ആദ്യ പന്ത് ബൗണ്ടറി കടത്തിയപ്പോൾ ആരാധകർ കരുതിയത് ഫോം ആവർത്തിക്കുമെന്ന്; സഞ്ജു സാംസണ് പിഴച്ചത് പതിവു ആക്രമണ ശൈലി പുറത്തെടുത്തതോടെ; രണ്ട് വിജയങ്ങൾ സമ്മാനിച്ച താരം മടങ്ങിയതോടെ പോരാട്ടക്കരുത്ത് പ്രകടിപ്പിക്കാതെ രാജസ്ഥാൻ റോയൽസ്; ടോം കറന്റെ ഒറ്റയാൾ പോരാട്ടവും പാഴായി; കൊൽക്കത്തക്കെതിരായ മത്സരത്തിൽ ആരാധകർക്ക് ഓർത്തിരിക്കാൻ സഞ്ജുവിന്റെ ഉഗ്രൻ ക്യാച്ച് മാത്രം; ഉമിനീരുകൊണ്ട് പന്തു മിനുക്കിയ റോബിൻ ഉത്തപ്പയും വിവാദത്തിൽ
മറുനാടൻ ഡെസ്ക്
ദുബായ്: രാജസ്ഥാൻ റോയൽസ് ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി കളിക്കുമ്പോൾ ഐപിഎല്ലിലെ മലയാളി ആരാധകർ പ്രതീക്ഷിച്ചിരുന്നത് സഞ്ജു സാംസന്റെ ഉഗ്രൻ ബാറ്റിങ് പ്രകടനമായിരുന്നു. തുടർച്ചയായ മൂന്നാം മ്ത്സരത്തിലും സഞ്ജു തിളങ്ങുമെന്ന് കരുതിയെങ്കിലും ആ പ്രതീക്ഷ തെറ്റുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. രണ്ട് വിജയങ്ങളുമായി എത്തിയ രാജസ്ഥാൻ റോയൽസിന് ദുബായിലെ വലുപ്പം കൂടിയ സ്റ്റേഡിയത്തിൽ തോൽവി പിണയുകയായിരുന്നു. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് 37 റൺസ് വിജയമാണ് രാജസ്ഥാനെതിരെ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത ഉയർത്തിയ 175 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ സാധിച്ചുള്ളൂ. രാജസ്ഥാൻ നിരയിൽ അർധസെഞ്ചുറിയുമായി തിളങ്ങിയ ടോം കറൻ മാത്രമാണ് പൊരുതിയത്. 36 പന്തിൽ 54 റൺസുമായി താരം പുറത്താകാതെ നിന്നു. രാജസ്ഥാൻ ബാറ്റ്സ്മാന്മാരിൽ മൂന്നു പേർക്കു മാത്രമാണ് രണ്ടക്കം കടക്കാനെങ്കിലും സാധിച്ചത്. മലയാളി താരം സഞ്ജു സാംസൺ 9 പന്തിൽ 8 റൺസെടുത്തു പുറത്തായി.
നേരിട്ട ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ സഞ്ജു കൂറ്റനടിക്ക് മുതിർന്നതോടെയാണ് പിഴച്ചത്. ടൈമിങ് പിഴച്ചപ്പോൾ താരം ക്യാച്ചു നൽകി മടങ്ങേണ്ടി വന്നു. ഫോമിലുള്ള സഞ്ജു പോയതോടെ രാജസ്ഥാൻ തോൽവി മണത്തിരുന്നു. പിന്നാലെ വന്നവർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചതുമില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. 34 പന്തിൽ 47 റൺസെടുത്ത ഓപ്പണർ ശുഭ്മാൻഗില്ലും 23 പന്തിൽ പുറത്താകാതെ 34 റൺസെടുത്ത ഒയിൻ മോർഗനുമാണ് കൊൽക്കത്തയ്ക്കായി തിളങ്ങിയത്.
ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റു ചെയ്യാനിറങ്ങിയ കൊൽക്കത്തയ്ക്കു മികച്ച തുടക്കം തന്നെ ലഭിച്ചു. 36 റൺസെടുത്തു നിൽക്കെയാണ് അവരുടെ ആദ്യ വിക്കറ്റ് വീണത്. സുനിൽ നരെയ്നെ ബൗൾഡാക്കി വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത് ജയ്ദേവ് ഉനദ്ഘട്ട്. 14 പന്തിൽ 15 റൺസെടുത്ത നരെയ്ൻ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് മികച്ച സ്കോർ കണ്ടെത്താനാകാതെ പുറത്താകുന്നത്. മുംബൈയ്ക്കെതിരെ 9, സൺറൈസേഴ്സിനെതിരെ പൂജ്യം എന്നിങ്ങനെയാണ് ആദ്യ മത്സരങ്ങളിലെ നരെയ്ന്റെ പ്രകടനങ്ങൾ.
നിതീഷ് റാണയോടൊപ്പം ശുഭ്മാൻ ഗിൽ കൊൽക്കത്ത സ്കോർ 50 കടത്തി. അധികം വൈകാതെ നിതീഷ് റാണയെ രാഹുൽ തെവാത്തിയ റയാൻ പരാഗിന്റെ കൈകളിലെത്തിച്ചു. 17 പന്തിൽ 22 റൺസാണ് റാണ നേടിയത്. പിന്നാലെ ശുഭ്മാൻ ഗില്ലും മടങ്ങി. 47 റൺസെടുത്ത ഗില്ലിനെ ജോഫ്ര ആർച്ചർ സ്വന്തം പന്തിൽ ക്യാച്ചെടുത്താണ് മടക്കിയത്. മികച്ച തുടക്കം ലഭിച്ചിട്ടും അതുമുതലെടുക്കാൻ കൊൽക്കത്ത മധ്യനിരയ്ക്കു സാധിക്കാതെ പോയി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തുന്നത് രാജസ്ഥാൻ ബോളർമാർ തുടർന്നു.
ക്യാപ്റ്റൻ ദിനേഷ് കാർത്തിക്ക് വീണ്ടും നിരാശപ്പെടുത്തി. മൂന്ന് പന്ത് നേരിട്ട ക്യാപ്റ്റൻ ഒരു റണ്ണുമായാണ് ഗ്രൗണ്ട് വിട്ടത്. ആർച്ചറുടെ പന്തിൽ വിക്കറ്റ് കീപ്പർ ജോസ് ബട്ലർ ക്യാച്ചെടുത്ത് കാർത്തിക്കിനെ പുറത്താക്കി. മൂന്ന് സിക്സുകൾ പറത്തി ഫോമിലേക്കു തിരികെയെത്തുന്നതിന്റെ സൂചനകൾ ആന്ദ്രെ റസ്സൽ കാണിച്ചു. 14 പന്തിൽ 24 റൺസെടുത്ത താരം അങ്കിത് രാജ്പുത്തിന്റെ പന്തിലാണു ഔട്ടായത്. ഇംഗ്ലണ്ട് താരം ഒയിൻ മോർഗനിലായിരുന്നു പിന്നീട് കൊൽക്കത്തയുടെ പ്രതീക്ഷ. പാറ്റ് കമ്മിൻസുമൊത്ത് ഒരു മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ മോർഗനെ രാജസ്ഥാൻ അനുവദിച്ചില്ല. ടോം കറന്റെ പന്ത് ഉയർത്തിയടിച്ച കമ്മിൻസിനെ തകർപ്പൻ ക്യാച്ചിലൂടെ സഞ്ജു സാംസൺ പുറത്താക്കി.
അവസാന ഓവറുകളിൽ റണ്ണൊഴുക്ക് വേഗത്തിലാക്കിയ മോർഗൻ കെകെആർ സ്കോർ 170 കടത്തി. രണ്ട് സിക്സും ഒരു ഫോറും ഉൾപ്പെടെ 23 പന്തിൽനിന്ന് മോർഗൻ 34 റൺസെടുത്തു. കംലേഷ് നാഗർകോട്ടിയും ( 5 പന്തിൽ 8) പുറത്താകാതെനിന്നു. 4 ഓവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആർച്ചർ രാജസ്ഥാനുവേണ്ടി തിളങ്ങി. അങ്കിത് രാജ്പുത്ത്, ജയ്ദേവ് ഉനദ്ഘട്ട്, ടോം കറൻ, രാഹുൽ തെവാത്തിയ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇന്നലെ തുടക്കം മുതൽ വിക്കറ്റുകൾ താരങ്ങൽ വലിച്ചെറിയുന്ന കാഴ്ച്ചയാണ് കണ്ടത്. കൊൽക്കത്ത ബോളർമാർ രാജസ്ഥാൻ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീതിച്ചെടുത്തു എന്നു വേണം പറയാൻ. സ്കോർ 15ൽ നിൽക്കെ മൂന്ന് റൺസ് മാത്രമെടുത്ത് രാജസ്ഥാൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് മടങ്ങി. പാറ്റ് കമ്മിൻസിന്റെ പന്തിൽ ദിനേഷ് കാർത്തിക്കിന് ക്യാച്ച് നൽകിയാണ് രാജസ്ഥാൻ ക്യാപ്റ്റന്റെ മടക്കം. പ്രതീക്ഷയോടെ തുടങ്ങിയ സഞ്ജു സാംസണും തിളങ്ങാൻ സാധിച്ചില്ല. 9 പന്തിൽ 8 റൺസെടുത്ത താരത്തെ ശിവം മാവിയുടെ പന്തിൽ സുനിൽ നരെയ്ൻ ക്യാച്ചെടുത്തു മടക്കി. പഞ്ചാബിനെതിരെ അർധസെഞ്ചുറി നേടി വിജയത്തിലേക്കു നയിച്ച സ്മിത്തും സഞ്ജുവും പുറത്തായത് രാജസ്ഥാനെ സമ്മർദത്തിലാക്കി. രണ്ട് സിക്സും ഒരു ഫോറും പറത്തിയ ജോസ് ബട്ലർ 21 റൺസെടുത്തു പുറത്തായി. ശിവം മാവിക്കായിരുന്നു ബട്ലറുടേയും വിക്കറ്റ്.
റോബിൻ ഉത്തപ്പയും റയാൻ പരാഗും തുടർച്ചയായ മൂന്നാം മത്സരത്തിലും സമ്പൂർണ പരാജയമായി. കംലേഷ് നാഗർകോട്ടിയാണ് ഇരുവരുടേയും വിക്കറ്റ് സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ അഞ്ച് സിക്സറുകൾ പറത്തി രാജസ്ഥാനെ വിജയത്തിലേക്കു നയിച്ച രാഹുൽ തെവാത്തിയയെ കൂട്ടുപിടിച്ച് ടോം കറൻ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. 10 പന്തിൽ 14 റൺസെടുത്ത് തെവാത്തിയ പുറത്തായി. വരുൺ ചക്രവർത്തിയുടെ പന്തിൽ തെവാത്തിയ ബൗൾഡായി. ജോഫ്ര ആർച്ചറെ പുറത്താക്കി വരുൺ വിക്കറ്റ് നേട്ടം രണ്ടാക്കി. അഞ്ച് റൺസെടുത്ത ശ്രേയസ് ഗോപാലിനെ സുനിൽ നരെയ്ൻ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിന്റെ കൈകളിലെത്തിച്ചു. ടോം കറന്റെ ഒറ്റയാൾ പോരാട്ടം രാജസ്ഥാൻ സ്കോർ 100 കടത്തി. 9 റൺസെടുത്ത് ഉനദ്ഘട്ട് പുറത്തായി.
36 പന്തിൽ 54 റൺസെടുത്ത് പുറത്താകാതെനിന്ന ടോം കറൻ മാത്രമാണ് രാജസ്ഥാൻ നിരയിൽ പൊരുതി നോക്കിയത്. ഏഴ് റൺസെടുത്ത അങ്കിത് രാജ്പുത് പുറത്താകാതെ നിന്നു. കൊൽക്കത്തയ്ക്കായി ശിവം മാവി, കംലേഷ് നാഗർക്കോട്ടി, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. സുനിൽ നരെയ്ൻ, പാറ്റ് കമ്മിൻസ്, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
ആശങ്ക ഉയർത്തി സഞ്ജുവിന്റെ കിടിലൻ ക്യാച്ച്
ഇന്നലെ കെകെആർ ഇന്നിങ്സിൽ 17ാം ഓവറിലെ അഞ്ചാമത്തെ പന്തിലായിരുന്നു ഒരു നിമിഷം രാജസ്ഥാൻ ആരാധകരെയും ലോകമെമ്പാടും തൽസമയം കളി കണ്ടു കൊണ്ടിരുന്ന ലക്ഷക്കണക്കിന് മലയാളികളെയും ആശങ്കയിലാക്കിയ നിമിഷം. ജോഫ്ര ആർച്ചറുടെ ബൗളിങിൽ കെകെആർ താരം പാറ്റ് കമ്മിൻസിനെ ഒരു സൂപ്പർ ക്യാച്ചിലൂടെയാണ് സഞ്ജു പുറത്താക്കിയത്. ആർച്ചറുടെ ഷോർട്ട് ബോളിൽ കമ്മിൻസിന്റെ ഷോട്ട് ഡീപ്പ് ബാക്ക് വേർഡ് സ്ക്വയർ ലെഗിൽ സഞ്ജു പിടികൂടുകയായികരുന്നു.
വായുവിൽ ഉയർന്നു ചാടി പന്ത് കൈയ്ക്കുള്ളിലാക്കിയ താരം നിയന്ത്രണം വിട്ട് പിറകിലേക്ക് വീണ ശേഷം തല ഗ്രൗണ്ടിൽ ശക്തമായി ഇടിക്കുകയും ചെയ്തു. എന്നാൽ ഭാഗ്യവശാൽ പരിക്കൊന്നുമേൽക്കാതെ ചെറു പുഞ്ചിരിയോടെ സഞ്ജു എഴുന്നേറ്റതോടെ ആരാധകർക്കു ആശ്വാസമായി. മൽസരത്തിൽ 10 പന്തിൽ ഒരു ബൗണ്ടറിയോടെ 12 റൺസായിരുന്നു കമ്മിൻസ് നേടിയത്. ഇയോൻ മോർഗൻ- കമ്മിൻസ് ജോടി 34 റൺസുമായി കെകെആറിനെ ഭേദപ്പെട്ട സ്കോറിലേക്കു നയിക്കവെയായിരുന്നു കമ്മിൻസിനെ പുറത്താക്കി രാജസ്ഥാൻ ഈ കൂട്ടുകെട്ടിനെ തകർത്തത്.
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു റോബിൻ ഉത്തപ്പ
റോബിൻ ഉത്തപ്പ കോവിഡ് പ്രോട്ടോക്കോൾ കളിക്കിടെ ലംഘിച്ചതും വിവാദമായി. ഫീൽഡിങിനിടെ പന്ത് പിടിച്ചെടുത്ത് അതിൽ ഉത്തപ്പ ഉമിനീര് പ്രയോഗിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. കളിയുടെ മൂന്നാമത്തെ ഓവറിനിടെയായിരുന്നു തീർത്തും അപ്രതീക്ഷിതമായ ഈ സംഭവം. പന്ത് ബൗളർ ജയദേവ് ഉനാട്കട്ടിന് തിരികെ നൽകുന്നതിനു മുമ്പായിരുന്നു ഐസിസിയുടെ കോവിഡ്-19 പെരുമാറ്റച്ചട്ടം ലംഘിച്ചു കൊണ്ട് ഉത്തപ്പയുടെ 'മിനുക്കൽ പ്രകടനം'.
അന്താരാഷ്ട്ര മൽസരങ്ങളിൽ മാത്രമല്ല ഐപിഎൽ ഉൾപ്പെടെയുള്ള ടൂർണമെന്റുകളിലും ഐസിസിയുടെ കോവിഡ്-19 പെരുമാറ്റച്ചട്ടം ബാധകമാണ്. പന്തിന് കൂടുതൽ മിനുക്കം ലഭിക്കാൻ പരമ്പരാഗതമായി ബൗളർമാർ പിന്തുടർന്നു പോരുന്ന രീതിയാണ് ഉമിനീര് കൊണ്ടുള്ള പ്രയോഗം. എന്നാൽ കോവിഡ് മഹാമാരിക്കു ശേഷം ഇത് നിരോധിക്കാൻ ഐസിസി തീരുമാനിക്കുകയായിരുന്നു. ഉമനീര് വഴി രോഗവ്യാപനം ഉണ്ടാവാൻ സാധ്യത കൂടുതലായതിനെ തുടർന്നായിരുന്നു ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ പന്തിൽ ഉമിനീര് പ്രയോഗിക്കരുതെന്ന് ഐസിസി മുന്നറിയിപ്പ് നൽകിയത്.
ഐസിസി വിലക്ക് വന്ന ശേഷവും പല മൽസരങ്ങളിലും ചില താരങ്ങൾ അബദ്ധത്തിൽ ഉമിനീര് പ്രയോഗിച്ചതായി നേരത്തേയും ശ്രദ്ധയിൽ പെട്ടിരുന്നു. നിയമലംഘനം നടത്തിയ ഉത്തപ്പയ്ക്കെതിരേ നടപടിയുണ്ടാവുമോ, അതോ മുന്നറിയിപ്പ് കൊണ്ട് രക്ഷപ്പെടുമോയെന്നാണ് ഇനി അറിയാനുള്ളത്. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ഈ സീസണിലെ ഐപിഎൽ പൂർണമായും ബിസിസിഐ യുഎഇയിലേക്കു മാറ്റിയത്. കർശന മാർഗനിർദ്ദേശങ്ങളോടെയാണ് ടൂർണമെന്റ് ഇപ്പോൾ യുഎഇയിൽ നടന്നു കൊണ്ടിരിക്കുന്നത്. ടൂർണമെന്റ് അവസാനിക്കുന്നതു വരെ മുഴുവൻ താരങ്ങളും ബയോ ബബ്ളിന്റെ ഭാഗമാണ്.
Stories you may Like
- പ്രതിസന്ധികൾ വിഴിഞ്ഞത്തെ പ്രതിഭയ്ക്ക് പുത്തരിയല്ല; സഞ്ജു 'ദി മാൻ ഓഫ് ദി മാച്ച്'
- പാളിലെ 'മസിൽ കാട്ടൽ' സഞ്ജുവിന് ക്രിക്കറ്റ് ജീവിതം തുടരാനുള്ള ജീവവായു!
- 'സിംപിൾ ജയമൊന്നും ഹെറ്റ്മെയർ ഇഷ്ടപ്പെടുന്നില്ല', താരത്തെ പ്രകീർത്തിച്ച് സഞ്ജു
- അരങ്ങേറ്റക്കാരൻ തിലക് വർമ്മയെക്കണ്ട് സഞ്ജു പഠിക്കണമെന്ന് ആരാധകർ
- ഞാൻ എങ്ങനെ നിർഭാഗ്യവാനായ ഒരു ക്രിക്കറ്ററാകും? സഞ്ജു
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്