കാരാട്ട് ഫൈസലും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും തമ്മിലുള്ളത് വളരെ അടുത്തബന്ധം; സ്വർണ്ണക്കടത്തിൽ കസ്റ്റംസ് നിരീക്ഷണത്തിൽ നിർത്തിയപ്പോൾ ഫൈസൽ സി എം രവീന്ദ്രനുമായി രഹസ്യ കൂടിക്കാഴ്ച നടത്തി; ശിവശങ്കരൻ കുടുങ്ങിയപ്പോൾ നെഞ്ചിടിപ്പു കൂടി ഫൈസൽ വിളിച്ചതും പിണറായിയുടെ ഓഫീസിലെ 'കരുത്തനെ'; ഫൈസലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രവീന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്തേക്കും; സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്
എം മനോജ് കുമാർ
കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണം കറങ്ങിത്തിരിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുമോ? കസ്റ്റംസ് ചോദ്യം ചെയ്യുന്ന പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ഓരോന്നായി പുറത്തുവരുമ്പോൾ അത്തരം സാധ്യതകൾ വർദ്ധിക്കുകയാണ്. യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണം കടത്തിൽ അഭേദ്യമായ ബന്ധം ഉണ്ടെന്നു കസ്സംസ് അന്വേഷണത്തിൽ തെളിഞ്ഞ കൊടുവള്ളി നഗരസഭാ ഇടതു കൗൺസിലർ കാരാട്ടു ഫൈസലിനു മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനുമായി ഉള്ളത് ഉറ്റബന്ധം. രവീന്ദ്രനുമായുള്ള ഉറ്റബന്ധം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ കാരാട്ട് ഫൈസൽ വ്യക്തമാക്കിയിട്ടുണ്ട്. കാരാട്ട് ഫൈസലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സി.എം.രവീന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യും. നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച 80 കിലോ സ്വർണം വിൽക്കാൻ സ്വർണ്ണക്കടത്ത് സംഘത്തെ സഹായിച്ചത് ഫൈസലാണെന്നാണു കസ്റ്റംസ് കണ്ടെത്തിയത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഐഎ കൊച്ചിയിൽ ചോദ്യം ചെയ്ത ജൂലൈ 27 മുതൽ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ് സി.എം.രവീന്ദ്രൻ. എൻഐഎയും കസ്റ്റംസും അടക്കമുള്ള അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ കഴിയവേ തന്നെയാണ് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു കാരാട്ട് ഫൈസൽ സി.എം.രവീന്ദ്രനുമായി കൂടിക്കാഴ്ച നടത്തുന്നത്. രവീന്ദ്രന്റെയും കാരാട്ട് ഫൈസലിന്റെയും ഫോണുകളും അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. ഫൈസലും രവീന്ദ്രനും നടത്തിയ നടത്തിയ ഫോൺ സംഭാഷണങ്ങളും അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്.
മുഖ്യമന്ത്രിയുടെ എഡീഷണൽ പിഎഎസ് രവീന്ദ്രന് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന കാര്യം കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ശിവശങ്കറിനെ ചോദ്യം ചെയ്തത് മുതൽ രവീന്ദ്രനെയും അന്വേഷണ സംഘം നോട്ടമിട്ടിരുന്നു. സ്വപ്നയുമായി രവീന്ദ്രനും ഉറ്റബന്ധമാണ് ഉണ്ടായിരുന്നത്. ഇത് സ്വപ്നയും അന്വേഷണ ഏജൻസികൾക്ക് മുന്നിൽ മൊഴി നൽകിയിട്ടുണ്ട്. കാരാട്ട് ഫൈസലിനു നയതന്ത്രവഴിയിലെ സ്വർണ്ണക്കടത്തുമായി ഉറ്റബന്ധം ഉണ്ടെന്നു കസ്റ്റംസ് അടക്കമുള്ള അന്വേഷണ ഏജൻസികൾക്ക് ആദ്യമേ വിവരം ലഭിച്ചിരുന്നു. ശക്തമായ രാഷ്ട്രീയ ബന്ധങ്ങൾ ഉള്ളതിനാൽ കാരാട്ട് ഫൈസലിൽ നിരീക്ഷണം ഏർപ്പെടുത്തുകയാണ് അന്വേഷണ സംഘം ചെയ്തത്.
സ്വർണ്ണക്കടത്തിൽ ശിവശങ്കർ അറസ്റ്റിലായാൽ താനും അറസ്റ്റിലാകും എന്ന് കാരാട്ട് ഫൈസലിനു ഉറപ്പുണ്ടായിരുന്നു. ഇതുകൊണ്ട് തന്നെ ഭയപ്പാടോടെയാണ് ഫൈസൽ ദിവസങ്ങൾ തള്ളിനീക്കിയത്. ഇതിന്നിടയിലാണ് സി.എം.രവീന്ദ്രനുമായി രഹസ്യ കൂടിക്കാഴ്ച കാരാട്ട് ഫൈസൽ നടത്തുന്നത്. രവീന്ദ്രനുമായി ഫോൺ സംഭാഷണങ്ങൾ നടത്തുകയും ചെയ്തു. കൂടിക്കാഴ്ചയുടെ വിവരങ്ങളും ഫോൺ സംഭാഷണങ്ങളും അന്വേഷണ ഏജൻസികൾ ചോർത്തിയെടുത്തിരുന്നു. കാരാട്ട് ഫൈസലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രവീന്ദ്രനെകൂടി കസ്റ്റംസ് ചോദ്യം ചെയ്യും എന്നാണ് അറിയാൻ കഴിയുന്നത്.
78 ദിവസത്തെ രഹസ്യനിരീക്ഷണത്തിനും തെളിവുശേഖരണത്തിനും ശേഷമാണ് സ്വർണക്കടത്തു കേസിൽ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇപ്പോൾ എൻഐഎ കസ്റ്റഡിയിലുള്ള കെ.ടി.റമീസിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്തപ്പോഴാണ് കാരാട്ട് ഫൈസലിനു സ്വർണ്ണക്കടത്ത് കേസിലുള്ള ബന്ധം അന്വേഷണ ഏജൻസികൾക്ക് മനസിലാകുന്നത്. ഫൈസലിന്റെ രാഷ്ട്രീയ ബന്ധം മനസിലാക്കിയതോടെയാണ് പഴുതടച്ച് അന്വേഷണം ഈ കാര്യത്തിൽ വന്നത്. ഫൈസലും രവീന്ദ്രനും നിരീക്ഷണത്തിൽ തുടരവേ തന്നെയാണ് ഇവർ തമ്മിൽ രഹസ്യ കൂടിക്കാഴ്ചയും നിരന്തര ഫോൺ സംഭാഷണങ്ങളും നടന്നത്. ഇതെല്ലാം അന്വേഷണ ഏജൻസികൾ മനസിലാക്കുകയും നിർണ്ണായക ഘട്ടത്തിൽ ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
രവീന്ദ്രനെ ചോദ്യം ചെയ്താൽ പിണറായി സർക്കാരിനുള്ള കടുത്ത പ്രഹരമായി ഈ ചോദ്യം ചെയ്യലും മാറും. മടിയിൽ കനമില്ലാത്തവന് ഭയപ്പെടേണ്ടതില്ല എന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിനു സ്വർണ്ണക്കടത്തിലുള്ള ബന്ധം നിഷേധിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. സ്വർണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഏതു നിമിഷവും കേന്ദ്ര ഏജൻസികളുടെ അറസ്റ്റ് ഭയന്ന് കഴിയുകയാണ്. ശിവശങ്കറിന്റെ കാര്യം ഇങ്ങനെ തുടരുമ്പോഴാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ കൂടി കസ്റ്റംസ് വലയിൽ കുടുങ്ങാൻ പോകുന്നത്. യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണ്ണക്കടത്തിൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്ത കാരാട്ട് ഫൈസലുമായി ഉറ്റബന്ധമാണ് മുഖ്യമന്ത്രിയുടെ എഡീഷണൽ പിഎസിന് ഉള്ളത്. ഇതിന്റെ വിശദാംശങ്ങൾ വെളിയിൽ വരുമ്പോൾ പിടിച്ചു നില്കാനും രവീന്ദ്രനെ സംരക്ഷിക്കാനും മുഖ്യമന്ത്രി പിണറായി വിജയന് ബുദ്ധിമുട്ട് വരും.
സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകയായ സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ എല്ലാമേല്ലായിരുന്നു എന്ന വസ്തുത ശിവശങ്കർ തന്നെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ മുന്നിൽ തുറന്നു പറഞ്ഞിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ എൻഐഎ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളുടെ മുൻപാകെയുമുണ്ട്. പക്ഷെ ലൈഫ് മിഷൻ കേസിൽ അഴിമതി ഉൾപ്പെടെയുള്ള വകുപ്പ് സിബിഐ എഫ്ഐആറിൽ ചേർത്താൽ ശിവശങ്കർ അറസ്റ്റിലാകും. ഇതൊഴിവാക്കാനാണ് സർക്കാർ ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ ലൈഫ് മിഷൻ സിഇഒ യു.വി.ജോസിനെക്കൊണ്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ശിവശങ്കറിന്റെ കാര്യം ഇങ്ങനെ തുടരുമ്പോഴാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ കൂടി സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് വലയിൽ കുടുങ്ങാൻ പോകുന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഫൈസലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ അന്വേഷണ സംഘം ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചിയിൽ എത്തിച്ചാണ് ചോദ്യം ചെയ്യൽ നടത്തിയത്. മൂന്നുമാസം നീണ്ട അന്വഷണങ്ങൾക്കു ശേഷമാണ് സി.എം.രവീന്ദ്രനിലെക്ക് കൂടി സ്വർണക്കടത്ത് കേസിന്റെ അന്വേഷണം നീളുന്നത്. നേരത്തെ കസ്റ്റംസ് പിടികൂടിയ കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയാണ് കാരാട്ട് ഫൈസൽ. സിപിഎമ്മിന്റെ ജനജാഗ്രതാ യാത്രയ്ക്കിടെ കോടിയേരി ബാലകൃഷ്ണൻ കാരാട്ട് ഫൈസലിന്റെ വാഹനത്തിൽ യാത്ര ചെയ്തത് വിവാദമായിരുന്നു.
രവീന്ദ്രനെ മാറ്റണമെന്ന ആവശ്യം സ്വർണ്ണക്കടത്തു വിവാദത്തിൽ പാർട്ടി കേന്ദ്രങ്ങളിൽ ശക്തമായിരുന്നു. സിപിഎമ്മിന് ഭരണതുടർച്ച നഷ്ടമാക്കുന്ന സ്വർണ്ണക്കടത്ത് കേസിൽ ചില തലകൾ ഉരുളണമെന്ന ആവശ്യമാണ് പാർട്ടി നേതൃത്വത്തിൽ നിന്നും ഉയരുന്നത്. എം.ശിവശങ്കർ-രവീന്ദ്രൻ കോക്കസാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചത്. ഈ കൊക്കസിന്റെ ഭാഗമായാണ് സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്നാ സുരേഷും പ്രവർത്തിച്ചതെന്ന ആക്ഷേപമാണ് ശക്തമായിരിക്കുന്നത്.
ഈ കോക്കസിന്റെ ഭാഗമായ രണ്ടു പേരും തെറിച്ചു. രവീന്ദ്രൻ മാത്രം എന്തുകൊണ്ട് തുടരുന്നു എന്ന ചോദ്യമാണ് മുഴങ്ങുന്നത്. പാർട്ടി തലത്തിൽ മാത്രമല്ല സർക്കാർ തലത്തിലും ഈ ചോദ്യം ശക്തമാണ്. യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്താണ് ദേശീയതലത്തിൽ തന്നെ സിപിഎമ്മിന്റെ ഇമേജ് മോശമാക്കിയത്. ശിവശങ്കർ പുറത്തായി. സ്വപ്ന സുരേഷ് അഴിക്കുള്ളിലും. രവീന്ദ്രനെ ഉടൻ പുറത്താക്കണമെന്ന ആവശ്യമാണ് പാർട്ടിയിൽ മുഴങ്ങുന്നത്. തന്റെ ഓഫീസ് കേന്ദ്രമാക്കി നടന്ന സ്വർണ്ണക്കടത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന ആവശ്യം ഉന്നയിക്കാൻ പാർട്ടി നേതൃത്വം താത്ക്കാലത്തേക്ക് തയ്യാറല്ലെങ്കിലും രവീന്ദ്രനെ എതിരെയുള്ള നീക്കങ്ങൾ പാർട്ടി തലത്തിൽ ശക്തമാണ്.
Stories you may Like
- നയതന്ത്ര ബാഗേജ് സ്വർണക്കള്ളക്കടത്തിൽ എല്ലാം ശിവശങ്കർ അറിഞ്ഞ്; ; കസ്റ്റംസ്
- ലൈഫ് മിഷൻ കള്ളപ്പണ ഇടപാട് കേസിൽ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു
- സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
- ശിവശങ്കർ ജാമ്യം തേടി സുപ്രീം കോടതിയിലേക്ക്
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്