണമെന്ന് ഐഎംഎ
കേരളത്തിൽ കൊറോണ രോഗ വ്യാപനം അതിരൂക്ഷമാണെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും വ്യക്തമാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയതും ദിവസങ്ങൾക്ക് മുമ്പായിരുന്നു. എന്നാൽ ആരോഗ്യമന്ത്രിയടക്കമുള്ളവർ ഈ ആവശ്യത്തോട് അനുകൂലമായല്ല പ്രതികരിച്ചത്. രോഗ വ്യാപനം തടയാൻ സംസ്ഥാനത്ത് ശക്തമായ നടപടികൾ ആവശ്യമാണ്. രോഗ തീവ്രത ജനങ്ങളെ ബോധിപ്പിക്കണം. ഇതിന് വേണ്ടി പ്രത്യേക പ്രചാരണം വേണം. നിലവിലുള്ള മാനദണ്ഡങ്ങൾ ശക്തമായി നടപ്പാക്കണം. ആരോഗ്യ പ്രവർത്തകരിൽ വരെ രോഗ വ്യാപനം രൂക്ഷമാണ്. ഇങ്ങനെ പോയാൽ വരും ദിവസങ്ങളിൽ സാഹചര്യം മാറും. മിക്ക ആശുപത്രികളും നിറയുകയാണ്. ആരോഗ്യ പ്രവർത്തകരുടെ കാര്യങ്ങൾ കൂടി പരിഗമിച്ച് അടിയന്തരവാസ്ഥ പ്രഖ്യാപിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. കേരളത്തിലെ ആരോഗ്യ രംഗം ആ അവസ്ഥയിലാണുള്ളത്. രാജ്യത്തെ ഏറ്റവും തീവ്ര രോഗബാധയുള്ള സംസ്ഥാനമാണ് കേരളം. ഏഴ് ദിവസത്തെ മൂവിങ് ഗ്രോത്ത് റേറ്റ് മറ്റു സംസ്ഥാനങ്ങളിലുള്ളതിനേക്കാൾ കൂടുതലാണ് കേരളത്തിൽ. കൊല്ലം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഒരു മാസത്തിനിടെ 300 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. ടെസ്റ്റുകൾ കേരളത്തിൽ കുറവാണ് എന്നും ഐഎംഎ പറയുന്നു.
ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്നതും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. സൂപ്പർ സ്പ്രെഡ് ഉണ്ടായാൽ വെന്റിലേറ്ററുകളും ഐസിയുകളും തികയുമോ എന്ന ആശങ്കയും ശക്തമാണ്. കാര്യങ്ങൾ നിയന്ത്രണ വിധേയം ആയില്ലെങ്കിൽ യൂറോപ്പ്യൻ രാജ്യങ്ങളിൽ കണ്ടപോലുള്ള കൂട്ടമരണങ്ങൾ കേരളത്തിലും ആവർത്തിക്കുമെന്ന ഭീതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്. എന്നാൽ സൂപ്പർ സ്പ്രെഡുപോലൊരു സാഹചര്യം കേരളത്തിൽ ഉണ്ടാവില്ല എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. സ്റ്റേഡിയങ്ങളും ഗ്രൗണ്ടുകളുമൊക്കെ താൽക്കാലിക ആശുപത്രികളിൽ ആക്കിയും, താൽക്കാലിക ജീവനക്കാരെ പരിശീലിപ്പിച്ചും ഈ അവസ്ഥ മറികടക്കാനുള്ള രീതികൾ അവർ ആവിഷ്ക്കരിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്