ഭർത്താവിന്റെ സുഹൃത്തായി നടിച്ച് രാത്രി മദ്യപിച്ച് വീട്ടിലെത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; പുറത്തു പറഞ്ഞാൽ ഭർത്താവിനെ കേസുകളിൽ കുരുക്കുമെന്നും ഭീഷണി; ദലിത് യുവതിയുടെ പരാതിയിൽ ഡിവൈഎസ്പിക്കെതിരായ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു; കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായി മലയാള സിനിമാ പ്രവർത്തകന്റെ ഭാര്യയായ യുവതി മറുനാടനോട്
പ്രമോദ് ഒറ്റക്കണ്ടം .
പാലക്കാട് : ഭർത്താവിന്റെ സുഹൃത്തായി നടിച്ച് പലപ്പോഴും വീട്ടിലെത്തി പിന്നിട് ഭർത്താവില്ലാത്ത നേരം നോക്കി രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ഡിവൈഎസ്പിയെ കേസ്സിൽ നിന്നൊഴിവാക്കാൻ നീക്കമെന്ന് ആക്ഷേപവുമായി വീട്ടമ്മ. മുൻ പട്ടാമ്പി സി ഐയും ഇപ്പോൾ ഡിവൈഎസ്പിയുമായ പി എസ് സുരേഷിനെതിരെയാണ് പ്രമുഖ മലയാള സിനിമാ പ്രവർത്തകന്റെ ഭാര്യയായ ദലിത് യുവതിയും കുടുംബവും ആരോപണം ഉന്നയിക്കുന്നതും നിയമ നടപടികളുമായി മുന്നോട്ടു പോവുന്നതും.
വീട്ടമ്മയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്. പരാതിക്കിടയാക്കിയ സംഭവം നടന്ന 2016 ജൂലൈ ഒൻപതിനാണ്. അന്ന് സിഐ സുരേഷ് ഉച്ച സമയത്ത് കുടുംബ സമേതം തങ്ങളുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ ഭർത്താവില്ലാത്ത സമയം നോക്കി രാത്രി 9 മണിയോടെ ഇയാൾ മദ്യപിച്ച് ഔദ്യോഗിക വാഹനത്തിൽ വീണ്ടും എത്തുകയായിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറി തന്നെ കടന്നു പിടിക്കാനും എതിർത്തപ്പോൾ ഇത് പുറത്തു പറഞ്ഞാൽ ഭർത്താവിനെ കേസുകളിൽ കുരുക്കുമെന്നും ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന യുവതി പരാതിയിൽ പറയുന്നു. അതിനു ശേഷവും പിന്തുടർന്ന് ശല്യപ്പെടുത്തി തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്. ഭയം മൂലം ഭർത്താവിനോട് കാര്യങ്ങൾ വെളിപ്പെടുത്തിയില്ല. എങ്കിലും മേലിൽ ഇയാളെ വീട്ടിലേക്ക് വിളിക്കരുതെന്ന് വിലക്കി. എന്നാൽ കുട്ടിയുടെ ജന്മദിനത്തിൽ അയാൾ വീണ്ടുമെത്തിയിരുന്നു. അതിനെ സംബന്ധിച്ച് ഭർത്താവുമായി കലഹമായി .
സ്ഥലത്ത് ഇല്ലാതിരുന്നിട്ട് പോലും നിരവധി കേസ്സുകളിൽ പ്രതി ചേർക്കാനുള്ള നീക്കമുണ്ടായി എങ്കിലും ഇതിനു പിന്നിൽ അന്ന് സുഹ്യത്തായ ഉദ്യോഗസ്ഥന്റെ കൈകളായിരുന്നുവെന്ന് തനിക്ക് മനസ്സിലായില്ലെന്നും പരാതിക്കാരിയുടെ ഭർത്താവ് 'മറുനാടൻ മലയാളിയോട്' പറഞ്ഞു. പൊതുപ്രവർത്തകൻ കൂടിയായ ഇദ്ദേഹം സ്ഥലത്തെ ബിജെപി, എസ്ഡിപിഐ സംഘട്ടനത്തിലെ പ്രതികളായ ബിജെപി പ്രവർത്തകരെ സുരേഷ് പറഞ്ഞതിൻ പ്രകാരം ബന്ധപ്പെട്ട് തൃത്താല പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാനായി തന്റെ വാഹനത്തിൽ കൊണ്ടു വരുമ്പോൾ സ്റ്റേഷനു സമീപം പൊലീസ് വാഹനം തടഞ്ഞ് പ്രതികളെ വലിച്ചിറക്കി മർദ്ദിച്ച് അറസ്റ്റ് ചെയ്തു.
തന്നെ കേസിൽ പ്രതിയാക്കുന്നതിനും ബിജെപി, എസ്ഡിപിഐ പ്രവർത്തകർക്ക് തന്നോട് വിരോധം തോന്നുന്നതിനും സി ഐ നടത്തിയ നാടകമായിരുന്നു ആ അറസ്റ്റ് എന്ന് സിനിമാ പ്രവർത്തകൻ ആരോപിക്കുന്നു. എന്നാൽ കാര്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടതിനാൽ ആ കേസ്സിൽ താൻ പ്രതി ആയില്ല. അതിനു ശേഷം എസ്ഡിപിഐ പ്രവർത്തകർ തന്നെ അപകടപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് സുരേഷ് തന്നെ ഫോണിൽ വിളിച്ച് പറയുന്നത് കേട്ട ഭാര്യ ഇയാളിൽ നിന്നും മുൻപുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞപ്പോളാണ്, നാളുകളായി സി ഐ ലോഹ്യം നടിച്ച് തന്നെ വേട്ടയാടാൻ നടത്തിയ നീക്കങ്ങൾ ബോധ്യമായതെന്നും ഇയാൾ പറയുന്നു .
2017 സെപ്റ്റംബറിൽ യുവതി പി എസ് സുരേഷിനെതിരേ പൊലീസ് കംപ്ലയിന്റ് അഥോറിറ്റിയിൽ ആദ്യമായി പരാതി നൽകി. എന്നാൽ ആരോപണത്തിൽ കഴമ്പില്ല എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കുകയായിരുന്നു. പിന്നീട് ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയെങ്കിലും നടപടി ഉണ്ടായില്ല .മുഖ്യമന്ത്രിക്ക് പരാതി കൊടുത്തെങ്കിലും അതും എങ്ങുമെത്തിയില്ല. തുടർന്ന് തൃത്താല ജൂഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഫയൽ ചെയ്ത സ്വകാര്യ അന്യായത്തിൻ മേൽ കോടതി ഉത്തരവനുസരിച്ചാണ് മാനഹാനി വരുത്തൽ ,അസഭ്യം പറയൽ ,വീട്ടിനുള്ളിൽ അതിക്രമിച്ചു കടക്കൽ ,പിന്തുടർന്ന് ശല്യപ്പെടുത്തൽ എന്നിവയുടെ പേരിൽ സെക്ഷൻ 448,354,354അ,294B എന്നീ വകുപ്പുകൾ ചേർത്ത് തൃത്താല പൊലീസ് സ്റ്റേഷനിൽ ഇയാളെ പ്രതിയാക്കി കേസെടുത്തത് . ഇതിനു മുൻപു തന്നെ സുരേഷ് പ്രമോഷനായി മട്ടാഞ്ചേരി എസിപിയായി ആയി ചാർജ്ജ് എടുത്തിരുന്നു . നിലവിൽ കഴിഞ്ഞ ഒൻപതു മാസമായി കേസിന്റെ അന്വേഷണം കോഴിക്കോട് ക്രൈം ബ്രാഞ്ചിനാണ് . ഡിവൈഎസ്പി പ്രിഥ്വിരാജിനാണ് അന്വേഷണ ചുമതല. ഇദ്ദേഹത്തിന് വിരമിക്കാൻ മൂന്നു മാസം മാത്രമാണ് കാലാവധി ഉള്ളത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ താമരശ്ശേരി ഡിവൈഎസ്പി ആയി മാറ്റി നിയമിച്ചിരുന്നു .
കേസ്സിനെ സംബന്ധിച്ച മറുനാടൻ മലയാളിയുടെ ചോദ്യങ്ങൾക്ക് സിനിമാ പ്രവർത്തകൻ പൊലീസിന്റെ സഹായി ആയിരുന്നു എന്നും വിട്ടിൽ രണ്ടു തവണ പോയിട്ടുണ്ടെന്നും അവസാനം ക്ഷണിച്ചതനുസരിച്ച് കുട്ടിയുടെ ജന്മദിനാഘോഷത്തിന് ചെന്നിരുന്നതായും സ്ഥിരം കുറ്റവാളികൾക്കെതിരെ എടുക്കുന്ന 107 അടക്കമുള്ള നിരവധി കേസ്സുകളിൽ പ്രതിയായതിന്റെ വിരോധമാണ് തനിക്കെതിരായ പരാതിക്കാധാരമെന്നും താൻ നിരപരാധിയാണെന്നുമാണ് ഡിവൈഎസ്പി പി എസ് സുരേഷ് പ്രതികരിച്ചത്. അതേസമയം ഇദ്ദേഹത്തിനെതിരെ നേരത്തെയും പരാതികൾ ഉണ്ടെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. സുരേഷ് മട്ടാഞ്ചേരി ഡിവൈസ്പി ആയിരിക്കുമ്പോൾ സെൻട്രൽ സി ഐ ആയിരുന്ന നവാസിന്റെ തിരോഥാനവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായിരുന്നു. ഇതിനേ സംബന്ധിച്ച് അന്നത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .മോശം സർവ്വീസിന്റെ പേരിൽ നിരവധി പി ആറു കൾ സമ്പാദിച്ച സുരേഷിനെതിരെ ചേർപ്പ് സി ഐ ആയിരിക്കുമ്പോൾ കൃത്യവിലോപത്തിന്റെ പേരിൽ ഐ ജി ബി സന്ധ്യ ലോക്കൽ പൊലീസിൽ നിയമിക്കരുതെന്ന കുറിപ്പ് സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തി നൽകിയിരുന്നു.
നിലവിൽ പി എസ്സ് സുരേഷ് എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ്. ഇയാൾക്കെതിരായ കേസ് അന്വേഷിക്കുന്നത് കോഴിക്കോട് ക്രൈംബ്രാഞ്ചും. പക്ഷേ 9 മാസം കഴിഞ്ഞിട്ടും പട്ടികജാതി വനിതക്കെതിരായ പീഡന സംബന്ധിയായ കേസ്സിന്റെ അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞില്ല. മജിസ്ട്രേട്ട് പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുള്ളതിനാൽ പരാതിയിൽ കഴമ്പില്ലാ എന്ന് പറഞ്ഞ് എഴുതി തള്ളാനും അന്വേഷണ സംഘത്തിനാവില്ല . ഈ വിഷയത്തിൽ നിജസ്ഥിതി അറിയാനായി അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി പ്രഥ്വിരാജിനെ നിരവധി തവണ വിളിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല.
അന്വേഷണ ഉദ്യോഗസ്ഥന് സുരേഷിനെ രക്ഷപ്പെടുത്താൻ വലിയ സമ്മർദ്ദമുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. നിഷ്പക്ഷമായ അന്വേഷണം നടത്തിയാൽ ഇയാൾ കുടുങ്ങുമെന്നുറപ്പാണെന്നും നീതി കിട്ടുന്നിടം വരെ തങ്ങളുടെ നിയമ പോരാട്ടം തുടരുമെന്നും ഇരകൾ പറയുന്നു.
Stories you may Like
- മജിസ്ട്രേറ്റ് പുറത്തുനിർത്തിയെന്ന വാർത്തയോട് പ്രതികരിച്ചു സി കെ ശശീന്ദ്രൻ
- സിദ്ധാർത്ഥനെതിരെ ഒരു പെൺകുട്ടിയും പരാതി നൽകിയിട്ടില്ല
- രഞ്ജിത്തിനെതിരെ അതൃപ്തിയിൽ സിപിഎം; ചലച്ചിത്ര അക്കാഡമിയിൽ പിണറായി മനസ്സ് നിർണ്ണായകം
- ലഹരിക്കാരായ നടീനടന്മാരിൽ എക്സൈസ് ലിസ്റ്റിൽ പത്ത് പേർ
- ഹരിപ്പാടിലെ ലോക്കൽ മർദ്ദനത്തിൽ വഴിത്തിരവ്; അരുണിന്റെ പോരാട്ടം മുമ്പോട്ട്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍