ആദ്യ പന്ത് ബൗണ്ടറി കടത്തിയപ്പോൾ ആരാധകർ കരുതിയത് ഫോം ആവർത്തിക്കുമെന്ന്; സഞ്ജു സാംസണ് പിഴച്ചത് പതിവു ആക്രമണ ശൈലി പുറത്തെടുത്തതോടെ; രണ്ട് വിജയങ്ങൾ സമ്മാനിച്ച താരം മടങ്ങിയതോടെ പോരാട്ടക്കരുത്ത് പ്രകടിപ്പിക്കാതെ രാജസ്ഥാൻ റോയൽസ്; ടോം കറന്റെ ഒറ്റയാൾ പോരാട്ടവും പാഴായി; കൊൽക്കത്തക്കെതിരായ മത്സരത്തിൽ ആരാധകർക്ക് ഓർത്തിരിക്കാൻ സഞ്ജുവിന്റെ ഉഗ്രൻ ക്യാച്ച് മാത്രം; ഉമിനീരുകൊണ്ട് പന്തു മിനുക്കിയ റോബിൻ ഉത്തപ്പയും വിവാദത്തിൽ
മറുനാടൻ ഡെസ്ക്
ദുബായ്: രാജസ്ഥാൻ റോയൽസ് ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി കളിക്കുമ്പോൾ ഐപിഎല്ലിലെ മലയാളി ആരാധകർ പ്രതീക്ഷിച്ചിരുന്നത് സഞ്ജു സാംസന്റെ ഉഗ്രൻ ബാറ്റിങ് പ്രകടനമായിരുന്നു. തുടർച്ചയായ മൂന്നാം മ്ത്സരത്തിലും സഞ്ജു തിളങ്ങുമെന്ന് കരുതിയെങ്കിലും ആ പ്രതീക്ഷ തെറ്റുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. രണ്ട് വിജയങ്ങളുമായി എത്തിയ രാജസ്ഥാൻ റോയൽസിന് ദുബായിലെ വലുപ്പം കൂടിയ സ്റ്റേഡിയത്തിൽ തോൽവി പിണയുകയായിരുന്നു. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് 37 റൺസ് വിജയമാണ് രാജസ്ഥാനെതിരെ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത ഉയർത്തിയ 175 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ സാധിച്ചുള്ളൂ. രാജസ്ഥാൻ നിരയിൽ അർധസെഞ്ചുറിയുമായി തിളങ്ങിയ ടോം കറൻ മാത്രമാണ് പൊരുതിയത്. 36 പന്തിൽ 54 റൺസുമായി താരം പുറത്താകാതെ നിന്നു. രാജസ്ഥാൻ ബാറ്റ്സ്മാന്മാരിൽ മൂന്നു പേർക്കു മാത്രമാണ് രണ്ടക്കം കടക്കാനെങ്കിലും സാധിച്ചത്. മലയാളി താരം സഞ്ജു സാംസൺ 9 പന്തിൽ 8 റൺസെടുത്തു പുറത്തായി.
നേരിട്ട ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ സഞ്ജു കൂറ്റനടിക്ക് മുതിർന്നതോടെയാണ് പിഴച്ചത്. ടൈമിങ് പിഴച്ചപ്പോൾ താരം ക്യാച്ചു നൽകി മടങ്ങേണ്ടി വന്നു. ഫോമിലുള്ള സഞ്ജു പോയതോടെ രാജസ്ഥാൻ തോൽവി മണത്തിരുന്നു. പിന്നാലെ വന്നവർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചതുമില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. 34 പന്തിൽ 47 റൺസെടുത്ത ഓപ്പണർ ശുഭ്മാൻഗില്ലും 23 പന്തിൽ പുറത്താകാതെ 34 റൺസെടുത്ത ഒയിൻ മോർഗനുമാണ് കൊൽക്കത്തയ്ക്കായി തിളങ്ങിയത്.
ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റു ചെയ്യാനിറങ്ങിയ കൊൽക്കത്തയ്ക്കു മികച്ച തുടക്കം തന്നെ ലഭിച്ചു. 36 റൺസെടുത്തു നിൽക്കെയാണ് അവരുടെ ആദ്യ വിക്കറ്റ് വീണത്. സുനിൽ നരെയ്നെ ബൗൾഡാക്കി വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത് ജയ്ദേവ് ഉനദ്ഘട്ട്. 14 പന്തിൽ 15 റൺസെടുത്ത നരെയ്ൻ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് മികച്ച സ്കോർ കണ്ടെത്താനാകാതെ പുറത്താകുന്നത്. മുംബൈയ്ക്കെതിരെ 9, സൺറൈസേഴ്സിനെതിരെ പൂജ്യം എന്നിങ്ങനെയാണ് ആദ്യ മത്സരങ്ങളിലെ നരെയ്ന്റെ പ്രകടനങ്ങൾ.
നിതീഷ് റാണയോടൊപ്പം ശുഭ്മാൻ ഗിൽ കൊൽക്കത്ത സ്കോർ 50 കടത്തി. അധികം വൈകാതെ നിതീഷ് റാണയെ രാഹുൽ തെവാത്തിയ റയാൻ പരാഗിന്റെ കൈകളിലെത്തിച്ചു. 17 പന്തിൽ 22 റൺസാണ് റാണ നേടിയത്. പിന്നാലെ ശുഭ്മാൻ ഗില്ലും മടങ്ങി. 47 റൺസെടുത്ത ഗില്ലിനെ ജോഫ്ര ആർച്ചർ സ്വന്തം പന്തിൽ ക്യാച്ചെടുത്താണ് മടക്കിയത്. മികച്ച തുടക്കം ലഭിച്ചിട്ടും അതുമുതലെടുക്കാൻ കൊൽക്കത്ത മധ്യനിരയ്ക്കു സാധിക്കാതെ പോയി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തുന്നത് രാജസ്ഥാൻ ബോളർമാർ തുടർന്നു.
ക്യാപ്റ്റൻ ദിനേഷ് കാർത്തിക്ക് വീണ്ടും നിരാശപ്പെടുത്തി. മൂന്ന് പന്ത് നേരിട്ട ക്യാപ്റ്റൻ ഒരു റണ്ണുമായാണ് ഗ്രൗണ്ട് വിട്ടത്. ആർച്ചറുടെ പന്തിൽ വിക്കറ്റ് കീപ്പർ ജോസ് ബട്ലർ ക്യാച്ചെടുത്ത് കാർത്തിക്കിനെ പുറത്താക്കി. മൂന്ന് സിക്സുകൾ പറത്തി ഫോമിലേക്കു തിരികെയെത്തുന്നതിന്റെ സൂചനകൾ ആന്ദ്രെ റസ്സൽ കാണിച്ചു. 14 പന്തിൽ 24 റൺസെടുത്ത താരം അങ്കിത് രാജ്പുത്തിന്റെ പന്തിലാണു ഔട്ടായത്. ഇംഗ്ലണ്ട് താരം ഒയിൻ മോർഗനിലായിരുന്നു പിന്നീട് കൊൽക്കത്തയുടെ പ്രതീക്ഷ. പാറ്റ് കമ്മിൻസുമൊത്ത് ഒരു മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ മോർഗനെ രാജസ്ഥാൻ അനുവദിച്ചില്ല. ടോം കറന്റെ പന്ത് ഉയർത്തിയടിച്ച കമ്മിൻസിനെ തകർപ്പൻ ക്യാച്ചിലൂടെ സഞ്ജു സാംസൺ പുറത്താക്കി.
അവസാന ഓവറുകളിൽ റണ്ണൊഴുക്ക് വേഗത്തിലാക്കിയ മോർഗൻ കെകെആർ സ്കോർ 170 കടത്തി. രണ്ട് സിക്സും ഒരു ഫോറും ഉൾപ്പെടെ 23 പന്തിൽനിന്ന് മോർഗൻ 34 റൺസെടുത്തു. കംലേഷ് നാഗർകോട്ടിയും ( 5 പന്തിൽ 8) പുറത്താകാതെനിന്നു. 4 ഓവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആർച്ചർ രാജസ്ഥാനുവേണ്ടി തിളങ്ങി. അങ്കിത് രാജ്പുത്ത്, ജയ്ദേവ് ഉനദ്ഘട്ട്, ടോം കറൻ, രാഹുൽ തെവാത്തിയ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇന്നലെ തുടക്കം മുതൽ വിക്കറ്റുകൾ താരങ്ങൽ വലിച്ചെറിയുന്ന കാഴ്ച്ചയാണ് കണ്ടത്. കൊൽക്കത്ത ബോളർമാർ രാജസ്ഥാൻ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീതിച്ചെടുത്തു എന്നു വേണം പറയാൻ. സ്കോർ 15ൽ നിൽക്കെ മൂന്ന് റൺസ് മാത്രമെടുത്ത് രാജസ്ഥാൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് മടങ്ങി. പാറ്റ് കമ്മിൻസിന്റെ പന്തിൽ ദിനേഷ് കാർത്തിക്കിന് ക്യാച്ച് നൽകിയാണ് രാജസ്ഥാൻ ക്യാപ്റ്റന്റെ മടക്കം. പ്രതീക്ഷയോടെ തുടങ്ങിയ സഞ്ജു സാംസണും തിളങ്ങാൻ സാധിച്ചില്ല. 9 പന്തിൽ 8 റൺസെടുത്ത താരത്തെ ശിവം മാവിയുടെ പന്തിൽ സുനിൽ നരെയ്ൻ ക്യാച്ചെടുത്തു മടക്കി. പഞ്ചാബിനെതിരെ അർധസെഞ്ചുറി നേടി വിജയത്തിലേക്കു നയിച്ച സ്മിത്തും സഞ്ജുവും പുറത്തായത് രാജസ്ഥാനെ സമ്മർദത്തിലാക്കി. രണ്ട് സിക്സും ഒരു ഫോറും പറത്തിയ ജോസ് ബട്ലർ 21 റൺസെടുത്തു പുറത്തായി. ശിവം മാവിക്കായിരുന്നു ബട്ലറുടേയും വിക്കറ്റ്.
റോബിൻ ഉത്തപ്പയും റയാൻ പരാഗും തുടർച്ചയായ മൂന്നാം മത്സരത്തിലും സമ്പൂർണ പരാജയമായി. കംലേഷ് നാഗർകോട്ടിയാണ് ഇരുവരുടേയും വിക്കറ്റ് സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ അഞ്ച് സിക്സറുകൾ പറത്തി രാജസ്ഥാനെ വിജയത്തിലേക്കു നയിച്ച രാഹുൽ തെവാത്തിയയെ കൂട്ടുപിടിച്ച് ടോം കറൻ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. 10 പന്തിൽ 14 റൺസെടുത്ത് തെവാത്തിയ പുറത്തായി. വരുൺ ചക്രവർത്തിയുടെ പന്തിൽ തെവാത്തിയ ബൗൾഡായി. ജോഫ്ര ആർച്ചറെ പുറത്താക്കി വരുൺ വിക്കറ്റ് നേട്ടം രണ്ടാക്കി. അഞ്ച് റൺസെടുത്ത ശ്രേയസ് ഗോപാലിനെ സുനിൽ നരെയ്ൻ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിന്റെ കൈകളിലെത്തിച്ചു. ടോം കറന്റെ ഒറ്റയാൾ പോരാട്ടം രാജസ്ഥാൻ സ്കോർ 100 കടത്തി. 9 റൺസെടുത്ത് ഉനദ്ഘട്ട് പുറത്തായി.
36 പന്തിൽ 54 റൺസെടുത്ത് പുറത്താകാതെനിന്ന ടോം കറൻ മാത്രമാണ് രാജസ്ഥാൻ നിരയിൽ പൊരുതി നോക്കിയത്. ഏഴ് റൺസെടുത്ത അങ്കിത് രാജ്പുത് പുറത്താകാതെ നിന്നു. കൊൽക്കത്തയ്ക്കായി ശിവം മാവി, കംലേഷ് നാഗർക്കോട്ടി, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. സുനിൽ നരെയ്ൻ, പാറ്റ് കമ്മിൻസ്, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
ആശങ്ക ഉയർത്തി സഞ്ജുവിന്റെ കിടിലൻ ക്യാച്ച്
ഇന്നലെ കെകെആർ ഇന്നിങ്സിൽ 17ാം ഓവറിലെ അഞ്ചാമത്തെ പന്തിലായിരുന്നു ഒരു നിമിഷം രാജസ്ഥാൻ ആരാധകരെയും ലോകമെമ്പാടും തൽസമയം കളി കണ്ടു കൊണ്ടിരുന്ന ലക്ഷക്കണക്കിന് മലയാളികളെയും ആശങ്കയിലാക്കിയ നിമിഷം. ജോഫ്ര ആർച്ചറുടെ ബൗളിങിൽ കെകെആർ താരം പാറ്റ് കമ്മിൻസിനെ ഒരു സൂപ്പർ ക്യാച്ചിലൂടെയാണ് സഞ്ജു പുറത്താക്കിയത്. ആർച്ചറുടെ ഷോർട്ട് ബോളിൽ കമ്മിൻസിന്റെ ഷോട്ട് ഡീപ്പ് ബാക്ക് വേർഡ് സ്ക്വയർ ലെഗിൽ സഞ്ജു പിടികൂടുകയായികരുന്നു.
വായുവിൽ ഉയർന്നു ചാടി പന്ത് കൈയ്ക്കുള്ളിലാക്കിയ താരം നിയന്ത്രണം വിട്ട് പിറകിലേക്ക് വീണ ശേഷം തല ഗ്രൗണ്ടിൽ ശക്തമായി ഇടിക്കുകയും ചെയ്തു. എന്നാൽ ഭാഗ്യവശാൽ പരിക്കൊന്നുമേൽക്കാതെ ചെറു പുഞ്ചിരിയോടെ സഞ്ജു എഴുന്നേറ്റതോടെ ആരാധകർക്കു ആശ്വാസമായി. മൽസരത്തിൽ 10 പന്തിൽ ഒരു ബൗണ്ടറിയോടെ 12 റൺസായിരുന്നു കമ്മിൻസ് നേടിയത്. ഇയോൻ മോർഗൻ- കമ്മിൻസ് ജോടി 34 റൺസുമായി കെകെആറിനെ ഭേദപ്പെട്ട സ്കോറിലേക്കു നയിക്കവെയായിരുന്നു കമ്മിൻസിനെ പുറത്താക്കി രാജസ്ഥാൻ ഈ കൂട്ടുകെട്ടിനെ തകർത്തത്.
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു റോബിൻ ഉത്തപ്പ
റോബിൻ ഉത്തപ്പ കോവിഡ് പ്രോട്ടോക്കോൾ കളിക്കിടെ ലംഘിച്ചതും വിവാദമായി. ഫീൽഡിങിനിടെ പന്ത് പിടിച്ചെടുത്ത് അതിൽ ഉത്തപ്പ ഉമിനീര് പ്രയോഗിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. കളിയുടെ മൂന്നാമത്തെ ഓവറിനിടെയായിരുന്നു തീർത്തും അപ്രതീക്ഷിതമായ ഈ സംഭവം. പന്ത് ബൗളർ ജയദേവ് ഉനാട്കട്ടിന് തിരികെ നൽകുന്നതിനു മുമ്പായിരുന്നു ഐസിസിയുടെ കോവിഡ്-19 പെരുമാറ്റച്ചട്ടം ലംഘിച്ചു കൊണ്ട് ഉത്തപ്പയുടെ 'മിനുക്കൽ പ്രകടനം'.
അന്താരാഷ്ട്ര മൽസരങ്ങളിൽ മാത്രമല്ല ഐപിഎൽ ഉൾപ്പെടെയുള്ള ടൂർണമെന്റുകളിലും ഐസിസിയുടെ കോവിഡ്-19 പെരുമാറ്റച്ചട്ടം ബാധകമാണ്. പന്തിന് കൂടുതൽ മിനുക്കം ലഭിക്കാൻ പരമ്പരാഗതമായി ബൗളർമാർ പിന്തുടർന്നു പോരുന്ന രീതിയാണ് ഉമിനീര് കൊണ്ടുള്ള പ്രയോഗം. എന്നാൽ കോവിഡ് മഹാമാരിക്കു ശേഷം ഇത് നിരോധിക്കാൻ ഐസിസി തീരുമാനിക്കുകയായിരുന്നു. ഉമനീര് വഴി രോഗവ്യാപനം ഉണ്ടാവാൻ സാധ്യത കൂടുതലായതിനെ തുടർന്നായിരുന്നു ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ പന്തിൽ ഉമിനീര് പ്രയോഗിക്കരുതെന്ന് ഐസിസി മുന്നറിയിപ്പ് നൽകിയത്.
ഐസിസി വിലക്ക് വന്ന ശേഷവും പല മൽസരങ്ങളിലും ചില താരങ്ങൾ അബദ്ധത്തിൽ ഉമിനീര് പ്രയോഗിച്ചതായി നേരത്തേയും ശ്രദ്ധയിൽ പെട്ടിരുന്നു. നിയമലംഘനം നടത്തിയ ഉത്തപ്പയ്ക്കെതിരേ നടപടിയുണ്ടാവുമോ, അതോ മുന്നറിയിപ്പ് കൊണ്ട് രക്ഷപ്പെടുമോയെന്നാണ് ഇനി അറിയാനുള്ളത്. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ഈ സീസണിലെ ഐപിഎൽ പൂർണമായും ബിസിസിഐ യുഎഇയിലേക്കു മാറ്റിയത്. കർശന മാർഗനിർദ്ദേശങ്ങളോടെയാണ് ടൂർണമെന്റ് ഇപ്പോൾ യുഎഇയിൽ നടന്നു കൊണ്ടിരിക്കുന്നത്. ടൂർണമെന്റ് അവസാനിക്കുന്നതു വരെ മുഴുവൻ താരങ്ങളും ബയോ ബബ്ളിന്റെ ഭാഗമാണ്.
Stories you may Like
- പ്രതിസന്ധികൾ വിഴിഞ്ഞത്തെ പ്രതിഭയ്ക്ക് പുത്തരിയല്ല; സഞ്ജു 'ദി മാൻ ഓഫ് ദി മാച്ച്'
- പാളിലെ 'മസിൽ കാട്ടൽ' സഞ്ജുവിന് ക്രിക്കറ്റ് ജീവിതം തുടരാനുള്ള ജീവവായു!
- 'സിംപിൾ ജയമൊന്നും ഹെറ്റ്മെയർ ഇഷ്ടപ്പെടുന്നില്ല', താരത്തെ പ്രകീർത്തിച്ച് സഞ്ജു
- അരങ്ങേറ്റക്കാരൻ തിലക് വർമ്മയെക്കണ്ട് സഞ്ജു പഠിക്കണമെന്ന് ആരാധകർ
- ഞാൻ എങ്ങനെ നിർഭാഗ്യവാനായ ഒരു ക്രിക്കറ്ററാകും? സഞ്ജു
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കൊലയ്ക്ക് മുമ്പ് പാന്റ് മടക്കിയ നിലയിൽ; തിരികെ പോകുമ്പോൾ പാന്റ് നനഞ്ഞ് മടക്ക് അഴിഞ്ഞും; പേരാമ്പ്ര അനുവധക്കേസിൽ നിർണായക തെളിവായി പ്രതി മുജീബിന്റെ സിസി ടിവി ദൃശ്യങ്ങൾ; പൊലീസ് എത്തും മുമ്പേ തെളിവ് നശിപ്പിക്കാൻ മുജീബിന്റെ ഭാര്യയുടെ ശ്രമം; പ്രതി പൊലീസ് കസ്റ്റഡിയിൽ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്